Saturday, December 12, 2020

Saju Chelangad writes about Malayala Cinemayile Adukkala book

 

നിരാലംബതയുടെ ഇടമാണ് അടുക്കളയെന്ന കാഴ്ചപ്പാടിൻ്റെ ഭദ്രമായഇടമാണ് മലയാളി മനസ്.കുടുംബത്തിനെ പോറ്റുന്ന ഭക്ഷണ നിർമിതി മാത്രമാണവിടെ പ്രഥമദൃഷ്ട്യാനടക്കുന്നത്. അവിടെ പണിയെടുക്കുന്നവർ കേവലംനിരാലംബർ മാത്രമാണെന്ന കാഴ്ചപ്പാടാണ് നമുക്ക്. എന്നാൽ അവിടുത്തെ പുകച്ചുരുളുകളിൽ ജീവിത കഥകളിൽ വഴിത്തിരിവുകളുണ്ടാക്കാനുള്ള ശേഷി ഒളിഞ്ഞു കിടപ്പുണ്ട്.തലയിണമന്ത്രത്തിനും കുശനി കുശുകുശുപ്പിനും ഒരേ ശക്തിയാണെന്ന അത്തരംസത്യങ്ങൾനമ്മൾ അറിഞ്ഞത് അക്കാര്യംസിനിമയിലൂടെ നമ്മളുമായി സംവദിക്കാൻ തുടങ്ങിയ ശേഷമാണ്.ആദ്യ ശബ്ദചിത്രം ബാലൻ മുതൽ ഇന്നോളമുണ്ടായിട്ടുള്ള മിക്ക സിനിമകളിലും അടുക്കള വർത്തമാനത്തിനും പാചക പ്രാഗത്ഭ്യത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ നിർണായക സ്വാധീനമുണ്ട്. ദൗർഭാഗ്യവശാൽ ആ രണ്ട്പ്രാമാണികതകൾക്കുംഅർഹമായ വായനാ പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. എഴുത്തിൻ്റെ പരിധിക്കുള്ളിൽ വരാതിരുന്നസിനിമയിലെ അടുക്കളകൾക്കുള്ള സ്ഥാനമഹിമയുടെ അടയാളപ്പെടുത്തൽ നീതിപൂർവം നിർവഹിച്ച് ആ പോരായ്മ പരിഹരിച്ചിരിക്കുകയാണ് എ.ചന്ദ്രശേഖർ തൻ്റെ പുസ്തകമായ"മലയാള സിനിമയിലെ അടുക്കള"യിൽ. സിനിമകളിലെഅടുക്കളയുടെ നാലതിരുകൾക്കുള്ളിലെ ഗതിവിഗതികൾ സൂക്ഷ്മ പഠനത്തിലൂടെ രേഖപ്പെടുത്തുന്ന ഗ്രന്ഥകാരൻ സ്ത്രീ മനസിലൂടെ അന്വേഷണാർത്ഥം സഞ്ചരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരു സിനിമാഗ്രന്ഥമാണിതെങ്കിലും മനശാസ്ത്രപഠനമെന്ന പ്രക്രിയ കൂടി ഗ്രന്ഥകാരൻ ഇതിൻ്റെ രചനാ വേളയിൽ നിർവഹിച്ചിട്ടുണ്ടെന്ന വസ്തുത പറയാതിരിക്കാൻ കഴിയില്ല. സിനിമയിൽ നേരത്തെ തന്നെഅടയാളപ്പെടുത്തേണ്ടിയിരുന്ന കരിപുരണ്ടഭിത്തികളുടെവൈകിയുള്ള വെള്ളതേച്ചുകാട്ടലാണ് ഈ പുസ്തകത്തിലെ ഓരോ വരിയും.

No comments: