Tuesday, December 29, 2020

തമ്പിസാര്‍ സംതൃപ്തനാണ്‌, (ഞാനും!)

രാവിലെ പഴയ സഹപ്രവര്ത്തകന് കൂടിയായ ചങ്ങാതി മനോരമയിലെ ജയ്‌സണാണ് പറഞ്ഞത് പുതിയ ഗൃഹലക്ഷ്മിയിലെ ശ്രീകുമാരന്തമ്പിസാറിന്റെ കവര്‌സ്റ്റോറിയുടെ മെയിന് ഇമേജില് അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്നത് എന്റെ പുസ്തകമാണെന്ന്. ചാരുകസേരക്കൈ കൊണ്ട് മറഞ്ഞിട്ടുണ്ടെങ്കിലും പക്ഷേ പേരും എന്റെ പടവും വ്യക്തം.
പറഞ്ഞുവന്നതതല്ല. ഈ പുസ്തകത്തിനു വേണ്ട വിലയേറിയ പല വിവരങ്ങളും എനിക്കു പറഞ്ഞു തന്നത് ശ്രീകുമാരന് തമ്പിസാറാണ്. സാറുമായുള്ള സംഭാഷണം എന്റെ സുഹൃത്തും പൂര്വസഹപ്രവര്ത്തകനുമായ അനിയന് ദീപു ചന്ദ്രന് വീഡിയോയില് പകര്ത്തുകയും അതു ഞാന് യൂട്യൂബില് അപ് ലോഡ് ചെയ്ത് പുസ്തകത്തില് ക്യൂ ആര് കോഡ് വഴി കാണാനാവുന്നവിധം നല്കുകയും ചെയ്തു. പിന്നീട് പുസ്തകം ഇറങ്ങിയപ്പോള് ആദ്യത്തെ പതിപ്പുകളില് ഒന്നുതന്നെ അദ്ദേഹത്തിന് തപാലിലയച്ചു, കോവിഡ് മൂലം നേരിട്ടു ചെന്നു കൊടുത്ത് അനുഗ്രഹംവാങ്ങണമെന്ന ആശ മനസിലടക്കിക്കൊണ്ടു തന്നെ. മൂന്നാം ദിവസം രാത്രി പത്തുമണിയോടെയാണെന്നു തോന്നുന്നു ഒരു ഫോണ് വന്നു. നേരത്തേ ഉറങ്ങുന്ന ഞാന് ഞെട്ടിയെണീറ്റ് നോക്കുമ്പോള് തമ്പിസാറാണ്. ''മിസ്റ്റര് ചന്ദ്രശേഖര് എനിക്കു പുസ്തകം കിട്ടി. നന്നായിട്ടുണ്ട്,നന്ദി.'' എന്നു രണ്ടു വാചകം മാത്രം പറഞ്ഞ് സാര് ഫോണ് വച്ചു. എനിക്കാകെ നിരാശയായി. സാറിന് പുസ്തകം ഇഷ്ടമായില്ലേ? അതോ നേരിട്ടെത്തിക്കാഞ്ഞുള്ള പരിഭവമോ? രണ്ടു വാചകം പറഞ്ഞ് പടേന്ന് വച്ചിട്ടു പോയല്ലോ ? ഉറക്കം പോയതിലും സങ്കടം അതായിരുന്നു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോട്ടയത്തു നിന്ന് കാറില് വരുന്ന വഴിക്ക് വീണ്ടും ഒരു ഫോണ്. തമ്പിസാറാണ്. ''മിസ്റ്റര് ചന്ദ്രശേഖര് (അങ്ങനെയേ സാര് വിളിക്കൂ. എനിക്കാണെങ്കില് അതു കേള്ക്കുമ്പോള് എന്തോ ഒരിതാണ്. ആരും അങ്ങനെ വിളിച്ചുകേള്ക്കാത്തതുകൊണ്ടാവും) ഞാനതു മുഴുവന് വായിച്ചു തീര്ത്തതിപ്പോഴാണ്. ഗംഭീരമായിരിക്കുന്നു കേട്ടോ? ഇത്രയൊക്കെ എങ്ങനെയെഴുതാനായെന്നാണ്. വളരെ നന്നായിരിക്കുന്നു. നിങ്ങളുടെ എഫേട്ടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.'' (ആത്മപ്രശംസയാണെങ്കില് പൊറുക്കണം ഇത് അദ്ദേഹം പറഞ്ഞ വാക്കുകളാണ്)
എനിക്ക് സന്തോഷമായി. തൃപ്തിയായി. അടുത്തിരുന്ന ഭാര്യ എന്റെ ഭാവവ്യത്യാസം അക്ഷരാര്ത്ഥത്തില് തിരിച്ചറിഞ്ഞു.
ഇപ്പോള്, ഗൃഹലക്ഷ്മിയില് എന്റെ പുസ്തകവുമായി തമ്പിസാറിരിക്കുന്നതു കാണുമ്പോള്, ഒ ഇതിലൊക്കെയിപ്പോഴെന്താ, അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് വായിക്കുന്ന പോലൊരു പടമല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ എനിക്ക് അതു വലിയ സംഭവമാണ്. മറ്റൊരു മാധ്യമത്തില് അച്ചടിച്ചു വരുന്ന അതിപ്രശസ്തനായൊരു കാരണവപ്രതിഭ നമ്മുടെ പുസ്തകവുമായി ഇരിക്കുമ്പോള്...അതൊരു ഒന്നൊന്നര സന്തോഷം തന്നെയാണ്.
നന്ദി ജയ്‌സണ്. യു മെയ്ഡ് മീ മൈ ഡേ!
Image may contain: 1 person, sitting and text

ACV news Pathanamthitta covers Malayala Cinemayile Adukkala

 


ശ്യാമായനത്തെപ്പറ്റി എം.ബി.സന്തോഷ്





Saturday, December 26, 2020

സിനിമയിലെ അടുക്കള കലാകൗമുദിയില്‍

 

പുതിയ കലാകൗമുദിയില്‍ എന്റെ മലയാള സിനിമയിലെ അടുക്കളയുടെ ഒരു അധ്യായം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിനു ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്ന്. നന്ദി ശ്രീ വി.ഡി.ശെല്‍വരാജ്‌




Friday, December 25, 2020

suvachan on malayala cinemayile adukkala

 

21 h 
എഴുത്തിലും, മാധ്യമ പ്രവർത്തനത്തിലും ജീവിതത്തിലും സത്യസന്ധതയും മാനവികതയും പുലർത്തുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ശ്രീ.ചന്ദ്രശേഖർ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് മലയാള സിനിമയിലെ അടുക്കള
കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നവതി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച പ്രബന്ധത്തിൻ്റെ പുസ്തക രൂപമാണ് ഈ ഗ്രന്ഥം
ദുരൂഹതയും ദുർഗ്രഹതയുമില്ലാതെ ഒരു പഠന ഗ്രന്ഥം രചിക്കുക ബൃഹത്തായ ഉത്തരവാദിത്തമാണ്.ലളിതമായ ഭാഷയിൽ ഗഹനമായ ഉള്ളടക്കം സരളമായി പറഞ്ഞിരിക്കുന്നു
സിനിമാ വിദ്യാർത്ഥികൾക്കും ഗവേഷണകുതുകികൾക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്
സിനിമാസ്വാദകർക്ക് ഈ പുസ്തക പാരായണത്തിലൂടെ സംവേദനക്ഷമതയുടെ നിലവാരം ഉയർത്താം
പൂർവ്വസൂരികൾ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ച കാഴ്ചയുടെ ശീലങ്ങൾ, ഭിന്ന രുചികൾ ഒക്കെ ഇരുട്ടിനെ കീറി മുറിക്കുന്ന വജ്ര സൂചി കണക്കെ ഇതിൽ പ്രഭ പരത്തുന്നു
പുതിയ കാലത്തിൻ്റെ സിനിമാ വായന പാരമ്പര്യത്തെ തകർത്തു കൊണ്ടല്ല, മറിച്ച് പാരമ്പര്യത്തിൽ നിന്നും നല്ലതെല്ലാം ചികഞ്ഞെടുത്ത് അതിൻ്റെ ഊർജ്ജം ഉൾക്കൊണ്ടു വേണം ഗവേഷണം നടത്തേണ്ടതെന്ന് ശ്രീ.ചന്ദ്രശേഖർ തെളിയിച്ചിരിക്കുന്നു സാധാരണ ഗവേഷണ ഗ്രന്ഥങ്ങൾക്ക് ഉള്ള പ്രത്യയശാസ്ത്ര ഭാരം ഈ അടുക്കളയിൽ അധികമില്ല എന്നതും സന്തോഷ പ്രദം തന്നെ
പ്രിയപ്പെട്ട എഴുത്തുകാരന് അഭിനന്ദനങ്ങൾ

Saturday, December 12, 2020

Saju Chelangad writes about Malayala Cinemayile Adukkala book

 

നിരാലംബതയുടെ ഇടമാണ് അടുക്കളയെന്ന കാഴ്ചപ്പാടിൻ്റെ ഭദ്രമായഇടമാണ് മലയാളി മനസ്.കുടുംബത്തിനെ പോറ്റുന്ന ഭക്ഷണ നിർമിതി മാത്രമാണവിടെ പ്രഥമദൃഷ്ട്യാനടക്കുന്നത്. അവിടെ പണിയെടുക്കുന്നവർ കേവലംനിരാലംബർ മാത്രമാണെന്ന കാഴ്ചപ്പാടാണ് നമുക്ക്. എന്നാൽ അവിടുത്തെ പുകച്ചുരുളുകളിൽ ജീവിത കഥകളിൽ വഴിത്തിരിവുകളുണ്ടാക്കാനുള്ള ശേഷി ഒളിഞ്ഞു കിടപ്പുണ്ട്.തലയിണമന്ത്രത്തിനും കുശനി കുശുകുശുപ്പിനും ഒരേ ശക്തിയാണെന്ന അത്തരംസത്യങ്ങൾനമ്മൾ അറിഞ്ഞത് അക്കാര്യംസിനിമയിലൂടെ നമ്മളുമായി സംവദിക്കാൻ തുടങ്ങിയ ശേഷമാണ്.ആദ്യ ശബ്ദചിത്രം ബാലൻ മുതൽ ഇന്നോളമുണ്ടായിട്ടുള്ള മിക്ക സിനിമകളിലും അടുക്കള വർത്തമാനത്തിനും പാചക പ്രാഗത്ഭ്യത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ നിർണായക സ്വാധീനമുണ്ട്. ദൗർഭാഗ്യവശാൽ ആ രണ്ട്പ്രാമാണികതകൾക്കുംഅർഹമായ വായനാ പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. എഴുത്തിൻ്റെ പരിധിക്കുള്ളിൽ വരാതിരുന്നസിനിമയിലെ അടുക്കളകൾക്കുള്ള സ്ഥാനമഹിമയുടെ അടയാളപ്പെടുത്തൽ നീതിപൂർവം നിർവഹിച്ച് ആ പോരായ്മ പരിഹരിച്ചിരിക്കുകയാണ് എ.ചന്ദ്രശേഖർ തൻ്റെ പുസ്തകമായ"മലയാള സിനിമയിലെ അടുക്കള"യിൽ. സിനിമകളിലെഅടുക്കളയുടെ നാലതിരുകൾക്കുള്ളിലെ ഗതിവിഗതികൾ സൂക്ഷ്മ പഠനത്തിലൂടെ രേഖപ്പെടുത്തുന്ന ഗ്രന്ഥകാരൻ സ്ത്രീ മനസിലൂടെ അന്വേഷണാർത്ഥം സഞ്ചരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരു സിനിമാഗ്രന്ഥമാണിതെങ്കിലും മനശാസ്ത്രപഠനമെന്ന പ്രക്രിയ കൂടി ഗ്രന്ഥകാരൻ ഇതിൻ്റെ രചനാ വേളയിൽ നിർവഹിച്ചിട്ടുണ്ടെന്ന വസ്തുത പറയാതിരിക്കാൻ കഴിയില്ല. സിനിമയിൽ നേരത്തെ തന്നെഅടയാളപ്പെടുത്തേണ്ടിയിരുന്ന കരിപുരണ്ടഭിത്തികളുടെവൈകിയുള്ള വെള്ളതേച്ചുകാട്ടലാണ് ഈ പുസ്തകത്തിലെ ഓരോ വരിയും.

Friday, December 11, 2020

Mohanlal about Malayala Cinemayile Adukkala

 

Mohanlal

 

2h 
പ്രിയ സുഹൃത്ത് ശ്രി. എ. ചന്ദ്രശേഖറിന്റെ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകം പേരു കേട്ടപ്പോൾ തന്നെ കൗതുകപൂർവ്വം വായിച്ചു. എത്ര മൗലികമായ നിരീക്ഷണങ്ങളാണതിൽ !
ഞാൻ അഭിനയിച്ച ബോയിങ് ബോയിങ് ലെ പാചക രംഗത്തെപറ്റിവരെ അധികമാരും ആലോചിച്ചിട്ടില്ലാത്ത വിധം എഴുതിയിരിക്കുന്നു . എന്നെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ചന്ദ്രശേഖറിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പുസ്തകം എന്ന നിലയ്ക്ക് ഞാനിതിനെ സിനിമയെ സ്നേഹിക്കുന്ന വായനക്കാർക്കു മുന്നിൽ സസന്തോഷം അവതരിപ്പിക്കുന്നു.