Saturday, June 27, 2009

പ്രിയപ്പെട്ട ലോഹിയെട്ടാ,


എങ്ങനെ വിട പറയണമെന്നറിയില്ല. താങ്കള്‍ ഈ ലോകത്ത്തിനി ഇല്ല എന്നോര്‍ക്കാനും കഴിയുന്നില്ല. എങ്കിലും അനിവാര്യമായ സത്യത്തോട്‌ പ്രോടുത്തപ്പെടാന്‍ വ്രുഥാ ശ്രമിക്കുക മാത്രമാണ് ഞാന്‍. താങ്കള്‍ കൈ വച്ചു പൊന്നാക്കിയ പലതിനോപ്പം എന്റെ ഒരു പുസ്തകവും. ദൈവത്ത്തിനിഷ്ടമായവരെ നേരത്തെ സന്നിദ്ധിയിലേക്ക് കു‌ട്ടിക്കൊണ്ട് പോകുമെന്നാണല്ലോ. ആ സന്നിദ്ധിയില്‍ ഏറ്റവും ഉന്നതമായ ഒരു ഇരിപ്പിടത്തില്‍ താങ്കള്‍ക്ക് സ്ഥാനമുണ്ടാവും എന്നിക്കുരപ്പുണ്ട‍.‌





ജീവിതം വിഴിയുന്ന തിരക്കഥ


-Po-hn-Xw h-gn-bp-¶ Xn-c-¡-Y-IÄ-

F. N-{µ-ti-JÀ-
ജീവിതം വഴിയുന്ന തിരക്കഥകള്‍

എ. ചന്ദ്രശേഖര്‍

ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന്റെ ജീവിതത്തോട് ഏറ്റവും ആത്മാര്‍ഥത പുലര്‍ത്തുന്ന പത്തു സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കിരീടവും (1989) ഭൂതക്കണ്ണാടിയും (1997)നിശ്ചയമായും ഉണ്ടായിരിക്കും. മറിച്ച് അപ്രിയവും പൊള്ളുന്നതുമായ സത്യങ്ങള്‍ കൊണ്ട് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ചലച്ചിത്ര സൃഷ്ടികളുടെ എണ്ണമാണെടക്കുന്നതെങ്കില്‍ അതില്‍ തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, വാത്സല്യം,ആധാരം, അമരം, അരയന്നങ്ങളുടെ വീട്, കാരുണ്യം, മഹായാനം, ഭരതം വെങ്കലം തുടങ്ങിയവ തീര്‍ച്ചയായും ഉള്‍പ്പെടും. 20 വര്‍ഷത്തെ സര്‍ഗസപര്യയുള്ള ഒരു ചലച്ചിത്രകാരനെ കാലം അടയാളപ്പെടുത്തുമ്പോള്‍ പത്തിലേറെ ചിത്രങ്ങള്‍ എണ്ണപ്പെടുമെങ്കില്‍ അതില്‍പ്പരമൊരു സാക്ഷ്യപത്രം
ആ സര്‍ഗജീവിതത്തിനു വേണ്ടിവരില്ലല്ലോ. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസിനെ കേവലമൊരു സിനിമാക്കാരന്‍ എന്നതിലുപരി ആര്‍ദ്രതയുള്ള മനസിന്റെ ഉടമയും ആ മനുഷ്യത്വത്തിന്റെ ഗാഥാകാരനായ ഒരു രചയിതാവുമായിട്ടായിരിക്കും ചരിത്രം വ്യാഖ്യാനിക്കുക, നിശ്ചയം.
കാലത്തെ അതിജീവിക്കുന്നതാണ് ക്ലാസിക് എങ്കില്‍ ലോഹിതദാസിന്റെ മിക്ക ചലച്ചിത്രരചനകളും അങ്ങനെയാണ്. കാരണം അദ്ദേഹം കഥാവസ്തു കണ്ടെത്തിയിരുന്നത് സ്വന്തം ചുറ്റുവട്ടത്തുനിന്നു തന്നെയായിരുന്നു. താനറിയുന്ന, തന്നെ അറിയുന്ന മനുഷ്യരെയാണ് ലോഹിതദാസ് മനസിന്റെ മൂശയിലൊഴിച്ചു കഥയായും കഥാപാത്രങ്ങളായും വാര്‍ത്തെടുത്തത്. അതുകൊണ്ടുതന്നെ അതു മനുഷ്യമനസുകളുടെ സങ്കീര്‍ണങ്ങളായ ചുഴികളെയും കുന്നുകളെയും അവതരിപ്പിച്ചു കാട്ടിയതിനൊപ്പം പ്രേക്ഷകമനസുകളില്‍ ചിലപ്പോള്‍ ഒരു കഠാരിമൂര്‍ച്ചയോടെ ആഴ്ന്നിറങ്ങി, അല്ലെങ്കില്‍ ലോലമായ ഒരു പൊന്‍തൂവല്‍ പോലെ തഴുകിപ്പോയി. അതുകൊണ്ടുതന്നെ തിരക്കഥാകൃത്തായും സംവിധായകനായും ലോഹിതദാസിന് സമാസമം സ്ഥാനം പ്രേക്ഷകഹൃദയങ്ങളില്‍ ഉറപ്പാക്കാനുമായി.
1987ല്‍ 'തനിയാവര്‍ത്തനം' എന്ന ആദ്യരചനയിലൂടെത്തന്നെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊണ്ടായിരുന്നു ലോഹിതദാസിന്റെ സിനിമാപ്രവേശം. തനിയാവര്‍ത്തനങ്ങളില്‍ താരസ്ഥാനത്തിനിളക്കം തട്ടി പരുങ്ങലിലായിരുന്ന മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊപ്പം, അതിശക്തനായ സംവിധായകസാന്നിദ്ധ്യമായി സിബി മലയിലിന്റെ സ്ഥാനമുറപ്പിക്കലും കൂടിയായിരുന്നു ആസിനിമ. അതുപോലെ തന്നെ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു സ്ഥാനമുള്ള സിനിമയാണ് ലോഹിതദാസ്-സിബി മലയില്‍ സഖ്യത്തിന്റെ കിരീടം.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍, സാധാരണക്കാരനായ യുവാവ് സാമൂഹികവിരുദ്ധനുംകൊലയാളിയുമായി മാറുന്നതാണ് കഥാവസ്തു. പോലീസാവാന്‍ മോഹിച്ചസേതുമാധവനെ രാമപുരം എന്ന ഗ്രാമവും അവിടുത്തെ ഗുണ്ടകളുമൊക്കെച്ചേര്‍ന്നു ഗുണ്ടയാക്കി മാറ്റുകയാണ്. കൈവിട്ടുപോകുന്ന ജീവിതം തിരികെപ്പിടിക്കാന്‍ വെമ്പുന്ന സേതുവിനെ സമൂഹം ഒന്നിനു പിറകെ ഒന്നായി കൈവിടുന്നു. ഒടുവില്‍, തല്ലുകൊണ്ടു തളര്‍ന്നുവീഴുംമുമ്പു സ്വയരക്ഷയ്ക്കു ശത്രുവിനെ കുത്തിപ്പിളര്‍ക്കുകയാണയാള്‍. എസ്.ഐ. ആവാന്‍ തുനിഞ്ഞിറങ്ങുന്ന നായകന്‍ അതേ സ്‌റ്റേഷനിലെ ലോക്കപ്പില്‍ പ്രതിയായി ചെല്ലുന്നിടത്തു കിരീടം അവസാനിക്കുന്നു.
ആള്‍ക്കൂട്ടത്തിലൊരാളായും ചിരിപ്പടങ്ങളിലെ കൂട്ടുനായകന്മാരിലൊരാളായുമൊക്കെ നടന്നമോഹന്‍ലാലിനെ മുന്‍നിരയിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചത് കിരീടമാണ്. അതിലെ സേതുമാധവനിലൂടെയാണ് മോഹന്‍ലാലിനെത്തേടി ആദ്യത്തെ ദേശീയ ബഹുമതി എത്തുന്നത്. പ്രിയദര്‍ശനെ ഹിന്ദി മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്നത് കിരീടത്തിന്റെ ഭാഷാന്തരമായ ഗര്‍ദ്ദിഷ് ആയിരുന്നു. മലയാളത്തില്‍ ഏറ്റവും ലക്ഷണമൊത്ത ചിത്രത്തുടര്‍ച്ചയാണ് കിരീടത്തിന്റേത്. അഞ്ചുവര്‍ഷം കഴിഞ്ഞാണു ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ ചെങ്കോല്‍ പുറത്തിറങ്ങുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സേതുമാധവന് ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടികളും മുഖംതിരിക്കലുകളുമാണു ചിത്രം വരച്ചുകാണിച്ചത്. അഞ്ചുവര്‍ഷം നടീനടന്മാരില്‍ വരുത്തിയ ശാരീരികമാറ്റമടക്കം, കാലത്തെ ലോഹിതദാസ് സിനിമയ്ക്കുള്ള അര്‍ഥവത്തായ അസംസ്‌കൃതവസ്തുവാക്കി. സേതുവിനെപ്പോലെ, അയാളുമായി അടുത്തുനിന്നവരുടെയും ജീവിതങ്ങളിലുണ്ടായ സ്വാഭാവികമാറ്റങ്ങള്‍ കഥാപാത്രങ്ങളോടു ദാക്ഷിണ്യമില്ലാതെ, ഒട്ടൊരു അകലം സൂക്ഷിച്ച് അവതരിപ്പിച്ചതില്‍ ഒരു പരിണതിപോലും അയുക്തികമായില്ല.
സാങ്കേതികതയുടെ തലത്തില്‍ മാറുന്ന കാലത്തിനൊപ്പം നീങ്ങിയില്ല എന്നതാണ് ലോഹിതദാസ് എന്ന ചലച്ചത്രകാരന് അവസാന നാളുകളില്‍ നേരിടേണ്ടിവന്ന രൂക്ഷവിമര്‍ശനങ്ങളില്‍ പ്ര
ധാനം. എന്നാല്‍ പ്രമേയതലത്തില്‍ കാലഘട്ടത്തിന്റെ ചൂടും ചൂരും നന്നായി ഉള്‍ക്കൊള്ളാനായ സ്രഷ്ടാവാണു ലോഹിതദാസ്. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ (1998), കസ്തൂരി മാന്‍ (2003) എന്നീ ചിത്രങ്ങള്‍ കൊണ്ടുമാത്രം ഈ നിരീക്ഷത്തെസാധൂകരിക്കാം. പഠിക്കുന്നതിനോടൊപ്പം പാര്‍ട്‌ടൈം ജോലികളില്‍ ഏര്‍പ്പെട്ട് സാമ്പത്തിക സ്വയംപര്യാപ്തത നേടാനാശിക്കുന്ന, ഏതു ജോലിയുമെടുക്കാന്‍ മടിയില്ലാത്ത പുതുതലമുറയുടെ മാറിയ മനസ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു അവ രണ്ടും.
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ നായിക ഭാവന വീടുവീടാന്തരം വീട്ടുപകരണങ്ങള്‍ വില്‍ക്കാന്‍ പോകുന്ന ഡോര്‍ ടു ഡോര്‍ സെയില്‍സ്‌ഗേളാണ്. കസ്തൂരിമാനില്‍ കൈനറ്റിക് ഹോണ്ടയില്‍ അടിപൊളി വസ്ത്രങ്ങളും ചെവിയില്‍ സദാ വാക്ക്മാനുമായി ചുറ്റിത്തിരിയുന്ന പ്രിയംവദ എന്ന കഥാപാത്രമാകട്ടെ ക്ലാസില്ലാത്ത സമയത്തു വീട്ടുജോലിക്കു പോവുകയാണ്. അല്ലെങ്കില്‍ത്തന്നെ വാടകയ്‌ക്കൊരു ഗര്‍ഭപാത്രം എന്ന ദശരഥത്തിലെ സങ്കല്‍പം കാലത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാള്‍ക്കു ചേര്‍ന്നതല്ലെന്നതു വസ്തുതയാണല്ലോ.കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തിരക്കഥാ അവാര്‍ഡു നേടി. തിരക്കഥാകൃത്തോ സംവിധായകനോ എന്നതൂക്കം നോക്കലില്‍ ലോഹിതദാസ് എന്ന കലാകാരനില്‍ തിരക്കഥാകൃത്തിന്റെ പടി അല്‍പം താഴ്ന്നിരിക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഭരതനുവേണ്ടി രചിച്ചഅമരം, വെങ്കലം, പാഥേയം, സിബിക്കുവേണ്ടിയെഴുതിയ സിനിമകള്‍, ജോഷിക്കു വേണ്ടിയെഴുതിയ മഹായാനം ഒക്കെ വ്യക്തമാക്കുന്നതും മറ്റൊന്നല്ല?.
പ്രമേയസ്വീകരണത്തിലെ വൈവിദ്ധ്യമാണ് ലോഹിതദാസെന്ന തിരക്കഥാകൃത്തിന്റെ ശക്തി.ജോഷി എന്ന സംവിധായകനു വേണ്ടിത്തന്നെ എഴുതിയ കുട്ടേട്ടനിലെ നര്‍മവും കൗരവരിലെ
രൗദ്രവും മഹായാനത്തിലെ മാനവികതയും ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും.എന്നാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി (1997) എന്ന സിനിമയെ വേറിട്ട ദൃശ്യപരിചരണം കൊണ്ട് അനുഭൂതി തന്നെയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി എന്നതും വിസ്മരിക്കരുത്. 1997ലെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന അവാര്‍ഡ് നേടി ഭൂതക്കണ്ണാടി. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാര്‍ഡും അക്കുറി ലോഹിതദാസിനായിരുന്നു. മലയാളസിനിമയുടെ അറുപതാം വാര്‍ഷികത്തില്‍ മലയാളത്തിലെ മികച്ച 10 സിനിമ തെരഞ്ഞെടുത്ത, പ്രമുഖരില്‍ പലരും നിര്‍ബന്ധമായി പട്ടികയിലുള്‍പ്പെടുത്തിയ ചിത്രമായിരുന്നു അത്. മനസിന്റെ ഘടികാരത്തിന്റെ താളം തെറ്റിപ്പോകുന്ന സാധാരണക്കാരനായ വിദ്യാധരനെന്ന വാച്ച് മെക്കാനിക്കിലൂടെ സമകാലിക കേരളത്തിന്റെ വിഹ്വലതകളിലേക്കായിരുന്നു ലോഹിതദാസ് ക്യാമറാക്കണ്ണു തിരിച്ചത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അതു മാറിയതും ചരിത്രം. സംവിധാനം ചെയ്ത 11 സിനിമകളും ഒന്നിനോടൊന്നു വേറിട്ടതായിരിക്കണമെന്നു സ്രഷ്ടാവു നിഷ്‌കര്‍ഷ പുലര്‍ത്തിയെന്നതിന് ആ സിനിമകള്‍ സാക്ഷ്യം നില്‍ക്കും. കന്മദവും ഓര്‍മ്മച്ചെപ്പും ചക്രവുമെല്ലാം ഇങ്ങനെ വേറിട്ട ഭാവുകത്വമാണു കാഴ്ചവച്ചത്.
മലയാള സിനിമയ്ക്ക് ഇടക്കാലത്തു കൈമോശം വന്ന ആര്‍ദ്രമാര്‍ന്ന പല ഘടകങ്ങളും മടക്കികൊണ്ടുവരുന്നതില്‍ ലോഹിതദാസും അദ്ദേഹത്തിന്റെ സിനിമകളും മുഖ്യപങ്കു വഹിച്ചു. അധോലോക സിനിമകളില്‍ മനസു നഷ്ടപ്പെട്ട കാലത്താണ് സുന്ദര്‍ദാസിന്റെ സല്ലാപ(1996) ത്തിലൂടെ ആര്‍ദ്ര പ്രണയത്തിന്റെ നനുത്ത നോവുകള്‍ ലോഹിതദാസ് മലയാളസിനിമയിലേക്കു പുനരാനയിക്കുന്നത്. പാട്ടു തന്നെ അധികപ്പറ്റായ കാലത്താണ് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ഗായകനായ നായകനെ സൃഷ്ടിച്ച് ശ്രവണസുന്ദരങ്ങളായ ഗാനങ്ങളെ നമ്മുടെ സിനിമാവട്ടത്തിലേക്കു തിരികെക്കൊണ്ടെത്തിച്ചത്.
അര്‍ഥമില്ലാത്തതും ആവര്‍ത്തനവിരസങ്ങളുമായ ഗാനങ്ങള്‍, പാട്ടിനുവേണ്ടി പാട്ടെന്നവിധം സിനിമകളില്‍ ഉള്‍പ്പെടുത്തുകയും അവയ്ക്കു സിനിമയുടെ പൊതുകഥാശരീരവുമായി നേരിട്ട് യാതൊരുബന്ധവുമില്ലാതെ വേറിട്ടു നില്‍ക്കുകയും ചെയ്ത ഇടക്കാലത്ത്, ഗാനരംഗങ്ങള്‍ തീയറ്ററില്‍ ആണുങ്ങള്‍ക്കു മൂത്രപ്പുരയില്‍ പോകാനും ഒരു പുകയൂതിവിടാനുമുള്ള ഇട നേരമെന്ന വിമര്‍ശനം നേടി. അതിനിടയിലാണു ഹിസ് ഹൈനസ് അബ്ദുള്ള(1991) സിനിമാശരീരത്തോട് ഒട്ടിനില്‍ക്കുന്ന അര്‍ഥവത്തായ ഗാനങ്ങളും അതിനിണങ്ങുന്ന ചിത്രീകരണവുമായി അവതരിക്കുന്നത്.
പാട്ടു പാടിയഭിനയിക്കുന്ന ശൈലിതന്നെ ഇല്ലാതായ കാലത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയുടെ വരവ്. മലയാളിവേരുള്ള ഒരു ഹിന്ദുസ്ഥാനി ഗായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍, ജീവിക്കാന്‍വേണ്ടി വാടകക്കൊലയാളിയായി എത്തുന്ന ഈ കഥയിലാണ് മോഹന്‍ലാല്‍ ആദ്യമായി മുഴുനീള ഗായക വേഷമണിയുന്നത്.എം. ജി.ശ്രീകുമാറിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനവും ഈ ചിത്രത്തിലേതാണ്.മോഹന്‍ലാലിന്റെ തന്നെ പ്രണവം ആര്‍ട്‌സ് നിര്‍മിച്ച ആദ്യചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയെത്തുടര്‍ന്ന് പുറത്തിറങ്ങിയ അതേ ടീമിന്റെ തന്നെ ഭരതം(1991), കമലദളം(1991) എന്നിവയും ശ്രദ്ധിക്കപ്പെട്ടു.
മോഹന്‍ലാലിനു മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ച രതത്തില്‍ ശാസ്ത്രീയസംഗീതജ്ഞനായ കല്ലൂര്‍ രാമനാഥന്റെ അനുജനും ഗായകനുമായ ഗോപിനാഥനെയാണു ലാല്‍ അവതരിപ്പിച്ചത്. കര്‍ണാടകസംഗീതത്തിന് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന സിനിമ. പെരുന്തച്ചന്‍ കോംപ്ലക്‌സുണ്ടാവുന്ന ജ്യേഷ്ഠന്റെ അഭിമാനം കപ്പല്‍കയറുന്ന വേദിയില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കച്ചേരി സ്വയം പാടിത്തീര്‍ക്കുന്ന ഗോപിനാഥന്‍.ജോണ്‍സണ്‍, രവീന്ദ്രന്‍, കൈതപ്രം, മോഹന്‍ സിത്താര തുടങ്ങിയവരിലൂടെ അദ്ദേഹം സിനിമാ ഗാനശാഖയുടെ പൂക്കാലത്തിനാണ് തുടക്കമിട്ടത്. അരയന്നങ്ങളുടെ വീട്ടിലൂടെ ഗായത്രിയെ പിന്നണി ഗായികയാക്കി. സംവിധാനം ചെയ്ത സിനിമകളിലും മികച്ചഗാനങ്ങളുള്‍പ്പെടുത്താനും അവയ്ക്ക് അര്‍ഥവത്തായ ദൃശ്യാഖ്യാനം നല്‍കാനും മറന്നില്ല ലോഹിതദാസ്. അതിന്റെ തെളിവാണ് വിജയ് യേശുദാസിനും ശ്വേതാ മോഹനും എം.ജയചന്ദ്രനും സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത നിവേദ്യം വരെയുളള ചിത്രങ്ങളിലെ ഗാനങ്ങള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരെ താരസിംഹാസനത്തിലേക്ക് ഉറപ്പിക്കാന്‍ മാത്രമല്ല, ബദല്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ലോഹിതദാസ് കാഴ്ചവച്ച ആത്മാര്‍ഥതയും ദീര്‍ഘവീക്ഷണവും ചെറുതല്ല. സല്ലാപത്തില്‍ ദിലീപിനെ നായകനാക്കുമ്പോള്‍ ദിലീപ് കേവലമൊരു സംഘ/മിമിക്രി നടന്‍ മാത്രമായിരുന്നുവെന്നോര്‍ക്കുക.സല്ലാപം ദിലീപ് എന്ന താരത്തിന്റെ ഉദയം കൂടിയായി. പിന്നീട് ലോഹിതദാസിന്റെ തന്നെ ജോക്കര്‍ (2000), സൂത്രധാരന്‍ (2001) തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റെ താരപ്രഭാവം ഊട്ടിയുറപ്പിച്ചു. മീനാ ഗണേഷ്, കുളപ്പുള്ളി ലീല, സാലു കൂറ്റനാട്, ടി.എസ്. രാജു, പെല്ലിശ്ശേരി, കലാഭവന്‍ മണി, വിനു മോഹന്‍, അനിയപ്പന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രീഹരി, അപര്‍ണ തുടങ്ങി എത്രയോ നടീനടന്മാരെ ലോഹിതദാസ് മലയാളത്തിനു പരിചയപ്പെടുത്തി. അതിലുമെത്രയോ ഗണിക്കപ്പെടേണ്ടത് ലോഹിതദാസ് കണ്ടെത്തി മലയാളത്തിനു സമ്മാനിച്ച നായികമാരെയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മീരാ ജാസ്മിന്‍, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, ലക്ഷ്മി ഗോപാലസ്വാമി, മന്യ, ഭാമ തുടങ്ങിയ നായികമാരെ അവതരിപ്പിച്ചത് ലോഹിതദാസാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെ അപ്രാപ്യരായ താരപ്രതിഭാസങ്ങളായി വാണപ്പോഴാണു ലോഹിതദാസ് നിവേദ്യത്തിലൂടെ വിനുമോഹനെയും ഭാമയേയും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയതെന്നോര്‍ക്കണം. ആധാരത്തില്‍ മുരളിയെ നായകനാക്കി, വ്യവസഥാപിത രീതികളോടു കലഹിച്ചു പുതിയതു തേടാനുള്ള സ്വാഭാവിക ത്വരയുടെ അസ്വാഭാവിക പരിണതിയായി ഇതിനെ കാണണം.കര്‍ണാടകസംഗീതത്തിലും മറ്റും സ്വന്തം രചനയില്‍ ചില മുദ്രകള്‍ അവശേഷിപ്പിക്കുന്ന വാഗേയകാരന്മാരെപ്പോലെ സ്വന്തം ചിത്രങ്ങളില്‍ മിക്കതിലും ചെറിയൊരു വേഷത്തിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ലോഹിതദാസ്.
തനിയാവര്‍ത്തനത്തില്‍ ചീട്ടുകളിക്കൂട്ടത്തിലൊരാളായിത്തുടങ്ങി നിവേദ്യത്തില്‍ ലോഹിതദാസായിത്തന്നെ പ്രത്യക്ഷപ്പെട്ട ലോഹിതദാസ് മറ്റു സംവിധായകരുടെ സിനിമകളിലും അപൂര്‍വമായെങ്കിലും അഭിനേതാവിന്റെ വേഷമണിഞ്ഞു.ശശി പരവൂരിന്റെ കാറ്റു വന്നുവിളിച്ചപ്പോള്‍, എ.കെ. സാജന്റെ സ്‌റ്റോപ് വയലന്‍സ്, റോഷന്‍ആന്‍ഡ്രൂസിന്റെ ഉദയനാണു താരം, ദ് ക്യാംപസ് തുടങ്ങിയ സിനിമകള്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ലോഹിതദാസ് എന്ന സംവിധായകന്‍കഠിനാധ്വാനമല്ലാതെ ജീവിതവിജയത്തിനു കുറുക്കുവഴികളില്ലെന്നും തനിക്കിണങ്ങുന്ന പ്രവൃത്തി താന്‍ കണ്ടെത്തുന്നതാണെന്നുമുള്ള തന്റെ ജീവിതവീക്ഷണമാണ് ജയറാമിന്റെ നായകവേഷത്തോട് ഉപദേശിക്കുന്നത്. ജോക്കര്‍, നിവേദ്യംതുടങ്ങിയ സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച ലോഹിതദാസ് സൂത്രധാരനില്‍ ചിത്രസന്നിവേശവും ചെയ്തു.

Chandrasekhar felicitated at MACTA Sargasamgamam

Thiruvananthapuram: A.Chandrasekhar, winner of best book on Cinema 2008 along with the other State Film Award winners was felicitated in an august function here at Tagore Centenary Theatre yesterday, the 27th of june 2009. The Sargasamgamam was inaugurated by Hon'ble minister for youth affairs Mr. M Vijayakumar. MACTA also honoured Padmashri winners Thilakan and K.P.Udayabhanu. Chandrasekhar recieved memento from Senior IAS officer and Poet K.Jayakumar. Celebrity award winners like M/s T.V.Chandran, Lal, Madhupal,Priyanka, Praveena, M.Jayachandran, Manjari, Aryadan Shaukath, Sathyan Anthikkad etc. etc in the function followed by a Song and Dance feast lead by M.G.Sreekumar, G Venugopal, Vidhu Prathap, Biju Narayanan, Renjini Jose, Meera Krishna, Vineethkumar and Remya Nambeeshan

Wednesday, June 17, 2009

ആ പൂക്കുട്ടിക്ക് അങ്ങനെ ഈ പൂക്കുട്ടിക്ക് ഇങ്ങനെ

സ്സൂല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. എന്നാല്‍ ഏതു മേഖലയിലാണ്‌ അദ്ദേഹം പുരസ്കാരം നേടിയതെന്ന് അവര്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല. കാരണം റസ്സൂല്‍ പൂക്കൂട്ടി പ്രവര്‍ത്തിക്കുന്ന അതേ മേഖലയില്‍ രണ്ടുപേര്‍ സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ അവരുടെ പേരുകള്‍ പോലും ചാനലുകളില്‍ കണ്ടില്ല. അതുപോലെ പരമ്പരാഗതമായി അവഗണന നേരിടുന്ന ഒരു വിഭാഗമാണ്‌ ചലച്ചിത്ര പുസ്തകവും ലേഖനവുമെഴുതുന്നവര്‍. ഇത്തവണയും അവാര്‍ഡിനര്ഹരായ എഴുത്തുകാരുടെ പേരുകള്‍ ചാനലുകളില്‍ കണ്ടില്ല. പത്രങ്ങളില്‍ പലതും അവരുടെ പേരുകള്‍ തമസ്കരിച്ചു. ചാനലുകളിലും പത്രങ്ങളിലും യശഃപ്രാര്‍ഥികള്‍ നല്‍കുന്ന എത്രയോ നിസ്സാര അവാര്‍ഡുകള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്കുന്നുണ്ട്! അതിനെക്കാളൊക്കെ എത്രയോ വലുതും ആധികാരികവുമായ സര്‍ക്കാര്‍ അവാര്‍ഡുകള്‍ നേടുന്നവരുടെ പേരുകള്‍ പോലും പ്രസിദ്ധം ചെയ്യാന്‍ മാധ്യമങ്ങള്‍ കാട്ടുന്ന വൈമുഖ്യം അക്ഷന്തവ്യം തന്നെ.
വിജയകൃഷ്ണന്‍ , സംസ്ഥാന ചലച്ചിത്ര രചനാ വിഭാഗം ജൂറി അധ്യക്ഷന്‍ , കലാകൌമുദി ലക്കം 1763,2009 ജൂണ്‍ 21

Wednesday, June 10, 2009

ബഹദൂറും മാമുക്കോയയും -ചില അവാര്‍ഡാനന്തര ചിന്തകള്‍

മാമു‌ക്കോയ നിശ്ചയമായും നല്ല നാടനാണു. സംസ്ഥാന അവാര്‍ഡ് വളരെ മുമ്പെ കിട്ടേണ്ട ആളുമാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വിദൂര സാധ്യത പോലുമില്ല. പക്ഷേ എ.ആര്‍.റഹ്മാന്റെ ഓസ്കാറിന്റെ കാര്യത്തിലെന്ന പോലെ, ഇക്കുറി അവാര്‍ഡ് കിട്ടിയ കഥാപാത്രമ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമോന്നുമാല്ലെന്ന കാര്യത്തിലും ചലച്ചിത്രപ്രേമികള്‍ തര്‍ക്കിക്കില്ല എന്നാണെന്റെ വിശ്വാസം. അതല്ല ഇവിടെ പ്രശ്നം. ചരിത്രത്തില്‍ ഇല്ലാത്തത്‌ മാധ്യമങ്ങള്‍ എഴുതി ചേര്‍ക്കരുത് . താല്പര്യമുള്ളവര്‍ക്ക് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റില്‍ പോയി സംശയം തീര്‍ക്കാം. 1970 ലും 72 ലും ബഹദൂര് മികച്ച ഹാസ്യ നടനുള്ള ബഹുമതി നേടിയതായി കാണാം. അപ്പോള്‍ മലയാളത്തില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയതാര്‍?

Wednesday, June 03, 2009

Press Clippings of Award News

Malayala Manorama,Mangalam and Metro Vartha










award news

to read award news

Wikipedia

Kerala State Award for A.Chandrasekhar

മാതൃഭുമി 2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ഒരുപെണ്ണും രണ്ടാണും മികച്ച ചലച്ചിത്രമായി തിരഞ്ഞെടുത്തു. അടൂര്‍ തന്നെയാണ്‌ മികച്ച സംവിധായകനും തിരക്കഥാകൃത്തും. തലപ്പാവെന്ന ചിത്രത്തിലെ അഭിനയത്തിന്‌ ലാലിന്‌ മികച്ച നടനുള്ള അവാര്‍ഡും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കക്ക്‌ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. തലപ്പാവ്‌ സംവിധാനം ചെയ്‌ത മധുപാലിനാണ്‌ നവാഗത സംവിധായകനുള്ള അവാര്‍ഡ്‌. മധുസൂദനന്‍ സംവിധാനം ചെയ്‌ത ബയോസ്‌കോപ്പ്‌ എന്ന ചിത്രത്തിന്‌ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ടിവി ചന്ദ്രന്റെ ഭൂമിമലയാളമാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. അടൂരിന്റെ ഒരുപെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രവീണക്ക്‌ മികച്ച രണ്ടാമത്തെ നടിയുടെ അവാര്‍ഡും തിരക്കഥയിലെ അഭിനയത്തിന്‌ അനൂപ്‌ മേനോന്‌ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ലഭിച്ചു. ആര്യാടന്‍ ഷൗക്കത്താണ്‌ (വിലാപങ്ങള്‍ക്കപ്പുറം) മികച്ച കഥാകൃത്ത്‌. ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്‌ മാമുക്കോയ (ഇന്നത്തെ ചിന്താവിഷയം) നേടി. കുട്ടികളുടെ ചിത്രത്തിനും ഹൃസ്വചിത്രങ്ങള്‍ക്കും പുരസ്‌കാരമില്ല. ഈ വിഭാഗങ്ങളില്‍ അവാര്‍ഡിന്‌ അര്‍ഹമായ സംവിധായകരോ ചിത്രങ്ങളോ ഇല്ലെന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. 27 കഥാചിത്രങ്ങളും രണ്ട്‌ ഹൃസ്വചിത്രങ്ങളും കുട്ടികളുടെ രണ്ട്‌ ചിത്രങ്ങളുമാണ്‌ ഗിരീഷ്‌ കാസറവള്ളി അധ്യക്ഷനായ ജൂറിയ്‌ക്കുമുന്നിലെത്തിയത്‌. ഡോക്യുമെന്ററി വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ്‌ എത്തിയത്‌ എന്നതിനാല്‍ അവാര്‍ഡിനായി പരിഗണനക്കെടുത്തില്ല. മറ്റ്‌ അവാര്‍ഡുകള്‍ സിനിമാലേഖനം പി.എസ്‌ രാധാകൃഷ്‌ണന്റെ വടക്കന്‍പാട്ട്‌ സിനിമകള്‍ സിനിമാ ഗ്രന്ഥം എ ചന്ദ്രശേഖരന്റെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍. ജനപ്രിയ ചിത്രം ഇന്നത്തെ ചിന്താവിഷയം ഗാനസംവിധായകന്‍ എം. ജയചന്ദ്രന്‍ (മാടമ്പി) ഗാനരചയിതാവ്‌ ഒ.എന്‍.വി കുറുപ്പ്‌. (ഗുല്‍മോഹര്‍) ഗായിക മഞ്‌ജരി (വിപാലങ്ങള്‍ക്കപ്പുറം). ഗായകന്‍ ശങ്കര്‍ മഹാദേവന്‍ (മാടമ്പി) പശ്ചാത്തലസംഗീതം ചന്ദ്രന്‍ പയ്യാട്ടുമ്മേല്‍ (ബയോസ്‌കോപ്പ്‌ ) ബാലതാരം നിവേദ തോമസ്‌ (വെറുതെ ഒരു ഭാര്യ) ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്‌ണന്‍ (ബയോസ്‌കോപ്പ്‌) കൊറിയോഗ്രാഫി വൃന്ദ വിനോദ്‌ (കൊല്‍ക്കത്ത ന്യൂസ്‌) ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റ്‌ ശ്രീജ ( മിന്നാമിന്നിക്കൂട്ടം) വസ്‌ത്രാലങ്കാരം കുമാര്‍ ഇടപ്പാള്‍ (വിലാപങ്ങള്‍ക്കപ്പുറം) മേക്കപ്പ്‌ രഞ്‌ജിത്ത്‌ അമ്പാടി (തിരക്കഥ) പ്രോസസിങ്‌ സ്‌റ്റുഡിയോ ചിത്രാഞ്‌ജലി (ബയോസ്‌കോപ്പ്‌) ശബ്ദലേഖനം ടി കൃഷ്‌ണനുണ്ണി ഹരികുമാര്‍ (ഒരുപെണ്ണും രണ്ടാണും) കലാസംവിധാനം മധു ജഗത്‌ (കൊല്‍ക്കത്ത ന്യൂസ്‌)