Saturday, May 20, 2017

ആയിരത്തിൽ ഒരുവൻ

അമൃത ടിവിയിൽ ഇതിലേ പോയതു വസന്തം പരിപാടിയിൽ മണിരത്നത്തിന് റ ഇരുവറിലെ ആയിരത്തിൽ നാനൊരുവൻ  പാട്ടുസീൻ കണ്ടപ്പോൾ നമിച്ചു പോയി മോഹൻലാലെന്ന നടന്റെ പ്രകടനം കണ്ട് . നടനെന്ന നിലയ്ക്ക് ഞാനിന്നും വിശ്വസിക്കുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുവറിലെ ആനന്ദൻ എന്ന്. രണ്ടാം സ്ഥാനം ഞാൻ കൊടുക്കുക ബ്ലസിയുടെ തന്മാത്രയ്ക്കും. സാമ്പത്തിക വിജയമല്ലെങ്കിലും ഇരുവർ ലാൽ - പ്രകാശ് രാജ് ദ്വന്ദ്വത്തിന്റെ മത്സരാഭിനയത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ചിത്രം തന്നെയാണ്. ഐശ്വര്യ റായിയുടെ ആദ്യ സിനിമ. MGR നിഴലുള്ള ആനന്ദനെ ലാൽ ശരീരത്തിലും മനസിലും ആവഹിച്ചത് അത്ഭുതത്തോടെയെ കണ്ടിരിക്കാനാവൂ. ഒരിക്കൽ അടൂർ ഗോപാലകൃഷ്ണൻ സാറിനോട് സംസാരിക്കുന്ന കൂട്ടത്തിൽ ഇരുവിലെ മോഹൻലാലിന്റെ പ്രകടനത്തെ പറ്റി പറഞ്ഞതും അദ്ദേഹം അതു സമ്മതിച്ചും ഓർമ വരുന്നു. നന്ദി അമ്യത ടി വി ആ നല്ല പ്രകടനങ്ങൾ വീണ്ടും മനസിലെത്തിച്ചതിന്. ഒപ്പം പറയട്ടെ, വിരുദ്ധ അഭിപ്രായങ്ങളേറെയുണ്ടായിട്ടും, ഇരുവർ പോലെ പരാജയപ്പെട്ടിട്ടും മണിരന്നത്തിന്റെ കാറ്റ് വിളയാടെ എനിക്കിഷ്ട മായി. ഒരു പക്ഷേ ഓൾഡ് ജൻ ആയതു കൊണ്ടാവും. ജീവിത സംഭവങ്ങളിൽ കലയുടെ തുള്ളി ചാലിക്കുേമ്പോൾ മാത്രം സർഗാത്മക രചനയാവുമെന്നു വിശ്വസിക്കുന്ന പഴം തലമുറയിൽ പെട്ട എനിക്ക് കലയുടെ ലാഞ്ചനയില്ലാത്ത നിത്യജീവിത പകർപ്പുകളായ രക്ഷാധികാരികളെയും മെക്സിക്കോക്കാരെയും  ദഹിക്കാതെ വരുമ്പോൾ ആ കലയുടെ ദിവ്യ സ്പർശം ഒന്നുകൊണ്ടു മാത്രം മണിരത്നത്തെ അംഗീകരിക്കാതെ വയ്യ.

Saturday, May 13, 2017

ഹരിതനിറവിന്റെ ഏദന്‍തോട്ടം

മലയാള സിനിമയില്‍ വില്ലന്മാരില്ലാത്ത സിനിമകളുണ്ടാ യിട്ടുണ്ട്.നന്മയുള്ള സിനിമകള്‍. സത്യന്‍ അന്തിക്കാ ടിന്റെയും ശ്രീനിവാസന്റെയുമെല്ലാം പേരുകളാണ് അത്തരം സിനിമകളുമായി ചേര്‍ത്ത് കേള്‍ക്കാറുള്ളത്. എന്നാല്‍ ശരിക്കും അത്തരം കുടുംബ സിനിമകളുടെ യഥാര്‍ത്ഥ അപ്പോസ്തലനായി എനിക്കു തോന്നിയിട്ടുള്ളത് വേണു നാഗവള്ളിയെയാണ്. വല്ലാത്തൊരു കവിത്വവും മെലഡിയും റിഥവുമുള്ള സിനിമകളായിരുന്നു വേണു നാഗവള്ളിയുടേത്. കുളിര്‍കാറ്റുപോലെ, പരന്നൊഴുകുന്ന ഇളംചോലപോലെ, നനുത്ത സിനിമകള്‍. സുഖമോ ദേവീ, സ്വാഗതം, സര്‍വകലാശാല...ആ ജനുസില്‍ വേണുനാഗവള്ളിയുടെ പിന്തുടര്‍ച്ചാവകാശിയാണ് രഞ്ജിത് ശങ്കര്‍ എന്നു രഞ്ജിത്തിന്റെ സമീപകാല സിനിമകള്‍, പ്രത്യേകിച്ചും മോളി ആന്റി റോക്‌സ് മുതലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെതുപോലെ, ചുരുക്കം കഥാപാത്രങ്ങളില്‍ ഊന്നിനിന്നുകൊണ്ട്, ചെറിയൊരു കഥാവസ്തുവില്‍ ഏകാഗ്രതയോടെ ധ്യാനനിമഗ്നമാകുന്ന നിര്‍വഹണരീതി. അതുകൊണ്ടുതന്നെ, രഞ്ജിത് സിനിമകള്‍ എപിക്കുകളല്ല, എപ്പിസോഡിക്കുമല്ല. മറിച്ച് ടി.പത്മനാഭന്‍ കഥകള്‍ വായിക്കുന്ന സുഖം നല്‍കുന്ന ചെറുകഥയുടെ ഭാവുകത്വമുള്‍ക്കൊള്ളുന്ന ചലച്ചിത്രസമീപനങ്ങളാണവ. രാമന്റെ ഏദന്‍തോട്ടവും അതില്‍ നിന്നു വ്യത്യസ്തമല്ല. ഒന്നു തെറ്റിയാല്‍ പാളിപ്പോകാമായിരുന്ന പ്രമേയം. ചാരുലത മുതല്‍ ഒരേ കടല്‍ വരെയുള്ള ചിത്രങ്ങളുടേതിനു സമാനമായ ഒന്നായിത്തീര്‍ന്നേക്കാവുന്ന ഏദന്‍തോട്ടത്തെ അതല്ലാതാക്കിയതിലാണ് രഞ്ജിത്തിന്റെ പ്രതിഭ. വര്‍ണിച്ചു വഴിക്കാക്കേണ്ടതില്ല. രാമന്റെദുഖം ജീവിക്കാന്‍ ആക്രാന്തപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതല്ല, ജീവിതം നന്നാക്കാനുള്ളവര്‍ക്കുവേണ്ടിയുള്ളതാണ്. സന്തോഷമാണ് അതിന്റെ പ്രകൃതം. പ്രകൃതി യാണതിന്റെ സൗന്ദര്യം. ഒന്നു പറയാതെ വയ്യ. രാമന്റെ ഏദന്‍തോട്ടം കണ്ടിരുന്ന നിമിഷങ്ങളില്‍ പലപ്പോഴും വി.ജെ.ജയിംസിന്റെ ദത്താപഹാരം മനസിലേക്ക് ഓടിയെത്തി. ദത്താപഹാരത്തിലെ കാടിന്റെ വഴികള്‍ ഏദന്‍തോട്ടത്തിലാകെ ഹരിതാഭ ചാര്‍ത്തി വിലസുന്നതുപോലെ....

Monday, May 08, 2017

haritha cinema @ ezhuthu magazine



എഴുത്ത് മാസികയില്‍ ഹരിതസിനിമയെപ്പറ്റി വന്ന കുറിപ്പ്‌

Tuesday, May 02, 2017

ഹരിതസിനിമ@കുങ്കുമം മാസിക

കുങ്കുമം മാസികയുടെ മെയ് ലക്കത്തില്‍ ഹരിതസിനിമയെപ്പറ്റിയുള്ള കുറിപ്പ്.