Wednesday, December 31, 2008

ആത്മ നോവിന്റെ പെണ്‍കാഴ്ചകള്‍


അമ്മ, മകള്‍, ഭാര്യ, കാമുകി, സഹോദരി.. പെണ്‍ മനസിന്റെ ഭിന്നമുഖങ്ങള്‍ക്ക് ലോകമെങ്ങും ഒരേ ഭാവം, ഒരേ താളം എന്ന് സൂചിപ്പിക്കുന്നതാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലെ പ്രമേയാങ്ങള്‍ ഒക്കെയും. ഒരു വിലയിരുത്തല്‍... വായിക്കാന്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുക.

Saturday, December 13, 2008

അപക്വതയുടെ കൈയ്യൊപ്പ്


റയാതിരിക്കാന്‍ വയ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സിഗ്നേച്ചര് ഫിലിം വേണ്ട എന്ന് വയ്ക്കുന്നതാണ് ഭംഗി. പോയ വര്‍ഷത്തെ അടയാള ചലച്ച്ചിത്രത്ത്തെപ്പറ്റി ആക്ഷേപമുന്നയിച്ച് കു‌വാനെങ്കിലും തീയറ്ററുകളില്‍ ആളുണ്ടായി. ഇത്തവണയാകട്ടെ ഒന്നു ക്‌ുവാന്‍ പോലും ആളില്ല. ഒരുപക്ഷേ ഒരു കു‌വല്‍ പോലും അര്‍ഹിക്കാത്തത്ര അപക്വമായ രചന. ചില പ്രാകൃത ഇന്‍ഫര്‍മേഷന്‍ ബ്രോട്കാസ്ടിമ്ഗ് എ.ഡി.വി. പി. ന്യു‌സ് റീല്‍ നിലവാരം. ഗ്രാഫിക്സ് പഠിച്ചു തുടങ്ങിയ ഏതോ പയ്യന്മാരുടെ ലാബ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍. സംഗീതമാകട്ടെ തിടുക്കത്തില്‍ ചെയ്യുന്ന ചില ടിവിപരിപാടികളുടെ സിഗ്നേച്ചര് മോന്ടാഷിന്റെതിലും പരിതാപം. വലിയ വലിയ പ്രതിഭകള്‍ വന്നിരിക്കുന്ന സദസ്സില്‍ ഇത്തരം ദ്രോഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു മാനം കേടാതിരിക്കുകയല്ലേ നല്ലതെന്ന് നല്ല സിനിമയെന്തെന്നരിയാവുന്ന കെ.ആര്‍. മോഹനനും ബീനാ പോലുമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍! ഒരു നിര്ദ്ദേശം : ഇതിലും നല്ലതും ചെലവു കുറഞ്ഞതുമായ മാര്‍ഗം കേവലം ഒരു സ്ലൈഡ് തുടക്കത്തില്‍ കാനിച്ച്ചങ്ങു പോയാല്‍ മതി.

Saturday, December 06, 2008

Book Released by Lohitadas


Bodhatheerangalil Kalam Midikkumbol, written by A.Chandrasekhar, published by Rainbow Books, Chengannur being released by A.K.Lohitadas at a function at Kottayam International Book Fair, Nagambadam on Thursday, the 4th of December, 2008. Prof. S.Krishnakumar, film critic, receives the copy from Mr. Lohitadas. Mr. P.C.Thomas M.P. presided over the function. M/s P.Geetha, critic, Mr.Laha Gopalan, social activist,Sebin S Kottaram,Jobin S Kottaram and N.Rajesh Kumar also seen in the picture. For More Pictures visit my Orkut page.

മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍: ലോഹിതദാസ്‌

çകോട്ടയം: നല്ല വികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യാന്‍ തയാറായിട്ടുളളൂ എന്നു തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അഭിപ്രായപ്പെട്ടു. മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍ നാണിച്ചുനില്‍ക്കുകയാന്ന്‌.ദര്‍ശന രാജ്യാന്തര പുസ്തകമേളയില്‍ റെയ്ന്‍ബോ ബുക്സിന്റെ 15 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.സി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എ. ചന്ദ്രശേഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഗീത, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, എഴുത്തുകാരായ മനോജ് കുറൂര്‍, സെബിന്‍ എസ്. കൊട്ടാരം എന്നിവര്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു.ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എന്‍. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലളിതാംബിക അന്തര്‍ജനം, ജോണ്‍ പോള്‍, രവിവര്‍മ തമ്പുരാന്‍, ചന്ദ്രശേഖര്‍, ജോബിന്‍ എസ്. കൊട്ടാരം, സെബിന്‍ എസ്. കൊട്ടാരം, ജോണി ജെ. പ്ളാന്തോട്ടം, ഫ്രാന്‍സിസ് സിമി നസ്രത്ത്, നെല്ലിക്കല്‍ മുരളീധരന്‍, ജി. കമലമ്മ, ഡോ. ജോര്‍ജ് സഖറിയ, എസ്. കൃഷ്ണകുമാര്‍, ചെന്നിത്തല കൃഷ്ണന്‍ നായര്‍, കെ. പി. പ്രമീള, ഗീത എന്നിവരുടെ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്.
മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സന്തോഷിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ സിനിമയെടുക്കാന്‍ സാധിക്കൂ എന്ന സ്‌ഥിതി മലയാളത്തിലുണ്ട്‌. ഇത്‌ മലയാള സിനിമയെ നശിപ്പിക്കും. ഇരുവരും കഴിവുള്ളവരാണെങ്കിലും പണം കണ്ടുകഴിഞ്ഞാല്‍ കണ്ണ്‌ മഞ്ഞളിക്കുകയും ഏത്‌ പടത്തിനും ഡേറ്റ്‌ കൊടുക്കുകയും ചെയ്യും. സത്‌വികാരങ്ങളെ ഉണര്‍ത്തുന്ന സിനിമകളേ താന്‍ ചെയ്‌തിട്ടുള്ളുവെന്നും സിനിമയില്‍ നരസിംഹാവതാരങ്ങളുണ്ടാകുന്നത്‌ മനുഷ്യമനസില്‍ അക്രമവാസനയും, ദുഷ്‌ടചിന്തകളും വളര്‍ത്താനേ ഉപകരിക്കൂ എന്നും ലോഹിതദാസ്‌ പറഞ്ഞു.