tag:blogger.com,1999:blog-191407402024-03-13T16:27:17.116-07:00a.chandrasekharAll about CinemaA.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.comBlogger639125tag:blogger.com,1999:blog-19140740.post-79400686851058220392024-02-25T15:58:00.000-08:002024-02-25T15:58:56.403-08:00സമാന്തരസിനിമയുടെ കാതല്‍<p> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4QXK7eDEleDn0YKOri-r52ENaF94yeEmiRWI87l8H6Qn0EL18gcIchYrKEKq-QM5fUoQ85lBSzf4FEz-ObNvBWpYJSCzHX9aaj4PfDTXSzxjgENE40iDW2G6CUjjP0SiqDIxIXmUt_WPjYMX1szkjn8p-YkamiDeqeXD42_UDS4RiYEf7ZCscJQ/s1345/953a0566-bc22-4ab4-b6ef-bd72dc1428fc.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="388" data-original-width="1345" height="115" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4QXK7eDEleDn0YKOri-r52ENaF94yeEmiRWI87l8H6Qn0EL18gcIchYrKEKq-QM5fUoQ85lBSzf4FEz-ObNvBWpYJSCzHX9aaj4PfDTXSzxjgENE40iDW2G6CUjjP0SiqDIxIXmUt_WPjYMX1szkjn8p-YkamiDeqeXD42_UDS4RiYEf7ZCscJQ/w400-h115/953a0566-bc22-4ab4-b6ef-bd72dc1428fc.jpg" width="400" /></a>Deshabhimani daiy 26 Feb 2024</p><p>അതുവരെയുള്ള കാഴ്ച ശീലങ്ങളെയും പതിവുകളെയും നിരാകരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാന സ്വദേശിയായ 1972ല്‍ കുമാര്‍ സഹാനി എന്ന പേര് ഇന്ത്യന്‍ സിനിമയില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്നത്.ബോംബെ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിക്കഴിഞ്ഞ് ഫിലിം ആന്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി ഇന്ത്യയില്‍ തിരക്കഥയും സംവിധാനവും പഠിച്ചിറങ്ങിയ കുമാറിന് സിനിമ തന്നെ രാഷ്ട്രീയമായതില്‍ അദ്ഭുതമില്ല. രാഷ്ട്രീയമില്ലാത്ത സിനിമയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിഹാസമായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്കോളര്‍ഷിപ്പോടെ ഫ്രാന്‍സിലെത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ഹൗട്ടെ എറ്റിയൂഡ് സിനിമറ്റോഗ്രഫിക്ക്സില്‍ സിനിമയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി വിഖ്യാതനായ റോബര്‍ട്ട് ബ്രസന്റെ എ ജന്റില്‍ വുമന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായ കുമാര്‍ സഹാനിയില്‍ നിന്ന് കേവലമൊരു റൊമാന്റിക് സിനിമയുണ്ടായാലായിരുന്നു അദ്ഭുതം. എന്നാല്‍ മായാദര്‍പ്പണ്‍, ഇന്ത്യന്‍ പ്രേക്ഷകന് ഷോക്ക് ചികിത്സയായിരുന്നു. സിനിമയെന്നാല്‍ സകലകലകളുടെയും സമന്വയമെന്ന ധാരണയില്‍ നിന്ന് റേയിലൂടെ, അടൂരിലൂടെയൊക്കെ ഇന്ത്യന്‍ സിനിമ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനിടെ, ഘടനാപരമായ പരീക്ഷണമെന്ന നിലയ്ക്കാണ് നവതരംഗ ഇന്ത്യന്‍ സിനിമയില്‍ മായാദര്‍പ്പണ്‍ ശ്രദ്ധേയായത്. അതിനു മുമ്പേ മന്മദ് പാസഞ്ചര്‍, റെയല്‍സ് ഫോര്‍ ദ് വേള്‍ഡ്, ഒബ്ജക്ട് പോലുള്ള ഹ്രസ്വചിത്രങ്ങളെടുത്തിരുന്ന കുമാറിന്റെ ആദ്യ കഥാസിനിമ, നിര്‍മ്മല്‍ വര്‍മ്മയുടെ കഥയെ ആസ്പദമാക്കിയ മായാദര്‍പ്പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡും നേടി.</p><p>സിനിമ കുമാറിന് കഥ പറയാനുള്ള ഉപാധി മാത്രമായിരുന്നില്ല. കാലത്തെയും ചരിത്രത്തെയും തന്നെ കൊത്തിവയ്ക്കാനുള്ള തട്ടകമായിരുന്നു. സിനിമയിലെ വെളിച്ചത്തിന്റെ വിനിയോഗത്തെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഇന്ത്യയിലെ പച്ചയല്ല വിദേശങ്ങളിലെ പച്ച. ഇന്ത്യയിലെ കാറ്റല്ല വിദേശങ്ങളിലെ കാറ്റ്.അതുകൊണ്ടുതന്നെ എനിക്ക് സിനിമയുടെ സ്ഥലകാലങ്ങള്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.കണ്ണുകളെ വഞ്ചിക്കാനുള്ളതല്ല എനിക്കു സിനിമ, മനുഷ്യ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും അവന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതുമാവണം സിനിമ. കുമാര്‍ സഹാനിയുടെ സിനിമാ സങ്കല്പമെന്തായിരുന്നു എന്നതിന് ഇതിലപ്പുറമൊരു വിശദീകരണം ആവശ്യമില്ല.</p><p>കഥാ-കഥേതരസിനിമകളെ ഒരുപോലെ പ്രണയിച്ച കുമാര്‍സഹാനി കഥാചിത്രങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെടുത്തു. 1972 2004 വരെയുള്ള സര്‍ഗവര്‍ഷങ്ങളില്‍ വെറും അഞ്ച് കഥാസിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ ണോല്‍ പാലേക്കര്‍, സ്മിത പാട്ടില്‍ ഓം പുരി, ഗിരീഷ് കര്‍ണാട് എന്നിവരഭിനയിച്ച തരംഗ് (1984) ദേശീയ ജൂറിയുടെ പ്രത്യേക പുരസ്കാരവും, രജത് കപൂറും മിത വശിഷ്ഠും അഭിനയിച്ച ഖായല്‍ ഗാഥ (1989) റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഫിപ്രസി അവാര്‍ഡും, എം.കെ.റെയ്ന, ശത്രുഘ്നന്‍ സിന്‍ഹ, രഘുബീര്‍ യാദവ്, മിത വശിഷ്ഠ് എന്നിവരഭിനയിച്ച കസ്ബ (1991) ഫിലിം ഫെയര്‍ പുരസ്കാരവും നേടി. 1991ല്‍ കേളൂചരന്‍ മഹാപാത്രയെപ്പറ്റി നിര്‍മ്മിച്ച ഒറിയ ഡോക്യൂമെന്ററി ഭാവന്തരണ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി.</p><p>എഴുപതുകളില്‍ ഉദയം കൊണ്ട് എണ്‍പതുകളില്‍ കരുത്തുപ്രാപിച്ച ഇന്ത്യന്‍ സമാന്തര സിനിമാധാരയുടെ നട്ടെല്ലിന്റെ കശേരുക്കളിലൊന്നായിരുന്നു കുമാര്‍ സഹാനി. സ്വതവേ ഉള്ള മിതഭാഷിത്തം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു ജീവിതത്തിലെന്നോണം സിനിമകളിലും അദ്ദേഹം വച്ചുപുലര്‍ത്തിയത്. 2019ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരിക്കെ, മികച്ച ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കാത്തതില്‍ തന്റെ പ്രതിഷേധം തുറന്നു പറയാന്‍ മടിക്കാത്ത കുമാര്‍ അവാര്‍ഡ നിശയില്‍ നിന്നു വരെ വിട്ടുനില്‍ക്കാന്‍ മടിച്ചില്ല. തന്റെ ശരിക്കു വേണ്ടി അവസാനം വരെ ഉറച്ചുനില്ക്കാന് അദ്ദേഹത്തിന് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല.വ്യവസ്ഥാപിത സിനിമയോടു മാത്രമല്ല അദ്ദേഹം കലഹിച്ചത്.സ്വയം കലഹിച്ചുകൊണ്ട്, തന്നെ തന്നെ ആവര്‍ത്തിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പ്രതിഭാധനനായിരുന്നു കുമാര്‍ സഹാനി.</p><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-41505423000406660302024-02-18T19:57:00.000-08:002024-02-18T21:18:08.053-08:00 ഭ്രമയുഗം എന്റെ കണ്ണില്‍<p></p><div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj44gHtO7anCzMlo_IjUAnb8sSeJVaLoIWtfevSuwVELEmUqG4DOy03O9JjC6i54bZCZ-TQH0kjMmvbG6beW8u0KS5YuJKjgk1Fh6eCOXnQIb0vg9ZPa46AKX6jUlZApKHT0y9WC89ADFq6b2VV0pIbh48f0Uvv58mxq20nHcPAK8RlmH99hxSTtQ" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="900" data-original-width="1599" height="225" src="https://blogger.googleusercontent.com/img/a/AVvXsEj44gHtO7anCzMlo_IjUAnb8sSeJVaLoIWtfevSuwVELEmUqG4DOy03O9JjC6i54bZCZ-TQH0kjMmvbG6beW8u0KS5YuJKjgk1Fh6eCOXnQIb0vg9ZPa46AKX6jUlZApKHT0y9WC89ADFq6b2VV0pIbh48f0Uvv58mxq20nHcPAK8RlmH99hxSTtQ" width="400" /></a></div><span style="color: #050505;"><span style="font-size: 15px; white-space-collapse: preserve;">
ഹൊറര്‍ മോഡില്‍ ഉഗ്രമൂര്‍ത്തിയായ ചാത്തനെയും കൊടുമണ്‍ പോറ്റിയേയും യക്ഷിയേയും ഒക്കെ ചുവടുപിടിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞ രാഹുല്‍ സദാശിവന് പുതുതലമുറ ചലച്ചിത്രകാരന്മാരില് ഭാവനകൊണ്ടും സാങ്കേതികവൈദഗ്ധ്യം കൊണ്ടും മികച്ച സംവിധായകനാണ്, തിരക്കഥാകൃത്തും. യക്ഷിയും യക്ഷി പിടിക്കുന്ന മണികണ്ഠന് ആശാരിയുമടക്കം അഞ്ചേയഞ്ചു കഥാപാത്രങ്ങളെ വച്ച് ഒരൊറ്റ ലൊക്കേഷനില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ രാഹുല്‍ കൈകാര്യം ചെയ്ത മാധ്യമം അദ്ദേഹത്തിന്റെ ഉള്ളംകയ്യിലെന്നോണം സുരക്ഷിതമായിട്ടുണ്ട്. മമ്മൂട്ടിയുടേയും അര്ജ്ജുന് അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയുമൊക്കെ പ്രകടനവും നന്നായി. പക്ഷേ എനിക്കീ സിനിമ മറ്റൊരു തലത്തിലാണ് അനുഭവവേദ്യമായത്. കെട്ടുകഥയ്ക്കും മിഥ്യയ്ക്കുമപ്പുറം വളരെയേറെ രാഷ്ട്രീയപരമാണീ സിനിമ എന്നാണ് എന്റെ അഭിപ്രായം.വളരെ ഗൗരവമുള്ള രാഷ്ട്രീയ വായന ഈ സിനിമ അര്‍ഹിക്കുന്നുണ്ട്.
ചിത്രത്തില്‍, പകിട കളിച്ച് മമ്മൂട്ടിയുടെ പ്രധാന കഥാപാത്രത്തെ (അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരു രസംകൊല്ലിയാവുന്നില്ല ഞാന്‍),രണ്ടാമതും തോല്പിച്ച് മന വിട്ടുപോകാന്‍ അനുമതി തേടുന്ന അര്‍ജുനന്റെ പാണനോട് പറയുന്നൊരു ഡയലോഗുണ്ട്. നിനക്ക് ഇവിടം വിട്ടു പോകാന്‍ രണ്ടാമതൊരു അവസരമില്ല. (ആദ്യാവസരത്തില്‍ പന്ത്രണ്ടു വീണാല്‍ തോല്‍ക്കുമെന്നുള്ളപ്പോള്‍ പതിനൊന്നു വീഴ്ത്തിയ പകിട കണ്കെട്ടിലൂടെ പന്ത്രണ്ടാക്കി മാറ്റിയാണ് പോറ്റി തോല്‍പ്പിക്കുന്നതു തന്നെ) വോട്ടെടുപ്പിലെ സംഖ്യകളുമായി ഇതിനെ ചേർത്തൊന്നു വായിച്ചു നോക്കുക. എത്ര സമർത്ഥമായാണയാൾ ബാലറ്റ് തിരുത്തുന്നത്! അധികാരവും അധികാര ചിഹ്നങ്ങളായ മോതിരവും അധികാരത്തിന്റെ സുഖലോലുപതകളും (പെണ്ണും -യക്ഷി, മദ്യവും) എല്ലാം ആവോളം നുകരുന്ന, തനിക്കെതിരേ നില്ക്കുന്ന ആരെയും നിര്‍ദ്ദയം കൊന്നുവീഴ്ത്തുന്ന ഫാസിസ്റ്റ് ഏകാധിപതിയാണ് പോറ്റി. ജനാധിപത്യത്തെ മച്ചിൽ ചങ്ങലയിട്ട് പൂട്ടിക്കൊണ്ടാണ് അയാളുടെ മർദ്ദിത ഭരണം.1920ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് സിനിമയായ ദ ക്യാബിനെറ്റ് ഓഫ് ഡോ കാലിഗരിയുടെ ഓര്‍മ്മകളാണ് ഭ്രമയുഗം കണ്ടപ്പോള്‍ തികട്ടിവന്നത്. നിഷ്ഠുരമായ ഏകാധിപത്യത്തിന്റെ പ്രതിബിംബമായി കാലിഗരിയെ അവതരിപ്പിച്ചതുപോലെയാണ് പോറ്റിയെ ഭ്രമയുഗത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായി അധികാരമാണ് അയാളെ മേളാളനാക്കുന്നതും മറ്റുള്ളവരെ കീഴാളരും ആശ്രിതരുമാക്കുന്നത്. അതാവട്ടെ അവരുടെ ഗതികേടുകൊണ്ടു സംഭവിക്കുന്നതുമാണ്. ആ ഗതികേടാവട്ടെ, അധികാരം അവരില്‍ മനഃപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതുമാണ്. രക്ഷപ്പെടാന്‍ അവര്‍ക്കുമുന്നില്‍ മാര്‍ഗ്ഗങ്ങള്‍ വേറെയില്ല.
രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പാണന് പരിഭവം പറയുമ്പോള്‍ പാചക്കാരന്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിന് ആരും നിന്നെ ഇങ്ങോട്ടു ക്ഷണിച്ചിട്ടു വന്നതല്ലല്ലോ. നീ സ്വയം കയറിവന്നതല്ലേ? ഏകാധിപത്യ ഫാസിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന് അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. പക്ഷേ പുറത്തുകടക്കാന്‍ പഴുതില്ലാത്തൊരു അധികാരദുര്‍ഗത്തിലേക്കാണ് അതവനെ കൊണ്ടെത്തിക്കുന്നത്. അടൂരിന്റെ വിധേയനിലെ തൊമ്മിയും പട്ടേലരും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണത പാചകക്കാരനും പാണനും പോറ്റിയുമായുള്ള ബന്ധത്തിലുണ്ട്.
പോറ്റിയെ വീഴ്ത്താന്‍ കച്ചകെട്ടി ഇറങ്ങുന്ന പ്രതികാര ദാഹിയായ പാചകക്കാരന് പാണനു നല്കുന്ന മുന്നറിയിപ്പിങ്ങനെ: അയാള്‍ പറയുന്നതൊന്നും നീ വിശ്വസിക്കരുത്.പച്ചക്കളളമാണ് അയാള്‍ പറയുക. അതില്‍ വീണുപോയാല്‍ പിന്നെ നിന്നെ രക്ഷിക്കാനെനിക്കാവില്ല. വാസ്തവാനന്തരകാലത്തെ വ്യാജവാര്‍ത്തകളുടെ വ്യാപനം മുന്‍നിര്‍ത്തി ആഴത്തിലൊരു വായനയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട് ഭ്രമയുഗം.
എന്നാല്‍ ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ടിഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളില്‍ തീരേ കാലികമായ ചിലത് ആധുനിക പ്രേക്ഷകന്, മന്ത്രതന്ത്രങ്ങളോ പതിനേഴാം നൂറ്റാണ്ടിലെ കേരളീയ ജീവിതമോ അറിയാത്തവര്‍ക്ക് തലയ്ക്കു മുകളിലൂടെ പോകുന്നതായി എന്നതാണ്. ഇനിയൊന്ന് പാചകപ്പുരയില്‍ സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രം ഉണ്ടാക്കുന്ന പലതും എന്താണെന്നോ അതിന്റെ പ്രസക്തിയെന്തെന്നോ, വിശേഷിച്ച് കറുപ്പിലും വെളുപ്പിലും തിരിച്ചറിയാനാവാതെ പോയി. ഒരു പക്ഷേ ഒടിടിയില്‍ ഉപശീര്‍ഷകമുണ്ടായാല്‍ മനസിലാകുമായിരിക്കും. പക്ഷേ പച്ചമലയാളിക്ക് ഇവ കുറച്ച് അന്യമായി പോയി.
#bhramayugam</span></span>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-44358540805119124232023-12-13T17:41:00.000-08:002023-12-14T08:05:31.758-08:00 ലോകേഷ് യൂണിവേഴ്സിലെ ബ്ളാക്ക് ഹോളുകൾ<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjk5WPpNYGaH9e-yxp_p2_XZhV7kUVorU294RpMNgadDcVdJH9kEr13p5bmJJATyyRYVHPjo0TmT1oHP_vNudiaxTKoq80JhxL7Q-dP4CpkDZZ3KUWtubjxdXbYP4fuiSziDSrfMJovV9BP6OmGpt1-8jgDrZd0uDK8tpkdSv6BfbikBFLjH9tC0w" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img alt="" data-original-height="720" data-original-width="720" height="400" src="https://blogger.googleusercontent.com/img/a/AVvXsEjk5WPpNYGaH9e-yxp_p2_XZhV7kUVorU294RpMNgadDcVdJH9kEr13p5bmJJATyyRYVHPjo0TmT1oHP_vNudiaxTKoq80JhxL7Q-dP4CpkDZZ3KUWtubjxdXbYP4fuiSziDSrfMJovV9BP6OmGpt1-8jgDrZd0uDK8tpkdSv6BfbikBFLjH9tC0w=w400-h400" width="400" /></span></a></div><span style="font-size: medium;">samakalika malayalam december 15 issue<br />എ.ചന്ദ്രശേഖർ</span><p></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര പ്രതിഭാസങ്ങളിലൊന്നാണ് ഡാർക്ക് മോഡ്. ജീവിതത്തിൽ സാധാരണമല്ലാത്തവിധം അയഥാർത്ഥമായതും എന്നാൽ വിർച്വൽ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്താൽ, സ്വേച്ഛ പ്രകാരം ആരെയും എത്ര ക്രൂരമായും കൊന്നൊടുക്കി വിജയിക്കാനാവുന്നതുമായ കംപ്യൂട്ടർ/ഓൺലൈൻ ഗെയിമുകളും മണി ഹെയ്സ്റ്റ് പോലുള്ള വെബ് പരമ്പരകളും, ഡാർക്ക് വെബിൽ അരങ്ങേറുന്ന സമാന്തര അധോലോകവും, അവിടെ സാധാരണമെന്നോണം നടക്കുന്ന ചൈൽഡ്/ ഡ്രഗ് ട്രാഫിക്കിങും ചൈൽഡ് പോൺ സെർച്ചും, ബ്ളൂവെയ്ൽ പോലുള്ള അപകടകരമായ ടാസ്ക് ഗെയിമുകളും ഒക്കെ ഈ പ്രതിഭാസത്തിന്റെ ഉപോൽപ്പന്നങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കുട്ടികൾക്കായി ഉദ്ദേശിച്ച് രചിക്കപ്പെട്ട മാർവൽ വേഴ്സിലെ സൂപ്പർഹീറോകൾ വരെ അവരുടെ ഇരുണ്ട മറുവശമായോ ഇരുളിന്റെ അവതാരങ്ങൾ ആയോ പുനരവതരിക്കുന്നു. യഥാതഥത്വത്തിന്റെ കാര്യത്തിൽ കാൽപനികതവിട്ട് കൂടുതൽ ഞെട്ടിപ്പിക്കുന്നതും നിറം ചേർക്കാത്തതുമായ യാഥാർത്ഥ്യങ്ങളിലേക്ക് കലാവീക്ഷണം നീങ്ങുന്നുവെന്നതിനൊപ്പം, സഹിഷ്ണുതയ്ക്കുപരി കലാവിഷ്കാരങ്ങളിലെങ്കിലും പല്ലിനു പല്ല് എല്ലിന് എല്ല് എന്ന മുദ്രാവാക്യം ആധുനികോത്തരാനന്തര ചുവരെഴുത്താവുന്നു. സ്വന്തം നിലനിൽപ്പിനു വേണ്ടി ആരെയും കൊല്ലാമെന്നും എന്തും ചെയ്യാമെന്നുമുള്ള ദർശനം</span></p><p><span style="font-size: medium;">സ്വാർത്ഥമെന്ന നിർവചനത്തിൽ നിന്നു പുറത്താവുകയും, അത് അതിജീവനത്തിന്റെ മുദ്രാവാക്യമാവുകയും ചെയ്യുമ്പോൾ, കൊന്നാൽ പാപം തിന്നാൽ തീരും എന്ന മട്ടിൽ വയലൻസ് ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. ലോകസിനിമയിൽ ഡാനിഷ് സംവിധായകൻ ലാർസ് വോൺ ട്രെയറുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഹൗസ് ദാറ്റ് ജാക്ക് ബിൽറ്റിലും (2018), കിം കി ഡുക്കിന്റെ ഹംസഗീതമായ ഹ്യൂമൻ സ്പെയ്സ് ടൈം ആൻഡ് ഹ്യൂമനിലും ഒക്കെ ആഘോഷിക്കപ്പട്ട മുൻമാതൃകകളില്ലാത്ത വയലൻസ് ഈ വാസ്തവാനന്തര കലാസ്വാദനത്തിലും കലാവിഷ്കാരത്തിലും ഉണ്ടായ പുത്തൻ പ്രവണതയുടെ മകുടോദാഹരണമത്രേ.</span></p><p><span style="font-size: medium;">ഉത്തരാധുനികതയ്ക്കുമപ്പുറം, വാസ്തവാനന്തര കലയിലും സാഹിത്യത്തിലുമെന്നോണം സിനിമയിലും പ്രകടമായ അമിത വയലൻസും അധോമണ്ഡലാഖ്യാനങ്ങളും, സൈക്കഡലിക്ക് അതിഭൗതികതയും, മാജിക്കൽ റിയലിസവുമെല്ലാം വളരെയേറെ പ്രതിഫലിക്കപ്പെടുന്ന ദൃശ്യാവതരണങ്ങളാണ് ഇവരുടെ സിനിമകൾ. പരമ്പരാഗത ഹോളിവുഡ് സിനിമ മുതൽ, ഇന്ത്യൻ വാണിജ്യ മുഖ്യധാരാ സിനിമ വരെ വെളുപ്പ്/കറുപ്പ്, വെളിച്ചം/ഇരുട്ട്, നന്മ/തിന്മ എന്നീ ദ്വന്ദ്വങ്ങളിൽ പ്രതിഷ്ഠിച്ച് അവതരിപ്പിച്ച നായക/പ്രതിനായക പരിവേഷങ്ങളെ കലക്കിമറിച്ച് സകല ഇരുട്ടും തിന്മയും കറുപ്പും ഉൾക്കൊളളുന്ന അതിനായകന്മാരെയും നായികമാരെയും അവതരിപ്പിക്കുന്ന ശൈലിയാണ് നവസിനിമയുടേത്. ഇത് ലോകത്തെമ്പാടുമുള്ള സിനിമയടക്കുമുള്ള സാംസ്കാരികസൃഷ്ടികളിലെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രകടവുമാണ്. വ്യവസ്ഥാപിത സങ്കൽപങ്ങളുടെ പൊളിച്ചടുക്കലായും സമൂഹനിർമ്മിത വിഗ്രഹങ്ങളുടെ ഭഞ്ജനമായും ഈ പ്രവണത വിശേഷിപ്പിക്കപ്പെടുന്നുമുണ്ട്. പകലോ രാത്രിയോ എന്നു കൃത്യമായി വിവേചിക്കപ്പെടാനാവാത്ത സങ്കീർണമായ മനുഷ്യമനസുകളുടെ കുറേക്കൂടി സത്യസന്ധവും ആത്മാർത്ഥവും, വെള്ളം ചേർക്കാത്തതുമായ ആവിഷ്കരണം എന്ന നിലയ്ക്കാണ് ഭ്രമാത്മകമെന്നു നിർവചിക്കപ്പെടാവുന്ന സാന്ദ്രതയേറിയ അക്രമാസക്തിയും തുറന്ന ലൈംഗികതയുമെല്ലാം ചലച്ചിത്രമടക്കമുള്ള മാധ്യമങ്ങളിൽ പരക്കെ പ്രത്യക്ഷീകരിക്കപ്പെടുന്നത്.</span></p><p><span style="font-size: medium;">ഇന്ത്യൻ സിനിമയിൽ ഡാർക്ക്മോഡിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി കണക്കാക്കാവുന്ന ലോകേഷ് കനകരാജിന്റെ സമീപകാല തമിഴ് ചിത്രങ്ങളിലെ ഇരുൾസ്ഥലികളുടെ ആവിഷ്കാരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഉൾച്ചേർന്നിട്ടുള്ള പ്രശ്നങ്ങളും പ്രഹേളികകളും അന്വേഷിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ പരിശ്രമം.</span></p><p><span style="font-size: medium;">ധീരമെന്നോ ബ്രില്ല്യൻസ് എന്നോ ഒക്കെയാണ് ലോകേഷ് ചിത്രങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർആഘോഷമാക്കുന്നത്. ലോകേഷ് യൂണിവേഴ്സ് എന്നു തന്നെ ബ്രാൻഡ് കൽപിച്ചു കൊടുത്തൊക്കെയാണ് ഈ ആഘോഷം. കെ.ജി.ജോർജ്ജിന്റെ ഇരകൾ കാണാതെ, കോവിഡ് കാലത്തു പുറത്തിറങ്ങിയ ജോജിയിലെ ബ്രില്യൻസിനെ ആഘോഷിച്ചതു പോലെയെ ഇതിനെ കണക്കാക്കേണ്ടൂ. </span></p><p><span style="font-size: medium;">ലോകേഷ് സിനിമകളിലെ വയലൻസിന്റെ കാര്യമെടുക്കാം. അധോലോകത്തിലെ സമൃദ്ധമായ ആൾക്കൂട്ടത്തിനെതിരേ ഒറ്റയ്ക്കു നിന്ന് അടരാടുന്ന നായകകർതൃത്വമാണ് ലോകേഷ് സൃഷ്ടിച്ചിട്ടുള്ളവരെല്ലാം.പ്രതിനായക സ്ഥാനത്തു നിർത്തിയിട്ടുള്ള കൊടും ക്രൂരരും ശൂരരുമായ വില്ലന്മാർക്കാണ് ആയുധബലവും കൊണ്ടും സംഘബലവും. മയക്കുമരുന്നു മുതൽ മാംസവ്യാപരവും ചെകുത്താൻ സേവയും വരെ ശീലമാക്കിയിട്ടുള്ള ഈ കൊടുംവില്ലന്മാർക്ക് വലിയൊരു സാമ്രാജ്യം തന്നെ സ്വന്തവുമാണ്. നിയമപാലകർക്കുപോലും അവരെ വണങ്ങിയല്ലാതെ നിലനിൽപ്പില്ല. കറിക്കത്തി മുതൽ മിസൈൽ തോക്കുവരെ നീളുന്ന ആയുധശേഖരങ്ങളാണ് അവരുടെ മടകൾ. പക്ഷേ...</span></p><p><span style="font-size: medium;">ഈ പക്ഷേയിലാണ് ലോകേഷ് കനകരാജിന്റെ വ്യാജപരികൽപനകളുടെ ചെമ്പു പുറത്താവുന്നത്. സർഫസ് ടു സർഫസ് മിസൈൽ ലോഞ്ചു വരെ സ്വന്തമായുളള അന്താരാഷ്ട്ര അധോലോകനേതാവോ സംഘാംഗമോ ഒക്കെയായി ചിത്രീകരിക്കപ്പെടുന്ന ലോകേഷ് വില്ലന്മാരും ഭൂതഗണങ്ങളും നായകന്മാരോട് ഏറ്റുമുട്ടുമ്പോൾ നീണ്ടു നിൽക്കുന്ന സംഘട്ടനരംഗങ്ങളിലേറെയും ഉപയോഗിച്ചു കാണുന്നത് കമ്പിപ്പാരയും, വെട്ടിരുമ്പും, കൊട്ടുവടിയും സൈക്കിൾ ചെയിനും തൊട്ട് കോടാലിയും ചമ്മട്ടിയും വരെയുള്ള നാടൻ ആയുധങ്ങളാണ്. ഒറ്റ വെടികൊണ്ടോ, ഒരൊറ്റ ഗ്രനേഡു കൊണ്ടോ തീർക്കാവുന്ന സംഗതിക്കാണ് മണിക്കൂറുകൾ മെനക്കെട്ട് പരമ്പരാഗത ആയുധം കൊണ്ടുള്ള ഈ മല്ലിടൽ. അതിവേഗ വന്ദേഭാരത് തീവണ്ടി സർവസാധാരണമാവുന്ന കാലത്ത് യാത്രയ്ക്കു കാളവണ്ടിയെ ആശ്രയിക്കുന്നതുപോലുള്ള അർത്ഥരാഹിത്യമാണിത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരു സ്കൂളിൽ കയറി തന്റെ തൊപ്പിക്കുവേണ്ടി അധ്യാപകരെ വിരട്ടിയ പൂർവവിദ്യാർത്ഥിക്കു തോക്കിന്മേലുള്ള വിശ്വാസം പോലും ലോകേഷ് സിനിമകളിലെ ഗുണ്ടകൾക്കില്ലല്ലോ എന്നതാണ് അതിശയം. എന്നാൽ, ഒരു ചെറുവിരലനക്കം കൊണ്ടുപോലും എന്തുകൊണ്ട് ഈ അയുക്തി എന്ന് പുതുതലമുറ പ്രേക്ഷകർ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ലോകേഷിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ ഭാഗ്യം. </span></p><p><span style="font-size: medium;">തിരുവനന്തപുരത്ത് പൂജപ്പുരയിൽ അടുത്തിടെ ബാറിലെ അഭിപ്രായഭിന്നതിയെത്തുടർന്ന് രാത്രി രണ്ടു സഹോദരങ്ങളെ ഗുണ്ടാസംഘം ആക്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവമുണ്ടായി. മരിച്ചയാളിനെ ഗുണ്ടകളിലൊരാൾ രണ്ടോ മൂന്നോ തവണ അടിക്കുകയും താഴെയിട്ട് ഇഴയ്ക്കുകയും മാത്രം ചെയ്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനാവുക. വെറും കൈ കൊണ്ട് രണ്ടാമത്തേയോ മൂന്നാമത്തെയോ തല്ലിൽ റോഡിലേക്കു വീണ ഹതഭാഗ്യൻ ആ വീഴിചയുടെ ആഘാതത്തിൽ തന്നെ തലയോട് പൊട്ടി മരിക്കുകയായിരുന്നു. ഇത് യാതാർത്ഥ്യം ഇനി ലോകേഷ് സിനിമകളിൽ പ്രത്യേകിച്ചും കമ്പോള സിനിമകളിൽ വ്യാപകമായും നടക്കുന്ന ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പരിശോധിക്കുക. ഭാരവാഹനത്തിന്റെ വീൽറിമ്മും പത്തുകിലോയിൽ കുറയാതെ ഭാരമുള്ള വലിയ ഇരുമ്പു വീപ്പയും മഴുവും കോടാലിയും കൊട്ടുവടിയും കൊണ്ടുള്ള ആയാസപ്പെട്ട മർദ്ദനങ്ങളേറ്റാലും സിനിമയിലെ നായകനും വില്ലനും ഗുണ്ടാപ്പടയും കുറച്ചുകഴിഞ്ഞ് വീണ്ടുമെഴുന്നേറ്റ് വർധിത വീര്യത്തോടെ ഏറ്റുമുട്ടുന്നതു കാണാം. ഇരുളിടങ്ങളുടെ ആവിഷ്കാരത്തിൽ പാലിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന യഥാതഥത്വം പാടെ അവഗണിക്കപ്പെടുകയാണിവിടെ. യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത ഈ രംഗചിത്രീകരണങ്ങളിൽ കയ്യടിക്കുന്നവർ തന്നെയാണ്, തനിക്കു നേരേ പാഞ്ഞുവരുന്ന വെടിയുണ്ടയെ പെരുവിൽ കൊണ്ടു രണ്ടായി പിളർന്ന് തിരികെ വെടിവച്ചവനും അവന്റെ സഹായിക്കും നേരേ തിരിച്ചു വിടുന് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പേരിൽ ആരോപിക്കപ്പെടുന്ന അയഥാർത്ഥ ദൃശ്യകൽപനയെ ട്രോളുന്നത്. ഇതിലെ വൈരുദ്ധ്യമാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്.</span></p><p><span style="font-size: medium;">അധോലോക ആൾക്കൂട്ട സൈന്യത്തിനെതിരേ നായകന്റെ ഒറ്റയാൾ പോരാട്ടമെന്ന ലോകേഷ് സിനിമകളിൽ ആവർത്തിക്കപ്പെടുന്ന കഥാസന്ധിയുടെ ചിത്രീകരണമെടുക്കാം. ജോൺ ഹ്യൂസ് എഴുതി ക്രിസ് കൊളമ്പസ് സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ചിത്രമായ ഹോം എലോണി(1990)ൽ ലിയോയിലേതിനേക്കാൾ മികച്ച തദ്ദേശീയ പ്രാകൃത പ്രതിരോധ തന്ത്രങ്ങൾ കാണിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് തേവർമകൻ, ആളവന്താൻ, അൻപേ ശിവം തുടങ്ങിയ സിനിമകളിൽ കാണിച്ചതിനപ്പുറമുള്ള വയലൻസാണ് ലോകേഷ് ചിത്രങ്ങളിലേത് എന്ന് പറയാനാവില്ല. സിനിമയുടെ വ്യാകരണമറിഞ്ഞ കമൽ വിദഗ്ധനായ പാചകക്കാരന്റെ കൈപ്പുണ്യത്തോടെ വയലൻസിനെ അതിന്റെ ആവശ്യത്തിന് മാത്രം സിനിമയിൽ ചേർത്തപ്പോൾ, ലോകേഷിന്റെ തലമുറ എരിവെപ്പോഴും കൂടി നിൽക്കുന്ന ഷാപ്പിലെ കറിക്കു തുല്യം വയലൻസിന്റെ തോത് കൂട്ടിയെന്നു മാത്രം. എന്നാൽ, രണ്ടായിരത്തിന്റെ ആദ്യപാദത്തിൽ സമുദ്രക്കനിയും, അമീനും, ശശികുമാറും പിന്നീട് വെട്രിമാരനും ആവിഷ്കരിച്ച ആദിമ പൈശാചികതയോളം ആഴമുള്ള ഹൈ വോൾട്ടേജ് അക്രമോത്സുകത, ഹെവിഡോസ് വയലൻസിൽ നിന്ന് ലോകേഷിന്റെ സിനിമകൾക്കുള്ള പ്രധാന മാറ്റം അഞ്ചക്ഷരത്തിൽ രേഖപ്പെടുത്താം. ആദ്യം സൂചിപ്പിച്ചവരുടെ ചിത്രത്തിലുള്ളതും ലോകേഷിന്റെ ചിത്രത്തിലെ വയലൻസിൽ ഇല്ലാത്തതുമായ ഒരു വാക്കാണത്-യുക്തി! വെട്രിമാരൻ സിനിമകളിലെ വയലൻസിന് നൈസർഗികതയുണ്ട്. ഇതിവൃത്തത്തിൽ നിന്ന് അടർത്തിമാറ്റാനാവാത്ത യുക്തിയുടെ അഷ്ടബന്ധമുണ്ട്. അതിക്രൂരവും അതിലേറെ ഇരുട്ടുനിറഞ്ഞതുമായൊരു ലോകം കാഴ്ചവച്ച കന്നട ചിത്രമായ കെ ജി എഫ് പരമ്പര പോലും യുക്തിസഹവും വൈകാരികവുമായൊരു സാമൂഹികതലത്തെ ഉൾക്കൊള്ളുന്നുണ്ട്.</span></p><p><span style="font-size: medium;">ലോകേഷ് ചിത്രങ്ങളിലാവട്ടെ, ആക്ഷൻ ഇഷ്ടപ്പെടുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം സകലയുക്തികളെയും ശീതികരണിയിൽ വച്ചശേഷം ദൈർഘ്യമുള്ള സംഘട്ടനരംഗങ്ങൾ ഉൾപ്പെടുത്തിയതായി കാണാം. ഒറ്റവെടിയിൽ തീർക്കാവുന്ന കാര്യങ്ങൾ പേനാക്കത്തിയിൽ തുടങ്ങി വെട്ടിരിമ്പു വരെ ബിൽഡപ്പ് ചെയ്തു വളർത്തുന്നത് രണ്ടു സെക്കൻഡിൽ തീർന്നേക്കാവുന്ന സംഘട്ടനരംഗത്തെ പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി പത്തുമിനിറ്റ് തികയ്ക്കാൻ വേണ്ടിമാത്രമാണ്. അവിടെ നായകനും വില്ലനും രജനീകാന്തിനേക്കാൾ വലിയ ഗിമ്മിക്കുകൾ കാണിക്കും. മരിച്ചാലും തിരികെ വരും. വീണ്ടും യുദ്ധം ചെയ്യും. വീപ്പകൊണ്ടുള്ള ഏറേറ്റവൻ എഴുന്നേറ്റുനിൽക്കുന്നതെങ്ങനെ എന്ന യുക്തി മയക്കുമരുന്നടിച്ചവന്റെ യുക്തിക്കു സമാനമായി പ്രേക്ഷകന്റെ തലയ്ക്കു(ചിന്തയ്ക്കു) മുകളിൽ നിൽക്കും.</span></p><p><span style="font-size: medium;">ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കൈദി മുതൽ അടയാളപ്പെടുന്ന എൽകെ യുണിവേഴ്സിന്റെ കഥാതന്തുവിലേക്കു കടക്കാം. നീണ്ട കാലം ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന അത്രയൊന്നും നല്ല ഭൂതകാലമില്ലാത്തൊരു സാധാരണക്കാരൻ. ലോകത്ത് അവശേഷിക്കുന്ന ഏക മകളെ കാണാനുള്ള പുറപ്പാടിൽ അയാൾ ചെന്നെത്തിപ്പെടുന്നത്, വൻ കൊലയാളി അധോലോകത്തെ നേരിടുന്ന പൊലീസിനൊപ്പമാണ്. കൊലയാളി സംഘത്തിന്റെ സംഘബലത്തോടോ ആധുനിക ആയുധ ബലത്തോടോ മത്സരിക്കാൻ കെൽപ്പില്ലാത്ത സർക്കാരിന്റെ പഴഞ്ചൻ 707 തോക്കേന്തിയ പൊലീസുകാർ പക്ഷേ ബുദ്ധികൊണ്ട് ഗുണ്ടകൾക്കെതിരേ പിടിച്ചു നിൽക്കുന്നതും പൊലീസ് സ്റ്റേഷൻ സംരക്ഷിക്കുന്നതും ഒടുവിൽ സ്റ്റേഷൻ വളയുന്ന സംഘത്തെ നായകന്റെ നേതൃത്വത്തിൽ പുല്ലും ആയുധമാക്കി നേരിട്ട് വിജയിക്കുന്നതുമാണ് കഥ. ഇനി കമൽഹാസനെ നായകനാക്കിയ വിക്രമിന്റെ കഥ. സാധാരണക്കാരനായി മകന്റെ മകനെയും ലാളിച്ചു കഴിഞ്ഞുകൂടുന്ന ഒരു മുൻ പൊലീസുകാരൻ ഒരു സുപ്രഭാതത്തിൽ അധോലോകത്തിന്റെ ആക്രമണത്തിൽ മരണപ്പെടുന്നു. പക്ഷേ അയാളുടെ മുൻകാലം തിരഞ്ഞെത്തുന്ന യുവാവായ പൊലീസുകാരനു മുന്നിൽ തെളിഞ്ഞുകിട്ടുന്നത് വളരെ വ്യത്യസ്തമായ മറ്റൊരു ചരിത്രം. അത് രാഷ്ട്രത്തെ രക്ഷിക്കാൻ കച്ചകെട്ടി രഹസ്യദൗത്യത്തിൽ സ്വയം വിന്യസിക്കപ്പെട്ടിട്ടുള്ള പരിശീലനം സിദ്ധിച്ച ചാരസംഘത്തെപ്പറ്റിയുള്ളതാണ്. വിക്രം നേതൃത്വം നൽകുന്ന ആ ചാരസംഘം രാജ്യത്തെ നഗരങ്ങളിൽ വേരോട്ടമുള്ള വൻ മയക്കുമരുന്ന് മാഫിയ സംഘത്തെ കീഴടക്കുന്നതാണ് കഥ. </span></p><p><span style="font-size: medium;">വിജയ് യെ നായകനാക്കിയ മാസ്റ്ററുടെ പ്രമേയവും വ്യത്യസ്തമല്ല. വർഷങ്ങൾക്കു മുമ്പ് ലോഹിതദാസ് മുദ്ര എന്ന മമ്മൂട്ടി ചിത്രത്തിൽ ആവിഷ്കരിച്ച പ്രമേയത്തിന്റെ ഇരുട്ടുകൂട്ടിയ വേർഷൻ എന്ന് അതിനെ വിശേഷിപ്പിക്കാം. മേമ്പൊടിക്ക്, സാധാരണക്കാരനായ ഒരു കുടിയൻ അധ്യാപകൻ വില്ലന്മാരെ ഉന്മൂലനം ചെയ്യാൻ അസാധാരണമായി ഉയർത്തെഴുന്നേൽക്കുന്ന ലോകേഷിന്റെ സ്ഥിരം കഥയുമുണ്ട്.</span></p><p><span style="font-size: medium;">ഹിമാചൽ പ്രദേശിൽ സ്വന്തം കൂടുംബവുമായി സ്വസ്ഥമായി ബേക്കറി നടത്തി ജീവിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് തന്റെ അതിഭയങ്കര പൂർവകാലം തേടിയെത്തുകയാണ് വിജയ് ചിത്രമായ ലിയോയിൽ. പൂർവാശ്രമത്തിൽ അതിക്രൂര അധോലോകനായകനായിരുന്ന അയാൾ അന്ധവിശ്വാസത്തിലൂന്നിയ മനുഷ്യക്കുരുതിക്കു സ്വന്തം ഇരട്ടസഹോദരിയെ ഇരയാക്കുന്ന പിതാവിനും ഇളയച്ഛനും നേരെ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി അവരെ നശിപ്പിച്ചെന്നു കരുതി സ്വസ്ഥമായി കഴിയുമ്പോഴാണ് മരണത്തെ അതിജീവിച്ച് പിതാവും പിതൃസഹോദരനും തേടിയെത്തുന്നത്. സ്വന്തം മകനെയും മകളെയും ഭാര്യയെയും അവരുടെ അധോകരങ്ങളിൽ നിന്നു രക്ഷിക്കാനും സ്വന്തം വ്യക്തിത്വം വിദഗ്ധമായി മറച്ചുപിടിക്കാനുമുള്ള അയാളുടെ ഒറ്റയാൾ പോരാട്ടമാണ് ലിയോയുടെ കഥാവസ്തു. ഇതിനിടെ ലിയോയുടെ പൂർവകഥ തേടി ഒരു യൂണിഫോംഡ് ഓഫീസർ, ഗൗതം മേനോൻ തുനിഞ്ഞിറങ്ങുന്നുമുണ്ട്, വിക്രമിലെ ഫഹദ് ഫാസിൽ കഥാപാത്രത്തെപ്പോലെ, കൈദിയിലെ നരേന്റെ കഥാപാത്രം പോലെ. </span></p><p><span style="font-size: medium;">അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയത് ബൈബിളിലാണ്. എന്നാൽ ഒറ്റ കഥാവസ്തു കൊണ്ട് നാലും അതിലധികവും സിനിമകളുണ്ടാക്കുന്ന മാന്ത്രികതയാണ് ലോകേഷ് ഈ സിനിമകളിൽ കാഴ്ചവച്ചിട്ടുള്ളതെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമാകും. ഒരേ കഥ. സമാനമായ ദൃശ്യപരിചരണം. ഒരേ അച്ചിൽ വാർത്ത വില്ലന്മാരും നായകന്മാരും, അവരുടെ പ്രശ്നങ്ങളും ജീവിതസന്ധികളും. നായകന്റെ ഭൂതകാലം അന്വേഷിച്ചെത്തുന്ന ഒരുദ്യോഗസ്ഥ വേഷം. വില്ലന്മാർ വളയുന്ന ഒറ്റപ്പെട്ട ഒരു ഭവനം/പൊലീസ് സ്റ്റേഷൻ, ഓഫീസ്. ഇന്നലെ വരെ നായകസ്ഥാനത്ത് നിന്നിരുന്ന അർജുനെയും സഞ്ജയ് ദത്തിനെയും വിജയ് സേതുപതിയേയും പോലുള്ളവരെ അതിക്രൂര പ്രതിനായകന്മാരാക്കി അവതരിപ്പിക്കുക, നിർണായകമായ ചില കഥാപാത്രങ്ങളെ ആവർത്തിക്കുക എന്നിവ മുതൽ തീർത്തും പ്രവചനീയമായ ചില ഹോറർ സിനിമകളുടെ ക്ളൈമാക്സിനെ അനുസ്മരിപ്പിക്കുംവിധം, വീണ്ടും ഒരു ഭാഗത്തിനു സാധ്യത അവശേഷിപ്പിച്ചുകൊണ്ടുള്ള സമാനമായ അന്ത്യത്തിൽ വരെ ഈ ആശയദാരിദ്ര്യം കാണാം. പശ്ചാത്തല സംഗീതത്തിലടക്കം ഈ ആവർത്തനം വ്യക്തമാണ്. സ്വന്തമായി തോക്കു ചുമക്കാൻ പോലും സാധിക്കാത്ത നെപ്പോളിയൻ എന്നൊരു പാവം അപ്പാവി കോൺസറ്റബിളിനെ (ജോർജ് മരിയൻ) ഇത്തരം ചിത്രങ്ങളിൽ ആവർത്തിച്ചതുകൊണ്ടോ, കൈദിയിലെ ബിരിയാണി എപ്പിസോഡ് വിക്രത്തിൽ ആവർത്തിച്ചതുകൊണ്ടോ അതിൽ യാതൊരു ബ്രില്യൻസുമില്ല. മറിച്ച് പുതുതായി യാതൊന്നും പറയാനില്ലാത്ത ശൂന്യതയാണ് തെളിയുന്നത്. അതുപോലെതന്നെയാണ്, വിക്രമിന്റെ ക്ളൈമാക്സിൽ സൂര്യയെ കൊണ്ടുവന്നതുപോലെ, ലിയോയുടെ അവസാനം കമൽഹാസന്റെ ശബ്ദം കേൾപ്പിക്കുന്നതും. വിലകുറഞ്ഞ ഗിമ്മിക്കിനപ്പുറം ആഴമോ പരപ്പോ ഇവയ്ക്കൊന്നുമില്ലെന്നതാണ് വാസ്തവം.</span></p><p><span style="font-size: medium;">മാധ്യമപ്രവർത്തനത്തിൽ ആം ചെയർ ജേർണലിസം എന്നൊരു പ്രയോഗമുണ്ട്. ചാരുകസേരയിൽ കിടന്ന് ലഭ്യമായ വിവരങ്ങൾ മാത്രം ആസ്പദമാക്കി അലസമായി വാർത്തകൾ തട്ടിക്കൂട്ടുന്നതിന് പറയുന്ന പേരാണത്. എത്ര വലിയ കമ്പോള വിജയം നേടുന്നു എന്നവകാശപ്പെട്ടാലും ലോകേഷ് കനകരാജ് സിനിമകൾക്കും ഏറെ യോജിക്കുക ഈ പേരാണ്. കാരണം, അത് ഒരേ അച്ചിൽ വളരെ സെയ്ഫായി ഉരുക്കിയൊഴിച്ചു വാർത്തെടുത്ത പകർപ്പുകൾ മാത്രമാണ്. സ്വയം സൃഷ്ടിച്ച ഫോർമുലയിൽ തുടരെത്തുടരെ ചിത്രങ്ങൾ പടച്ചുവിടുകയും അവയെ തമ്മിൽ കൂട്ടിക്കെടുകയാണ് എന്ന വ്യാജേന ചില പടപ്പുകൾ അവശേഷിപ്പിച്ച് ലോകേഷ് ബ്രില്ല്യൻസ് എന്ന് സ്തുതിപാഠകരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന കമ്പോള വ്യായാമം മാത്രമായേ അതിനേ കാണാനാവൂ. </span></p><p><span style="font-size: medium;">സംവിധായകനും നായകനും മറ്റ് സാങ്കേതികപ്രവർത്തകർക്കും പട്ടും വളയും കാറും വാച്ചും കിട്ടിയെന്നതിലപ്പുറം ലോകേഷ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക്, പോട്ടെ തമിഴ്സിനിമയ്ക്കെങ്കിലും ഗുണപരമായി എന്തു സമ്മാനിച്ചു എന്നാണ് പരിശോധിക്കേണ്ടത്. എന്താണ് ആ സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ദർശനം/വീക്ഷണം? സ്വന്തം കുടുംബത്തെ കാക്കാൻ ഏതളവുവരെയും പരിശ്രമിക്കും എന്ന ലിയോയുടെ ഡയലോഗ് ഒന്നിഴകീറി നോക്കാം. വർഷങ്ങൾക്കു മുമ്പേ, ദൃശ്യത്തിലെ ജോർജ്ജ്കുട്ടി പറഞ്ഞതിനും ചെയ്തതിനുമപ്പുറമാവുമോ അത്? കുടുംബത്തെ സംരംക്ഷിക്കാൻ അവിശ്വസനീയവും യുക്തിക്കു നിരക്കാത്തതുമായ ചെയ്തികളാണ് ജോർജ്ജുകുട്ടിയുടേതെങ്കിലും അതിന് വിശ്വാസ്യതയുടെ ആവരണം നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അയാൾക്ക് അവിശ്വസനീയമായ ഭൂതകാലമില്ല. ദൃശ്യം രണ്ടാംഭാഗത്ത് അങ്ങനൊരു ഭൂതകാലമുള്ളപ്പോഴും അതിന് യുക്തിയുടെ ബന്ധവസുണ്ട്. അയാൾ ലിയോമാരെപ്പോലെ അതിനായകനല്ല, കായബലവുമില്ല. അവിശ്വസനീയമായതിനെ യുക്തിസഹമായി വിശ്വസിപ്പിക്കുക എന്നതാണല്ലോ സിനിമയുടെ ഇന്ദ്രജാലം. ആ അർത്ഥത്തിൽ ജോർജ്ജ്കുട്ടിയിൽ നിന്ന് ഒരിഞ്ചെങ്കിലും ലോകേഷിന്റെ ലിയോ മുന്നോട്ടു പോകുന്നുണ്ടോ എന്നതാണ് ആലോചിക്കേണ്ടത്. </span></p><p><span style="font-size: medium;">ലോകേഷ് സിനിമകൾ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയമെന്താണ്? സത്യാനന്തര കാലത്ത് ഒരു കലാസൃഷ്ടിയെയും കലാകാരനെയും വിലയിരുത്തുമ്പോൾ നിശ്ചയമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണിത്. സിനിമ വഴി ഒരു സന്ദേശം/ആദർശം പ്രചരിപ്പിക്കപ്പെടണമെന്നത് കാലഹരണപ്പെട്ട ആസ്വാദന/നിരൂപണ സിദ്ധാന്തമാണ്. കലാകാരന്റെ ദൗത്യം സമൂഹത്തെ നന്നാക്കലല്ല. അതുകൊണ്ടുതന്നെ അത്തരം യാഥാസ്ഥിതിക സംഹിതകളെയൊന്നും പരിഗണിക്കേണ്ടതുമില്ല. എന്നാൽ, ആധുനികകാലത്ത് ഒരു രചന മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം തീർച്ചയായും പ്രാധാന്യമുള്ളതുതന്നെയാണ്. ദലിത് സ്വത്വപ്രശ്നങ്ങളും, ഭിന്നലൈംഗികതയും, വർഗീയതയുമടക്കമുള്ള തീവ്രവിഷയങ്ങളിൽ രാജ്യത്തെ രാഷ്ട്രീയം സജീവമാകുമ്പോൾ പരോഗമനപരമായ എന്തു നിലപാടാണ് ലോകേഷ് സിനിമകൾ സ്വീകരിക്കുന്നത്? ലിംഗസമത്വം പോലും ലോകേഷിന് ഒരിക്കലും വിഷയമാകുന്നതേയില്ല. കാരണം അടിസ്ഥാനപരമായി ലോകേഷ് സിനിമകൾ ആണത്തത്തിന്റെ, അക്രമാസക്തമായ ആൺകാമനകളുടെ, ആണുങ്ങളുടേതു മാത്രമായ അധോലോകത്തിന്റെ ആഘോഷമാണ്. അവിടെ പെണ്ണ്, പരമ്പരാഗത ഇന്ത്യൻ സിനിമയിലേതു പോലെ നായകന്റെ നിഴലിൽ നീക്കിനിർത്തപ്പെടുന്നു. ഇരുട്ട് കൂടുതലായതുകൊണ്ട് അവരെ കണ്ണിൽപ്പോലും പെടില്ല എന്നതാണ് ലോകേഷ് നായികമാരുടെ ദുര്യോഗം.തിരുത്തപ്പെടാനാവുന്നില്ലെങ്കിൽ സ്വന്തം പുത്രനായാലും പിതാവായാലും നിഷ്ഠുരം ഉന്മൂലനം ചെയ്യണം എന്ന രാഷ്ട്രീയം ഫാസിസമല്ലെങ്കിൽ പിന്നെന്താണ്? ജനാധിപത്യത്തെ ചോദ്യം ചെയ്യുകയും ഫാസിസത്തെ മൃഗീയമാരാവേശത്തോടെ പുൽകിപ്പുണരുകയും ചെയ്യുന്നതാണ് ലോകേഷ് സിനിമകൾ. അതുകൊണ്ടുതന്നെ, അവയുയർത്തുന്ന രാഷ്ട്രീയദർശനം വാസ്തവാനന്തര വ്യാജപ്രചാരണത്തിനോട് തോളോട് തോൾ ചേർന്നു നിൽക്കുന്നതാണ്. ഈ പരികൽപനകൊണ്ട് ഇതിന്റെ സ്രഷ്ടാക്കൾക്കല്ലാതെ സമൂഹത്തിന് എന്തു നേട്ടമാണുള്ളത്?</span></p><p><span style="font-size: medium;">മലയാള സിനിമയെ ഒരുകാലത്ത് ഗ്രസിച്ച ഷക്കീലതരംഗമോർക്കുക. നിലവിലെ സെൻസർ നിയമങ്ങളെ കാറ്റിൽപ്പറത്താനുള്ള പൊടിക്കൈകൾ ആവശ്യത്തിന് വിനിയോഗിച്ച് ഷക്കീല-രേഷ്മമാരുടെ ശരീരകാന്തി ആവോളം ചൂഷണം ചെയ്ത് ലൈംഗികദാരിദ്ര്യത്താൽ ദാഹിച്ച പ്രേക്ഷകരെ ദോശ ചുട്ടുതള്ളുന്ന ലാഘവത്തോടെ ഒന്നിനു പിറകെ ഒന്നായി (പലപ്പോഴും ഒന്നിനു പിറകെ ഒന്നായി വെവ്വേറെ പുറത്തിറക്കിയിരുന്ന ജയ് തേവാൻ, ജോയ് ആലുവ ചിത്രങ്ങൾക്കും അവകാശപ്പെടാമായിരുന്നു ആവർത്തനത്തിലെ ബ്രില്ല്യൻസ്) ചിത്രങ്ങൾ പടച്ചു വിട്ട് പണം വാരിയതിനു സമാനമാണ് ലോകേഷ് സിനിമകളുടെയും ഇടപെടൽ. സമൂഹത്തിൽ പടർന്നു പിടിച്ച മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമിനൽ മനഃസ്ഥിതിയുടെയും അതിനോടുളള ചായ് വിന്റെയും സാധ്യത പരമാവധി ഉപയോഗപ്പെടുത്തി ഒരേ അച്ചിൽ വാർത്ത അധിനായക ഇടിപ്പടങ്ങൾ ഒന്നൊന്നായി പുറത്തിറക്കി പണം കൊയ്യുക. ഇതിനെ ആം ചെയർ ഫിലിം മേക്കിങ് എന്നല്ലാതെ പിന്നെന്താണ് വിളിക്കുക? ഒരു തലമുറയുടെ ലൈംഗികദാരിദ്ര്യത്തെ കച്ചവടസാധ്യതയാക്കുകയായിരുന്നു ഷക്കീല സിനിമകളെങ്കിൽ, സംസ്കാരം കൊണ്ട് മുന്നേറിയ മനുഷ്യരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന മൃഗീയചോദനകളെ ഇക്കിളിപ്പെടുത്തുകയും അവയെ തൃപ്തിപ്പെടുത്തുകയുമാണ് ലോകേഷ് ചിത്രങ്ങൾ ചെയ്യുന്നത്.</span></p><p><span style="font-size: medium;"><br /></span></p><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-16302579916967624772023-12-13T17:36:00.000-08:002023-12-13T17:36:28.229-08:00പ്രതീക്ഷയുടെ കനലാട്ടം: വെല്ലുവിളികളുടെ കാലത്തെ ഐഎഫ്എഫ്കെ.<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj1ftCgKRzp4c41Qc0fzUh3Xl_lVzWfTWU4f1SgXLCrLWioW9kyAgzB0ukVKnLg08NJrRz1JsggGuVKMOsgLFQaZQ-5jOu8OGCN1iaSsVqJ-scNGqNP1WAzXxROwblnE4a9DH4fuv0vJ2ZB7Lv_fgLFz_BnnXYIJ9037zFBSvnErckrWycPzHlDKw" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="729" data-original-width="528" height="320" src="https://blogger.googleusercontent.com/img/a/AVvXsEj1ftCgKRzp4c41Qc0fzUh3Xl_lVzWfTWU4f1SgXLCrLWioW9kyAgzB0ukVKnLg08NJrRz1JsggGuVKMOsgLFQaZQ-5jOu8OGCN1iaSsVqJ-scNGqNP1WAzXxROwblnE4a9DH4fuv0vJ2ZB7Lv_fgLFz_BnnXYIJ9037zFBSvnErckrWycPzHlDKw=w232-h320" width="232" /></a></div><p></p><p>എ.ചന്ദ്രശേഖര്‍</p><p><br /></p><p>ഗോവ സ്ഥിരം വേദിയാക്കിയശേഷം, സ്വതന്ത്ര സിനിമയ്ക്ക് വിത്തും വളവും നല്‍കുക എന്ന പ്രഖ്യാപിത നയത്തില്‍ നിന്നകന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള, പൂര്‍ണമായി കമ്പോള മുഖ്യധാരാ ഹിന്ദി സിനിമയുടെ പിടിയിലമര്‍ന്ന് കാര്‍ണിവല്‍ സ്വഭാവത്തിലേക്ക് ആഘോഷവും ഉത്സവവുമായിത്തീരുന്നതിനിടയിലാണ് ഇത്തവണ 28-ാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുന്നത്. ഗോവ രാജ്യാന്തരമേളയുടെ പോലും നട്ടെല്ലായ മലയാള പ്രേക്ഷകഭൂരിപക്ഷം അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഐഎഫ്എഫ്കെയില് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഉള്‍ക്കനം. ഗൗരവമുള്ള പ്രേക്ഷകരില്‍ പ്രതീക്ഷ നിലനിര്‍ത്താനാവുന്നുവെന്നതുതന്നെയാണ് നമ്മുടെ ചലച്ചിത്രമേളയുടെ പ്രസക്തിയും പ്രാധാന്യവും. കേന്ദ്രത്തിന്റെ കര്‍ക്കശ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മേളയിലേക്കുള്ള പ്രതിനിധികളുടെ പ്രവേശനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന് തുടങ്ങിയ ആദ്യദിവസം തന്നെ ആറായിരം പേര് രജിസ്റ്റര്‍ ചെയ്തു എന്നത് ഈ മേളയെ എത്രമാത്രം ഗൗരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ്.</p><p>പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇത്തവണത്തെ മേള എന്നതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. മേളയ്ക്കു സ്ഥിരമായി ഉണ്ടാവേണ്ട ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന ദീപിക സുശീലന് അക്കാദമിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവച്ചശേഷം ഒരു വര്‍ഷമായി പകരം നിയമനത്തിന് സാധിച്ചില്ല. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാതിരുന്ന മേളയിലേക്ക് കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് ചലച്ചിത്ര പ്രവര്‍ത്തകയും രാജ്യാന്തര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോള്‍ഡാ സെല്ലത്തെ ക്യൂറേറ്ററായി നിയമിച്ചത്. മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് വൈകിയവേളയിലെ ഈ നിയമനം എന്നാണ് സാംസ്കാരിക വകുപ്പിന്റെ വിശദീകരണം. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പകരം ക്യുറേറ്റര്‍ പ്രവര്‍ത്തിക്കും.</p><p>ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണന നവകേരള സഭയ്ക്കായതിനാല്‍ത്തന്നെ, മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക മന്ത്രിക്കും മേളയുടെ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കാനാവുമോ എന്നതില്‍ വ്യക്തതയില്ല എന്നതാണ് മേളയുടെ മോഡിക്ക് ഗ്ളാനി വന്നേക്കാമെന്ന് സന്ദേഹമുണര്‍ത്തുന്ന മറ്റൊരു ആശങ്ക. മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണത്രേ ചലച്ചിത്ര അക്കാദമിയെ അറിയിച്ചിട്ടുള്ളത്. മേള ആര് ഉദ്ഘാടനം ചെയ്യുമെന്നതിലും വ്യക്തതയില്ലെന്ന് വാര്‍ത്തകളുണ്ടായി. 28 വര്‍ഷമായി, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ സംഘടനയായ ഫിയാഫ്പിന്റെ അംഗീകാരം നേടിയ ഒരു ചലച്ചിത്രമേളയെ സംബന്ധിച്ച് ആരോഗ്യകരമല്ലാത്ത അസ്ഥിരാവസ്ഥകള്‍ തന്നെയാണിതെല്ലാം. </p><p>എന്തായാലും ഗോവ മേളയെക്കാള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന ചില തീരുമാനങ്ങളും ഐഎഫ്എഫ്കെയുടെ 28-ാമത് പതിപ്പിനെ നിര്‍ണായകമാക്കുന്നുണ്ട്. അതിലൊന്നാണ് പോളിഷ് ചലച്ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ക്രിസ്റ്റോഫ് സനൂസിയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.സമാപനസമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഈ നൂറ്റാണ്ടിലെ തന്നെ ലോകസിനിമയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില് ഒരാളെന്നു നിസ്സംശയം പരിഗണിക്കപ്പെടാവുന്ന ആളായ സനൂസിയുടെ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എ ഇയര്‍ ഓഫ് ദ് ക്വയറ്റ് സണ്‍, ദ് ഇല്ല്യുമിനേഷന്‍, ദ് പെര്‍ഫെക്ട് നമ്പര്‍, ദ് കോണ്‍ട്രാക്ട്, ഫോറിന് ബോഡി, ദ് സ്പൈറല്‍ എന്നിവയാണവ.</p><p>കേരളത്തിന് അപരിചിതനല്ല സനൂസി. 2003 ലെ ഐഎഫ്എഫ്കെയില് പങ്കെടുക്കാനെത്തിയ അദ്ദേഹം അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കിയത് വിവാദമായിരുന്നു. ലോകമെങ്ങും കമ്യൂണിസം മരിച്ചു എന്ന നിശിത വിമര്‍ശനമാണ് സനൂസി ഉന്നയിച്ചത്. ഹിറ്റ്ലേറുടെ നയങ്ങള്‍ക്കു സമാനമാണ് കമ്യൂണിസ്റ്റ് നയങ്ങളെന്നും അന്ന് തിരുവന്തപുരത്ത് മാധ്യമങ്ങളോടു സംസാരിച്ച സനൂസി പറഞ്ഞത്. പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും അദ്ദേഹം തുറന്നടിച്ചു. ചില മുന്‍ കമ്മ്യൂണിസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വേഷമണിഞ്ഞ് നടക്കുന്നത് എന്നും യൂറോപ്പിലെ അഴിമതിക്കാരായ ഭരണാധികാരികളാണ് ഇവരെന്നും സനൂസി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, തനിക്കും ക്രിസ്റ്റോഫ് കീസ്ലോവ്സ്കിക്കും സെന്‍സര്‍ഷിപ്പ് നേരിടേണ്ടി വന്നി രുന്നുവെന്നും ചൂണ്ടിക്കാട്ടിയ സനൂസിക്ക് ഇത്തവണ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്കാന് തീരുമാനിച്ചതിനെതിരേ പാര്‍ട്ടി അണികളില്‍ വിരുദ്ധാഭിപ്രായമുണ്ടെന്നിരിക്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതുകൂടിയായി ഈ തീരുമാനം. സനൂസിയുടെ രാഷ്ട്രീയനിലപാടുകളല്ല, അദ്ദേഹം ലോക സിനിമയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അത് ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമുള്ള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ വിശദീകരണം ആത്മാര്‍ത്ഥമെങ്കില്‍ ഈ തീരുമാനം നിശ്ചയമായും ആ മൂല്യങ്ങളുടെ പരകോടിയായിത്തന്നെ വാഴ്ത്തപ്പെടേണ്ടതാണ്.</p><p>1939 ജൂലൈ 17-ന് വാഴ്സോയില്‍ ജനിച്ച സനൂസി 1969-ല്‍ തന്റെ ആദ്യ കഥാചിത്രം സംവിധാനം ചെയ്തു. 1972-ല്‍ സംവിധാനം ചെയ്ത ഇല്യൂമിനേഷന്‍ വന്‍ സ്വീകാര്യത നേടി. നാടകസംവിധായകന്‍, ഗ്രന്ഥകാരന് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 199094 കാലഘട്ടത്തില്‍ യൂറോപ്യന്‍ ഫെഡറേഷന് ഓഫ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി ബോര്‍ഡ്, പോളിഷ് അക്കാദമി ഓഫ് സയന്‍സ് തുടങ്ങിയവയില്‍ അംഗമാണ്.ലൊകാര്‍ണോയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്കാരം, കാനില്‍സ്പെഷ്യല്‍ ജൂറി പുരസ്കാരം വെനീസില്‍ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം എന്നിവയൊക്കെ നേടിയ അദ്ദേഹത്തിന് 2012ല്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേള സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിച്ചു.</p><p>സ്പിരിറ്റ് ഓഫ് സിനിമ</p><p>മേളയിലുള്ള പ്രതീക്ഷയുടെ കനല് ഊതിക്കത്തിക്കുന്ന പ്രധാനപ്പെട്ട മറ്റൊന്നാണ് കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയുവിന് പ്രഖ്യാപിക്കപ്പെട്ട അഞ്ചുലക്ഷം രൂപയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം. ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വനൂരി പുരസ്കാരം ഏറ്റുവാങ്ങും. സിനിമയെ സമരായുധമാക്കി സമൂഹ ത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ പുര്സക്കാരമാണിത്.</p><p> ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കാനും പുതുവീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് ഈ നാല്പത്തിമൂന്നുകാരി. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു.കെനിയിയില്‍ സ്വവര്‍ഗലൈംഗികത 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ കോടതിയില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ്. ഓസ്കറിന് അയയ്ക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യാന്തര തലത്തില്‍ ചിത്രം 11 അവാര്‍ഡുകള്‍ നേടിയതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വ പ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നും ഭീഷണി ഉണ്ടായി. ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. 1980 ജൂണ്‍ 21ന് നെയ്റോബിയില്‍ ജനിച്ച വനൂരി കലിഫോര്‍ണിയ സര്‍വകലാ ശാലയില്‍നിന്ന് സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1988ല്‍ നെയ്റോബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ആദ്യചിത്രം 'ഫ്രം എ വിസ്പര്‍' 2009ല്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ പുരസ്കാരങ്ങള്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'പുംസി', സമാധാന നോബല്‍ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോര്‍ ഔര്‍ ലാന്‍ഡ്', നെറ്റ്ഫ്ളിക്സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങള്‍.</p><p><br /></p><p>കണ്ട്രി ഫോക്കസ്</p><p>ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ലാറ്റിനമേരിക്കയ്ക്കും പ്രാധാന്യം നല്കുന്ന മേളയില്‍, അമേരിക്കന്‍ അധിനിവേശവിരുദ്ധ പോരാട്ടചരിത്രമുള്ള ക്യൂബയാണ് ഇത്തവണത്തെ കണ്ട്രി ഫോക്കസ്. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നുമുണ്ട്.</p><p>പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അധിനിവേശവിരുദ്ധ സിനിമ കളുടെ പ്രത്യേക പാക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീന് പ്രശ്നത്തില്‍ ഐക്യദാര്‍ഢ്യം വ്യക്തമാക്കിക്കൊണ്ട് യുദ്ധം കലാപം സമാധാനം എന്നീ പ്രമേയങ്ങള്‍ കേന്ദ്രീകരിച്ച് ഏഴു ലോകസിനിമകള്‍ ഉള്‍ക്കൊള്ളിച്ച ആന്റീ വാര് പാക്കേജില്‍ ശ്യാം ബനഗലിന്റെ മുജീബ്-ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023), പലസ്തീന് ഡച്ച് സംവിധായകന് ഹാനി അബു ആസദിന്റെ ഉമര്‍(2013), ടാര്സന്, അറബ് നാസര്‍മാരുടെ ഡീഗ്രേഡ് (2015), ഇസ്രയേലി സംവിധായകന് ഡ്രോര്‍ ഷഹാവിയുടെ ക്രെസെന്‍ഡോ (2019), സ്റ്റാന്‍ലി ക്യൂബ്രിക്കിന്റെ പാത് സ് ഓഫ് ഗ്ളോറി (1957), ടെറന്‍സ് മലിക്കിന്റെ ദ് തിന് റെഡ് ലൈന്‍ (1998), ചാര്‍ളി ചാപ്ളിന്റെ വിശ്വവിഖ്യാതമായ ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍(1940) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുക.ലിംഗനീതിയുടെ രാഷ്ട്രീയം മുന്നോട്ടുവച്ചുകൊണ്ട് ഉള്‍ക്കൊള്ളിച്ചിട്ടുള്ള വനിതാ സംവിധായകരുടെ സിനിമകളുടെ പ്രത്യേകപാക്കേജ് ഉണ്ടാവുമെന്നും ചെയര്മാന് രഞ്ജിത് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടു പിരിഞ്ഞ മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഉണ്ടാവും.</p><p><br /></p><p>രാജ്യാന്തര മത്സരവിഭാഗം</p><p>രാജ്യാന്തര മത്സരവിഭാഗത്തില്‍ ലിബ്ധക് ചാറ്റര്‍ജിയുടെ ബംഗാളി ചിത്രമായ വിസ്പറേഴ്സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, മെക്സിക്കോ ഡെന്ഡമാര്ക്ക് ഫ്രാന്‍സ് സംയുക്ത സംരംഭമായ ലില അവിലെസിന്റെ സ്പാനിഷ് ചിത്രമായ ടോട്ടെം, കസഖ്സ്ഥാനില്‍ നിന്നുള്ള സബിത് കുര്‍മാന്‍ബെകോഫിന്റെ ദ് സ്നോസ്റ്റോം, ഷോകീര്‍ ഖോലിക്കോവിന്റെ ഉസ്ബെക്കിസ്ഥാന് ചിത്രമായ യക്ഷന്‍ബ, എഡ്ഗാര്‍ഗോ ഡിലേക്ക്, ഡാനിയല്‍ കസബെ എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമമായ സതേണ്‍സ്റ്റോം, അസര്ബൈജാന്, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ് സംയുക്ത സംരംഭമായ ഹിലാല്‍ ബയദറോവിന്റെ അസറിയന്‍ ചിത്രമായ സെര്‍മണ്‍ ടു ദ് ബേര്‍ഡ്സ്, സ്പെയിന്, ചിലി, ബ്രസീല്‍ സംയുക്ത സംരംഭമായ ഫിലിപ്പെ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദ് ആന്‍ഡിസ്, ബ്രസീല്‍ ഫ്രാന്‍സ് ഉറഗ്വേ നിര്‍മ്മിതിയായ ലില്ലാ ഹല്ലയുടെ പവര്‍ അലി, റ്യൂസുകെ ഹമഗുച്ചിയുടെ ജാപ്പനീസ് സിനിമ ഇവിള് ഡസ് നോട്ട് എക്സിസ്റ്റ്, ഡീഗോ ഡെര്‍ റിയോയുടെ സ്പാനിഷ് ചിത്രമായ ഓള് ദ് സൈലന്‍സ്,കനുബെല്ലിന്റെ ഹിന്ദി ചിത്രമായ ആഗ്ര, ഫര്‍ഹദ് ദെലാറമിന്റെ പേര്‍ഷ്യന്‍ അസര്‍ബൈജാനി ഇറാന് ജര്‍മ്മനി ഫ്രാന്‍സ് സംരംഭമായ അഖിലസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ നിന്ന് ഡോണ്‍ പാലത്തറയുടെ 'ഫാമിലി', നവാഗത സംവിധായകന് ഫാസില്‍ റസാഖിന്റെ 'തടവ്' എന്നിവയും മത്സരത്തിനുണ്ട്.</p><p>മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ബഹുമതിക്ക് ശില്പവും പ്രശംസാപത്രത്തിനുമൊപ്പം 20 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കുക. നെറ്റ് വര്‍ക്ക് ഫോര്‍ ദ് പ്രമോഷന് ഓഫ് ഏഷ്യന്‍ ഫിലിം സെ്ന്റര്‍ (നെറ്റ്പാക്ക്) ജൂറി മികച്ച ഏഷ്യന്‍ സിനിമയ്ക്കും മികച്ച മലയാള ചിത്രത്തിനും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര നിരൂപക സംഘടനയായ ഫിപ്രസിയും സ്വന്തം നിലയ്ക്ക് മികച്ച ചിത്രത്തിനും മലയാള ചിത്രത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്. കൂടാതെയാണ് മികച്ച നവാഗതസംവിധായകന് ഫെഡറേഷന് ഓഫി ഫിലിം സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ കെ.ആര് മോഹനന് അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.</p><p><br /></p><p>ഫെസ്റ്റിവല്‍ കാലിഡോസ്കോപ് </p><p>ഫെസ്റ്റിവല്‍ കാലിഡോസ്കോപ് വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് റോജിന്‍ തോമസിന്റെ ഹോം, ഐഎഫ്എഫ്കെ ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശാസ്ത്രീയത മുന്‍നിര്‍ത്തി ഇനി ചിത്രങ്ങള്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ച ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങള്‍, ഹിന്ദി, സന്താലീസ്, മാര്‍വാഡി ഇംഗ്ളീഷ് ഭാഷകളില്‍ നിര്‍മ്മിച്ച കരണ്‍ തേജ്പാലിന്റെ സ്റ്റോളന്‍, ജയന്ത് ദിഗംബര്‍ സോമാല്‍ക്കര്‍ സംവിധാനം ചെയ്ത സ്ഥല്, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ, അനുരാഗ് കാശ്യപിന്റെ ഹിന്ദി ചിത്രം കെന്നഡി, സൗരവ് റായിയുടെ നേപ്പാളി ചിത്രം ഗുരാസ്, കുമൗണിയിലും നേപ്പാളിയിലും ഹിന്ദിയിലും നിര്‍മ്മിച്ച ദിവ ഷായുടെ ബഹദൂര്‍ ദ് ബ്രേവ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.ബിജുവിനോട് സാംസ്കാരിക മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമി സെക്രട്ടറിയും നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജു ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് നവകേരളാസഭ കഴിഞ്ഞാലുടന്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് വാക്കു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദൃശ്യജാലകങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ബിജു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.</p><p><br /></p><p>ഇന്ത്യന്‍ സിനിമ </p><p>ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഷാറൂഖ് ഖാന് ചാവ്ഡയുടെ ഗുജറാത്തി സിനിമയായ കായോ കായോ കളര്‍, ഡൊമിനിക്ക് സങ്ഗ്മയുടെ അസമീസ് ചിത്രമായ റിംദോഗിട്ടംഗ, ബംഗാളി സംവിധായകന് ശ്രീജിത്ത് മുഖര്‍ജി പ്രമുഖ ചലച്ചിത്രകാരന് മൃണാള്‍ സെന്നിന്റെ സര്‍ഗജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പടാതിക്, ഉത്തം കാമാട്ടിയുടെ സന്താലി ചിത്രം ഖേര്‍വാള്‍, ഹാവോബാം പബന്‍കുമാറിന്റെ മണിപ്പൂരി സിനിമ ജോസഫ്സ് സണ്‍, ഹര്‍ഷദ് നലവാഡെയുടെ മറാത്തി കന്നട സിനിമ ഫോളോവര്‍, ഛത്പാല്‍ നിനാവേയുടെ മറാത്തി ചിത്രമായ ഘാത് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.</p><p><br /></p><p>മലയാള സിനിമ ഇന്ന</p><p>മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് എട്ട നവാഗതരുടേതും രണ്ടു വനിത സംവിധാകരുടെയും ഉള്‍പ്പെടെ 12 ചിത്രങ്ങളുണ്ട്. നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം', ശാലിനി ഉഷാദേവിയുടെ 'എന്നെന്നും', കെ. റിനോഷുന്റെ 'ഫൈവ് ഫസ്റ്റ് ഡേറ്റ്സ്', വി. ശരത്കുമാറിന്റെ 'നീലമുടി', ഗഗന്‍ദേവിന്റെ 'ആപ്പിള്‍ ചെടികള്‍', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ', വിഘ്നേഷ് പി. ശശിധരന്റെ 'ഷെഹര്‍ സാദേ', സുനില്‍ കുടമാളൂറിന്റെ 'വലസൈ പറവകള്‍' എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', സതീഷാ ബാബുസേനന്‍,സന്തോഷ് ബാബു സേനന് എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'ആനന്ദ് മോണോലിസ മരണവും കാത്ത്', രഞ്ജന്‍ പ്രമോദിന്റെ 'ഒ ബേബി', ജിയോബേബിയുടെ 'കാതല്‍, ദ കോര്‍' എന്നീ ചിത്രങ്ങളാണവ. ഇവയില്‍ ആട്ടം ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമവിഭാഗം ഉദ്ഘാടനചിത്രമായിരുന്നു.ബി 32 മുതല്‍ സംസ്ഥാന പ്രത്യേക പുരസ്കാരവും തിരക്കഥയ്ക്കുള്ള പത്മരാജന് പുരസ്കാരവും ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നേടിയ സിനിമയാണ്.</p><p>ഒരു മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. വര്‍ധിച്ച പൊതുജന പങ്കാളിത്തം കൊണ്ട് ജനകീയമാക്കുമ്പോള്‍ കൊച്ചി സര്‍വകലാശാലയിലും മറ്റും സംഭവിച്ച പോലൊരു ദുരന്തം ചലച്ചിത്ര മേള വേദികളില്‍ സംഭവിക്കില്ല എന്നു സംഘാടകര്‍ ഉറപ്പാക്കണം. കഴിഞ്ഞ വര്‍ഷം ടാഗൂര്‍ തീയറ്ററില്‍, ഹൃദയാഘാതം വന്ന പ്രതിനിധിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോലും മുറ്റത്തെ ആള്‍ക്കൂട്ടം കൊണ്ട് വളരെ വൈകിയ സംഭവമുണ്ടായി. വേദിമറ്റത്തെ കലാപരിപാടിക്കായി കൂടിയ പ്രതിനിധികളല്ലാത്ത ആള്‍ക്കൂട്ടം സൃഷ്ടിച്ച വഴി മുടക്കാണ് അവിടെ വില്ലനായത്. പുറത്തെ ആഘോഷം, തീയറ്ററുകള്‍ക്കുള്ളിലെ സുരക്ഷയെ ബാധിക്കാതെയും തിക്കും തിരക്കും മറ്റൊരു ആള്‍ക്കൂട്ട ദുരന്തമായി മാറാതെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുമുണ്ട്. കാരണം നമ്മുടെ മേള ജനപങ്കാളിത്തത്തില്‍ അത്രമേല്‍ വലുതിയാ്െക്കാണ്ടിരിക്കുകയാണ് വര്‍ഷം തോറും.</p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-23749586083609225252023-12-13T17:31:00.000-08:002023-12-13T17:31:55.555-08:00 കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെക്കൊണ്ട് എന്താണ് ഗുണം?<p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/a/AVvXsEgNudA38EER0FNFUwGiRBPPHdGmP1xaZTT7pZbqluoeBFUAs8zXQlwe8GSmU3hpn-mQzIDpmIIc8R-XV9NPMcGCoHibBNXtW4XKGHtqwXKagQ0j76HYzgtO8YgpmAzH6uo6kFjfhkmcQkOCYt1IX8bziRJg5rJQnL-FPYL20bPKAn0Zr8Ebp_s95A" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="2048" data-original-width="1448" height="400" src="https://blogger.googleusercontent.com/img/a/AVvXsEgNudA38EER0FNFUwGiRBPPHdGmP1xaZTT7pZbqluoeBFUAs8zXQlwe8GSmU3hpn-mQzIDpmIIc8R-XV9NPMcGCoHibBNXtW4XKGHtqwXKagQ0j76HYzgtO8YgpmAzH6uo6kFjfhkmcQkOCYt1IX8bziRJg5rJQnL-FPYL20bPKAn0Zr8Ebp_s95A=w283-h400" width="283" /></a></b></div><b><br />Kalapoornna monthly december 2023</b><p></p><p>എ.ചന്ദ്രശേഖര്‍</p><p>മലയാള സിനിമയ്ക്ക് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള എന്തു സമ്മാനിച്ചു എന്നു ചോദിച്ചാല്‍, മലയാളത്തില്‍ ഗൗരവമുള്ള പ്രേക്ഷകവൃന്ദത്തെ സജ്ജരാക്കാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ എന്തു ചെയ്തോ അതിനു സമാനമായി സര്ഗാത്മകതയില് ഇടപെട്ടു എന്നാണ് ഒറ്റവാചകത്തില്‍ മറുപടിപറയാനാവുക. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വായനാസംസ്കാരം കേരളത്തിനുണ്ടായത,് ആഴത്തില്‍ വേരോട്ടമുള്ള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണ്. അടൂര്‍ ഗോപാലകൃഷ്ണന് താനിഷ്ടപ്പെടുന്ന വിധത്തില്‍ സ്വയംവരമുണ്ടാക്കാന്‍ കരുത്തു പകര്‍ന്നത്, അദ്ദേഹം തന്നെ ബീജാവാപം നടത്തി കേരളത്തില്‍ സ്ഥാപിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിതമായ ഫിലിം സൊസൈറ്റികള്‍ വഴി നിര്‍മ്മിച്ചെടുത്ത പ്രേക്ഷകവൃന്ദത്തിന്റെ പിന്‍ബലമാണ്. സമാനമായി, നവഭാവുകത്വം, നവതരംഗം എന്നൊക്കെയുള്ള വിളിപ്പേരില്‍, ആരുടെയും സഹായിയായി നിന്നോ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയോ സിനിമ പഠിക്കാതെ ചലച്ചിത്രകാരന്മാരായ, ആയിക്കൊണ്ടിരിക്കുന്ന നല്ലൊരുശതമാനം യുവാക്കളും ഉണ്ടായിവരുന്നതിന്റെ ഒരു പ്രധാന കാരണം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ് എഫ് കെ) തന്നെയാണെന്നത് അനിഷേധ്യമായ വസ്തുതമാത്രം.</p><p>വെബ് സ്ട്രീമിങും ഒ.ടി.ടികളും വ്യാപകമാകും മുമ്പ്, ഹോളിവുഡ് ഒഴികെയുള്ള ലോക സിനിമകളിലേക്ക് മലയാളിക്കുള്ള ഏകജാലകമായിരുന്നു ഐഎഫ്എഫ്കെ. വാര്‍ഷിക തീര്‍ത്ഥാടനം പോലെ ചലച്ചിത്രപ്രേമികള്‍ കണക്കാക്കിപ്പോന്ന ഒന്നുകൂടിയായിരുന്നു അത്.പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന് സിനിമാടാക്കീസ് എന്ന ലേഖനസമാഹാരത്തിലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളും മറ്റു മേളനങ്ങളും എന്ന ലേഖനത്തില്‍ നിരീക്ഷിച്ചിട്ടുള്ളതിങ്ങനെ :''പണ്ട് ഇത്തരം മേളകള്‍ ഫിലിം സൊസൈറ്റി അംഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ആര്‍ട്ട് സിനിമക്കാരുടെ മാത്രം അരങ്ങായിരുന്നു അത്. ആര്. നന്ദകുമാറിന്റെ വാക്കുകളില്‍ ''വര്‍ഷാവര്‍ഷം വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി മലകയറുന്ന അയ്യപ്പഭക്തന്മാരെപ്പോലെ, പല ദിക്കില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഫിലിം ഫെസ്റ്റി വലുകളിലേക്കു മുടക്കം കൂടാതെ മലയാളി സിനിമാ ഭക്തന്മാര് മലചവിട്ടി എങ്കില്‍. ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇന്നത് യാതനയനുഭവിച്ചു 'ചെന്നു' കാണേണ്ട ഒന്നല്ലാതാവുകയും നമ്മുടെയടുത്തേക്കു പ്രതിവര്‍ഷം എത്തിച്ചേരുന്ന ഒരുത്സവവുമായി മാറിയി രിക്കുന്നു. ഇപ്പോഴത് അതിന്റെ പരിമിത വലയം ഭേദിച്ച് വലിയതും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു പ്രേക്ഷകസമൂഹത്തിന്റേതുമായിത്തീര്‍ന്നിരിക്കുന്നു.”</p><p>നേരത്തേ ചലച്ചിത്രമേളകള്‍ക്കു പുറത്ത്, ഇംഗ്ളീഷ് ഒഴികെയുള്ള ഇതര ലോകഭാഷകളിലെ സിനിമയുടെ ദൃശ്യത്തിനപ്പുറമുള്ള ശബ്ദപഥം ഗ്രഹിക്കാന്‍ വേദിയുണ്ടായിരുന്നില്ല. ലാറ്റിനമേരിക്കയില്‍ നിന്നോ കൊറിയയില്‍ നിന്നോ ഉളള സിനിമകളെ ഉപശീര്‍ഷങ്ങളുടെ സഹായത്താല്‍ ആഴത്തില്‍ മനസിലാക്കാനുള്ള അവസരം സാധാരണക്കാര്‍ക്കെന്നല്ല സിനിമാപഠിതാക്കള്‍ക്കോ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കോ പോലും ലഭ്യമായിരുന്നില്ല. ചലച്ചിത്രമേളകള്‍ മാത്രമാണ് ‘സബ്ടൈറ്റില്‍ ചെയ്ത സിനിമ’കളെന്ന സംസ്കാരത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയത്. വീഡിയോ കസെറ്റുകളുടെയും സിഡി/ഡിവിഡികളുടെയും കാലത്ത് കേരളത്തില്‍ (കു)പ്രസിദ്ധി നേടിയ ബീമാപ്പളളിയിലെ കസെറ്റ് ഷോപ്പുകളില്‍ നിന്നുപോലും ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളൊഴികെ സബ്ടൈറ്റില്‍ ചെയ്ത പ്രിന്റുകള്‍ ലഭ്യമായിരുന്നില്ല. സബ് ടൈറ്റ്ലിങ് ആകട്ടെ ഏറെ ചെലവേറിയ നിര്‍മ്മാണാനന്തര സാങ്കേതിക പ്രക്രിയയായി നിലനില്ക്കുകയും ചെയ്തു. ഈ കാരണം കൊണ്ടുതന്നെ, ഉപശീര്‍ഷകത്തോടെ നമുക്കന്യമായ ലോകസിനിമ ദര്‍ശിക്കാനുള്ള അസുലഭാവസരമെന്ന നിലയ്ക്ക് ചലച്ചിത്രമേളയ്ക്കു പ്രസക്തിയേറി.ചലച്ചിത്ര ഉപശീര്‍ഷകവത്കരണം തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ഇക്കാലത്തും, ഇത്തരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഒരു സബ്ടൈറ്റ്ലിങ് പരിശ്രമം ആദ്യമായി പരീക്ഷിച്ചത് സിഡിറ്റിന്റെ പിന്തുണയോടെ, അടൂര്‍ ഗോപാലകൃഷ്ണന് ചെയര്‍മാനായിരുന്ന കാലത്ത് ഗിരീഷ് കാസറവള്ളിയുടെ ദ്വീപ് എന്ന സിനിമയ്ക്ക് പ്രദര്‍ശനവേളയില്‍ സമാന്തരമായി ഡിജിറ്റല്‍ പ്രൊജക്ഷനിലൂടെ ശീര്‍ഷകങ്ങള്‍ സ്ക്രീനില്‍ സൂപ്പര്‍ ഇംപോസ് ചെയ്തുകൊണ്ട് ഐഎഫ്എഫ്കെ ആയിരുന്നു എന്ന വസ്തുത മാത്രം മതി, ചലച്ചിത്രമേള നമുക്കെന്തു തന്നു എന്ന ചോദ്യത്തിനുള്ള സാര്‍ത്ഥകമായ ഉത്തരമാകുമത്.</p><p>ആദ്യകാലങ്ങളില്‍ ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേളയിലെന്നോണം ചലച്ചിത്രസൊസൈറ്റി പ്രവര്‍ത്തകരും നിരൂപകരുമൊക്കെയടങ്ങുന്ന പ്രേക്ഷകരാണ് ഐഎഫ്എഫ്കെയെ നെഞ്ചേറ്റിയത്. സിഡി/ഡിവിഡികളുടെ കാലത്ത്, അവ പ്രാപ്യമായവരും അപ്രാപ്യമായവരും എന്നൊരു ഇലക്ട്രോണിക് ഡിവൈഡ് ഗൗരവമുള്ള പ്രേക്ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനാവുന്നവര്‍ വളരെ ചുരുക്കം. മേളചിത്രങ്ങളുടെ സിഡി/ഡിവിഡി സംഘടിപ്പിക്കാനാവുന്നതും അവ കാണാന്‍ സാധിക്കുന്നവരും അതിലും ചുരുക്കം എന്ന അവസ്ഥ. സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാനാവും. കേരളത്തിലെ ഉത്തരഭാഗത്തുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ച് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ കാറ്റലോഗ് സംഘടിപ്പിച്ച്, ബീമാപ്പള്ളിയില്‍ ചെന്ന് വേണ്ട സിനിമകളുടെ സിഡി/ഡിവിഡി വാങ്ങി കൊണ്ടുപോയി കാണുക എന്നത് ശ്രമകരമെന്നതിനപ്പുറം ഏറെ ചെലവുള്ളതുമായിരുന്നു. എന്നാല്‍, സിനിമാ നിര്‍മ്മാണത്തിനൊപ്പം പ്രദര്‍ശനവും വിതരണവും ഡിജിറ്റല്‍വല്‍ക്കരിക്കുകയും കോവിഡ് ലോക്ഡൗണില്‍ അവ ജനകീയമായൊരു രീതിയില്‍ വ്യാപകമാവുകയും ഡിജിറ്റല്‍ ഡിവൈഡ് ശോഷിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. ലോകത്തെ ഏതു ഭാഷയിലെയും ചിത്രങ്ങള്‍ നമ്മുടെ ഭാഷയില്‍ പോലും കുറഞ്ഞ ചെലവില്‍ ഉപശീര്‍ഷകങ്ങളോടെ ഒ.ടി.ടികളില്‍ സ്ട്രീം ചെയ്തു കാണാനാവുമെന്നായി. അതിലുമുപരി ചലച്ചിത്രമേളകള്‍ തന്നെ ഡിജിറ്റല്‍ ഹൈബ്രിഡ് രീതിയിലേക്കും മാറി. അങ്ങനെ അവ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു.ഇവിടെ ആനുഷംഗികമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. </p><p>സിനിമ കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇടം നേടുകയും, ചലച്ചിത്രപഠനം ഗൗരവമാര്‍ജ്ജിക്കുകയും ചെയ്തതോടെ, വൈകാതെ തന്നെ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെയും പഠിതാക്കളുടെയും കേദാരമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ജനപങ്കാളിത്തം കൊണ്ട് മുന്നില്‍ നില്ക്കുന്ന മേള എന്ന ഖ്യാതിയിലേക്ക് ഐഎഫ്എഫ്കെ വളരുന്നത് സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവരുടെ, സിനിമയെ ഗൗരവമായി കരുതുന്നവരുടെ പങ്കാളിത്തം കൂടിയതോടെയാണ് എന്ന സത്യം അവഗണിക്കാനാവുന്നതല്ല. വെങ്കിടേശ്വരന് എഴുതുന്നതുപോലെ,''സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍നിന്നുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വാര്‍ഷിക-ലോകപര്യടനം തന്നെയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ദൃശ്യങ്ങളുടെയും ആഖ്യാന ങ്ങളുടെയും അതുവഴി ഇന്നത്തെ ആഗോള ജീവിതാവസ്ഥകളിലൂടെയും ഉള്ള ഈ സ്വതന്ത്ര സഞ്ചാരം തീര്‍ച്ചയായും അവരുടെ ജീവിതവീക്ഷണത്തെയും രാഷ്ട്രീയബോധ/ദ്ധ്യങ്ങളെയും സ്വാധീനിക്കാതിരിക്കില്ല. മലയാളിയെ തന്റെ പരിമിതജീവിതവൃത്തങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ ഇത്തരം അപഥസഞ്ചാരങ്ങള്‍ക്കു കഴിയേണ്ടതാണ്.</p><p>''....ചലച്ചിത്രമേള നമ്മുടെ സിനിമയ്ക്ക് എന്തു നല്കി എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരങ്ങളോ ദൃഷ്ടാന്തങ്ങളോ ഇല്ലെങ്കിലും അതിന്റെ നേരിട്ടല്ലാതെയുള്ള ഇത്തരം ബാഹ്യവും പരോക്ഷവുമായ ഫലങ്ങള്‍ നമുക്കു കണക്കിലെടുക്കാതെ വയ്യ. തീര്‍ച്ചയായും സൂക്ഷ്മവും ആന്തരികവും ആയ എന്തൊക്കെയോ രീതിയില്‍ അത് നമ്മുടെ സാമൂഹിക പരിപ്രേക്ഷ്യങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. ആദ്യമായി ചലച്ചിത്രമേള കണ്ടു മടങ്ങിയ ഒരു സ്കൂള്‍ അദ്ധ്യാപിക പറഞ്ഞത് ഇതിന് ഒരു ഉദാഹരണമാണ്. ''ഇത്രയും ദിവസം ഇത്തരം സിനിമകളൊക്കെ കണ്ടതിനുശേഷം വീണ്ടും ദിവസേന പതിവുപോലെ ചോറും കറിയും ഉണ്ടാക്കാനും അതേ പാഠങ്ങള്‍ പഠിപ്പിക്ക ലിലേക്കും തിരിച്ചുപോകാന്‍ തോന്നുന്നില്ല.'' തീര്‍ച്ചയായും മേളയില്‍നിന്നു മടങ്ങുന്ന ഓരോരുത്തരും അതേ ജീവിതത്തിലേക്കാവില്ല. തിരിച്ചുപോകുന്നത്. കുറച്ചു ദിവസത്തേക്കെങ്കിലും.'' </p><p>രണ്ടുചെറിയ ഉദാഹരണങ്ങളിലൂടെ, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള നമ്മുടെ സിനിമയിലും കാഴ്ചയിലും നടത്തിയ ഇടപെടല്‍ വ്യക്തമാക്കാം. ആദ്യത്തേത് കേരളത്തിലെ മുഖ്യധാരാ സിനിമകളുടെ ഉള്ളടക്കത്തില്‍ പരക്കെ ആരോപിക്കപ്പെടുംവിധമുണ്ടായിട്ടുള്ള ദക്ഷിണകൊറിയന്‍ സിനിമയുടെ സ്വാധീനമാണ്. സ്വന്തം ജന്മനാട്ടില് പോലും ഇല്ലാത്തത്ര ആരാധകവൃന്ദം കിം കി ഡുക്ക് എന്ന ഇതിഹാസസംവിധായകന് നിലവിലുള്ള സ്ഥലമാണ് കേരളം. ലയണല്‍ മെസിക്ക് കേരളത്തിലുള്ള സ്വാധീനത്തോളം ആഴമുണ്ട് കിംകിഡുക്കിന് മലയാളത്തിലെ ചലച്ചിത്രപ്രേമികള്‍ക്കിടയിലുള്ള സ്വാധീനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡുക്ക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു വന്നപ്പോള്‍ തിരക്കും തിക്കും കൊണ്ട് പൊതുവഴി സ്തംഭിച്ച വാര്‍ത്താ ചിത്രം ഓര്‍ക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ, ജപ്പാന് തുടങ്ങിയ സൗഹൃദരാഷ്ട്രങ്ങള്‍ക്കപ്പുറമുള്ള സിനിമകള്‍ ചലച്ചിത്രമേളകളിലൊഴികെ പ്രാപ്യമല്ലാതിരുന്ന കാലത്തും കിം കി ഡുക്ക് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ഒടിടിക്കു മുമ്പേ തന്നെ അദ്ദേഹത്തിന്റെ മേളയിലെത്താത്ത സിനിമകള്‍വരെ തെരഞ്ഞുപിടിച്ചു പ്രേക്ഷകര്‍ കാണുന്ന അവസ്ഥയുണ്ടാവുകയും ചെയ്തെങ്കില്‍ അതിനു കാരണം ചലച്ചിത്രമേളതന്നെയാണ്. കാരണം നാം കിം കി ഡുക്ക് എന്ന പേരു കേള്‍ക്കുന്നതും ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തത് നമ്മുടെ രാജ്യാന്തര ചലച്ചിത്രമേളയിലൂടെമാത്രമാണ്. ഇന്നിപ്പോള്‍ കൊറിയന്‍ സിനിമ സ്വാധീനത്തിനപ്പുറം എന്തെല്ലാമോ ആയിത്തീര്‍ന്നിട്ടുണ്ട് മലയാള സിനിമയില്‍. അപ്പോള്‍ അതിലേക്കു നയിച്ചത് ചലച്ചിത്രമേളയാണെന്നതില്‍ തര്‍ക്കത്തിനു വഴിയില്ല. കമ്പോള മുഖ്യധാരയില്‍ കെ.എസ്. സോതുമാധവന് മുതല്‍ (ഒരു പെണ്ണിന്റെ കഥ) പ്രിയദര്ശന് വരെയുള്ളവര്‍ ഹോളിവുഡ് സിനിമകളെ പ്രേരണയാക്കിയിട്ടുണ്ടെങ്കില്‍ നവകമ്പോളമുഖ്യധാര കൊറിയന്‍ ലാറ്റിനമേരിക്കന്‍ സിനിമകളെ വരെ മാതൃകകളാക്കുന്നുവെങ്കില്‍ അത് ചലച്ചിത്രമേളകളിലൂടെ ആര്‍ജ്ജിച്ച തിരിച്ചറിവുകളില്‍ നിന്ന് പിന്നീട് ഡിവിഡികളിലൂടെയും അനന്തരം ഒടിടികളിലൂടെയും സാധ്യമായതു തന്നെ.</p><p>മുഖ്യധാരയുടെ വഴി ഇതാണെങ്കില്‍ സമാന്തരസിനിമയിലെ മേളപ്പകര്‍ച്ചയും ചെറുതായി കാണേണ്ടതല്ല. അര്‍ജന്റീനിയന്‍ സംവിധായകന് ഡമെയ്ന്‍ സിഫ്രോണിനെയും ഗൈ റിച്ചിയുടയും ടാരന്റിനോയുടെയും മുതല്‍ ഫ്രഞ്ച് സിനിമയിലെ ഇതിഹാസമായിരുന്ന ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദിനെയും പോലുള്ളവരുടെ വഴിയേ നമ്മുടെ ലിജോ ജോസ് പെല്ലിശ്ശേരിക്കും ആഷിഖ് അബുവിനും സിനിമകളാലോചിക്കാനാവുന്നുവെങ്കില്‍ അതിന് ചലച്ചിത്രമേള സമ്മാനിച്ച സര്‍ഗാത്മകപിന്തുണ അവഗണിക്കാനാവുന്നതല്ല.തുറന്നു സമ്മതിച്ചാലുമില്ലെങ്കിലും യുവതലമുറയില്‍ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നുമേറെ ഇത്തരത്തിലുള്ള സ്വാധീനം ലിജോ ജോസ് പെല്ലിശ്ശേരിയില്‍ പ്രകടമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. ബഹുഭൂരിപക്ഷം വരുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് ലഭ്യമാവാത്ത ഒരു അവസരമാണ് കേരളത്തിലെ യുവചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നമ്മുടെ ചലച്ചിത്രമേളയിലൂടെ മാത്രം സാധ്യമാവുന്നത് എന്നതാണ് നേരത്തേ സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം. മേളയുടെയും മേളച്ചിത്രങ്ങളുടെയും സ്വാധീനം ഭൂരിപക്ഷം ചലച്ചിത്രപ്രവര്‍ത്തകരും പരസ്യമാക്കുന്നല്ലെങ്കില്‍, അണ് ടു ദ ഡസ്ക്, ബിരിയാണി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ-രാജ്യാന്തര പ്രസിദ്ധി നേടിയ സജിന്‍ ബാബുവിനെ പോലുള്ളവര്‍ ഇക്കാര്യം പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. ഒരു ചലച്ചിത്രസംവിധായകന്റെയും സഹായിയായോ ഒരു സ്ഥാപനത്തിലും പോയി പഠിക്കുകയോ ചെയ്യാതെയാണ് സജിനടക്കമുള്ള തലമുറയിലും ശേഷവുമുള്ളവര്‍ ശ്രദ്ധേയങ്ങളായ രചനകളിലൂടെ ദേശാന്തരകീര്‍ത്തി സ്വന്തമാക്കുന്നത്. അതിനവര്‍ക്ക് പ്രചോദനം മാത്രമല്ല പ്രേരണയായതും ഐഎഫ്എഫ്കെതന്നെ. </p><p>ഉള്ളടക്കത്തിലും അവതരണത്തിലും ചലച്ചിത്രസമീപനത്തിലും സാങ്കേതികതയിലും മാത്രമായി ഈ സ്വാധീനത്തെ പരിമിതപ്പെടുത്താനാവില്ല. പല യുവചലച്ചിത്രകാരന്മാരെയും സംബന്ധിച്ച് ഐഎഫ്എഫ്കെ മികച്ചതും വേറിട്ടതുമായ സിനിമകളുണ്ടാക്കാനുള്ള പ്രേരണയും പ്രചോദനവും മാത്രമല്ല, മറിച്ച് അവയ്ക്ക് ദേശാന്തര വിപണി കണ്ടെത്താനും അതുപോലുള്ള സിനിമകള്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ പങ്കാളിത്തം കണ്ടെത്താനുമുള്ള അവസരം കൂടിയാണ്. ഐഎഫ്എഫ്കെയുടെ ഫിലിം ബസാറും സ്ക്രിപ്റ്റ് പിച്ചിങ് ഇനിഷ്യേറ്റീവുകളുമെല്ലാം ഈ വിധത്തില്‍ കൂടി നമ്മുടെ സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണച്ചിട്ടുണ്ട്. ആരൊക്കെ സമ്മതിച്ചാലുമില്ലെങ്കിലും മലയാള സിനിമയില്‍, സനല്‍കുമാര്‍ ശശിധരനേയും വിധു വിന്‍സന്റിനെയും ദീപേഷിനെയും ഷെറിയേയും സുദേവനെയും കൃഷാന്തിനെയും പോലുള്ള സംവിധായകരുണ്ടായതിനു പിന്നില്‍ നിശ്ചയമായും ഐഎഫ്എഫ്കെ ഒരു നിര്‍ണായക സ്വാധീനമാണന്ന് നിസ്സംശയം വിലയിരുത്താം. മലയാളത്തില്‍ വര്‍ധിച്ചു വരുന്ന വനിതാസംവിധായകരുടെ സൃഷ്ടികള്‍ക്കും ചലച്ചിത്രമേളകള്‍ വലിയൊരു തലത്തില്‍ സ്വാധീനം തന്നെയാണ്.</p><p>പ്രമേയസ്വീകരണത്തില്‍ മാത്രമല്ല, അതിന്റെ രാഷ്ട്രീയത്തിലും വീക്ഷണകോണിലുംവരെ വന്നുഭവിച്ചിട്ടുള്ള നിര്‍ണായകമായ വഴിമാറി നടത്തത്തിനും യുവതലമുറ ഒരളവുവരെ ചലച്ചിത്രമേളയോട് കടപ്പെട്ടിട്ടുണ്ട്. ഇതര ചലച്ചിത്രമേളകളില്‍ നിന്നു വിഭിന്നമായി മൂന്നാംലോക സിനിമകളിലേക്കുള്ള കണ്ണുതുറന്നുപിടിക്കലാണ് നമ്മുടെ മേളകളെ ഇത്തരത്തിലൊരു സ്വാധീനത്തിന് വിഷയീഭവിപ്പിച്ചത്. വിനോദ വ്യവസായത്തിനെതിരെയുള്ള പ്രതിരോധമാണ് മൂന്നാംലോകത്തു നിന്നു വന്നു കൊണ്ടിരിക്കുന്നതെന്നു, സിനിമയില്‍ അപകോളനികരണ ത്തിന്റെ ആശയങ്ങള്‍ ചലച്ചിത്രമേളകളിലൂടെ നമ്മുടെ സിനിമയിലേക്കും സംസ്കാരത്തിലേക്കും കടന്നു വന്നതിനെപ്പറ്റി ഡോ എം.ആര് രാജേഷ് കേരള ഫിലിം ഫെസ്റ്റിവലിന്റെ രാഷ്ട്രീയം എന്ന ലേഖനത്തില്‍ (സിനിമ മുഖവും മുഖംമൂടിയും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2019) നിരീക്ഷിച്ചിട്ടുണ്ട്. അധീശത്വ രാഷ്ട്രീയംദൃശ്യങ്ങള്‍ കൊണ്ട് അധികാരം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ബദലിന്റെ, സത്യത്തിന്റെ രാഷ്ട്രീയം ദൃശ്യങ്ങള്‍ കൊണ്ട് പ്രതിരോധം നടപ്പാക്കാനാണ് ഇവിടെ ശ്രമം നടത്തുന്നതെന്ന് എം.ആര് രാജേഷ് വിലയിരുത്തുന്നു. 'മൂന്നാം ലോകത്തിന്റെ ദൃശ്യ സംസ്കാരം മുന്നോട്ടു വയ്ക്കുന്ന പ്രതിരോധം പോലെയാണ് മലയാളത്തിലിന്ന് സ്ത്രീ-ദലിത്-പരിസ്ഥിതി പ്രമേയങ്ങള്‍ കടന്നു വരുന്നത്. മലയാള സിനിമ സവര്‍ണ സൗന്ദര്യശാസ്ത്രകാഴ്ചകളില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സമകാലിക ഫിലിം ഫെസ്റ്റിവലുകള്‍ അടയാളപ്പെടുത്തുന്നത്.”രാജേഷ് സമര്‍ത്ഥിക്കുന്നു.</p><p>''ആദ്യം കോളനികളും കാഴ്ചവസ്തുക്കളും പിന്നീട് അരികുകളും എതിരികളുമാക്കപ്പെട്ട ലോകമെമ്പാടുമുള്ള സംസ്കാരങ്ങള്‍ ഇന്ന് തങ്ങളുടെ ദൃശ്യസ്വത്വത്തെ ആവിഷ്ക രിക്കാന്‍ ശ്രമിക്കുകയാണ്; എന്തെന്നാല്‍ ഇന്ന് ലോകത്തു നടക്കുന്ന (കൈയേറ്റങ്ങളും) അവക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതിരാധങ്ങലും അരങ്ങേറുന്നത് ദൃശ്യരംഗത്താണ്. യുദ്ധത്തിന്റെ അരങ്ങും അണിയറയും, സ്വത്വപ്രഖ്യാപനത്തിന്റെയും സ്ഥാപനത്തിന്റെയും അന്വേഷണത്തിന്റെയും അതുകൊണ്ടു തന്നെ പ്രതിരോധത്തിന്റെയും അരങ്ങ് ദൃശ്യമാണിന്ന്. തിരിച്ചറിവിനേയും ഓര്‍മയെയും ഭാവനയെയും ദൃശ്യസങ്കേതങ്ങള്‍ ക്കൊണ്ട് കീഴടക്കുക എന്നതാണ് ലക്ഷ്യമെന്ന് സി.എസ്.വെങ്കിടേശ്വരന് പറയുന്നു(മാധ്യമം ആഴ്ചപതിപ്പ്, അന്താരാഷ്ട്ര ചലചിത്രമേള - കാഴ്ചയുടെ ഇരുപതു വര്‍ഷങ്ങള്‍, 2015 ഡിസംബര്‍ 14, പുറം - 14). </p><p>കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയുടെ വിമര്‍ശകരുടെ വജ്രായുധം അത് ഗൗരവമുള്ള സിനിമയേയും കാഴ്ചയേയും മറികടന്ന് കാര്‍ണിവല്‍ സംസ്കാരത്തിലേക്ക് വഴിതെറ്റുന്നു എന്നുള്ളതാണ്. ഇവിടെയും ഡോ.എം.ആര്.രാജേഷിന്റെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.ചലച്ചിത്രമേളകള്‍ കാര്‍ണിവല്‍ സംസ്കാരത്തിലേക്ക് പോകുന്നതിനെ രാഷ്ട്രീയ പ്രബുദ്ധതയുടെ തുറന്ന രൂപം എന്ന നിലയ്ക്കാണ് എം.ആര്. രാജേഷ് വിലയിരുത്തുന്നത്.''ജാതി-മത-ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും കൂടി കലരുന്ന ഈ ഇടങ്ങള്‍ സിനിമ കാണലിനപ്പുറം സംവാദങ്ങളുടെ തുറന്ന ഭൂമിക സൃഷ്ടിക്കുന്നുണ്ട്. പുതിയ സൗഹൃദങ്ങളിലൂടെ, സിനിമാചര്‍ച്ചകളിലൂടെ അവര്‍ സമൂഹത്തിന്റെ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്നു. സിനിമാ ഫെസ്റ്റിവലുകളുടെ കാര്‍ണിവല്‍ സംസ്കാര സിനിമാ പ്രവര്‍ത്തകരെയും ആസ്വാദകരെയും മാത്രമല്ല നിര്‍മിച്ചെടുക്കന്നത്. വൈവിധ്യാത്മകമായ രാഷ്ട്രീയത്തിന്റെയും ആശയത്തിന്റെയും തുറന്നയിടങ്ങളായി ഇവ മാറുന്നു...ബദല്‍ സിനികളെക്കുറിച്ചുളള ബോധ ത്തിലേക്കും കാഴ്ച ശീലങ്ങളിലേക്കും സിനിമാ പ്രവര്‍ത്തകരേയും കാഴ്ചക്കാരേയും ഫെസ്റ്റിവലുകള്‍ നയിക്കുന്നു. കാര്‍ണിവല്‍ ഒരു സിനിമാ സര്‍വകലാശാല കൂടിയായി മാറുന്നു. എന്നാല്‍ എല്ലാവരും ഇവിടെ നിന്ന് എല്ലാം പഠിച്ചിറങ്ങുന്ന എന്ന അര്‍ഥമില്ല.... സിനിമയെ ക്കുറിച്ചു മാത്രമല്ല, ലോകസംസ്കാരത്തിന്റെ വൈവിധ്യാത്മകതയേയും അധികാര രാഷ്ട്രീയ ത്തെയും കുറിച്ചറിയാനും മറ്റുമുള്ളതടക്കങ്ങളും ഇവിടെ നടക്കുന്ന സംവാദങ്ങളില്‍ നിന്ന് കിട്ടുന്നതാണ്. </p><p>''...കാര്‍ണിവലിന്റെ അംഗങ്ങള്‍ കൂടാതെ ചലചിത്രമേളയല്ല, മനുഷ്യര്‍ ഒത്തു കൂടുന്ന ഒട്ടുമിക്ക മേളകളും നടത്താനാവില്ല, അത് രാത്രി സമയത്ത് സിനിമാ ബുദ്ധിജിവികളും അവരുടെ സുഹൃത്തുക്കളും മാത്രമടങ്ങുന്ന പാര്‍ട്ടികളില്‍ മാത്രമൊതുങ്ങിയാല്‍ ലോകത്തെ താല്‍ക്കാലികമായി കീഴ്മേല്‍ മറിച്ചിടുന്നതു കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ സാധ്യതകള്‍ വല്ലാതെ ചുരുങ്ങിപ്പോകും. സിനിമയെന്ന കലാരൂപം അല്ലാതാവില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. അന്താരാഷ്ട്ര ചലചിത്രമേളയുടെ പരിസരങ്ങളില്‍ സ്ത്രീകളും ചെറുപ്പക്കാരും, പലതരം ബദല്‍ തന്മകളും രാഷ്ട്രീയ നിലപാടുകള്‍ കൈകൊള്ളുന്നവരും പ്രത്യക്ഷമാകുന്നതുകൊണ്ട് ഇവിടെ കാര്‍ണിവല്‍ അംശം സിനിമാക്കാരുടെ നിശാസംഗമങ്ങള്‍ മാത്രമല്ല, അത് മേളയുടെ വലിയൊരു മെച്ചമായാണ് അന്യനാടുകളില്‍ നിന്നെത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ എണ്ണുന്നത്.” ഇതേപ്പറ്റി ജെ.ദേവികയുടെ നിരീക്ഷണം കഴമ്പുള്ളതാണ്. രാജേഷ് സൂചിപ്പിക്കുന്നതുപോലെ, കേന്ദ്രമില്ലാത്ത കാര്‍ണിവല്‍ സംസ്ക്കാരത്തിന്റെ ഗുണങ്ങള്‍ ഫെസ്റ്റിവല്‍ അവസാനിക്കുമ്പോള്‍ അവസാനിക്കുകയല്ലാ, തുടങ്ങുകയാണ് ചെയ്യുന്നത്.</p><p>മേളകള്‍ക്കു പുറത്തും സബ് ടൈറ്റില്‍ ചെയ്ത ലോകസിനിമകള്‍ ഒ.ടി.ടി.കളില്‍ വ്യാപകമായതോടെ ചലച്ചിത്രമേളകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായിക്കൂടിവേണം ചലച്ചിത്രമേള നമുക്കെന്തു തന്നു എന്നൊരു ചോദ്യത്തെ നോക്കിക്കാണാന്‍. സ്വന്തമായി ഒരു സിനിമയെടുക്കാന്‍ പ്രചോദനത്തിന് ശരാശരി പ്രേക്ഷകന് കണ്ടേക്കില്ല എന്നുറപ്പുള്ള അന്യലോക സിനിമ സ്വകാര്യമായി കാണാന്‍ ഒ.ടി.ടി.നല്ലതുതന്നെ. ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മാതാവിനെ കണ്ടെത്താനും ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത പിച്ചിങ് സംവിധാനങ്ങളുണ്ടാവാം. എന്നാല്‍, ഒത്തുകൂടി സംവദിച്ചും, തര്‍ക്കിച്ചും സിനിമയും സിനിമയ്ക്കപ്പുറമുള്ള ജീവിതവും ചര്‍ച്ചചെയ്തും സിനിമയുടെ സാങ്കേതികവും ഘടനാപരവുമായ സകലതിനെയും കുറിച്ച് സംസാരിച്ചും ആശയങ്ങള്‍ പങ്കുവച്ചും തിന്നും കുടിച്ചും നേടുന്ന കാര്‍ണിവല്‍ അനുഭവം സമ്മാനിക്കാന്‍ ഒരു ഒ.ടി.ടി.ക്കും സാധ്യമാവാത്തിടടത്തോളം ചലച്ചിത്രമേളകള്‍ക്ക് രാഷ്ട്രീയപരവും സാംസ്കാരികപരവുമായ പ്രസക്തിയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.</p><div><br /></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-82517691328132752872023-12-04T21:39:00.000-08:002023-12-04T21:43:47.109-08:00മലയാള സിനിമ നാളെ; ചില ശ്ളഥചിന്തകള്‍<p> <a href="https://keraleeyam.kerala.gov.in/?p=13270&lang=ml">മലയാള സിനിമ നാളെ; ചില ശ്ളഥചിന്തകള്‍ - KERALEEYAM 2023 (kerala.gov.in)</a><br /></p><div class="post-header" style="background-color: #fbfbfb; box-sizing: border-box; font-family: Noto-Sans-Malayalam; font-size: 18px; letter-spacing: 0.5px; margin-bottom: 20px; overflow-wrap: break-word; position: relative;"><h1 class="post-title" style="box-sizing: border-box; color: #0d1d31; font-size: 22px; letter-spacing: 0px; line-height: 1.1; margin: 0px 0px 25px; overflow-wrap: break-word;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj7h4REUkc_D7r9leo99J7oZmpgd5vgoKN239CED2AQkT7V99_TPYpEg7Q-k1z9i6IHxTuqwS_y7rc41vZoVkqAamfTQxYycY8TJdCBMr8fOazcQVDBk7ySB26DMmakKYR42_7SoSCvdndaGHAQLVULcHgGj1IBx96ZmPT9oKylTdKLAZRwseFGkw" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="1080" data-original-width="1920" height="360" src="https://blogger.googleusercontent.com/img/a/AVvXsEj7h4REUkc_D7r9leo99J7oZmpgd5vgoKN239CED2AQkT7V99_TPYpEg7Q-k1z9i6IHxTuqwS_y7rc41vZoVkqAamfTQxYycY8TJdCBMr8fOazcQVDBk7ySB26DMmakKYR42_7SoSCvdndaGHAQLVULcHgGj1IBx96ZmPT9oKylTdKLAZRwseFGkw=w640-h360" width="640" /></a></div><br /><br /></h1></div><div class="post-body" style="background-color: #fbfbfb; box-sizing: border-box; font-family: Noto-Sans-Malayalam; font-size: 18px; letter-spacing: 0.5px; overflow-wrap: break-word;"><div class="post-excerpt" style="box-sizing: border-box; font-size: 14px; overflow-wrap: break-word;"><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word; text-align: justify;"></p><div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjLeJE69To5Cn9N-3mMkPnaR11c7Tjqvs6e77NKEhPCt1dkBsMIRC4SpnrVg_KHrFuJ01GmnxnSGQS2X1FAbYHfqanTuQuu4uleIfTbUJ3Y1gpK3Fv4A17H_IzAbP5oLM6UCemnDXrCmDoKvjTdU7KjBGxN34-K92LkE8_QblVsYXK55wWxVg1D7w" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="150" data-original-width="150" height="158" src="https://blogger.googleusercontent.com/img/a/AVvXsEjLeJE69To5Cn9N-3mMkPnaR11c7Tjqvs6e77NKEhPCt1dkBsMIRC4SpnrVg_KHrFuJ01GmnxnSGQS2X1FAbYHfqanTuQuu4uleIfTbUJ3Y1gpK3Fv4A17H_IzAbP5oLM6UCemnDXrCmDoKvjTdU7KjBGxN34-K92LkE8_QblVsYXK55wWxVg1D7w=w158-h158" width="158" /></a></div><span style="text-align: left;">എ.ചന്ദ്രശേഖര്‍</span><p></p><div style="box-sizing: border-box; overflow-wrap: break-word; text-align: justify;"><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">(മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്, ചലച്ചിത്ര നിരൂപകന്)</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">കേരളത്തിന്റെ നാളെയ്ക്കൊപ്പം ഇവിടത്തെ സിനിമ എന്താവുമെന്നും എങ്ങനെയാവുമെന്നും ചിന്തിക്കുമ്പോള്‍, സാക്ഷരകേരളവും ആരോഗ്യകേരളവും എന്തായിത്തീരുമോ അതിനുസമാനമായ മാറ്റവും മുന്നേറ്റവും തന്നെ സിനിമയിലും പ്രതിഫലിക്കുമെന്നാണ് സാമാന്യേന പ്രതീക്ഷിക്കാനാവുക. കേരളം എക്കാലത്തും ലോകത്തിനു മാതൃകയായിട്ടുള്ളത് അനന്യമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലൂടെയാണല്ലോ. സിനിമയുടെ കാര്യത്തിലും ആദ്യം മുതല്‍ക്കെ മേല്‍ക്കൈ നേടി ഇളമുറകളിൽ ഉറയ്ക്കാനും പുതിയ മാതൃകകളിലേക്കു നയിക്കാനുമാണു സാധ്യത കാണുന്നത്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">പ്രതിബദ്ധതയും മാധ്യമബോധവും എന്ന ഈ രണ്ടു ഘടകങ്ങളിലാണ് മലയാള സിനിമ തുടക്കം മുതല്ക്കേ ഇതര സംസ്ഥാന സിനിമകളില്‍ നിന്നു വിഭിന്നമായിരുന്നത് .സാമൂഹികപ്രസക്തിയും മാധ്യമപ്രസക്തിയും കൈവരിച്ചതും. ഇന്ത്യയില്‍ സിനിമ ഉണ്ടായത് പുരാണത്തെ ആസ്പദമാക്കിയാണെങ്കില്‍, മലയാളത്തില്‍ സിനിമയുണ്ടായത് സാമൂഹിക ഇതിവൃത്തത്തെ അധികരിച്ചാണ്. സാഹിത്യബദ്ധവും സാമൂഹികബദ്ധവുമായ പ്രമേയങ്ങളോട് അന്നുമുതല്ക്കേ മലയാള സിനിമ വച്ചുപുലര്‍ത്തിയ മമത തന്നെയാണു അതിനെ ഇതര സിനിമകളില്‍ നിന്നു വ്യതരിക്തമാക്കിയതും. കാമ്പുള്ള വിഷയങ്ങള്‍, കലാമൂല്യവും സാങ്കേതികത്തികവും ഒരുപോലെ നിലനിര്‍ത്തി അവതരിപ്പിച്ചാണ് നമ്മുടെ സിനിമ പുറത്തുള്ളവര്‍ക്കു മാതൃകയായത്. കാലാകാലങ്ങളിലെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവിലും ഈ രണ്ടു കാര്യങ്ങളില്‍ സമാനതകളില്ലാത്ത മേല്‍ക്കൈ അവകാശപ്പെടാന്‍ മലയാള സിനിമയ്ക്കു ഇക്കാലത്തും സാധിക്കുന്നുണ്ട്. അതിനിയും അനുസ്യൂതം തുടരുമെന്നു തന്നെവേണം കരുതാന്‍. കാരണം, ഡിജിറ്റലാവുക വഴി സിനിമ അതിന്റെ സങ്കീര്‍ണതകള്‍ വിട്ട് കൂടുതല്‍ പ്രാപ്യവും ജനാധിപത്യപരവുമായിക്കഴിഞ്ഞു എന്നതുതന്നെയാണു കാരണം. കൂടുതല്‍ യുവപ്രതിഭകള്‍ക്ക് സിനിമയില്‍ ആവിഷ്കാരപരമായ പരീക്ഷണങ്ങള്‍ക്കു അത് അവസരമൊരുക്കുന്നുണ്ട്. സിനിമയില്‍ വിജയിക്കുക ഭാഗ്യമായിരുന്ന കാലം വിട്ട് അത് പ്രതിഭ വിന്യസത്തിൻ്റെ ആസൂത്രണം കൊണ്ട് സാധ്യമാവുന്ന കാലത്താണ് നാം ജീവിക്കുന്നത്.വികസിത രാജ്യങ്ങളും വന്‍ശക്തികളും ശതകോടികള്‍ മുടക്കി ബഹിരാകാശ പരീക്ഷണങ്ങളിലേര്‍പ്പെടുമ്പോള്‍ താരതമ്യേന ചുരുങ്ങിയ പണം കൊണ്ടു അതിനപ്പുറം ചെയ്യുന്ന ഐ എസ് ആര് ഒക്കെയാണു മലയാള സിനിമയോട് തുലനം ചെയ്യാന്‍ സാധിക്കുക. പാന്‍-ഇന്ത്യന്‍ എന്ന വിളിപ്പേരില്‍ ഉത്തരേന്ത്യന്‍ സിനിമയ്ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ദക്ഷിണേന്ത്യന്‍ ഭാഷയില്‍ നിന്നുള്ള ബ്രഹ്മാണ്ഡസിനിമകള്‍ ദശകോടികള്‍ മുടക്കിയാണതു സാധ്യമാക്കുന്നതെങ്കില്‍, താരതമ്യേന ചെറിയ ചിത്രങ്ങളിലൂടെ, അതിന്റെ ഉള്‍ക്കനം കൊണ്ടു ദേശാന്തര വിജയം സ്വായത്തമാക്കിയാണു മലയാളസിനിമ മറ്റുള്ളവരെ അമ്പരപ്പിക്കുന്നത്. സാങ്കേതികത്തികവിന്റെ കാര്യത്തിലും ഈ മേല്‍ക്കൈ മലയാള സിനിമ എക്കാലവും നേടിയിട്ടുണ്ട്. തുടര്‍ന്നുള്ള ദശകങ്ങളിലും നമ്മുടെ സിനിമ ഇതിലും നന്നായിത്തന്നെ അതിന്റെ അധീശത്വം നിലനിര്‍ത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഭാവി മലയാള സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍, അതെങ്ങനെയായിത്തീരുമെന്ന പ്രവചനത്തേക്കാള്‍ അതെങ്ങനെയായിത്തീരണമെന്ന സങ്കല്പങ്ങള്ക്കു സാംഗത്യമുണ്ട് എന്നതുകൊണ്ടുതന്നെ അത്തരം ചില ചിന്തകളാണു ഇവിടെ പങ്കുവയ്ക്കുന്നത്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">ശ്രേഷ്ഠ ഭാഷ, ശ്രേഷ്ഠ സിനിമ</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">ഹിന്ദിയേയും തമിഴിനേയും തെലുങ്കിനേയും താരതമ്യംചെയ്യുമ്പോള്‍ വളരെ ചെറിയൊരു ഭാഷയായിട്ടും ശ്രേഷ്ഠ പദവിയിലേക്കുയര്ത്തപ്പെട്ടതാ<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>ണല്ലോ മലയാളം. അതേ പദവി ഒട്ടും ശങ്കകൂടാതെ ചാര്‍ത്തിക്കിട്ടാനുള്ള അര്‍ഹത സിനിമയുടെ കാര്യത്തിലും മലയാളത്തിനുണ്ട്.സത്യജിത് റേക്കു പുറമേ ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് മുതല്‍ യുവതലമുറയിലെ ലിജോ ജോസ് പെല്ലിശ്ശേരി വരെ ഈ നീരീക്ഷണത്തെ സാധൂകരിക്കുകയും ചെയ്യുന്നതാണ്. കലാത്മതയിൽ മാത്രമല്ല, വ്യവസായമെന്ന നിലയ്ക്കും നമ്മുടെ സിനിമ അദ്ഭുതങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്.ഇന്ത്യന്‍<wbr style="box-sizing: border-box; overflow-wrap: break-word;"></wbr> സിനിമയില്‍ എക്കാലവും സാങ്കേതികമായി ബഹുദൂരം മുന്നിലായിരുന്നു മലയാള സിനിമ. പൂര്‍ണമായും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ 70 എംഎം 6 ട്രാക്ക് സ്റ്റീരിയോഫോണിക്ക് ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡയമെന്‍ഷന്‍ സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്, ആദ്യത്തെ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു, ആദ്യത്തെ ഡിജിറ്റല്‍ സിനിമയായ മൂന്നാമതൊരാള്‍ ആദ്യത്തെ ലൈവ് അനിമേഷന്‍ സിനിമയായ ഓ ഫാബി തുടങ്ങിയവയെല്ലാം മലയാളത്തിന്റെ സംഭാവനയായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യയെ മുറുകെപ്പുണരുന്നതോടൊപ്പം അതിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നതിലും സാമാന്യവല്‍ക്കരിക്കുന്നതിലും മലയാള സിനിമയും സാങ്കേതികവിദഗ്ധരും എന്നും ഒരു പടി മുന്നില്‍ത്തന്നെയായിരുന്നു; ആയിരിക്കുകയും ചെയ്യും. 2023ല്‍ പുറത്തിറങ്ങി വന്‍ വിജയം നേടി ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി ആയിത്തീര്‍ന്ന ജൂഡ് ആന്റണിയുടെ 2018 പോലുളള സിനിമകള്‍ ഈ പ്രതീക്ഷ സ്ഥാനപ്പെടുത്തുന്നു. എന്നാല്‍ വ്യവസായമെന്ന നിലയില്‍ മലയാള സിനിമ ഇനിയും ഒരുപാടു വളരേണ്ടിയിരിക്കുന്നു എന്ന പരമാര്‍ത്ഥം ഭാവിചിന്തനത്തില്‍ പരിഗണിക്കേണ്ടതുണ്ട്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">ജെ.സി.ഡാനിയലിന്റെ ട്രാവന്‍കൂര്‍ നാഷനല്‍ പിക്ചേഴ്സില്‍ തുടങ്ങിയ മലയാള സിനിമ , വ്യാവസായികവളര്‍ച്ച നേടിയെടുത്തതു ആലപ്പുഴയില്‍ കുഞ്ചാക്കോയുടെ ഉദയാ, തിരുവനന്തപുരത്ത് പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്‍ഡ് തുടങ്ങിയ സ്റ്റുഡിയോകളിലൂടെയാണ്. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെട്ട ചെന്നൈയില്‍ (അന്നത്തെ മദ്രാസ്) കേന്ദ്രീകരിച്ച മലയാള സിനിമയെ കേരളത്തിലേക്ക് പുനരാനയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍ക്കാര്‍ , പൊതുമേഖലയില്‍ സ്ഥാപിച്ച സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാഞ്ജലിയും സ്റ്റുഡിയോ സമ്പ്രദായത്തെയാണ് പ്രോത്സാഹിപ്പിച്ചത്. എന്നാല്‍, ചന്ദ്രതാരാ, കണ്മണി, ജയമാരുതി തുടങ്ങിയ ബാനറുകളില്‍ വ്യക്തിഗത നിര്‍മ്മിതികളായാണ് മലയാള സിനിമ സ്റ്റുഡിയോ ബാഹ്യമായി വളച്ച പ്രാപിച്ചത്. സമാന്തരസിനിമയില്‍ ജനറല്‍ പിക്ചേഴ്സ് പോലുള്ള സംരംഭങ്ങളും സമാനപാതയിലാണു മുന്നേറിയത്. എന്നാല്‍, മുടക്കുമുതലിനോടു നീതിപുലര്‍ത്തുന്ന ശാസ്ത്രീയ ആസൂത്രണത്തിനോ പ്രൊഫഷനല്‍ നിര്‍വഹണത്തിനോ ഉപരി വാതുവയ്പ്പിനോ ഭാഗ്യപരീക്ഷണത്തോടോ ഉപമിക്കാവുന്ന നിര്‍മ്മാണ ശൈലിയാണ്ടു നമ്മുടെ സിനിമ പുലര്‍ത്തിപ്പോന്നത്. വ്യവസായമെന്ന നിലയ്ക്കു വന്‍ മുതല്‍മുടക്കുള്ള ഇതര സംരംഭങ്ങളെ അപേക്ഷിച്ച് വളരെവലിയ മുതല്‍മുടക്കും തീരേ ചെറിയ വിലയുമുള്ള സിനിമയ്ക്കു മിഠായിക്കമ്പനിക്കു വേണ്ടുന്ന പദ്ധതിപഠനം പോലുമുണ്ടാവാറില്ലെന്ന സ്ഥിതിയായിരുന്നു നിലവിൽ. നിര്‍മ്മാണ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതോടെയും സംവിധായകര്‍ ഇന്റര്‍നെറ്റ് മാധ്യമമാക്കി നിക്ഷേപകരെ കണ്ടെത്തിത്തുടങ്ങുകയും ചെയ്തതോടെയും ക്രൗഡ് ഫണ്ടിങ്ങിന്റെയും മറ്റും കാലത്ത് ഇക്കാര്യത്തില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എ്ന്നാലും, ഏറെയൊന്നും പ്രൊഫഷനലായ പ്ളാനിങ് ഇല്ലാതെ വ്യക്തിഗത പ്രതിഭകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള ഭാഗ്യപരീക്ഷണം എന്ന സൂത്രവാക്യമാണ് നിര്‍മ്മാതാക്കള്‍ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ,പ്രത്യക്ഷവും പരോക്ഷവുമായ നികുതിദാനത്തിന്റെ കാര്യത്തില്‍ നിര്‍ണായകപങ്കുള്ള മലയാള സിനിമയ്ക്കു വ്യവസായമെന്ന നിലയ്ക്കു ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഇനിയും ഗൗരവതരമായ പരിഗണന ലഭിച്ചിട്ടില്ല. തൊണ്ണൂറുകളുടെ ഉത്തരാര്‍ധത്തിലാണു ചലച്ചിത്രത്തിനു ഇന്ത്യ വ്യവസായ പദവി കൊടുക്കാന്‍ സന്നദ്ധമാവുന്നത്. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഭൗതികമായ ഈടുകൂടാതെ ഒരു വ്യവസായത്തിനു ലഭിക്കാവുന്ന പരിഗണ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരു സിനിമാ നിര്‍മ്മാതാവിന് നല്കുന്നുണ്ടോ എന്നു സംശയമാണ്. ഈ സ്ഥിതി മാറി, കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി, ശാസ്ത്രീയമായ കരാറുകളുടെയും വ്യവസ്ഥകളുടെയും രേഖകളുടെയും പിന്ബലത്താല് വാണിജ്യപരമായി ആസൂത്രണം ചെയ്യപ്പെട്ട് വ്യവസായ ഉല്‍പ്പന്നമെന്ന നിലയ്ക്കു മലയാള സിനിമ മാറണമെന്നതാണ് ഭാവിസങ്കല്പത്തില് പ്രധാനം. ബഹുരാഷ്ട്ര വിനോദനിക്ഷേപകരില്‍ പലരും പരീക്ഷിച്ചുവിജയിച്ച ശാസ്ത്രീയ മാതൃക അവരുടെ പങ്കാളിത്തത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മലയാളമടക്കമുള്ള ഭാഷാസിനിമകളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന നൂറില്‍പ്പരം സിനിമകളെടുത്താല്‍ അവയില്‍ നാലിലൊന്നു പോലും വരില്ല അവ. ബാക്കി സിനിമകളിലേറെയും നഷ്ടത്തില്‍ വിസ്മരിക്കപ്പെടുന്ന അധോഗതിയില്‍ നിന്നു മലയാള സിനിമ കരകയറണം. ഇറങ്ങുന്ന സിനിമകളില്‍ നാലിലൊന്നേ പ്രേക്ഷകരാല്‍ നിരസിക്കപ്പെടാവൂ. ബാക്കി ഭൂരിപക്ഷവും മെഗാ, സാദാ ഹിറ്റുകളും ശരാശരി വിജയങ്ങളുമായെങ്കിലും മാറണം. എങ്കില്‍ മാത്രമേ വ്യാവസായിക വീക്ഷണത്തില്‍ സിനിമയ്ക്കു നിലനില്ക്കാനാവൂ. നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്നതാവരു<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>ത് ഭാവി മലയാള സിനിമ. അതിനു വേണ്ടത് പ്രൊഫഷനല്‍ പ്ളാനിങ്ങണ്. അതിനു കഴിവുള്ള ,അര്‍ഹരായ മാനേജ്മെന്റ് പ്രൊഫഷനലുകള്‍ സിനിമാ നിര്‍മ്മാണത്തിന്റെ പിന്നണിയിലെത്തണം.മികച്ച ധനകാര്യ മാനേജ്മെന്റും ലാഭനഷ്ട സാധ്യതാപഠനവും ആദ്യമേ നടക്കണം. അതിനു ചലച്ചിത്ര വികസന കോര്പറേഷന് ബോധവല്ക്കരണമടക്കമുള്ള ഇടപെടലുകള്‍ നടത്തണം. സിനിമാപഠനവും സിനിമയെഴുത്തും സംവിധാനവും സാങ്കേതികതയും മാത്രമല്ല സിനിമയുടെ ശാസ്ത്രീയ നിര്‍മ്മാണ വഴികളും സര്‍വകലാശാലാ തലത്തില്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">വനിതാസൗഹൃദ സ്വപ്നം</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">ലോകത്ത് മറ്റെല്ലാ മേഖലകളിലുമെന്നപോലെ സിനിമയുണ്ടായ കാലം മുതല്ക്കേ പുരുഷ കേന്ദ്രീകൃതമായിരുന്നു. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ആദ്യ സിനിമയിലെ നായികയോടുപോലും സാമൂഹികമായോ ചരിത്രപരമായോ നീതിപുലര്‍ത്താനായിട്ടില്ല നമുക്ക്. സ്ത്രീയെ കമ്പോളച്ചരക്കാക്കിക്കൊണ്ടുള്ള കാഴ്ചപ്പാടാണ് സിനിമ വച്ചുപുലര്‍ത്തിയിരുന്നത്.അഭി<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>നയരംഗത്തു മാത്രമാണ് അരനൂറ്റാണ്ടോളം മലയാള സിനിമ സ്ത്രീയെ പരിഗണിക്കുക പോലും ചെയ്തത്. തൊണ്ണൂറുകളില്‍ മാത്രമാണ് സിനിമയുടെ സാങ്കേതിക ഇടങ്ങളില്‍ ഒറ്റപ്പെട്ടതെങ്കിലും വനിതാസാന്നിദ്ധ്യം കണ്ടുതുടങ്ങുന്നത്. ചിന്തയിലും വീക്ഷണത്തിലുമെല്ലാം നവസങ്കല്പം വച്ചുപുലര്‍ത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാള സിനിമ വനിതാപിന്നണിപ്രവര്‍ത്തകരെ എത്രത്തോളം സ്വാഗതം ചെയ്യുന്നുണ്ടെന്നതു സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്ന വിഷയമാണ്. വസ്ത്രം മാറാനും പ്രാഥമികകാര്യങ്ങള്‍ക്കും സ്വകാര്യമായൊരു ഇടം എന്ന അടിസ്ഥാന വിഷയങ്ങളടക്കം സിനിമയിലെ സ്ത്രീപ്രശ്നങ്ങള്‍ പൊതുസമക്ഷം ചര്‍ച്ചയാക്കാന്‍, വിമന്‍സ് കളക്ടീവ് പോലൊരു വനിതാ കൂട്ടായ്മ വേണ്ടി വന്നു. 2023ല്‍ മലയാള സിനിമയില്‍ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ഛായാഗ്രാഹകര്‍, ചിത്രസന്നിവേശകര്‍, നിര്‍മ്മാണകാര്യദര്‍ശികള്‍, നിര്‍മ്മാതാക്കള്‍, വസ്ത്രാലങ്കാരകര്‍, കലാസംവിധായകര്‍, സഹസംവിധായകര്‍ ,ശബ്ദലേഖകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ എത്ര വനിതകളുണ്ട് എന്നൊരു കണക്കെടുത്താല്‍ മാത്രം മതി ന്യായീകരിക്കാനാവാത്ത ആണ-പെണ് വ്യത്യാസം ബോധ്യപ്പെടാന്‍. പാര്‍ലമെന്റില്‍ വരെ 33 ശതമാനം എന്ന സ്ത്രീ പ്രാതിനിധ്യം സാങ്കേതികമായെങ്കിലും സ്ത്രീകള്‍ക്കു നീക്കിവച്ച കാലത്ത് ഈ അവസ്ഥ മാറി ആണുങ്ങള്‍ക്കൊപ്പം മുന്നണിയിലും പിന്നണിയിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മാണ മേഖലയായി മലയാളസിനിമ മാറണം. അതിനു ആസൂത്രണത്തിലും നിര്‍വഹണത്തിലും വനിതാസൗഹൃദമാവുകയും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുകയും വേണം.വനിതാ സംവിധായകരെയും എഴുത്തുകാരെയും കണ്ടെത്തി അവരുടെ സിനിമാസംരംഭങ്ങള്‍ക്ക് ധനസഹായം ചെയ്തു നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് മുന്നോട്ടു വന്നിട്ടുള്ളത് ഈ വഴിക്കു നടക്കുന്ന സാര്‍ത്ഥകമായ ഇടപെടല്‍ തന്നെയാണ്. പക്ഷേ അഞ്ചു വനിതാ ചലച്ചിത്രകാരികളില്‍ ഒതുക്കിനിര്ത്തപ്പെടുന്നതാവരു<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>ത് അത്തരം ഉദ്യമങ്ങള്‍. താരങ്ങള്‍ക്കുപരി ഇതരവിഭാഗങ്ങളിലെ സ്ത്രീകള്‍ക്കു സൗകര്യപ്രദമായും സ്വസ്ഥമായും അതിലേറെ സ്വതന്ത്രമായും ജോലിയെടുക്കാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">വീണ്ടെടുക്കേണ്ട ഗരിമ</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">മലയാള സിനിമ ഉണ്ടായ കാലം മുതല്‍ ഒരു പതിറ്റാണ്ടു മുമ്പുവരെയുള്ള ദേശീയ ബഹുമതികളെടുത്താല്‍ വര്‍ഷാവര്‍ഷം മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന ബഹുമതികളിലൂടെ അതിൻ്റെ ആധിപത്യം വ്യക്തമാവും. ഇതരഭാഷാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു അസൂയയുണ്ടാക്കും വിധമുള്ള മേധാവിത്വമാണു മലയാളസിനിമ കൈവരിക്കുന്നത്. മികച്ച സിനിമയും സംവിധായകനും അഭിനേതാക്കളും തുടങ്ങി സാങ്കേതികവിഭാഗങ്ങളിലും രചന/ഹ്രസ്വചിത്ര വിഭാഗങ്ങളിലും വരെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിക്കൊണ്ടാണതു സാധ്യമാക്കിയിരുന്നത്. മറ്റു സംസ്ഥാനങ്ങള്‍ സിനിമയുടെ കാര്യത്തില്‍ കേരളത്തെ ഉറ്റുനോക്കുന്ന കാലമായിരുന്നു അത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ഈ ആധിപത്യത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. രാഷ്ട്രീയവും മെറിറ്റിനുപുറത്തുള്ളതുമായ കാരണങ്ങളും ചൂണ്ടിക്കാട്ടാനാവുമെങ്കിലും മറ്റു ചില കാരണങ്ങളാണിവിടെ പ്രസക്തമെന്നതു കാണാതെ പോകരുത്. ഇന്ത്യയില്‍ നിന്ന് ഒരു ശബ്ദലേഖകന്‍ ആദ്യമായി ഓസ്കറിനാല്‍ അംഗീകരിക്കപ്പെടുന്നതു മലയാളിയായ റസൂല്‍ പൂക്കുട്ടിയാണല്ലോ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമെല്ലാം മലയാളി സാങ്കേതികവിദഗ്ധര്‍ക്ക് എന്നും ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഈ റഡാറിലേക്കു കൂടുതല്‍ അന്യഭാഷാ പ്രതിഭകള്‍ കടന്നുവരികയും കഴിവുതെളിയിക്കുകയും ചെയ്യുന്നുണ്ടെന്നതു അവഗണിക്കാനാവില്ല. മത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാനുള്ള പ്രതിഭ ആര്‍ജിക്കുന്നിടത്തു മലയാളികള്‍ക്ക് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും പരിഹരിച്ചു മുന്നേറുകയും ചെയ്യേണ്ടതു കാലത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രാതിനിധ്യവും അവരുടെ സാങ്കേതികകാര്യങ്ങളിലുള്ള ശ്രദ്ധയും പഠനവുമെല്ലാം പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ അവയൊക്കെ എങ്ങനെ കിടമത്സരങ്ങളുടെ കാലത്തു വിജയകരമായി വിനിയോഗിക്കാമെന്ന കാര്യത്തിലാണ് വീണ്ടുവിചാരമുണ്ടാകേണ്ടത്. ഫെസ്റ്റിവലുകളിൽ ഫിലിം മാര്‍ക്കറ്റുകളുടെ മാതൃക സൃഷ്ടിച്ച് സര്‍ക്കാര്‍ ഇടപെടലിലൂടെ ടാലന്റ് ബാങ്ക് ഉണ്ടാക്കുകയും അതിലൂടെ ആവശ്യക്കാര്‍ക്കു ദേശഭാഷാ അതിരുകള്‍ താണ്ടാൻ മലയാളി പ്രതിഭകള്‍ക്കു ചലച്ചിത്രാവസരങ്ങളുണ്ടാവുകയാണു വേണ്ടത്. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് ഈ ലക്ഷ്യത്തിലേക്കു ആദ്യ ചുവടുവച്ചുകഴിഞ്ഞു എന്നതാണു ഭാവി മലയാള സിനിമയെപ്പറ്റിയുള്ള പ്രത്യാശകളില്‍ ഒന്ന്. ഇതുവഴി മാത്രമാണ്, ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും മറ്റും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന മേധാവിത്വം വീണ്ടെടുക്കാനാവൂ.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">ഒഴുക്കിനെതിരേ പുതിയ തുഴകള്‍</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">സമാന്തരസിനിമ എന്നോ ആര്‍ട്ട് ഹൗസ് സിനിമ എന്നോ ആധുനിക ലാവണ്യാത്മകത മുന്‍നിര്‍ത്തി ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്നോ ഒക്കെ വിളിപ്പേരിട്ട മുഖ്യധാരയില്‍ നിന്നു കലഹിച്ചു മാറിനടക്കുന്ന ഓഫ്ബീറ്റ് സിനിമകളുടെ കാര്യത്തില്‍ കുറേക്കൂടി ഉത്തരവാദിത്തമുള്ള സമീപനം ഭാവി മലയാള സിനിമ കാഴ്ചവയ്ക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറുകളുടെ ഉത്തരാര്‍ധം തുടങ്ങി തമിഴ് -തെലുങ്ക് -ഹിന്ദി സിനിമകളാവാനായിരുന്നു മലയാള മുഖ്യധാരാ സിനിമ ശ്രമിച്ചതെങ്കില്‍, എണ്‍പതുകളില്‍ തുടങ്ങി കമ്പോള-സമാന്തര സിനിമാവിടവില്‍ കാര്യമായ കുറവുണ്ടാവുകയും കമ്പോള സിനിമ കലാത്മകമായി മികവുപുലര്‍ത്തുകയും സ്വതന്ത്രസിനിമ കുറേക്കൂടി വാണിജ്യസാധ്യതകള്‍ തേടുകയും ചെയ്തു. ദൃശ്യസമീപനത്തില്‍ ആഗോള സിനിമയുടെ നവതരംഗം പിന്‍പറ്റി അതിയഥാതഥത്വം ആവഹിച്ച മലയാള സിനിമ, മുന്‍പെന്നത്തേക്കാളും വര്‍ധിച്ച ആവേശത്തില്‍ താരാധിപത്യത്തെ നിഷേധിക്കുകയും ബഹുതാരസങ്കല്‍പത്തില്‍ മുന്നേറുകയുമാണു ചെയ്യുന്നത്. എന്നാല്‍ അവയിലെത്ര ചിത്രങ്ങള്‍ക്കു ഉള്‍ക്കാമ്പുണ്ടെന്നും കാലത്തെ അതിജീവിക്കാനുള്ള ഉള്‍ക്കാഴ്ചയുണ്ടെന്നും പുനഃപരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഷം പുറത്തിറങ്ങുന്ന മൊത്തം ചിത്രങ്ങളില്‍ കേവലം പത്തുശതമാനത്തോളം മാത്രമാണു ഉള്ളടക്കത്തില്‍ നൂതനത്വവും നവഭാവുകത്വവും വച്ചുപുലര്‍ത്തുന്നത്. ഇവയാകട്ടെ ഭാഷാതീതമായ സ്വീകാര്യതയും നേടിയെടുക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളുടെ സബ്ടൈറ്റ്ലിങ് സാധ്യതകളുടെ പിന്‍ബലത്തോടെ മലയാള സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സിനിമാക്കാരുടെ തിരിച്ചറിവുകള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും നാം കണ്ടതാണ്. ഇത്തരം സിനിമകള്‍ മുമ്പ് ഇവിടെ ഉണ്ടാവാത്തതല്ല. പക്ഷേ അവ കാണാനും മനസിലാക്കാനുമുള്ള സൗകര്യങ്ങള്‍ ഒ.ടി.ടി.കാലത്തു വ്യാപകവും ചെലവുകുറഞ്ഞതുമായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എന്നാല്‍ ഈ സാധ്യതപോലും ദുരുപയോഗം ചെയ്യുംവിധത്തിലേക്കാണോ സിനിമയുടെ പോക്ക് എന്നതില്‍ ആത്മപരിശോധന ആവശ്യമാണ്. വിജയിച്ച സിനിമയുടെ ഘടകങ്ങള്‍ മനഃപൂര്‍വം സ്വന്തം സിനിമകളില്‍ ആവര്‍ത്തിച്ച് അതൊരു ഫോര്‍മുലയാക്കി വിജയം കയ്യാളാനുള്ള പ്രവണതയില്‍ നിന്നു മലയാള സിനിമ വിടുതൽ ചെയ്യേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമാണ്, ഡിജിറ്റല്‍ കാലത്ത് മലയാള സിനിമയുടെ സമാന്തര -ഓഫ്ബീറ്റ് ധാരയ്ക്കു അതിന്റെ നഷ്ടപ്രൗഢി വീണ്ടെടുക്കാനാവൂ.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">മാറേണ്ട പ്രദര്‍ശന സംവിധാനങ്ങള്‍</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">ഒരു കാലത്ത് സിനിമാക്കൊട്ടകകള്‍ കല്യാണമണ്ഡപങ്ങളായിത്തീരുന്നതി<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>നെതിരേ വിലാപങ്ങളുയര്‍ന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഏറെ വൈകാതെ അത്യാധുനികവും ആഡംബരപൂര്‍ണവുമായ സൗകര്യങ്ങളുറപ്പാക്കിക്കൊണ്ടുള്<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>ള മള്‍ട്ടീ പ്ളക്സുകള്‍ എന്ന ചെറു ഡിജിറ്റല്‍ പ്രദര്‍ശനശാലകളെക്കൊണ്ടു നമ്മുടെ ഗ്രാമങ്ങള്‍ പോലും നിറഞ്ഞു. അഞ്ചും ആറും പ്രധാന തീയറ്ററുകളുണ്ടായിരുന്ന പട്ടണങ്ങളില്‍, ഷോപ്പിങ് മാളുകളിലുള്‍പ്പടെ അതിന്റെ മൂന്നിരട്ടി ചെറു ഡിജിറ്റല്‍ തീയറ്ററുകള്‍ വന്നു. വര്‍ഷം നൂറിലധികം സിനിമകള്‍ പുറത്തിറങ്ങിയിട്ടും ഈ തീയറ്ററുകള്‍ ലാഭത്തിലോടാന്‍ മാത്രം സിനിമകള്‍ ഇനിയും ഉണ്ടാവുന്നില്ല എന്ന പരിദേവനത്തില്‍ നിന്നു മലയാള ചലച്ചിത്രവ്യവസായം മോചിതമായിട്ടില്ലെന്നതാണ് ദുര്യോഗം. റിലീസാവുന്ന സിനിമകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന നെഗറ്റീവ് റിവ്യൂകളും ഇനിയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത ഓണ്‍ലൈന്‍ പൈറസിയുമെല്ലാം കാരണങ്ങളാണെങ്കിലും തീയില്ലാതെ പുകയില്ലെന്നു പറഞ്ഞപോലെ, പുതുമയും ഉള്‍ക്കനവുമുള്ളതാണെങ്കില്‍ സിനിമ, അതെത്ര ചെറുതോ വലുതോ ആയാലും, ഇതിനെയെല്ലാം അതിജീവിച്ചു വന്‍വിജയങ്ങളാവുന്നുണ്ടിപ്പോഴും<wbr style="box-sizing: border-box; overflow-wrap: break-word;"></wbr>. ഇവിടെയും ഉള്ളടക്കത്തിന്റെ കനവും കഴമ്പുമാണു കണക്കിലെടുക്കപ്പെടേണ്ടത്. ഈ ദിശയിലാണു മലയാള സിനിമ ഇനിയും മുന്നേറണ്ടത്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെപ്പറ്റി സൂചിപ്പിക്കുമ്പോള്‍ നിര്‍ബന്ധപൂര്‍വം പരാമര്‍ശിക്കേണ്ട ഒന്നാണു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപനം വഴി സംസ്ഥാനത്താകമാനം വേരോട്ടമുണ്ടാക്കിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വിജയഗാഥ. മലയാളികളെ സിനിമകാണാന്‍ പഠിപ്പിച്ചത് സത്യത്തില്‍ ഈ ഫിലിം സൊസൈറ്റികളാണ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിനു സാക്ഷരതയിലും സാഹിത്യത്തിലും പ്രസാധനത്തിലും എന്തു സംഭാവന നല്‍കാനായോ അത്രത്തോളം നിര്‍ണായകമാണ് ഫിലിം സൊസൈറ്റികള്‍ക്കു സിനിമാസ്വാദനത്തിലും നിര്‍മ്മാണത്തിലും സാങ്കേതികോന്നമനത്തിലും പോലും ചെലുത്താനായത്. ഇന്നും ഫിലിം ഫെസ്റ്റിവലുകളിലൂടെയും മറ്റും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റികള്‍ വഴി സര്‍ക്കാര്‍ നല്കുന്ന ധനസഹായം കൊണ്ടു നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ നിന്നു മാറി ഫിലിം സൊസൈറ്റികള്‍ ആധുനികകാല സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിച്ച് കൂടുതല്‍ ഫലപ്രദമായി അര്‍ത്ഥവത്തായ സിനിമകളെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തില്‍ വികസിക്കണം. ലോകത്തെ ഏതൊരു ക്ളാസിക് സിനിമയും ഒ.ടി.ടി. പ്ളാറ്റ്ഫോമുകളിലൂടെ ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. എന്നാല്‍ അതു സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രാപ്യമാണെന്നതു പരിശോധിക്കേണ്ടതുണ്ട്. ഇവിടെ ഒ.ടി.ടി.ക്കു സമാനമായ ഓണ്‍ ലൈന്‍ ഇടപെടലുകളിലേക്ക് ഫിലിം സൊസൈറ്റികള്‍ മാറുകയാണാവശ്യം. ഫിലിം സൊസൈറ്റികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ സോഷ്യല്‍മീഡിയ ചര്‍ച്ചാഗ്രൂപ്പുകളും സംവാദവേദികളും ധാരാളമുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളുടേയും അര്‍ത്ഥമില്ലാത്ത ഫോര്‍വേഡഡ് മെസേജുകളുടെയും ഡംപിങ് യാര്‍ഡ് ആയിക്കൊണ്ടിരിക്കുന്ന അത്തരം വേദികള്‍ക്കപ്പുറം കൂടുതല്‍ അംഗങ്ങളിലേക്കു നല്ലസിനിമ ഡിജിറ്റലായിത്തന്നെ എത്തിക്കുന്നതിനെപ്പറ്റിയാണ് സൊസൈറ്റികള്‍ ആലോചിച്ചു തുടങ്ങേണ്ടത്. വിര്‍ച്വല്‍ ഫിലിം ഫെസ്റ്റിവലുകളുടെ സാധ്യതകളും ആരായണം. ടെലഗ്രാം പോലുള്ള നിയമവിരുദ്ധ പ്ളാറ്റ്ഫോമുകളിലൂടെ അസന്മാര്ഗികമായി പ്രചരിക്കുന്ന ലോകത്തെ എണ്ണം പറഞ്ഞ അന്യരാജ്യ സിനിമകള്‍ നിയമവിധേയമായിത്തന്നെ ഓണ്‍ലൈനിലൂടെ നിശ്ചിത സമയത്ത് കാണികളിലേക്കെത്തിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികതയിലൂടെ സൊസൈറ്റികള്‍ക്കാവും. അത്തരത്തില്‍ കാഴ്ച പുനര്‍നിര്‍വചിക്കപ്പെടണം. നല്ല വായനക്കാരുണ്ടാവുമ്പോള്‍ മാത്രമാണു നല്ല പുസ്തകങ്ങളുണ്ടാവുക. അതുപോലെ നല്ല പ്രേക്ഷകരുള്ളപ്പോഴാണ് നല്ല സിനിമകളുമുണ്ടാവുക. സിനിമയ്ക്കുമേല് അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ പാകത്തിനു ലോകസിനിമയില്‍ ഗ്രാഹ്യമുളള പ്രേക്ഷകക്കൂട്ടായ്മയെ ഊട്ടിവളര്‍ത്തേണ്ടതുണ്ട്. ഇപ്പോഴതില്ല എന്നല്ല. പക്ഷേ, ഭാവിയുടെ വെല്ലുവിളികളെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണു സൊസൈറ്റികള്‍ ലക്ഷ്യമിടേണ്ടത്.</p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;"><span color="rgb(213, 2, 61) !important" style="box-sizing: border-box; font-weight: 600; overflow-wrap: break-word;">പാന്‍-ഇന്ത്യന്‍ മലയാള സിനിമ</span></p><p style="box-sizing: border-box; font-size: 16px; line-height: 28px; margin: 0px 0px 20px; overflow-wrap: break-word;">മലയാള സിനിമയെപ്പറ്റി ഒരു സ്വപ്നം കൂടി പങ്കുവച്ചുകൊണ്ട് ഉപസംഹരിക്കാം. ഭൂമിശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലും അതിരുകള്‍ ഭേദിച്ച് ലക്ഷണയുക്തമായ പാന്‍-ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാള സിനിമകള്‍ ഇനിയുള്ള കാലം ഉണ്ടാവണം. ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകരെമാത്രമല്ല, ഒ.ടി.ടി. ഭാഷാന്തരീകരണ സാധ്യതകള്‍ കൂടി വിനിയോഗിച്ചുകൊണ്ട് അന്യഭാഷാ, ദേശാന്തര പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തിലുള്ള സിനിമകള്‍. അതിന് സൂപ്പര്‍-മെഗാ താരങ്ങളെ അണിനിരത്തി ദശകോടികള്‍ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന യമണ്ടന്‍ തമ്പുരാന് സിനിമകള്‍ തന്നെ വേണമെന്നില്ല. പകരം, ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ഇതു തങ്ങള്‍ക്കും ബാധകമാണല്ലോ എന്നു തോന്നിപ്പിക്കുംവിധം മനുഷ്യകഥാനുഗായികളായ, സാര്‍വലൗകികതയുള്ള , ഉള്‍ക്കനമുള്ള സിനിമകള്‍ ഉണ്ടാകണം. അത്തരം മലയാള സിനിമകള്‍ ഇന്ത്യയ്ക്കുള്ളിലും പുറത്തും പരക്കെ സ്വീകാര്യത നേടണം. അതുവഴി ഗുണപരമായ സിനിമയ്ക്കു മാതൃകയായി കേരളത്തിലേക്കു ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ഉറ്റുനോക്കുന്ന കാലമുണ്ടാവണം. ലോക നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തിനപ്പുറം മലയാള സിനിമയില്‍ അവരുടെ നേരിട്ടും തുടര്‍ച്ചയായും മുതല്‍മുടക്കുന്ന കാലം വരണം. അതാവണം ഭാവി മലയാള സിനിമ.</p></div></div></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-45097776076442882062023-12-04T20:16:00.000-08:002023-12-04T22:41:31.552-08:00ഇന്റര്‍നെറ്റില്ലാ കാലത്തെ ഫെസ്റ്റിവല്‍ ബുക്ക്-ഐഎഫ്എഫ് കെ സ്മരണകള്‍<p><a href="https://mediamangalam.com/a-chandrasekhar-writes-about-editing-the-iffk-festival-book-in-2002/">FESTALGIA.A Chandrasekhar writes</a> <br /><!--wp:paragraph-->
</p><p><strong>കേരളത്തിന്റെ</strong> രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചിയില്‍ നടന്ന നാലമത് പതിപ്പ് മുതല്‍ മുടങ്ങാതെ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അതിനിടെ രണ്ടായിരത്തിയൊന്നിലെ രാജ്യാന്തര മേളയുടെ ഫെസ്റ്റിവല്‍ ബുക്കിന്റെ എഡിറ്ററായും, 2002ല്‍ പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന് ചെയര്‍മാനും പ്രമുഖ സാഹിത്യകാരനും കെ.വി.മോഹന്‍കുമാര്‍ ഐ എ എസ് സെക്രട്ടറിയുമായിരുന്ന വര്‍ഷം മീഡിയ സെന്ററിന്റെയും മീഡിയ പാസ് വിതരണത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള മീഡയ ലെയ്സണ്‍ ഓഫീസറായും പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായി.</p><figure class="wp-block-image alignleft size-full"><img alt="" class="wp-image-379321" src="https://mediamangalam.com/wp-content/uploads/2023/12/meera.jpg" /><figcaption class="wp-element-caption">എ.മീരസാഹിബ്</figcaption></figure><p>എന്നെ ചലച്ചിത്ര അക്കാദമിയുമായി ബന്ധിപ്പിക്കുന്നത് അന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായിരുന്ന ശ്രീ. എ.മീരസാഹിബ് ആണ്.വിഖ്യാത സംവിധായകന് ശ്രീ ഷാജി എന്‍ കരുണ്‍ ആയിരുന്നു അന്നത്തെ ചെയര്മാന്. ഫെസ്റ്റിവല്‍ ബുക്കും ഫെസ്റ്റിവലിനു പുറത്തിറക്കുന്ന രണ്ട് ഉപഗ്രന്ഥങ്ങളും പേജ് ചെയ്തു പൂര്‍ത്തിയാക്കുന്ന ചുമതലയായിരുന്നു എനിക്ക്. സഹായികളായി പ്രസ് ക്ളബില്‍ പിജി ജേര്‍ണലിസം ഡിപ്ളോമയ്ക്കു പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളെയും ലഭ്യമാക്കി. പിന്നീട്, എന്റെ അടുത്ത സുഹൃത്തും, സഹരചയിതാവും കുടുംബസുഹൃത്തുമായിത്തീര്‍ന്ന വീക്ഷണത്തിലും, വര്‍ത്തമാനത്തിലും ഒക്കെ പത്രപ്രവര്‍ത്തകനായി ഇപ്പോള്‍ ദേശാഭിമാനിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ഗിരീഷ്കുമാര്‍ എന്ന ഗിരീഷ് ബാലകൃഷ്ണനായിരുന്നു ഒരാള്‍. ഇപ്പോള്‍ മലയാള മനോരമയുടെ ബംഗളൂരു ലേഖകനായ നെടുമങ്ങാട്ടുകാരന് ആര്.എസ്. സന്തോഷ് കുമാര്‍ ആയിരുന്നു രണ്ടാമന്. മൂന്നാമത്തെയാള്‍ അന്നേ സിനിമ തലയ്ക്കു പിടിച്ച, പിന്നീട് കൊല്‍ക്കത്ത സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിച്ച് മുംബൈയില്‍ ചേക്കേറിയ ശ്രീജിത്ത് കാരണവരും. (ശ്രീജിത്തിന്റെ ഐസ് മാക് ഫലെയ തുക എന്ന കൊങ്ങിണി സിനിമ മുംബൈ ചലച്ചിത്രമേളയിലും ഗോവയിലും പ്രദര്‍ശിപ്പിച്ചിരുന്നു).ശ്രീജിത് ആയിരുന്നു കോപ്പി എഡിറ്റര്‍. ഗിരീഷ് സബ് എഡിറ്ററും സന്തോഷ് ഫോട്ടോ എഡിറ്ററും. അങ്ങനെയായിരുന്നു തസ്തികകള്‍.</p><p>ബീനപോള്‍, കേരള സര്‍വകലാശാലയില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ വന്ന കല്പന സദാശിവം, അക്കാദമിയില്‍ ആദ്യകാലം മുതല്ക്കേ ഉണ്ടായിരുന്ന ഗോപീകൃഷ്ണന്, ബി.എം.സുരേഷ്, നാരായണന്, അന്തരിച്ച പ്രമോദ,് പ്രോഗ്രാമേഴ്സായിരുന്ന നാടകപ്രവര്‍ത്തകന്‍ ഷിബു കൊട്ടാരം, ലൂയി മാത്യു തുടങ്ങിയവരുടെ പിന്തുണ മറക്കാനാവുന്നതല്ല. ആലിക്കോയ ആയിരുന്നു സെക്രട്ടറി. സജയ് ട്രഷററും.</p><figure class="wp-block-image alignleft size-full is-resized"><img alt="" class="wp-image-379322" src="https://mediamangalam.com/wp-content/uploads/2023/12/WhatsApp-Image-2023-12-05-at-6.59.59-AM.jpeg" style="height: auto; width: 196px;" /><figcaption class="wp-element-caption">സന്തോഷ്കുമാര്‍</figcaption></figure><figure class="wp-block-image alignleft size-full is-resized"><img alt="" class="wp-image-379325" src="https://mediamangalam.com/wp-content/uploads/2023/12/sreejith.jpg" style="height: auto; width: 205px;" /><figcaption class="wp-element-caption">ശ്രീജീത് കാരണവര്‍</figcaption></figure><figure class="wp-block-image aligncenter size-large is-resized"><img alt="" class="wp-image-379328" src="https://mediamangalam.com/wp-content/uploads/2023/12/GIRTI-1024x552.jpg" style="height: auto; width: 403px;" /><figcaption class="wp-element-caption">ലേഖകന്‍ ഗിരീഷ് ബാലകൃഷ്ണനൊപ്പം</figcaption></figure><p>അഹമ്മദാബാദിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഡിസൈന്‍സില്‍ നിന്നുള്ള ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ഫെസ്റ്റിവല്‍ ബുക്കിന്റെ (ഫെസ്റ്റിവല്‍ കാറ്റലോഗ്) രപൂകല്‍പന. ആറുപേരുടെ സംഘത്തില്‍ അനൂപ് പാഠക് എന്ന പയ്യനായിരുന്നു ഞങ്ങളോടൊത്തു പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്തെ, പാങ്ങോട് സൈനിക ക്യാംപിന്റെ ആരംഭത്തില്‍, ഇപ്പോള്‍ എസ് കെ. ആശുപത്രി നില്‍ക്കുന്നതിന് അല്പം അരികിലായി ഒരു വീടിന്റെ മുകള്‍ ഭാഗത്തായിരുന്നു അവരുടെ താമസവും വര്‍ക്ക് സ്റ്റേഷനും. പ്രകാശ് മൂര്‍ത്തിയായിരുന്നു ഫെസ്റ്റിവല്‍ ഡൈസാനുകളുടെ തീമുണ്ടാക്കിയത്. ചുവപ്പായിരുന്നു തീം കളര്‍.<br />ഏതാണ്ട് പതിനഞ്ചു ദിവസം മുമ്പേ എങ്കിലും, ഞങ്ങളന്ന് ഫെസ്റ്റിവല്‍ ബുക്കിന്റെ പണി തുടങ്ങിയിരുന്നു. അന്ന്, വെള്ളയമ്പലത്തെ ഇലങ്കം ഗാര്‍ഡന്‍സില്‍ ധാരാളം മുറ്റമുള്ള ഒരു പഴയ ഇരുനില മാളികയായിരുന്നു അക്കാദമിയുടെ ആസ്ഥാനം.ഒന്നാം നിലയിലായിരുന്നു ഷാജി സാറിന്റെ മുറി. താഴത്ത നിലയിലെ ഔട്ടഹൗസിലായിരുന്നു ഇന്റര്‍നെറ്റുള്ള ഒരു കംപ്യൂട്ടറുമായി ഞങ്ങളുടെ ഡസ്ക്. അന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗം പരമാവധി 33 കെബിപിഎസ് ആണ്. 64 കെബിപിഎസ് എന്നൊക്കെ വിദേശത്തു നിന്നു വന്നവര്‍ പറഞ്ഞുകേട്ടിട്ടുള്ളതേ ഉള്ളൂ. ഗൂഗിള്‍ പച്ചപിടിച്ചു വരുന്നതേയുള്ളൂ. നെറ്റ്സ്കേപ്പും എക്സ്പ്ളോററുമാണ് ബ്രൗസറുകള്‍. അള്‍ട്ടാവിസ്റ്റ് പോലുള്ള സെര്‍ച്ച് എന്‍ജിനുകളുപയോഗിച്ച് വല്ല വിവരവും തേടാമെന്നു കരുതിയാല്‍ പോലും വെബ് ഡാറ്റാ ബേയ്സില്‍ അങ്ങനെ പബ്ളിക് ഡൊമെയ്നില്‍ കാര്യമായ യാതൊന്നും വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടില്ല. ചുമതലയേല്‍ക്കാന്‍ ചെന്ന ഞങ്ങള്‍ക്കു നേരേ കല്പന കുറച്ച് കവറുകള്‍ തന്നു. എന്‍ട്രികളുടെ പ്രിന്റുകള്‍ വന്ന കൊറിയറിനൊപ്പം സമര്‍പ്പിക്കപ്പെട്ട ഒന്നോ രണ്ടോ സ്റ്റില്‍ ഫോട്ടോകളും ഒരു പേജോ ചിലപ്പോള്‍ അരപ്പേജോ ഉള്ള ലഘു വിവരണവും. സിനിമകളെപ്പറ്റിയുള്ള ഒരു പൊതുധാരണ കൂടി ആ കുറിപ്പില്‍ നിന്ന് ലഭിക്കില്ല. ദൈര്‍ഘ്യവും വര്‍ഷവും സംവിധായകന്റെ പേരും നിര്‍മ്മാണക്കമ്പനിയുടെ പേരും കാണും. കഥാസാരം എന്നപേരില്‍ വായിച്ചാല്‍ ആര്‍ക്കും മനസിലാവാത്ത രണ്ടോ മൂന്നോ വരികളും. അതു തന്നെ ചിലതൊക്കെ ഫ്രഞ്ചിലും സ്പനാഷിലുമാണ്.</p><figure class="wp-block-image alignleft size-large is-resized"><img alt="" class="wp-image-379332" src="https://mediamangalam.com/wp-content/uploads/2023/12/1465755_10151948574509947_2004811811_o-1024x713.jpg" style="height: auto; width: 461px;" /></figure><p>ഫെസ്റ്റിവല്‍ ബുക്കിന്റെ ടെംപ്ളേറ്റില്‍ ലേശം ദീര്‍ഘമായ കഥാസാരം താരങ്ങളുടെ പേര് പങ്കെടുത്ത മേളകള്‍ ലഭിച്ച ബഹുമതികള്‍ സംവിധായകന്റെ ചിത്രം തുടങ്ങിയവ കൂടിയുണ്ട്. ഇതിലെല്ലാം വേണ്ട വിവരങ്ങള്‍ എല്ല സിനിമകളെപ്പറ്റിയും വേണം. പല സിനിമയ്ക്കും സ്റ്റില്‍ പോലുമില്ല. ഇന്നത്തെ പോലെ വീഡിയയോയില്‍ നിന്ന് സ്ക്രീന്‍ ഗ്രാബ് ചെയ്യാനുള്ള സംവിധാനമില്ല. സിനിമയുടെ പ്രിന്റുകളാണല്ലോ അയച്ചിട്ടുള്ളത്. അത് പ്രിന്റ് യൂണിറ്റുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാന്‍ കൂടി കിട്ടില്ല. സെലക്ഷന് കമ്മിറ്റി തന്നെ അവ കാണുന്നത് സര്‍ക്കാര്‍ വക തീയറ്ററായ കലാഭവനിലോ മറ്റോ വച്ചാണ്. പല സംവിധായകരും എന്‍ട്രിക്കൊപ്പം ചിത്രം വച്ചിട്ടില്ല. പക്ഷേ ബുക്കില്‍ ചിത്രം വേണം താനും. ഇന്ത്യയിലെ തന്നെ അന്യഭാഷയിലെ പുതുമുഖങ്ങളും അറിയപ്പെടാത്തവരുമായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. ഒടുവില്‍ ചീഫ് എഡിറ്ററായ മീര സാഹിബ് സാറിനോട് തന്നെ പ്രശ്നം അവതരിപ്പിച്ചു. അത്രയ്ക്കു കിട്ടാത്ത പുതുമുഖങ്ങള്‍ പോലുള്ള ചലച്ചിത്രകാരന്മാരുടെ പടത്തിന്റെ സ്ഥാനത്ത് കോളം ഒഴിച്ചിടാന്‍ അദ്ദേഹം അനുമതി നല്കി. സന്തോഷും ശ്രീജിത്തും ഗിരീഷും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് 80 ശതമാനം മാറ്ററും ചിത്രങ്ങളും സംഘടിപ്പിച്ചത്. ഞാനന്ന് മലയാള മനോരമ വിട്ട് തിരുവനന്തപുരത്തു തന്നെയുള്ള വെബ് ലോകം ഡോട്ട് കോമില് (വെബ്ദുനിയ മലയാളം) ചീഫ് സബ് എഡിറ്ററാണ്. ഓഫീസിലെ ഏഷ്യാനെറ്റ് കണക്ഷന് ഉപയോഗിച്ച് രാവേറെയോളം ഞാനും കഴിവിന്റെ പരമാവധി പരതിയാണ് ബുക്കിലേക്കുള്ള വിവരങ്ങള്‍ കുറെയൊക്കെ സംഘടിപ്പിച്ചത്.</p><figure class="wp-block-image alignleft size-large is-resized"><img alt="" class="wp-image-379346" src="https://mediamangalam.com/wp-content/uploads/2023/12/WhatsApp-Image-2023-12-05-at-9.09.57-AM-791x1024.jpeg" style="height: auto; width: 365px;" /></figure><p>ഡോഗ്മെ 95 പ്രസ്ഥാനം തുടങ്ങിവച്ച ഡാനിഷ് സംവിധായകന് ലാര്‍സ് വോണ്‍ ട്രയറിന്റെ ചിത്രങ്ങളുടെ ഒരു പാക്കേജ് തന്നെ ആ വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ഏറെ പ്രയാസം. ആദ്യമായി കേള്‍ക്കുകയാണ് ഡോഗ്മയെപ്പറ്റിത്തന്നെ.ലഭ്യമായ മെറ്റീരിയലുകളെല്ലാം നമുക്കു മനസിലാവാത്ത ഭാഷകളിലേതായിരുന്നു. പാവം ശ്രീജിത്ത് ഏറെ ഉറക്കമിളച്ചാണ് ഒടുവില്‍ ഡോഗ്മ പ്രസ്ഥാനത്തെപ്പറ്റി കുറെയധികം വിവരങ്ങള്‍ കണ്ടെത്തി അതുള്‍ക്കൊള്ളിച്ച് ഒരു ആമുഖലേഖനം തന്നെ തയാറാക്കിയത്. പല ദിവസങ്ങളിലും അവര്‍ മൂവരും രാത്രി വൈകി അക്കാദമിയില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു പതിവ്. തീര്‍ന്നിടത്തോളം മാറ്ററുമായി ഗിരീഷും ഞാനും എന്റെ ബൈക്കില്‍ പാങ്ങോട്ടേക്ക് പോകും. ഡിസൈനര്‍മാര്‍ക്കാണെങ്കില്‍ ജേര്‍ണലിസ്റ്റിക് രീതി തെല്ലും പിടിയില്ല. മാറ്റര്‍ മുഴുവന്‍ ആദ്യ പേജ് മുതല്‍ കിട്ടിയാല്‍ വച്ചു പോകാം എന്നാണ് നിലപാട്. ഞങ്ങള്‍ക്കാണെങ്കില്‍ ചില വിഭാഗങ്ങളിലെ ചിത്രങ്ങളുടെ കാര്യത്തില്‍ പോലും അന്തിമ തീരൂമാനമാകുന്നതേയുള്ളൂ. തിയോ ആഞ്ജലോപൗലോയുടെ പാക്കേജൊക്കെ വരുന്നതേയുള്ളൂ. അങ്ങനെ ഉറപ്പാവാത്ത ചിത്രങ്ങളെപ്പറ്റി എങ്ങനെ മാറ്റര്‍ കൊടുക്കാനാണ്! കിട്ടിയിടത്തോളം മാറ്റര്‍ അതത് വിഭാഗങ്ങളില്‍ വച്ചിട്ട് അവസാനം അവ ഒന്നിനു പിറകെ ഒന്നായി സെറ്റ് ചെയ്യുന്ന പത്ര രീതി ഡിസൈനര്‍മാര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടിവന്നു. ഗിരീഷിനും ഏറെ കഷ്ടപ്പെടേണ്ടിവന്നു. മൂന്നുനാലു ദിവസം രാത്രി വെളുപ്പിച്ചിട്ടാണ് ഉദ്ഘാടനപ്പിറ്റേന്ന് ഫെസ്റ്റിവല്‍ ബുക്ക് അച്ചടിച്ച് വേദികളിലെത്തിക്കാന്‍ സാധിച്ചത്. ട്യൂട്ടേഴ്സ് ലെയിനിലുള്ള എസ് ബി പ്രസിലായിരുന്നു അച്ചടി. അച്ചടിച്ച പുസ്തകം കയ്യില്‍ കിട്ടിയ നിമിഷം ഇന്നും ഓര്‍മ്മയുണ്ട്. നന്നായിട്ടുണ്ടെന്ന് ഷാജി സാറും മീരസാറും പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാലാള്‍ക്കുമുണ്ടായ സന്തോഷം അതിന്നും മറക്കാനാവില്ല.<br />എന്നിട്ടും, ഞങ്ങളുടേതല്ലാത്ത കുറ്റത്തിന് പുസ്തകത്തില്‍ വന്നുപെട്ട ചില തെറ്റുകളുടെ പേരില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. ചില പേജുകളില്‍ സംവിധായകരുടെ ചിത്രങ്ങളില്ലാത്തതും കഥാസാരം വ്യക്തമല്ലാത്തതുമായിരുന്നു വിമര്‍ശനത്തിനുള്ള പ്രധാന കാരണങ്ങള്‍. അത്രയും തന്നെ സംഘടിപ്പിക്കാന്‍ പെട്ട പാട് വിമര്‍ശകര്‍ക്ക് അറിയണ്ടല്ലോ! ഞങ്ങള്‍ക്ക് നിരാശയേ ഉണ്ടായില്ല. തൃപ്തിതന്നെയായിരുന്നു.</p><figure class="wp-block-image alignleft size-full is-resized"><img alt="" class="wp-image-379347" src="https://mediamangalam.com/wp-content/uploads/2023/12/WhatsApp-Image-2023-12-05-at-9.10.40-AM.jpeg" style="height: auto; width: 809px;" /></figure><figure class="wp-block-image alignleft size-full is-resized"><img alt="" class="wp-image-379333" src="https://mediamangalam.com/wp-content/uploads/2023/12/ghatak.jpg" style="height: auto; width: 397px;" /></figure><p>
<!--/wp:paragraph-->
<!--wp:image {"align":"left","id":379321,"sizeSlug":"full","linkDestination":"none"}-->
<!--/wp:image-->
<!--wp:paragraph-->
<!--/wp:paragraph-->
<!--wp:paragraph-->
<!--/wp:paragraph-->
<!--wp:image {"align":"left","id":379322,"width":"196px","height":"auto","sizeSlug":"full","linkDestination":"none"}-->
<!--/wp:image-->
<!--wp:image {"align":"left","id":379325,"width":"205px","height":"auto","sizeSlug":"full","linkDestination":"none"}-->
<!--/wp:image-->
<!--wp:image {"align":"center","id":379328,"width":"403px","height":"auto","sizeSlug":"large","linkDestination":"none"}-->
<!--/wp:image-->
<!--wp:paragraph-->
<!--/wp:paragraph-->
<!--wp:image {"align":"left","id":379332,"width":"461px","height":"auto","sizeSlug":"large","linkDestination":"none"}-->
<!--/wp:image-->
<!--wp:paragraph-->
<!--/wp:paragraph-->
<!--wp:image {"align":"left","id":379346,"width":"365px","height":"auto","sizeSlug":"large","linkDestination":"none"}-->
<!--/wp:image-->
<!--wp:paragraph-->
<!--/wp:paragraph-->
<!--wp:image {"align":"left","id":379347,"width":"809px","height":"auto","sizeSlug":"full","linkDestination":"none"}-->
<!--/wp:image-->
<!--wp:image {"align":"left","id":379333,"width":"397px","height":"auto","sizeSlug":"full","linkDestination":"none"}-->
<!--/wp:image-->
<!--wp:paragraph-->
<!--/wp:paragraph--></p><p>ഇതുകൂടാതെ, ഋത്വിക് ഘട്ടക്കിനെ പറ്റി പുറത്തിറക്കിയ ദ്വിഭാഷാ ലഘുപുസ്തകവും ഞങ്ങളുടെ ടീം തന്നെയാണ് എഡിറ്റ് ചെയ്തത്. ഇംഗ്ളീഷ് വിഭാഗം ശ്രീജിത്തും മലയാളം വിഭാഗം ഗിരീഷും സഹായിച്ചു.<em>ഋത്വിക് ഘട്ടക് ദ് ക്ലൗഡ് കാപ്ഡ് സ്റ്റാര്‍ </em>എന്ന ആ മോണോഗ്രാഫ് പുറത്തിറങ്ങിയതിനു പിന്നിലെ വെല്ലുവിളി ഞങ്ങള്‍ക്കു മാത്രമറിയാവുന്നതാണ്.<br />ഇന്നിപ്പോള്‍ ചലച്ചിത്രമേളകളിലെ ഫെസ്റ്റിവല്‍ ബുക്കുകളിലെ സമൃദ്ധമായ വിവരവ്യാപനം കാണുമ്പോള്‍ ആ കാലം ഓര്‍മ്മവരും. ഇന്റര്‍നെറ്റില്‍ കുത്തിയാലുടന് എന്തു വിവരവും സ്ക്രീനില്‍ തെളിയാത്ത കാലത്തെ ബദ്ധപ്പാടുകള്‍. പക്ഷേ അതിലൊരു സുഖമുണ്ടായിരുന്നു. നമ്മുടേത് എന്നവകാശപ്പെടാവുന്ന എന്തോ ഉണ്ടായിരുന്നു.</p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-333312698688236292023-09-28T18:30:00.004-07:002023-09-28T18:30:56.000-07:00ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍<span style="font-size: medium;"><div class="separator" style="clear: both; font-weight: bold; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu24zpXuVTwXS447bl-K5D6B_D1a7_st0tp1RIgU5DfYmoagtHnwY2J7MiC5iVHbQsJOFbrT8XrCz7EHkZCTpUHmvj-Ha8UJwQvsUQcI2c4yERbNNDViAiQclfwcJlYcaPeXpW3G93mbcwjzvANfNWgA-9fcjKd_PbYF0FNErtLhkR9bZygMw-3g/s1280/WhatsApp%20Image%202023-09-29%20at%206.56.51%20AM.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="924" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu24zpXuVTwXS447bl-K5D6B_D1a7_st0tp1RIgU5DfYmoagtHnwY2J7MiC5iVHbQsJOFbrT8XrCz7EHkZCTpUHmvj-Ha8UJwQvsUQcI2c4yERbNNDViAiQclfwcJlYcaPeXpW3G93mbcwjzvANfNWgA-9fcjKd_PbYF0FNErtLhkR9bZygMw-3g/s320/WhatsApp%20Image%202023-09-29%20at%206.56.51%20AM.jpeg" width="231" /></a></div><div><b>പ്രതിച്ഛായ ഓണപ്പതിപ്പ് 2023</b></div><b><div><span style="font-size: medium;"><b><br /></b></span></div>എ.ചന്ദ്രശേഖര്‍
</b><br />ജാതിവിലക്കിന്റെയും വംശവിദ്വേഷത്തിന്റെയും കറുത്തരാഷ്ട്രീയം പറയുന്ന സിനിമകള്‍
യാഥാര്‍ത്ഥ്യങ്ങളുടെ തത്സമക്കാഴ്ചകള്‍ എന്ന നിലയ്ക്ക് ആധികാരികമായി
പരിഗണിക്കപ്പെടേണ്ടതില്ല എന്നതില്‍ പൊതുവേ തര്‍ക്കമില്ലാത്ത കാര്യമാണ്. ചരിത്ര
വസ്തുതകളുടെ നേരാലേഖനങ്ങളല്ല കഥാചിത്രങ്ങളെന്നതുും അവയ്ക്ക് കലാത്മകമായ
കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരിക്കുമെന്നതും കണക്കിലെടുത്തിട്ടാണ് സിനിമാഗവേഷകര്‍
ഇങ്ങനെയൊരു പൊതുനിരീക്ഷണത്തിന് മുതിര്‍ന്നിട്ടുള്ളത്.എന്നാല്‍, ജാതിരാഷ്ട്രീയം
വിഷയമാക്കുന്ന സിനിമകളെ പൊതുവില്‍ രാഷ്ട്രീയായുധം തന്നെയാക്കിമാറ്റുന്ന പ്രവണതയാണ്
ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്നത് എന്നുള്ളതാണ് സത്യം. ഈ പശ്ചാത്തലത്തില്‍,
ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍ പ്രതിഫലിക്കുന്നതെങ്ങന എന്ന്
പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയബോധം
എന്നിവയിലെ മേല്‍ക്കൈ കൊണ്ടുതന്നെ, ജാതിവിവേചനം ഇതര ലോകരാഷ്ട്രങ്ങളെയും ഇന്ത്യയിലെ
തന്നെ ഇതര സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തില്‍ തീരെ കുറവാണ് എന്നത്
നിസ്തര്‍ക്കമായ വിഷയമാണ്. ശ്രീനാരായണഗുരുദേവന്റെയും അയ്യങ്കാളിയുടെയും മറ്റും
സാമൂഹികപരിഷ്കരണ പരിശ്രമങ്ങളിലൂടെയും, ഡോ.ബി.ആര്.അംബേദ്കറുടെ
ദീര്‍ഘവീക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണഘടനയുടെയും പിന്തുണയോടെയാണ് ഇതു
സാധ്യമായതെന്നത് ചരിത്രം. ഭൂപരിഷ്കരണമടക്കമുള്ള വിപ്ളവകരവും മാനവികവുമായ
നടപടികളിലൂടെ വളര്‍ത്തിയെടുത്ത സമത്വത്തിലധിഷ്ഠിതമായ പൊതുബോധം ഇതിനെ
ഊട്ടിയുറപ്പിക്കുകയായിരുന്നു. ദലിതര്‍ക്കെതിരായ ദുരഭിമാനക്കൊല, ജാതീവിവേചനം,
വ്യാജക്കേസുകളില്‍ കുടുക്കിയുള്ള വിചാരാണ, മാനഭംഗം, ബലാത്സംഗം തുടങ്ങിയവ ബിഹാര്‍,
യു.പി.പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും നിന്നുപോലും
റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സമകാലികകേരളത്തില്‍ അവ തുലോം കുറവാണ് എന്നല്ല,
താരതമ്യേന ഇല്ല എന്നു തന്നെയാണ് പൊലീസ് കണക്കുകളും കോടതിരേഖകളും സൂചിപ്പിക്കുന്നത്.
പാലക്കാട്ട് പ്രായപൂര്‍ത്തിയാവാത്ത ബാലികമാരുടെ ബലാത്സംഗ കൊലപാതകവും വയനാട്ടിലെ
ആദിവാസി മധുവിന്റെ കൊലപാതകവും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി എടുത്തു
കാണിക്കാമെങ്കിലും അവയെ മലയാളിയുടെ, കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രതിഫലനമായി
വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. ആള്‍ക്കൂട്ട ആക്രമണമായും ക്രിമിനല്‍
കുറ്റകൃത്യമായും മാത്രം രേഖപ്പെടുത്താനാവുന്ന അത്തരം ഒറ്റതിരിഞ്ഞ സംഭവങ്ങളുടെ
അടിസ്ഥാനത്തില്‍ ദലിതപീഡനത്തില്‍ കേരളവും മറ്റു സംസ്ഥാനങ്ങള്‍ക്കു സമാനമാണെന്നു
വരുത്തിത്തീര്‍ക്കുക വസ്തുതകള്‍ക്കു നിരക്കാത്തതാവും. ഈ പശ്ചാത്തലത്തില്‍, മലയാള
സിനിമ ഈ വിഷയത്തെ നോക്കിക്കാണുന്നതില്‍ വന്നിട്ടുള്ള പ്രകടമാറ്റം പ്രസക്തങ്ങളായ ചില
സമകാലിക ചലച്ചിത്രസൃഷ്ടികളുടെ വിലയിരുത്തലിലൂടെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ
ലക്ഷ്യം. ഹിന്ദിയില്‍, ഉത്തര്‍പ്രദേശില്‍ നടന്ന പ്രമാദമായൊരു ദലിത് വിരുദ്ധ
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് 2019ല്‍ പുറത്തുവന്ന
ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമയാണ് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന
ജാതിവിവേചനത്തിന്റെ രൂക്ഷതയും തീഷ്ണതയും കലര്‍പ്പില്ലാതെ അവതരിപ്പിച്ചുകൊണ്ട്
അടുത്തകാലത്ത് ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിച്ചത്. അതിനും ഒരു വര്‍ഷം മുമ്പ് തന്നെ
ദുരഭിമാനക്കൊലയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ
പിന്നാമ്പുറസത്യങ്ങള്‍ മാരി സെല്‍വരാജ് പരിയേരും പെരുമാളിലൂടെ തമിഴില്‍
അവതരിപ്പിച്ചുവെങ്കിലും ദേശീയതലത്തില്‍ ആയുഷ്മാന്‍ ഖുറാന പോലുള്ള താരസാന്നിദ്ധ്യം
കൊണ്ടും മറ്റും ഇന്ത്യന്‍ സമൂഹത്തിലെ ദലിത് വിരുദ്ധത ചര്‍ച്ചാവിഷയമാക്കിയത്
ആര്‍ട്ടിക്കിള്‍ 15 ആയിരുന്നു.വര്‍ഷങ്ങള്‍ക്കു തേവര്‍മകനി(1992)ലൂടെ ജാതിപ്പേര്
ശീര്‍ഷകത്തില്‍ തന്നെ പരസ്യമാക്കിക്കൊണ്ട് ജാത്യാഭിമാനം ആഘോഷമ്ക്കിയ കമല്ഹാസന്
2004ല്‍ സംവിധാനം ചെയ്ത വിരുമാണ്ടിയിലൂടെ തന്നെ ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളില്‍
നിലനില്‍ക്കുന്ന ജാതിവിവേചനം ഏറെക്കുറേ പച്ചയായും ശക്തമായും
ദൃശ്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത
പരുത്തിവീരന് (2007) ദുരഭിമാനക്കൊലയടക്കമുള്ള വിഷയം കൂറേക്കൂടി ഗൗരവത്തോടെ സധൈര്യം
തിരയിലെത്തിച്ചു. ലിംഗുസ്വാമിയുടെ സണ്ടക്കോഴി,(2005) ശശികുമാറിന്റെ
സുബ്രഹ്മണ്യപുരം(2008), വെട്രിമാരന്റെ ആടുകളം(2011),അസുരന്(2019),ജ്ഞാനവേലിന്റെ
ജയ് ഭീം(2021), മഡോണ അശ്വിന്റെ മണ്ടേല (2021) തുടങ്ങിയവയൊക്കെ തമിഴകത്തു
നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങളുടെ പ്രത്യക്ഷ പരോക്ഷ ആഖ്യാനങ്ങളുള്‍പ്പെട്ട
സിനിമകളായിരുന്നു.മറാത്തിയില്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട് (2014),
തമിഴില്‍ പാവൈ കഥകള്‍ എന്ന ഒടിടി ചലച്ചിത്ര സമാഹാരത്തില്‍ ഉള്‍പ്പെട്ട ഊര് ഇരവ്
(2020), ഹിന്ദിയില്‍ നീരജ് ഗെയ് വാന്റെ മസാന്(2015), റീമ കഗ്തിയും സോയ അഖ്തറും
ചേര്‍ന്നു നിര്‍മ്മിച്ച ദഹാദ് (2023) വെബ് പരമ്പര എന്നിവയെല്ലാം ഇത്തരത്തില്‍ വിവിധ
സംസ്ഥാനങ്ങളിലെ സമകാലിക ജാതിവെറി പ്രശ്നവല്‍ക്കരിച്ച ദൃശ്യാലേഖനങ്ങളാണ്.
കേരളത്തില്‍ ആദ്യ സിനിമയ്ക്കു തന്നെ അതിലെ നായികയായ ദലിതയുവതിയുടെ പേരില്‍
ദുരന്തമേറ്റുവാങ്ങേണ്ടിവന്നുവെന്നാണ് എഴുതപ്പെട്ട ചരിത്രം. റോസി എന്നു
പേരുമാറ്റപ്പെട്ട രാജമ്മ എന്ന പുലയയുവതിയെ ജെ.സി ഡാനിയല്‍ വിഗതകുമാരനില്‍
നായികയാക്കിയതിന്റെ പേരിലാണ് ആദ്യപ്രദര്‍ശനം ആള്‍ക്കൂട്ട ആക്രമണത്തില്‍
കലാശിച്ചതെന്നും തുടര്‍ന്ന് റോസിക്ക് രായ്ക്കുരാമാനം ജീവനും കൊണ്ട് കേരളം
വിടേണ്ടിവന്നതെന്നുമാണ് മലയാള സിനിമയുടെ ഔദ്യോഗിക ചരിത്രം പറയുന്നത്.എന്നാല്‍,
പൊതുമണ്ഡലത്തില്‍ തന്നെ, വിശേഷിച്ചും അരങ്ങത്തു പോലും സ്ത്രീകള്‍ അപൂര്‍വമായിരുന്ന
കാലത്ത് വെള്ളിത്തിരയില്‍ നായകനെ തൊട്ടഭിനയിക്കുന്ന തങ്ങള്‍ക്കു പരിചിതയായൊരു
സ്ത്രീക്കു നേരേ ഉണ്ടായ ആള്‍ക്കൂട്ട രോഷമായിരുന്നു റോസിക്കും
ചിത്രപ്രദര്‍ശനത്തിനുമെതിരേ ഉണ്ടായത് എന്നൊരു വാദവും വിജയകൃഷ്ണനെ പോലുള്ള
ചലച്ചിത്രചരിത്രകാരന്മാര് മുന്നോട്ടുവച്ചിട്ടുണ്ട്. അതെന്തുതന്നെയായാലും,
ജാതിവിവേചനം ഇതര സംസ്ഥാനങ്ങളിലേതുപോലെ അത്ര തീവ്രമായി
നിലവിലില്ലാതിരുന്നതുകൊണ്ടാവണം, മലയാള സിനിമയിലും അതിന്റെ പ്രതിനിധാനം താരതമ്യേന
കുറവാണ്. നീലക്കുയില്‍ (1954) പോലുള്ള സിനിമകളില്‍ ദലിത് യുവതിയുടെ ചൂഷണം
വിമര്‍ശനവിധേയം പോലുമായിട്ടുള്ളതായും കാണാം.എന്നാല്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ
ഗതിമാറ്റങ്ങള്‍ക്കു പിന്നാലെ, വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ
ആര്‍ട്ടിക്കിള്‍ 15 അടക്കമുള്ള സിനിമകളും ദഹാദ് അടക്കമുള്ള വെബ്പരമ്പരകളുമൊക്കെ
പ്രതിഫലിപ്പിച്ച അന്നാടുകളിലെ ജാതിവിവേചനത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന്
പ്രചോദനമുള്‍ക്കൊണ്ടിട്ടെന്നോണം, കേരളത്തില്‍ അടുത്തിടെയിറങ്ങിയ ചില സിനിമകളിലും
സമാനവിഷയങ്ങള്‍ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും കേരളത്തില്‍
നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ദൂഷിതദൃശ്യം എന്ന നിലയിലാണ്
പ്രത്യക്ഷീകരിക്കപ്പെട്ടത്. കേരളത്തിനു പുറത്ത് അതുകൊണ്ടുതന്നെ ഇവ കേരളത്തിന്റെ
സമകാലിക സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രമെന്നോണം
വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല
എന്നല്ല. അപൂര്‍വമായെങ്കിലും കേരളത്തിലും അതൊക്കെ ഉണ്ടാവുന്നുണ്ട്. കോട്ടയത്തെ
കെവിന് ജോസഫിന്റെ കൊലപാതകം തന്നെ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. പക്ഷേ അത്
പരിയേരും പെരുമാളിലോ പരുത്തിവീരനിലോ സുബ്രഹ്മണ്യപുരത്തിലോ വിരുമാണ്ടിയിലോ
സൂചിപ്പിക്കുന്ന തരത്തിലുള്ളൊരു ജാതിവേട്ടയായിരുന്നില്ല.മറിച്ച് ദുരഭിമാനക്കൊല
അടിസ്ഥാനമാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് (2018)
തീര്‍ച്ചയായും തീവ്രമായ ജാതിയാക്രമണത്തിന്റെ നേരാലേഖനമായി മലയാള ചിത്രമായിരുന്നു.
അതു പക്ഷേ തമിഴ്നാട്ടില്‍ നടന്ന സംഭവത്തിന്റെ പരിണതി എന്ന നിലയ്ക്കാണ് സംവിധായകനും
തിരക്കഥാകൃത്തും വിഭാവനചെയ്തിട്ടുള്ളത്. കുറ്റകൃത്യം നടക്കുന്നത്
കേരളത്തിലാണെങ്കിലും അതിനാസ്പദമായ സാമൂഹികരാഷ്ട്രീയം തമിഴ്നാട്ടിലേതാണ്
സിനിമയില്‍. അടുത്തകാലത്ത് ശ്രദ്ധേയമായ അനില്‍ദേവിന്റെ ഉറ്റവര്‍ എന്ന
ചിത്രത്തിലാവട്ടെ, ദുരഭിമാനക്കൊലയ്ക്ക് സാമ്പത്തികമടക്കമുള്ള കാരണങ്ങള്‍
ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കെ.എം കമാലിന്റെ പട(2022) കേരളത്തിലെ ദലിത്
മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് ദൃശ്യവല്‍ക്കരിച്ചത്. 1996ല്‍ വിവിധ
ആവശ്യങ്ങളുന്നയിച്ച് അയങ്കാളിപ്പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ
ആസ്പദമാക്കി ദലിത് രാഷ്ട്രീയം ഏറെക്കുറേ വസ്തുനിഷ്ഠമായി പറയാന്‍ ശ്രമിച്ച
സിനിമയായിരുന്നു അത്. അയ്യങ്കാളി പടയായിരുന്നല്ലോ കേരളത്തില്‍ ദലിത്
മുന്നേറ്റങ്ങള്‍ക്ക് ഒരു രാഷ്ട്രീയ മാനം നല്‍കിയത്.ആദിവാസികള്‍ക്ക് സ്വന്തം ഭൂമി
അന്യാധീനപ്പെടുത്തിയേക്കാവുന്ന വിവാദമായ ആദിവാസി ബില്ല്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ പ്രതിഷേധം.അതിനപ്പുറം അതില്‍
വര്‍ണവിവേചനത്തിന്റെ പ്രശ്നങ്ങളായിരുന്നില്ല അഭിമുഖീകരിച്ചത്. കേരളത്തിലെ
ആദിവാസികളുടെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളിലൊന്ന്
ഭൂമിയുടേതാണ്. മുത്തങ്ങയടക്കം കേരളത്തെ പിടിച്ചു കുലുക്കിയ സമരങ്ങള്‍ക്കും
ഇക്കാര്യത്തില്‍ നമ്മള് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ ദലിതരെ
സ്വന്തം ഭൂമിയില്‍ നിന്ന് അവരെ പുറത്താക്കുന്നതും അവര്‍ക്കവകാശപ്പെട്ട ഭൂമി
അവര്‍ക്ക് നല്‍കാതിരിക്കുന്നതുമായ പ്രശ്നങ്ങള്‍ കേരളചരിത്രത്തില്‍
ഉണ്ടായിട്ടുണ്ട്. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫര്‍ പോലുള്ള സിനിമകള്‍ ഇക്കാര്യം
കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. നഗരവല്‍ക്കരണത്തിന്റെ പേരില്‍ തദ്ദേശീയരായ
ഒരു ദലിതവിഭാഗം മുഴുവന്‍ ഇരുള്‍പ്രാന്തങ്ങളിലേക്ക്
പാര്ശ്വവല്ക്കരിക്കപ്പെടുന്നതിന്റെ കഥയാണ് കമ്മട്ടിപ്പാടത്തില്‍ രാജീവ് രവി
ദൃശ്യവല്‍ക്കരിച്ചത്.അത് ഏറെക്കുറേ സത്യത്തോടടുത്തതും ആര്‍ജ്ജവമുള്ളതുമായിരുന്നു.
മലയാളസിനിമയില്‍ ദലിത പീഡനം ഒരു വിഷയമായി ഇടക്കാലത്ത് കടന്നുവരുന്നത് സനല്‍കുമാര്‍
ശശിധരന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമയിലാണ്. ആര് ഉണ്ണി കഥയെഴുതിയ ഒഴിവുദിവസത്തെ
കളി ജാതിബോധത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പും വൈരുദ്ധ്യവും
തുറന്നുകാട്ടുന്നതായിരുന്നു. ജനാധിപത്യത്തിന്റെ കൊടിയേറ്റമായ തെരഞ്ഞെടുപ്പുദിവസം
അവധിയാഘോഷിക്കാന്‍ ഒത്തുചേരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള സുഹൃത്തുക്കള്‍
മദ്യത്തിന്റെ ഉന്മാദത്തില് കള്ളനും പൊലീസും കളിയിലേര്‍പ്പെടുകയും
വിചാരണയ്ക്കൊടുവില് ദലിതനായ സുഹൃത്തിനെ തൂക്കിക്കൊല്ലുകയും ചെയ്യുന്നതാണ്
പ്രമേയം. ഭ്രമാത്മകതയുടെ വക്കോളം ചെല്ലുന്ന കഥാനിര്‍വഹണം മലയാളി ജാതിബോധത്തിന്റെ
കാപട്യം തുറന്നുകാട്ടുന്നതായി. ഇതേ സാമൂഹികാവസ്ഥയുടെ മറ്റൊരു തലം ജിതിന് ഐസക്ക്
തോമസിന്റെ അറ്റന്ഷന് പ്ളീസ് (2021) എന്ന ചിത്രത്തില്‍ കാണാം. വിവിധ
മതവിഭാഗങ്ങള്‍ക്കിടയിലുള്ള വിവേചനമെന്നതിലുപരി ഒരേ മതവിഭാഗത്തിനുള്ളില്‍ തന്നെയുളള
ജാത്യാടിസ്ഥാനത്തിലെ ഉച്ചനീചത്വം എന്ന നിലയ്ക്കാണ് ജാതിവിവേചനം എന്ന പ്രയോഗം
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ പൊതുസമൂഹത്തില്‍ പരക്കെ
വ്യവഹരിക്കപ്പെടുന്നത്. അങ്ങനൊരര്‍ത്ഥത്തില്‍ ഷാനവാസ് ബാവക്കുട്ടിയുടെ
കിസ്മത്തി(2016)നെ ജാതിവിവേചനം അടിസ്ഥാനമാക്കിയുള്ള സിനിമ എന്ന് പൂര്‍ണമായി
വിവക്ഷിക്കാനാവില്ല.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന(2022)യും ഈ
നിര്‍വചനത്തിനു പുറത്തുനില്‍ക്കുന്നതാണ്. എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ മതാധിഷ്ഠിത
ജാതി മേല്‍ക്കോയ്മയുടെ വിരുദ്ധരാഷ്ട്രീയം സംസാരിക്കുന്നു എന്ന അര്‍ത്ഥത്തില്‍
പരിഗണിക്കാവുന്ന ഈ ചിത്രം, കേരളത്തിനു പുറത്ത് നടന്ന സംഭവത്തില്‍ നിന്ന്
പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിനു പുറത്തു നടന്നതായി തന്നെ ചിത്രീകരിച്ച ചിത്രമാണ്.
അങ്ങനെനോക്കുമ്പോള്‍ ഇത് കേരളത്തിലെ സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള
രേഖപ്പെടുത്തലാണെന്ന് അവകാശപ്പെടാനാവില്ല. യദു പുഷ്കരനെഴുതി വി.എസ് രോഹിത്
സംവിധാനം ചെയ്ത കള (2021) ആണ് ദലിത് രാഷ്ട്രീയം വളരെ സ്പഷ്ടമായി
ചര്‍ച്ചയ്ക്കെടുത്തുകൊണ്ട് ഈ വിഷയം വീണ്ടും സഗൗരവം
കേരളമനഃസാക്ഷിക്കുമുന്നിലവതരിപ്പിക്കുന്ന പ്രസക്തമായൊരു സിനിമ.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതം പ്രമേയമാക്കിയ മാരി സെല്‍വരാജിന്റെ പരിയേറും
പെരുമാളിലും വെട്രിമാരന്റെ അസുരനിലും സിനിമയുടെ വിഷയത്തിലേക്കുള്ള
വഴിയൊരുക്കിക്കൊണ്ട് നാടന്‍ നായയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നതും,
സമാനവിഷയം പറയുന്ന കളയുടെ കഥയിലേക്കുള്ള കാഞ്ചിയാവുന്ന നായ രണ്ടു തലത്തില്‍
ജീവിക്കുന്ന മനുഷ്യരുടെ ജീവിത നിലപാടുകളുടെ പരിച്ഛേദം കൂടിയായി മാറുന്നുണ്ടെന്നും
കളയെക്കുറിച്ചുളള ദേശാഭിമാനി നിരൂപണത്തില്‍ കെ.എ നിധിന് നാഥ് നിരീക്ഷിച്ചിട്ടുണ്ട്
(മാര്‍ച്ച് 29, 2021) ആണെന്നാല്‍ അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണെന്ന്
വിശ്വസിക്കുന്ന സവര്ണനായകന് തന്റെ കരുത്ത് തെളിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുമേഷ്
നൂര്‍ അവതരിപ്പിച്ച ദലിത കഥാപത്രത്തിന് സ്വന്തം നായയെ നഷ്ടമാകുന്നത്. ഇവിടെ
പരിയേറും പെരുമാളിലേത് പോലെ കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കടന്നു
വരുന്നുണ്ട്. കറുപ്പിയുടെ പ്രശ്നം അവളുടെ ശരീരത്തിന്റെ നിറം ആയിരുന്നെങ്കില്‍,
സവര്‍ണ്ണനായ ഷാജിയുടെയും ദളിതനായ മൂറിന്റെയും നായകള്‍ കറുത്തതാണ്. ഇവിടെ
നിറത്തിനപ്പുറം മൂറിന്റെ നായ കൊല്ലപ്പെടാന്‍ കാരണം നാടന്‍ നായ മാത്രമായതാണെന്നും
ഷാജിയുടേത് ഒരു ലക്ഷത്തിനടുത്ത് വിലവരുന്ന നായയാണന്നും സ്വാതിലക്ഷ്മി വിക്രം
ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ട്രൂകോപ്പി തിങ്ക്, പിഴുതെറിയപ്പെടേണ്ട കളകള്‍, 26
മാര്‍ച്ച് 2021) ജാതീയതയും പ്രതികാരവും മൃഗീയതയും മാറിമാറി സിനിമയില്‍ വരുന്നുണ്ട
തന്റെ നായയെ ഇല്ലാതാക്കിയ ഷാജിയോട് പ്രതികാരം ചെയ്യാന്‍ പോവുന്ന ദളിതനായ നൂറിന്റെ
ശ്രമങ്ങളും ഷാജിക്കും നൂറിനും ഇടയില്‍ ഉണ്ടാകുന്ന അക്രമാസക്തമായ രംഗങ്ങളുമാണ്
സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പരിയേറും പെരുമാളിലേത് പോലെ പാല് ചായയും
കട്ടന്‍ചായയും ഇവിടെയും കടന്നുവരുന്നുണ്ട്. അകത്തെ മേശപ്പുറത്ത് ടോവിനോയ്ക്ക്
കിട്ടുന്ന പാല് ചായയും പുറത്ത് തിണ്ണയില്‍ ദലിതരായ പണിക്കാര്‍ക്ക് കൊടുക്കുന്ന
കട്ടന്‍ചായയും കാണാം. അവരുടെ നിറം കറുപ്പായതു കൊണ്ടും അവര്‍ ദളിതരായത് കൊണ്ടും
അവര്‍ക്ക് കള്ള ലക്ഷണങ്ങളു ണ്ടെന്നും തൊട്ടടുത്ത നിമിഷമവര്‍ മോശമായി
പെരുമാറുമെന്നുമുള്ള മുന്‍വിധിയോടുകൂടി ആണ് വീട്ടിലെ ഒരേ ഒരു സ്ത്രീയും അവരോട്
പെരുമാറുന്നതെന്നും സ്വാതി നിരീക്ഷിക്കുന്നു. ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു
രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യതാല്‍പര്യങ്ങളുടെയും
ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും
ചര്‍ച്ചചെയ്ത ചിത്രങ്ങളാണ് ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം(2016), മാര്ട്ടിന്
പ്രകാട്ടിന്റെ നായാട്ട് 92021)തുടങ്ങിയവ. എന്നാല്‍, മുന്നോട്ടു വച്ച പ്രത്യയശാസ്ത്ര
വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ട ദുര്യോഗമാണു മാര്‍ട്ടിന്റെ
നായാട്ടിനു നേരിടേണ്ടിവന്നത്. നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത
സിനിമയല്ല. രാഷ്ട്രീയവും അധികാരവും ചേര്‍ന്ന്, പൊലീസിനെ എങ്ങനെ
വേട്ടയാടുന്നുവെന്നും അതിന് വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഇരകളും
വേട്ടക്കാരും ആവുന്നെന്നുമാണ് നായാട്ട് ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥിതിയുടെ
സംരക്ഷകര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ
സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. രാഷ്ട്രീയ
നേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും
ചൂട്ടുപിടിച്ചുകൊണ്ടു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നു പേരെ ഒറ്റികൊടുക്കുന്നത്.
ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന നിരപരാധികളായ മൂന്നു
പൊലീസുകാരെ, ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍
പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ
ഭാഗമായിട്ടാണ്.പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു
വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ
ദുര്യോഗമാണിത്.എന്നാല്‍, സര്‍വീസിലും പുറത്തും ദലിതര്‍ എങ്ങനെ അധികാരികളുടെ
ചൂഷണത്തിന് ഇരകളായിത്തീരുന്നു എന്ന് നായാട്ട് വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്,
ഒപ്പം ജാതീയതയെ വിഷലിപ്തമാക്കുന്ന അധികാരരാഷ്ട്രീയത്തെയും. എന്നാല്‍, അധികാരം
അധീശസംസ്കാരത്തെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്നതിനിടെ ദലിതര്‍ എങ്ങനെ ഒരേസമയം
ഇരകളാക്കപ്പെടുന്നുവെന്നു കാട്ടി തന്ന നായാട്ടിനെ പിന്തുടര്ന്നു വന്ന സോഹന്‍സീനു
ലാലിന്റെ ഭാരത സര്‍ക്കസിലെ ജാതിരാഷ്ട്രീയം കേവലം ഊതിപ്പെരുപ്പിച്ചതുമാത്രമായി
തോന്നാം.അധികാരവും നിയമപാലകരും ചേര്‍ന്ന് ദലിതന്റെ പ്രശ്നത്തെ അവഗണിക്കുന്നതെങ്ങനെ
എന്നതിലുപരി സവര്‍ണ കുറ്റവാളിയെ സംരക്ഷിക്കുന്നതിന് പരാതിക്കാരനെ തന്നെ
പ്രതിയാക്കുന്നതെങ്ങനെ എന്നാണ് ഭാരത സര്‍ക്കസ് പരിശോധിക്കുന്നത്. നായാട്ടിലേതു പോലെ
തീവ്രമായി അനുഭവവേദ്യമാക്കാമായിരുന്ന പ്രമേയം ഇതിവൃത്തനിര്‍വഹണത്തിനായി
സൃഷ്ടിക്കപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കഥാപാത്രത്തിന്റെ അയുക്തികളിലൂടെയാണ്
ഭാരത സര്‍ക്കസില്‍ തീര്‍ത്തും വിശ്വാസയോഗ്യമല്ലാതായിത്തീരുന്നത്. പ്രമേയത്തിന്റെ
ഗൗരവം പോലും ഇത്തരം വിട്ടുവീഴ്ചകളിലൂടെ ലോപിച്ചുപോകുന്നുണ്ട്. വാര്‍പ്പുമാതൃകകളുടെ
അമിതാഘോഷം കൊണ്ട,് കമ്പോളമുഖ്യധാരയില്‍ ഐ.വി.ശശി ഷാജികൈലാസ് സിനിമകള്‍ സൃഷ്ടിച്ച
രാഷ്ട്രീയ സാമൂഹികസത്യസന്ധതപോലും പുലര്‍ത്താതെ പോവുകയാണീ സിനിമ. കാര്യഗൗരവമുള്ളൊരു
പ്രമേയത്തെ, അലസവും അപക്വവുമായ ദൃശ്യസമീപനത്തിലൂടെ പാഴാക്കിക്കളഞ്ഞ
ചലച്ചിത്രോദ്യമമായേ ഭാരത സര്‍ക്കസിനെ വിശേഷിപ്പിക്കാനാവൂ. എന്നാല്‍ അതല്ല
രത്തിനയുടെ പുഴു(2022)വിന്റെ കാര്യം. നായകന് കറുത്തും വില്ലന്‍
വെളുത്തുമിരിക്കുന്ന, നായകന് ദളിതനും വില്ലന്‍ ബ്രാഹ്മണനും ആയിരിക്കുന്ന
വാര്‍പ്പുമാതൃകയിലാണ് രത്തിന സംവിധാനം ചെയ്ത പുഴു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ലിഫ്റ്റില്‍ വച്ച് പിറ്റ്സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട്, ഇതൊക്കെ ആളുകള്‍
എങ്ങിനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്ന നായകന്, അന്യ ജാതിയില്‍ പെട്ട സ്ത്രീയെ
വിവാഹം കഴിച്ചത് കൊണ്ട് വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ സഹോദരിയുടെ വീട്ടില്‍
ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു് അറപ്പോടെ മുഖം തിരിക്കുന്നതിലെയും ''നമ്മളെ''
പോലുള്ളവര്‍ക്ക് മാത്രമേ ഫ്ലാറ്റ് വാടകക്ക് കൊടുക്കൂ എന്നു പറയുന്നിടത്തേയും
ജാത്യാടിസ്ഥാനത്തിലുള്ള വയലന്‍സിനെ പറ്റി പുഴുവിനെപ്പറ്റി നസീര്‍ ഹുസൈന്
കിഴക്കേടത്ത് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.ജാതിബോധം
പ്രവര്‍ത്തിക്കുന്നത് നമ്മുടെയെല്ലാം മനസുകളില്‍ നിശ്ശബ്ദമായിട്ടാണെന്നും അത
അക്രമാസ്കതമാവുന്നത് ശാരീരികമായിത്തന്നെ വേണമെന്നില്ലെന്നുമാണ് അദ്ദേഹം
സ്ഥാപിക്കുന്നത്. ഉണ്ണി ആറും സനല്‍കുമാര്‍ ശശിധരനും ഒഴിവുദിവസത്തെ കളിയില്‍ അനാവരണം
ചെയ്യുന്നതിനു സമാനമായ പ്രസ്താവനകള്‍ തന്നെയാണിത്.പക്ഷേ ലിംഗസമത്വം, വിശ്വാസം
അടക്കമുള്ള മറ്റു പല സാമൂഹികപ്രശ്നങ്ങളിലും നിലനില്‍ക്കുന്ന
ഇരട്ടത്താപ്പുകള്‍ക്കൊപ്പം മലയാളികളില്‍ വേരൂന്നിയ ഒന്നാണിത്.
അധികാര-രാഷ്ട്രീയ-ലിംഗ വ്യവസ്ഥകളെപ്പറ്റിയുള്ള ചിന്തകള്‍ മാറിയാല്‍ മാത്രം മാറിയ
കാലത്തിന്റെ രാഷ്ട്രീയ ശരികള്‍ക്കൊപ്പം മാറിയേക്കാവുന്ന ചിന്താഗതിയാണത്. 'പുഴു'വിലെ
രാഷ്ട്രീയത്തെ അത്രയ്ക്കങ്ങ് ബോധിക്കാത്ത, സവര്‍ണ്ണതയുടെ പൊതുബോധത്തെയും
ജീവിതവീക്ഷണത്തെയും സാമൂഹ്യനിലപാടുകളെയും മറികടക്കുന്ന പുരോഗമനചിന്തയും നവോത്ഥാന
ആശയങ്ങളും തങ്ങളുടെ ഹൃദയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരിലെ ഒരു
വിഭാഗത്തെപ്പറ്റി പുഴു ജാതിയുടെ ശസ്ത്രക്രിയ എന്ന നിരൂപണത്തില്‍ പ്രേംലാല്‍
സൂചിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ പോലുമറിയാതെ തങ്ങളുടെ ജീവിതത്തിന്റെ വീക്ഷണകോണുകളെ
നിശ്ചയിക്കുന്നത് തങ്ങളില്‍ ഇനിയും ബാക്കിനില്ക്കുന്ന സവര്‍ണ്ണബോധത്തിന്റെ
അവശിഷ്ടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നേയില്ല എന്നാണ് അദ്ദേഹം നീരീക്ഷിക്കുന്നത്.
പഴത്തിനുള്ളില്‍ പുഴുവായി ഒളിച്ചിരുന്ന് തന്റെ ദൗത്യം നിര്‍വ്വഹിക്കുന്ന തക്ഷകനെ
രൂപകമാക്കിയാണ് ചിത്രത്തില്‍, ജാതിക്കെതിരായ പോരാട്ടത്തിന്റെ പ്രതിനിധാനമായ പുഴു
കടന്നുവരുന്നത്. ഏഴുനിലമാളികയില്‍ അടച്ചിരുന്നിട്ടും പരീക്ഷിത്തിനെ തക്ഷകന്
ഇല്ലായ്മ ചെയ്തതുപോലെ സവര്‍ണ്ണ ബ്രാഹ്മണാധികാരത്തിന്റെ ഇരുമ്പുസാക്ഷകളും
ഉരുക്കുമറകളും തകര്‍ത്ത് കാലവും ശബ്ദം പോലും നിഷേധിക്കപ്പെട്ടവരുടെ അനന്തരതലമുറയും
കണക്കു ചോദിക്കുന്നയിടത്താണ് ചിത്രം അവസാനിക്കുന്നതെന്നു പ്രേംലാല്‍
അഭിപ്രായപ്പെടുന്നു. ഈ വാദങ്ങളൊക്കെയും സിനിമ പ്രതിനിധാനം ചെയ്യുന്ന
ജാതിരാഷ്ട്രീയത്തെഅര്‍ഹിക്കുന്ന ഗൗരവത്തോടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
എന്നാല്‍, ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും മറ്റും നിലനില്‍ക്കുന്ന
ജാതിവെറിയുടേതിനു സമാനമായി ചേര്‍ത്തുവയ്ക്കാവുന്ന ദലിത വിരുദ്ധത കേരളത്തിലുണ്ടെന്ന
മട്ടിലൊരു പൊതു ആഖ്യാനകം സൃഷ്ടിക്കുന്നതിലേക്ക് ഭാരത സര്‍ക്കസും പുഴുവും പരോക്ഷമായി
വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നത് സഗൗരവം ചിന്തിക്കേണ്ട വിഷയമാണ്. ഒന്നു
വെളുത്തുണരുമ്പോള്‍ മനസില്‍ നിന്നു തൂത്തിറങ്ങിപ്പോകുന്നതല്ല ആഴത്തില്‍ വേരൂന്നിയ
ജാതിബോധമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, അതിന്റെ തീവ്രത കേരളത്തില്‍ ഇപ്പറഞ്ഞ
സംസ്ഥാനങ്ങളിലേതു പോലെ തന്നെ പ്രത്യക്ഷമാണ് എന്ന തരത്തിലുള്ള നറേറ്റീവ്
യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. തമിഴ്നാട്ടിലെ സര്‍വസാധാരണാമായ
ദുരഭിമാനക്കൊലകള്‍ പോലെ (സാധാരണമാകുന്നതുകൊണ്ട് അവ സാധൂകരിക്കപ്പെടുന്നതേയില്ല)
കേരളത്തില്‍ നടക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ദഹാദിലെ ദലിതയായ പൊലീസുദ്യോഗസ്ഥയോട്
സഹപ്രവര്‍ത്തകരും നാട്ടുപ്രമാണിയും ഒരു പോലെ കാണിക്കുന്ന തീണ്ടായ്മ നായാട്ടിലെ
കഥാപാത്രത്തോട് ഏതായാലും ആരും കാണിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യബോധം ഭാരത
സര്‍ക്കസില്‍ കാണാനില്ല എന്നിടത്താണ് മലയാളസിനിമയിലെ സമകാലിക ദലിതപക്ഷാഖ്യാനത്തിന്
വഴിതെറ്റുന്നത്. സാമൂഹിക ഉള്‍ക്കാഴ്ചയിലും രാഷ്ട്രീയ ചരിത്രബോധ്യത്തിലുമുള്ള
ആഴക്കുറവുകൊണ്ടായിരിക്കാം ജാതിവെറിയുടെ കാര്യത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന
ജീവിതാവസ്ഥ ഇതര സംസ്ഥാനങ്ങളുടേതിന് സമാനമാണെന്ന തരത്തിലുള്ള സാമാന്യവല്ക്കരണത്തിന്
വഴിവയ്ക്കുന്ന ആഖ്യാനങ്ങളുടെ സാധുതയാണ് പുനഃപരിശോധിക്കപ്പെടേണ്ടത്. ഇല്ലെങ്കില്‍
ജോണ്‍ ഏബ്രഹാം എന്ന് ഗൂഗിള്‍ ചെയ്യുമ്പോള്‍ സംവിധായകനായ ജോണിനു പകരം ബോളിവുഡ്
നടന്റെ വിവരങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നതുപോലെ, മഹാത്മഗാന്ധിയെ തിരഞ്ഞാല്‍ ബെന്‍
കിങ്സ്ലി എന്ന നടന്റെ ചിത്രം തെളിഞ്ഞുവരുന്നതുപോലെ, വ്യാജവിവരവിനിമയത്തിന്
ഉപകരണമായിത്തീരുകാനവും ഇത്തരം ആഖ്യാനങ്ങളുടെ ദുര്‍വിധി.വസ്തുനിഷ്ഠെ എന്നാല്‍,
പറയുന്ന വിഷയത്തിന്റെ സാമാന്യവല്‍ക്കരണത്തിലല്ല, സൂക്ഷ്മവല്‍ക്കരണത്തിലാണ് എന്നതാണ്
ഗവേഷണരീതിശാസ്ത്രം നിര്‍വചിക്കുന്നത്. ബിംബവല്‍ക്കരണത്തേയല്ല സൂക്ഷ്മതല വിശലകനം.
അതുകൊണ്ടുതന്നെ ദലിത രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍
അത്രമേല്‍ അവധാനത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ
സാമാന്യവല്‍ക്കരണത്തിനും ലളിതവല്‍ക്കരണത്തിനും സാധ്യത നല്‍കാത്ത വസ്തുനിഷ്ഠതയാണ്
ദലിതപ്രശ്നങ്ങള്‍ പോലുള്ള വിഷയങ്ങള്‍ കൈയാളുന്ന ചലച്ചിത്രകാരന്മാര്
വച്ചുപുലര്‍ത്തേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളെ പ്രാതിനിധ്യസ്വഭാവത്തില്‍ ആഖ്യാനകമായി
സ്വീകരിക്കുമ്പോള്‍ കൈവിട്ടുപോകുന്നതും ചരിത്രപരമായ വസ്തുനിഷ്ഠതയാണ്.
</span>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-57505059955700346502023-07-06T03:28:00.000-07:002023-07-06T03:28:03.852-07:00 മാറളവുകളുടെ ദൃശ്യരാഷ്ട്രീയം<p><span style="font-size: large;"> </span><span style="font-size: medium;">കലാകൗമുദി</span><span style="font-size: large;"> </span><span style="font-size: medium;">July 2, 2023</span><span style="font-size: large;"> </span></p><p><span style="font-size: medium;"><b></b></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><b><a href="https://blogger.googleusercontent.com/img/a/AVvXsEisLERbvKed0sqA6MgP-9jURv6RsrGbEl2v5OiMSZmMyd1iEs20s9b9E7uU_18x3u_bwFBfeDl20cTdT9YWcmri-ngmjWpW5PFXjA8W9XECTPlFrkGfHZrKbdAy2XX5cC--HQf7gyMGJQQbJe5NJrWfcc68U4xhFEacTmNcPiSuVK4s2KPrZIDLRQ" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="319" data-original-width="223" height="240" src="https://blogger.googleusercontent.com/img/a/AVvXsEisLERbvKed0sqA6MgP-9jURv6RsrGbEl2v5OiMSZmMyd1iEs20s9b9E7uU_18x3u_bwFBfeDl20cTdT9YWcmri-ngmjWpW5PFXjA8W9XECTPlFrkGfHZrKbdAy2XX5cC--HQf7gyMGJQQbJe5NJrWfcc68U4xhFEacTmNcPiSuVK4s2KPrZIDLRQ" width="168" /></a></b></span></div><span style="font-size: medium;"><b>എ.ചന്ദ്രശേഖര്‍</b></span><p></p><p><span style="font-size: medium;">"Feminism isn't about making women stronger. Women are already strong, it's about changing the way the world perceives that strength."</span></p><p><span style="font-size: medium;"><i>Chimamanda Ngozi Adichie(Nigerian Writer)</i></span></p><p></p><div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiADuexjsa9rnRjPZ_0IjvQxKFYrgy-ikinZ5cTORuE8_eicHvMy_fAHERVY0yIxgTw7GgTTONIJewLC00a5PMQgwoVzZ5XGtSwGBI8Igcw9D6Vlcs3ol1UoF5gnsHJ30qZzGa63fd53nh--uhqdtZwcSJ4-WGIcInZRrBPTx0gRA0ipIgQk73l0Q" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="320" data-original-width="449" height="285" src="https://blogger.googleusercontent.com/img/a/AVvXsEiADuexjsa9rnRjPZ_0IjvQxKFYrgy-ikinZ5cTORuE8_eicHvMy_fAHERVY0yIxgTw7GgTTONIJewLC00a5PMQgwoVzZ5XGtSwGBI8Igcw9D6Vlcs3ol1UoF5gnsHJ30qZzGa63fd53nh--uhqdtZwcSJ4-WGIcInZRrBPTx0gRA0ipIgQk73l0Q=w400-h285" width="400" /></a></div><span style="font-size: large;"> കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ വാസന്തി അധ്യായത്തിന്റെ പുതുവായന എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജിയോ ബേബിയുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്, സമീപകാല മലയാളസിനിമയിലെ അതിശക്തമായ സ്ത്രീപക്ഷരചനയായിരിക്കുമ്പോള്‍ത്തന്നെ,അതെത്രമാത്രം/എങ്ങനെ സ്ത്രീപക്ഷത്തേക്കുള്ള പുരുഷനോട്ടം ആയിത്തീരുന്നുവെന്നറിയുക, ശ്രുതി ശരണ്യം രചിച്ചു സംവിധാനം ചെയ്ത ബി 32-44 കാണുമ്പോഴാണ്. ആണ് പെണ്ണിന്റെ സ്ഥാനത്തു കയറിനിന്നിട്ട് എഴുതുന്നതും പെണ്ണ് പെണ്‍നോട്ടമെഴുതുന്നതും തമ്മിലെ വ്യത്യാസം മാധവിക്കുട്ടിയുടെയും സാറാ ജോസഫിന്റെയും കെ.ആര്.മീരയുടെയും കെ.രേഖയുടെയുമൊക്കെ എഴുത്തുകളില്‍ <br />നാം കണ്ടതാണ്. സിനിമയില്‍ കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ ജീവിതാവിഷ്കാരവും മലയാളം അന്നോളം കണ്ടതില്‍ വച്ച് ഏറ്റവും സ്ത്രീപക്ഷവീക്ഷണം വച്ചുപുലര്‍ത്തുന്നതായിരുന്നു. ലോഹിതദാസ്-സിബിമലയില്‍ ദ്വന്ദത്തിന്റെ എഴുതാപ്പുറങ്ങള്‍ ടി ദാമോദരന്‍-ഐ.വി.ശശി സഖ്യത്തിന്റെ ഇന്നല്ലെങ്കില്‍ നാളെ പോലെ ചില ചിത്രങ്ങള്‍ മുഖ്യധാരയിലും സൂസന്ന പോലെ ചില സിനിമകള്‍ നവധാരയിലും പുറത്തിറങ്ങിയെങ്കിലും അവയൊക്കെയും പുരുഷനോട്ടത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീപക്ഷ വായനകള്‍ മാത്രമായിരുന്നു. പേരിന് ഷീലയും വിജയനിര്‍മ്മലയുമൊക്കെ സംവിധായകരായപ്പോഴും ശ്രീബാല കെ മേനോന് മുതല്‍ വിധു വിന്‍സെന്റും സ്റ്റെഫി സേവ്യറും വരെ സംവിധാനം ചെയ്തപ്പോഴും സ്ത്രീപക്ഷപ്രതിനിധാനം എന്ന അര്‍ത്ഥത്തില്‍ അവരുടെ സിനിമകളുടെ വായന സാധ്യമായിരുന്നില്ല. ഇവിടെയാണ് ശ്രുതി ശരണ്യം ഉള്‍പ്പെടുന്ന യുവതലമുറ സംവിധായികമാരുടെ സിനിമകള്‍ വേറിടുന്നത്. അതിന് നാം നന്ദിയോതേണ്ടത് ഷാജി എന്‍ കരുണിന്റെ ദീര്‍ഘദര്‍ശനത്തോടെ ആസൂത്രണം ചെയ്യപ്പെട്ട സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ ചലച്ചിത്ര നിര്‍മ്മാണ പദ്ധതിക്കാണ്. ബജറ്റ് പരിമിതികളടക്കമുള്ള വെല്ലുവിളികളുണ്ടായിരുന്നെങ്കിലും നിഷിദ്ധോ, ബി 32-44, ഡൈവോഴ്സ്, ഇന്ദുലക്ഷ്മിയുടെ നിള തുടങ്ങിയവയൊക്കെ സംഭവിച്ചതിനു കാരണം കെ.എസ്.എഫ്.ഡി.സിയുടെ ഈ പദ്ധതിയാണ്. അവയില്‍ ആശയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിദ്ധ്യവും ആഴവും പുലര്‍ത്തുന്ന സിനിമയാണ് ശ്രുതിയുടെ ബി 32-44.</span><p></p><p><span style="font-size: medium;">പുതുതലമുറയില്‍ ആര് രാജശ്രീയുടെ, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത വായിക്കുമ്പോള്‍ അനുവാചകന് അനുഭവപ്പെടുന്ന ഭാവുകത്വവ്യതിയാനമുണ്ട്, നാളിതുവരെയുള്ള എഴുത്തുകാരികളുടെ രചനകളില്‍ നിന്നൊന്നും കിട്ടാത്തവിധത്തിലുള്ള, തീര്‍ത്തും നൂതനുവും അതേസമയം ലളിതവുമായ സ്ത്രീപക്ഷ നോട്ടപ്പാടാണത്. കെ.ആര് മീരയടക്കമുള്ള എഴുത്തുകാരികള്‍ ആണുങ്ങള് കൈയാളുന്ന വിഷയങ്ങളെത്തന്നെ അതിനേക്കാള്‍ തീവ്രമായോ ഒരുപക്ഷേ അവര്‍ക്കാവുന്നതിനേക്കാള്‍ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണവൈവിദ്ധ്യത്തിലൂടെ സഗൗരവം ആവിഷ്കരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാജശ്രീ തനിക്കുമാത്രം സാധ്യമാകുന്നവിധം കേരളീയ സമൂഹത്തിലെ സ്ത്രീജീവിതത്തെ അതീവലളിതമായി എന്നാല്‍ ഏറെ ഗഹനവും ആഴവുമുള്‍ക്കൊണ്ട് ആലങ്കാരികത തൊട്ടുതീണ്ടാതെ ആവിഷ്കരിച്ചുകൊണ്ടാണ് പൂര്‍വസൂരികളില്‍ നിന്നു വഴിമാറി നടന്നത്. അതിനു തക്ക നൂതനത്വമാര്‍ന്നൊരു ആഖ്യാനഭാഷയും അവരതിന് കണ്ടെത്തി അവതരിപ്പിച്ചു. മലയാള സിനിമയില്‍ സമാനമായൊരു ആഖ്യാനകവും ആഖ്യാനവും കൊണ്ടാണ് ശ്രുതി ശരണ്യത്തിന്റെ ബി.32-44 വേറിട്ടതാവുന്നത്.ജാതിരാഷ്ട്രീയത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ നിര്‍മ്മിച്ച വ്യാജബോധ്യങ്ങളിലൂന്നി ആണ് നോട്ടത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുഴു(2022) സംവിധാനം ചെയ്ത രതീനയുടെ ചലച്ചിത്ര സമീപനം സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പുരുഷസംവിധായകര്‍ക്കു നേരേയുള്ള പ്രതിരോധമായിരുന്നെങ്കില്‍, ആണിന് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്തൊരു വിഷയം ചലച്ചിത്രത്തിന് പ്രമേയമാക്കി എന്നിടത്താണ് ശ്രുതി വ്യത്യസ്തയാവുന്നത്. മലയാള സിനിമയില്‍ ആര്‍ത്തവവും ആര്‍ത്തവവിരാമവുമെല്ലാം നോട്ട്ബുക്ക(2006)്, സ്റ്റാര്‍(2021) തുടങ്ങിയ സിനിമകള്‍ക്കും, ശരീരത്തിന്റെ രാഷ്ട്രീയം (ബോഡി പൊളിറ്റിക്സ്) തമാശ (2019)യ്ക്കും വിഷയമായിട്ടുണ്ടെങ്കിലും തീര്‍ത്തും സ്ത്രൈണമെന്നു തന്നെ വിലയിരുത്തപ്പെടേണ്ട അവയവരാഷ്ട്രീയം ആദ്യമായി കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കു ശ്രുതിയുടെ ബി 32ന് കാലികത്തിലുപരിയായ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുണ്ട്.ലിംഗസമത്വത്തെയും ലിംഗനീതിയേയും കുറിച്ചുള്ള ദാര്‍ശനികചര്‍ച്ചകള്‍ക്കല്ല, അവയെപ്പറ്റിയുള്ള നേരിട്ടുള്ള പ്രതിപാദനത്തിനാണ് ശ്രുതിയിലെ സംവിധായിക ധൈര്യം കാണിച്ചിരിക്കുന്നത്. </span></p><p><span style="font-size: medium;">ഇന്ത്യ പരിപാവനവും പുണ്യവുമൊക്കെയായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള പെണ്ണിന്റെ മാറിടം എന്ന അവയവത്തിന്റെ സാമൂഹിക/രാഷ്ട്രീയമാനങ്ങളാണ് ശ്രുതിയുടെ സിനിമ. രണ്ടു വാക്കുകളുള്‍ക്കൊള്ളുന്ന ഒറ്റവാക്യത്തില്‍ ഒതുക്കാവുന്നതാണ് ഇതിന്റെ പ്രമേയം-മാറിടത്തിന്റെ രാഷ്ട്രീയം! ഒരുപക്ഷേ, ഇത്തരമൊരു വണ്‍ലൈന്‍ തന്നെ ഏതു നിര്‍മ്മാതാവിന് ബോധ്യമായേക്കുമെന്നതില്‍ സന്ദേഹമുണ്ട്. ഇങ്ങനെയൊരു ഇതിവൃത്തം ഒരു സ്ത്രീക്കല്ലാതെ ഒരിക്കലും ഒരു പുരുഷന് ആലോചിക്കാനേ സാധ്യമാകുന്നതല്ല. കാരണം ലൈംഗികാവയവമെന്നതിലുപരി, മതവും സംസ്കാരവുമൊക്കെ ചേര്‍ന്ന് മാതൃത്വത്തിന്റെ മഹനീയബിംബമായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള സ്ത്രീയുടെ മാറിടത്തെ അടിസ്ഥാനമാക്കി ഇത്രയേറെ സാമൂഹിക-രാഷ്ട്രീയ-ശാരീരിക-മാനസിക പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ പുരുഷഭൂരിപക്ഷം തിരിച്ചറിയുന്നുണ്ടായിരിക്കില്ല. ആര്‍ത്തവകാല ശാരീരിക/മാനിസിക സമ്മര്‍ദ്ദങ്ങളെയും പ്രസവാനന്തര മനസംഘര്‍ഷങ്ങളെയും കുറിച്ചെല്ലാം അടുത്തകാലത്തു മാത്രം കുറച്ചെങ്കിലും ബോധോദയം സംഭവിച്ചിട്ടുളള സാംസ്കാരിക കേരളത്തിലെ പുരുഷന്മാര് ആലോചിച്ചിട്ടുപോലുമില്ലാത്തൊരു വിഷയത്തിലേക്കാണ് ശ്രുതി പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.ബിംബവല്‍ക്കരിക്കപ്പെട്ട മഹത്തായ മാതൃത്വത്തിന്റെ പ്രതീകമായ അമ്മിഞ്ഞ, പുതുതലമുറയ്ക്കും കേവലം ലൈംഗികവസ്തുമാത്രമായ ബൂബ്സ് ആയി നിലനില്‍ക്കെ, സ്ത്രീക്കു നേരെയുള്ള പുരുഷനോട്ടത്തില്‍ കാര്യമായ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ബി 32-44 വ്യക്തമായി കാണിച്ചുതരുന്നു. </span></p><p><span style="font-size: medium;">പേരില്‍ തന്നെ തുടങ്ങുന്നതാണ് ബി 32-44 ന്റെ വഴിമാറിനടത്തം. പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ മാത്രമുപയോഗിക്കുന്ന, ആദ്യകാല മലയാളസിനിമകളില്‍ ബലാത്സംഗരംഗങ്ങളിലും രതിരംഗങ്ങളിലും പ്രതീകാത്മമായി ഉപയോഗിച്ചിരുന്ന ബ്രെയ്സിയര്‍ എന്ന അടിവസ്ത്രത്തിന്റെ അളവായി ഈ പേരിനെ കണക്കാക്കാം. മരുന്നുകടയില്‍ നേരിട്ടു ചെന്ന് ഗര്‍ഭനിരോധന ഉറയോ സാനിറ്ററി പാഡോ തുണിക്കടയില്‍ ചെന്ന് കപ് സൈസ് ഉറക്കെപ്പറഞ്ഞ് ഒരു ബ്രായോ വാങ്ങുന്നതില്‍ അശ്ളീലം കാണുന്ന, സ്ത്രീയുടെ അടിവസ്ത്രമലക്കുന്നത് ആണത്തക്കുറവായിമാത്രം കണക്കാക്കുന്ന പുരുഷജന്മങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഏല്ക്കുന്ന തലയ്ക്കടി തന്നെയാണ് ഈ ചെറിയ വലിയ സിനിമ.അതവരിലേല്‍പ്പിക്കുന്ന സാംസ്കാരികാഘാതമാണ് മാനസികാഘാതത്തെക്കാള്‍ വലുത്. എന്നാല്‍, ബഹുതലസ്പര്‍ശിയായ കഥാഗാത്രത്തിനും, ബഹുതലമാനങ്ങളുള്ള നോണ്‍-ലീനിയര്‍ ആഖ്യാനഘടനയ്ക്കും യോജിച്ചവിധം, ഒന്നിലേറെ മാനങ്ങളുള്‍ക്കൊള്ളുന്നുണ്ട് ബി. 32-44 എന്ന പേര്. ബ്രസ്റ്റ് (മുല) ബോഡി(ശരീരം), ബ്യൂട്ടി(സൗന്ദര്യം), ബിഹോള്‍ഡ് (നോട്ടം), ബീയിങ്(ആയിരിക്കുക) എന്നിങ്ങനെ രാഷ്ട്രീയസാമൂഹിക തലങ്ങളില്‍ ആഴമുള്ള അര്‍ത്ഥങ്ങള്‍ കല്പിച്ചുകൊണ്ടാണ് ശ്രുതി തന്റെ കന്നി കഥാസിനിമയ്ക്ക് പേരിട്ടിട്ടുള്ളത്.</span></p><p><span style="font-size: medium;">ആധുനികോത്തര സിനിമയുടെ നവഭാവുകത്വലാളിത്യം പിന്‍പറ്റുമ്പോഴും ഉള്‍ക്കാഴ്ച നിലനിര്‍ത്തിക്കൊണ്ട് സകുടുംബം സിനിമകാണാനെത്തുന്നവര്‍ക്ക് അതിനു സാധ്യമാകുംവിധം നോണ്‍ ലീനിയറായൊരു ഘടനാശൈലിയിലാണ് സിനിമയുടെ ആഖ്യാനം നെയ്തെടുത്തിട്ടുള്ളത്.ഒരുപക്ഷേ, ആദാമിന്റെ വാരിയെല്ലിനോട് ചേര്‍ത്തുവയ്ക്കാവുന്നതും വായിക്കാവുന്നതുമായ ആഖ്യാനശില്പം. വിവിധ സാമൂഹിക സാമ്പത്തിക ശ്രേണികളില്‍പ്പെട്ട, പരസ്പരം ബന്ധപ്പെടുന്നവരും അല്ലാത്തവരുമായ ആറു പെണ്ണുങ്ങളുടെ ജീവിതത്തില്‍ മാറിടം ഉണ്ടാക്കുന്ന ആഘാതപ്രത്യാഘാതങ്ങളും അനുരണനങ്ങളുമാണ് ബി 32-44. ആഖ്യാനത്തില്‍ പരോക്ഷമായി വന്നുപോകുന്ന, സജിത മഠത്തിലും നീന ചെറിയാനും രമ്യ സുവിയും അവതരിപ്പിക്കുന്ന മറ്റനേകം സ്ത്രീജീവിതങ്ങളുമുണ്ട്. ഇവര്‍ അവതരിപ്പിക്കുന്ന മൂന്ന് അമ്മമാരും കേരളത്തിലെ അമ്മമാരുടെ ഗതികേടുകളും അവര്‍ നേരിടുന്ന സാമൂഹിക/സാമ്പത്തിക സമ്മര്‍ദ്ദങ്ങളും സ്ത്രീ എന്ന നിലയ്ക്ക് നേരിടുന്ന അവഗണയും പ്രതിഫലിപ്പിക്കുന്നവരാണ്. അങ്ങനെ, മുഖ്യപ്രമേയമായ മാറിടത്തില്‍ നിന്നു മാറി, സ്ത്രീജീവിതങ്ങളുടെ വിഭിന്ന മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസക്തി നേടുന്നുണ്ടീ സിനിമ. സ്ത്രീപക്ഷത്തു നില്ക്കുമ്പോള്ത്തന്നെ ഫെമിനിസ്റ്റ് പക്ഷപാതത്തില്‍ കാണാതെപോകാതിരുന്നുകൂടാത്ത പെണ്‍ബദലുകളെക്കൂടി അവതരിപ്പിച്ചുകൊണ്ട് പ്രതിബദ്ധമായ കലാസൃഷ്ടിയെന്ന നിലയ്ക്ക് സാമൂഹികവ്യാപ്തി നേടുന്നുണ്ട് ബി 32-44.</span></p><p><span style="font-size: medium;">കേരളം മറന്നിട്ടില്ലാത്തൊരു യഥാര്‍ത്ഥ സംഭവത്തിലാണ് ബി 32-44 തുടങ്ങുന്നത്. വഴിയില്‍ കണ്ടൊരു യുവതിയോട്, ഞാനൊന്നു മുലയ്ക്ക് പിടിച്ചോട്ടെ എന്നൊരു സ്കൂള്‍ക്കുട്ടി ചോദിച്ച പത്രവാര്‍ത്തയുടെ ഭാവനാത്മകാവിഷ്കാരമെന്ന നിലയ്ക്കാണത്. നാട്ടിന്‍പുറത്തുകൂടി ബൈക്കില്‍ വരുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറും ട്രാന്‍സ് മാനുമായ സിയ (അനാര്‍ക്കലി മരയ്ക്കാര്‍)നോട് ഒരു ലിഫ്റ്റ് ചോദിക്കുന്ന പ്ളസ് ടൂ വിദ്യാര്‍ത്ഥി അശ്ളീല ചുവയോടെ ഇതേ ചോദ്യം ചോദിക്കുന്നിടത്താണ് സിനിമയുടെ സിയ 36 ഡിഡി എന്ന ആദ്യ കാണ്ഡം ആരംഭിക്കുന്നത്. </span></p><p><span style="font-size: medium;">കേന്ദ്രകഥാപാത്രങ്ങളായ ഈ ആറു പെണ്ണുങ്ങളും ജീവിതത്തിന്റെ നിര്‍ണായക ദശാസന്ധികളില്‍ സ്വയവും പരസ്പരവും തിരിച്ചറിയകയും കണ്ടെത്തുകയും ആശ്രയിക്കുകയും, സമൂഹത്തിന്റെയും കുടുംബത്തിന്റെയും വരെ അങ്കുശഹസ്തങ്ങളില്‍ നിന്ന് സ്വയം വിടുതല്‍ നേടി സ്വതന്ത്രരാവുകയും ചെയ്യുന്നിടത്താണ് ബി 32-44 അവസാനക്കേണ്ടിയിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും ഞെട്ടിപ്പിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ഹോട്ടലിലെ ജോലി വിട്ട് കൗണ്‍സലിങ് കരിയറായി സ്വീകരിക്കുന്ന 32 എഎ എന്ന ഉപസര്‍ഗത്തിലെ ഇമാന് (സറിന് ഷിഹാബ്) സ്കൂള്‍ കുട്ടികള്‍ക്ക് ജെന്‍ഡര്‍ ഇക്വാളിറ്റിയെപ്പറ്റി ക്ളാസെടുക്കവേ എന്തോ പറഞ്ഞു ചിരിക്കുന്നവരില്‍ ഒരാണ്‍കുട്ടിയോട് എന്താണ് ലിംഗവ്യത്യാസ്യം എന്നു ചോദിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവന് പറയുന്നു- വിത്ത് ബൂബ്സ് ആന്‍ഡ് വിത്തൗട്ട് ബൂബ്സ്! പെണ്ണിനെ ലൈംഗികാവയവം കൊണ്ടു മാത്രം അടയാളപ്പെടുത്തുന്ന ആണധികാരത്തിന്റെ ബൗദ്ധികാശ്ളീലം ഇത്രമേല്‍ യാഥാര്‍ത്ഥ്യബോധത്തോടെ, അതിലേറെ നാണിപ്പിക്കുംവിധം മറ്റൊരു മലയാള സിനിമ അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എത്രയൊക്കെ സമത്വം പ്രചരിപ്പിച്ചാലും പ്രസംഗിച്ചാലും സമൂഹമനസില്‍ നിന്ന് ചില ചിന്തകള്‍ പറിച്ചുമാറ്റപ്പെടാതെ സ്ത്രീ ആണ്‍നോട്ടത്തിന്റെ ധ്വംസനങ്ങളില്‍ നിന്നു പോലും വിമുക്തയാവില്ലെന്ന സത്യത്തിലേക്കാണ് ശ്രുതി തന്റെ ക്യാമറക്കാചങ്ങള്‍ തുറന്നുവയ്ക്കുന്നത്. അതുളവാക്കുന്ന ഞെട്ടലും പുരുഷനെന്ന നിലയിലതുണ്ടാക്കുന്ന ആത്മനിന്ദയും തന്നെയാണ് സിനിമയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്നു ഞാന്‍ കരുതുന്നു.</span></p><p><span style="font-size: medium;">അതിലോലമായൊരു നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ് ബി.32-44ന്റെ തിരക്കഥ. അല്പമൊന്നു തെറ്റിയാല്‍ വഴുതിപ്പോയേക്കാവുന്ന അത്യധികം ആപത്തുനിറഞ്ഞ കനല്‍വഴി. രണ്ടാംകിട മസാലയിലേക്കോ, പ്രചരണാത്മക മുദ്രാവാക്യത്തിലേക്കോ നിപതിക്കാതെ, സിനിമയെന്ന നിലയ്ക്ക് ആന്തരികവും ബാഹ്യവുമായ ലാവണ്യാനുഭൂതിയും സൗന്ദര്യാത്മകതയും ഒരുപോലെ നിലനിര്‍ത്തി ദുര്‍ഗ്രഹതയുടെ ലാഞ്ഛന പോലുമില്ലാതെയാണ് സിനിമയുടെ ഓരോ ഖണ്ഡവും വിഭാവന ചെയ്തിട്ടുള്ളത്.ആണ്‍കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും സ്ത്രീപക്ഷമെന്നത് പക്ഷപാതിത്വമാകാതിരിക്കാന്‍ തിരക്കഥാകാരിയും സംവിധായികയും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാലിനി 38 എഎ എന്ന കാണ്ഡത്തിലെ രമ്യാ നമ്പീശന് അവതരിപ്പിക്കുന്ന മാലിനിയുടെ ഭര്‍ത്താവായി എത്തുന്ന ഹരീഷ് ഉത്തമന്റെ വിവേക് മുഖ്യധാരയുടെ കമ്പോളവഴക്കത്തില്‍ പ്രതിനായകനോ വില്ലനോ ആവേണ്ടതാണ്. ജയ 36 ബി എന്ന ഉപസര്‍ഗത്തില്‍ അപകടത്തില്‍, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായതിന്റെ സങ്കടത്തിലും, തന്റെ കടം തീര്‍ക്കാന്‍ താന്‍ കൂടി സമ്മതിച്ചിട്ട് വീട്ടുജോലിക്കാരിയായ ഭാര്യ ജയ ലിങ്കറിയുടെ മോഡലാവുമ്പോള്‍, വളര്‍ന്നുവരുന്ന മകനോട് അമ്മയെപ്പറ്റി താനെന്തു പറയും എന്നു പരിതപിക്കുന്ന ജിബിന്‍ ഗോപിനാഥിന്റെ ജോസഫ് എന്ന ഭര്‍തൃകഥാപാത്രവും, ചിത്രത്തില്‍ അവതരിപ്പിക്കുന്നതിലുമപ്പുറം വില്ലനായിത്തീരേണ്ട ടൈപ് കാസ്റ്റിങ് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവരെ അവരുള്‍പ്പെടുന്ന ധാര്‍മ്മിക പ്രതിസന്ധികളില്‍ തെറ്റും ശരിയും കണ്ടെത്താനാവാതെ ഉഴറുന്ന നിസ്സാഹയരായി മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളത്. അതേ സമയം, പ്ളസ് ടുവിന് പഠിക്കുമ്പോള്‍ ഗര്‍ഭിണിയായ നിധിയുടെ (റെയ്ന രാധാകൃഷ്ണന്) കുട്ടിയെ സ്വന്തം കുട്ടിയായി ചിത്രീകരിച്ച് ദത്തുനല്‍കാന്‍ ശ്രമിക്കുന്ന നിധി 36ഡി സര്‍ഗത്തിലെ സമ്പന്ന പിതാവായ സുരേഷ് (രജിത് കെഎം), റെയ്ച്ചല്‍ 34 ഡിഡിയിലെ സംവിധായകനാല്‍ അതിക്രമിക്കപ്പെടുന്ന യുവനടി.റെയ്ച്ചലി (കൃഷ കുറുപ്പ്)നൊപ്പം നില്ക്കുന്ന പിതാവ് ജോര്‍ജ്ജ് (പീശപ്പള്ളി രാജീവന്), അര്‍ബുദബാധിതയായ.മാലിനി(രമ്യ നമ്പീശന്)യുടെയും ഭര്‍ത്താവിന്റെയും സഹപാഠികളും കൂട്ടുകാരുമായ യുവാക്കള്‍, പ്രത്യേകിച്ച് അവളെ തിരിച്ചറിയുന്ന സുഹൃത്തായ ഡോ.റിയാസ് (അനന്ത് ജിജോ)തുടങ്ങിയവരെല്ലാം കേരളത്തിലെ ശരാശരി ആണ്‍ജീവിതങ്ങളുടെ ശരിപ്പകര്‍പ്പുകളാണ്. അവര്‍ക്കൊപ്പം തന്നെ ആണ്‍കൂട്ടത്തിനു തന്നെ നാണക്കേടായ ഞരമ്പുരോഗിയായ സംവിധായകന് കരുണ്‍ പ്രസാദിനെയും (സജിന്‍ ചെറുകയില്‍) ഛായാഗ്രാഹകകാമുകനെയും (സിദ്ധാര്‍ത്ഥ വര്‍മ്മ) പെണ്ണിനെ മുലകൊണ്ടു മാത്രം നോക്കിക്കാണുന്ന സ്കൂള്‍ കുട്ടികളെയും നെഗറ്റീവ് സ്പര്‍ശത്തോടെ യഥാതഥമായി അവതരിപ്പിക്കുന്നു.</span></p><p><span style="font-size: medium;">ജന്മം കൊണ്ട് പെണ്ണാണെങ്കിലും മനസുകൊണ്ട് പുരുഷനായിപ്പോയ സിയയ്ക്ക് മാറിടം ഒരു ബാധ്യതയാണ്. അതിന് ബെല്‍റ്റിട്ട് കാഴചയിലും ആണിനെപ്പോലാവാനാണ് സിയയ്ക്കിഷ്ടം.നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനിസ്റ്റായ ഇമാന് ആണ് സിയയുടെ ഫ്ളാറ്റ് മേറ്റ്. വേണ്ടത്ര മാറിടവലിപ്പമില്ലാത്തതില്‍ ഖിന്നയാണവള്‍. തന്റെ തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനു പോലും സ്തനവലിപ്പമടക്കമുള്ള ബാഹ്യസൗന്ദര്യത്തിന് വലിയ സ്ഥാനമുള്ളപ്പോള്‍ ശുഷ്കസ്തനത്തെ ശാപമായി കരുതുന്ന അവള് അതിനു വലിപ്പം കൂട്ടാന്‍ മരുന്നും പാഡും വരെ പരീക്ഷിക്കുന്നുണ്ട്. മാറ് ബാധ്യതയായ സിയയുടെ സീക്വന്‍സില്‍ നിന്ന് വൈരുദ്ധ്യമെന്നോണം സിനിമ കട്ട് ചെയ്യുന്നത്, അകാലത്തില്‍ ബാധിച്ച അര്‍ബുദത്തെത്തുടര്‍ന്ന് സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിക്കഴിഞ്ഞ് കീമോ തെറാപ്പിക്കു വിധേയമാവുന്ന. മാലിനിയുടെ ഖണ്ഡത്തിലേക്കാണ്. അവളുടെ പ്രശ്നങ്ങള്‍ സ്തനങ്ങളില്ലാതായതിലാണ്. അവളുമായി ഏറെ സ്വരച്ചേര്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് വിവേകിനെ തീര്‍ത്തും അപരിചതനായൊരാളെ പോലെയാണ് അവിടുന്നങ്ങോട്ടവള്‍ക്ക് അനുഭവപ്പെടുന്നത്. കിടപ്പറയില്‍ അയാള്‍ക്കു നേരേ അവള് കാട്ടുന്ന താല്പര്യത്തോടു പോലും അയാള്‍ മുഖം തിരിക്കുകയാണ്. തന്നില്‍ നിന്ന് ഏറെ അകന്നു പോകുന്ന അയാളോട് അതിന്റെ കാരണമന്വേഷിക്കുമ്പോള്‍, ആ അവസ്ഥയില്‍ അവളെ തൊട്ടാല്‍ അതവളുടെ ആരോഗ്യത്തിനു തന്നെ കുഴപ്പമായെങ്കിലോ എന്ന ആശങ്കയടക്കമുള്ള പ്രശ്നങ്ങളാണ് അയാള്‍ തുറന്നു പറയുന്നത്. അതിനപ്പുറം സ്തനങ്ങളില്ലാത്തൊരു സ്ത്രീയെ ഭാര്യയായി സങ്കല്‍പ്പിക്കുന്നതിലുള്ള പുരുഷസഹജമായ വൈമുഖ്യമാണോ അയാളുടെ മാനസികഭാവം എന്നത് അയാള്‍ക്കെന്നോണം പ്രേക്ഷകര്‍ക്കും വ്യക്തമാകാതെ അവശേഷിപ്പിക്കുകായാണ് സ്രഷ്ടാവ്. </span></p><p><span style="font-size: medium;">മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍(1978), പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ സിനിമകളില്‍ സ്വവര്‍ഗരതി സധൈര്യം അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിലവിലെ സാമൂഹികസദാചാരമൂല്യവ്യസ്ഥിതികളുടെ അളവുകോലുകള്‍ കൊണ്ട് നോക്കിക്കാണാനാണ് ശ്രമിച്ചിരുന്നത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ട് (2002) ഭിന്നലൈംഗികതയെ അവതരിപ്പിച്ചതും. രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി (2018) യിലെത്തുമ്പോള്‍ ഭിന്നലൈംഗികതെയച്ചൊല്ലി സാമുഹികവും രാഷ്ട്രീയവുമായി കേരളം കൈവരിച്ച പക്വതയും പാകതയും ഒരളവുവരെ പ്രതിനിധാനം ചെയ്യപ്പെട്ടുവെങ്കിലും അതൊക്കെയും പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള ആഖ്യാനങ്ങളായിരുന്നു.ഈ ആണ്‍നോട്ടങ്ങളെയാണ് ബി 32-44 പിഴുതെറിയുന്നത്.ഹോട്ടലിലെ ജോലി നഷ്ടപ്പെട്ട് (സത്യം പറഞ്ഞതിനു വേണ്ടി സ്വയം രാജിവച്ച്) എത്തുന്ന ഇമാനും സിയയും തമ്മിലുടലെടുക്കുന്ന അനുരാഗം ശരിക്കും മനസുകൊണ്ട് ആണു തന്നെയായ സിയയും തനി പെണ്ണായ ഇമാനും തമ്മിലുടലെടുക്കുന്നതാണ്. ദീര്‍ഘകാലമായി പരസ്പരം ഒളിപ്പിച്ചുവച്ച സ്വാഭാവികചോദനകളുടെ ബഹിസ്ഫുരണം മാത്രമാണത്. മാറിയ സാമൂഹികവ്യവസ്ഥയില്‍ ആ ബന്ധത്തില്‍ അസ്വാഭാവികതയില്ല. </span></p><p><span style="font-size: medium;">സിനിമ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തിന്റെ താക്കോല്‍ സന്ദര്‍ഭങ്ങളായ രണ്ടു രംഗങ്ങളെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ഹോട്ടല്‍മുറിയില്‍ ക്ഷണിച്ചുവരുത്തി ശാരീരികമായി തന്നെ ബോധപൂര്‍വം ചൂഷണം ചെയ്യാന്‍ ശ്രമിച്ച സംവിധായകന്റെ കരണക്കുറ്റിക്കു നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ട് മടങ്ങിവരുന്ന റെയ്ച്ചലിനെ അവളത്രയ്ക്ക് വിശ്വസിക്കുന്ന കാമുകനായ ഛായാഗ്രാഹകന്‍ ശരണ്‍ തന്നെയാണ് ഒറ്റിയതെന്നു തിരിച്ചറിയുമ്പോള്‍ ശരണ്‍ ജോലി ചെയ്യുന്ന സെറ്റിലെത്തി നാട്ടുകാരുടെ മുന്നില്‍ വച്ച് ചെപ്പക്കുറ്റിക്കടിച്ചിട്ടു പോരുന്നതാണ് ഒരു രംഗം. സ്ക്രീന്‍ ടെസ്റ്റിന്, പുതുതലമുറ ഭാഷയില്‍ ഓഡിഷന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരണനിനോട് അവളെ നോക്കിക്കോളണേ മോനെ എന്നു പറയുന്ന അമ്മയോട്, എന്നെ നോക്കാന്‍ എനിക്കറിയാം എന്നുറപ്പിച്ചു പറയുന്ന റെയ്ച്ചല്‍ തന്റെ ആത്മവിശ്വാസം ആര്‍ക്കുമുന്നിലും പണയപ്പെടുത്താന്‍ തയാറാവുന്നില്ല. അതാണവളെ പുതുതലമുറ പെണ്ണാക്കി മാറ്റുന്നത്. കഴിവിലാണ് അവളുടെ വിശ്വാസം. അവസരത്തിനു വേണ്ടി വഴങ്ങുന്നതിലല്ല. </span></p><p><span style="font-size: medium;">രാജി വച്ച് ലിങ്കറി ഷോപ്പില്‍ അലക്ഷ്യമായി കറങ്ങിനടക്കുമ്പോള്‍, വിവിധതരം ബ്രാന്‍ഡുകളുടെ മേന്മകള് വിശദീകരിക്കുന്ന സെയ്ല്‍സ് ഗേളിനോട് നിലവിലില്ലാത്തൊരു കപ് സൈസ് ആവശ്യപ്പെടുന്ന ഇമാനോട് അങ്ങനെയൊരു സൈസ് നിലവിലുണ്ടോ എന്ന് വില്പ്പനക്കാരി അദ്ഭുതം കൂറുന്നതാണ് രണ്ടാമത്തെ രംഗം. അപ്പോള്‍ ഇമാന്റെ ചുണ്ടിലുദിക്കുന്നൊരു ചിരിയുണ്ടല്ലോ, അതാണ് ഈ സിനിമയുടെ പ്രമേയത്തിലേക്കുള്ള ചാവി! മാറുമറയ്ക്കാനവകാശമില്ലാത്തവരുടെ മാറിട വലിപ്പം നോക്കി മുലക്കരം നിര്‍ണയിച്ചിരുന്ന കേരളത്തില്‍, അമ്മിഞ്ഞപ്പാലിന്റെ മധുരമാഹാത്മ്യം പാഠപുസ്തകക്കവിതകളില്‍ മാത്രം നിലനില്‍ക്കുന്ന കേരളത്തില്‍ മാറിടം പ്രമേയമാക്കിയ ഈ സിനിമ സാംസ്കാരികാഘാതമുണ്ടാക്കുന്നതിന് ഇപ്പറഞ്ഞ രംഗങ്ങള്‍ക്കപ്പുറം ഉദാഹരണം തേടേണ്ട ആവശ്യമില്ല.</span></p><p><span style="font-size: medium;">ആറു സ്ത്രീകളുടെ കഥ സമാന്തരമായി പറഞ്ഞുപോകുന്നതിനോടൊപ്പം അവരില്‍ പലരെയും പര്സപരം ബന്ധിപ്പിക്കുന്നതിലും ബി 32-44 വളരെ വ്യത്യസ്തമാകുന്നുണ്ട്.തീര്‍ത്തും സ്വാഭാവികമെന്നനുഭവപ്പെടുന്ന യുക്തിയുടെ അതിലോലമാര്‍ന്ന പട്ടുനൂലിഴകളില്‍ കോര്‍ത്ത മണിമുത്തുകള്‍ പോലെയാണ് ആറു ഖണ്ഡങ്ങളും പരസ്പരമിണക്കിയിരിക്കുന്നത്.മാലിനിയും ജയയും നിധിയും സിയയും റെയ്ച്ചലും ഇമാനും തമ്മില്‍ ബന്ധപ്പെടുന്നത് മനഃപൂര്‍മല്ല. ജീവിതത്തിന്റെ നിര്‍ണായകസന്ധികളില്‍ വിധിനിയോഗമെന്നോണമാണ് അവര്‍ മറ്റൊരാള്‍ക്ക് താങ്ങാവുന്നത്.നോണ്‍ ലീനിയര്‍ നറേറ്റീവില്‍ ഏറെ യുക്തികേന്ദ്രീകൃതമായ ജൈവവികാസമാണ് സിനിമയുടെ രൂപഘടനയുടെ കാതലും കാമ്പും.</span></p><p><span style="font-size: medium;">അടരുകളേറെയുള്ള നോവലിനേക്കാള്‍ ആഴമുള്ളൊരു ചെറുകഥയുടെ സ്നിഗ്ധതയാണ് ബി 32-44 വരെ എന്ന സിനിമ പ്രേക്ഷകനില്‍ ഉളവാക്കുന്നത്.അതിനനുയോജ്യമായ ദൃശ്യപരിചരണമാണ് ചിത്രത്തിന്റേത്. അലറലും അട്ടഹാസങ്ങളുമില്ലാതെ സൗമ്യവും ദീപ്തവും അതിലേറെ പക്വവുമായ കാഴ്ചയുടെ മിതത്വം. അതാണ് ശ്രുതിയുടെ ചലച്ചിത്രസമീപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പറയാനുള്ളതു ശക്തമായി പറയുമ്പോള്‍ത്തന്നെ ആവശ്യമില്ലാത്തൊരു ഷോട്ടോ സീക്വന്‍സോ സിനിമയിലുപേക്ഷിക്കാതെ ധ്വന്യാത്മകവും ധ്യാനാത്മകവുമായി ഇതിവൃത്ത നിര്‍വഹണം സാധ്യമാക്കുന്നു എന്നിടത്താണ് ശ്രുതിയിലെ തിരക്കഥാകൃത്തും സംവിധായികയും പ്രസക്തമാകുന്നത്.</span></p><div><br /></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-65920126801625502182023-07-04T15:54:00.006-07:002023-07-04T15:56:00.560-07:00സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioA5T-uH5pceAKyv6dXPTYsrc8GtXOUkVyZ6QVqqOqeWEfspjPqmptlUKiNcLBwB4Mjue99oDLXNEJuIAeEFOgZZR73qC06PoaHjCA7SXGuUznRmmjTOdbz5KyuOeSeIojxMKYLvhRf94IoDrnfre2E_136cKT9aNZxOevOiUnRLXzRzfK8n683Q/s1600/WhatsApp%20Image%202023-06-30%20at%203.10.05%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="1600" data-original-width="727" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioA5T-uH5pceAKyv6dXPTYsrc8GtXOUkVyZ6QVqqOqeWEfspjPqmptlUKiNcLBwB4Mjue99oDLXNEJuIAeEFOgZZR73qC06PoaHjCA7SXGuUznRmmjTOdbz5KyuOeSeIojxMKYLvhRf94IoDrnfre2E_136cKT9aNZxOevOiUnRLXzRzfK8n683Q/w290-h640/WhatsApp%20Image%202023-06-30%20at%203.10.05%20PM.jpeg" width="290" /></span></a></div><span style="font-size: medium;"><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">4-7-2023. ധന്യമായി ഈ ദിവസം. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ത്തമാണ് ഈ കൂട്ടായ്മയെന്ന് സാക്ഷാല്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> അടൂര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> ഗോപാലകൃഷ്ണന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സാര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> നേരിട്ട് പറഞ്ഞതു കേട്ടപ്പോള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> മനസു നിറഞ്ഞു. സ്വയംവരം അടൂരിന്റെും അനുവാചകന്റെയും എന്ന ഗ്രന്ഥം തയാറാക്കാന്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> ഞങ്ങളെടുത്ത കഷ്ടപ്പാടിനെപ്പറ്റി കൂടി അദ്ദേഹത്തില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> നിന്ന് നേരിട്ട് നല്ലവാക്കുകള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> കേള്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ക്കാന്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സാധിച്ചത് ഇരട്ടിമധുരം. അര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ത്ഥവത്തായ ആര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ജ്ജവമുള്ള ആത്മാര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ത്ഥമായ ഈ കൂട്ടായ്മ ഒരുക്കിയ ചിന്ത പബ്ളീഷേഴ്സിന് നന്ദി. ഈ പുസ്തകത്തിന് ആശയം തന്ന് </span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"><a style="color: #385898; cursor: pointer; font-family: inherit;" tabindex="-1"></a></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">പ്രസിദ്ധീകരണം മുതല്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> ഈ ചടങ്ങു വരെ ഒപ്പം നിന്ന ഗോപിനാരായണന് നന്ദി. ചടങ്ങില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> പങ്കെടുത്ത ശ്രീ എം എബേബിസാര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, എം എഫ് തോമസ് സാര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, മീരസാഹിബ് സാര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, വിജയകൃഷ്ണന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, ഡോ. വി രാജകൃഷ്ണന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, ഡോ. സി എസ് വെങ്കിടേശ്വരന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, ശ്രീ കെ വി മോഹന്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">കുമാര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, മധു ഇറവങ്കര സര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, എസ് ഭാസുരചന്ദ്രന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, ഡോ പി കെ രാജശേഖരന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, ശിവകുമാര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">, പ്രമോദ് പയ്യന്നൂര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> എന്നിവര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ക്ക് നന്ദി. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ ബന്ധുക്കളും സുഹൃത്തുക്കള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ക്കും മാധ്യമസുഹൃത്തുക്കള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">ക്കും ഹൃദയപൂര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;">വം നന്ദി. ഈ ദിവസം എനിക്കും ഗിരീഷിനും അടൂര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; display: inline-flex; margin: 0px 1px; vertical-align: middle; white-space-collapse: preserve;"></span><span face=""Segoe UI Historic", "Segoe UI", Helvetica, Arial, sans-serif" style="background-color: white; color: #050505; white-space-collapse: preserve;"> സാറിനെപ്പോലെ തന്നെ മറക്കാനാവാത്തതാണ്.</span><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNly7nj2LOXhJPzeUBtkBtc84CsNlWOn_9uGOsyUrPl1Xs-E3ABltdosTcToh2EPV5v9pRDhiYozIgs0yCEuhRbC2x4sOISQ2bt3LQqbH0PZcegJi9piAiWXBoV5B-VbidXZ131Pc0aSqB2Gs7vocGRZSI3gbn9LtLoMKqd9WYNya8Ee-N0dsShA/s1600/WhatsApp%20Image%202023-07-01%20at%201.14.31%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="1600" data-original-width="1499" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNly7nj2LOXhJPzeUBtkBtc84CsNlWOn_9uGOsyUrPl1Xs-E3ABltdosTcToh2EPV5v9pRDhiYozIgs0yCEuhRbC2x4sOISQ2bt3LQqbH0PZcegJi9piAiWXBoV5B-VbidXZ131Pc0aSqB2Gs7vocGRZSI3gbn9LtLoMKqd9WYNya8Ee-N0dsShA/w375-h400/WhatsApp%20Image%202023-07-01%20at%201.14.31%20PM.jpeg" width="375" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSgsWYOtYZZsCA5qX5qCEXyJk47xOB-hMI8X_He5GlNS2A7t-PIkIrfhGw4GxlwbblJVOco9VE20AFLFva6mMVmydnpaV3wPt8iO8ik4k1HgeNoLqgIe-bVj5wU0g3pjR6GbFD-qemQ3NOyfjLGPbkleg2S0HDeL1YErmfPz_Z11XBOklPE88bUg/s1280/WhatsApp%20Image%202023-07-04%20at%207.51.32%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="596" data-original-width="1280" height="186" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSgsWYOtYZZsCA5qX5qCEXyJk47xOB-hMI8X_He5GlNS2A7t-PIkIrfhGw4GxlwbblJVOco9VE20AFLFva6mMVmydnpaV3wPt8iO8ik4k1HgeNoLqgIe-bVj5wU0g3pjR6GbFD-qemQ3NOyfjLGPbkleg2S0HDeL1YErmfPz_Z11XBOklPE88bUg/w400-h186/WhatsApp%20Image%202023-07-04%20at%207.51.32%20PM.jpeg" width="400" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl78MCuTj6qCJmS3bkUciBsochb4ItQEEbPwUh_s0yUDU-6dG3ub5DG2fvp3Wn8VCcfGhu9T5thBl-68-91ARhcoS9AM_l33hqzMluaKBtjn-vlQTqgI_y5Ifg90DFjBO6p2VfYe02xfD3gbRYAO_Ta9YIUf9MYXAemjF7uO56FbmmWYl1HSZROQ/s1280/WhatsApp%20Image%202023-07-04%20at%207.52.01%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="574" data-original-width="1280" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl78MCuTj6qCJmS3bkUciBsochb4ItQEEbPwUh_s0yUDU-6dG3ub5DG2fvp3Wn8VCcfGhu9T5thBl-68-91ARhcoS9AM_l33hqzMluaKBtjn-vlQTqgI_y5Ifg90DFjBO6p2VfYe02xfD3gbRYAO_Ta9YIUf9MYXAemjF7uO56FbmmWYl1HSZROQ/w400-h180/WhatsApp%20Image%202023-07-04%20at%207.52.01%20PM.jpeg" width="400" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguW8oLCkfp_1cZlKabdi_N5SYshe8fsto1n2jB9GxvArrBvPJalJ_s8gcG1-KyZJd4B98AbZpH83mc_JcBF5pjsg2c1HY-WsO_SDNk7OpqsMs4mUvJIZLvG6bDNV0PZewuFt_a3v8gLsBwwLfZFFcewjKIzEdTiunGVKaL2D9GhdC2sH_aD5-1Jw/s1160/WhatsApp%20Image%202023-07-04%20at%207.53.44%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="868" data-original-width="1160" height="299" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguW8oLCkfp_1cZlKabdi_N5SYshe8fsto1n2jB9GxvArrBvPJalJ_s8gcG1-KyZJd4B98AbZpH83mc_JcBF5pjsg2c1HY-WsO_SDNk7OpqsMs4mUvJIZLvG6bDNV0PZewuFt_a3v8gLsBwwLfZFFcewjKIzEdTiunGVKaL2D9GhdC2sH_aD5-1Jw/w400-h299/WhatsApp%20Image%202023-07-04%20at%207.53.44%20PM.jpeg" width="400" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhv2MZaQZDSaQJmRjVAayUiILHZn_pilK_K_0_sx9SlvF4xXzwE4yICL49EShABoC4xNZg3K7bQHuGnNqQMhP5ABbbaWEEMsZIW2nm4pvF-786KbaqgWW3EvhqejgsiiGormgan621HlpY-lRxLJF_p847Ped7D5zmhOj14E_kvJ0Qw1pQQpAP5-Q/s1280/WhatsApp%20Image%202023-07-04%20at%207.54.11%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="596" data-original-width="1280" height="186" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhv2MZaQZDSaQJmRjVAayUiILHZn_pilK_K_0_sx9SlvF4xXzwE4yICL49EShABoC4xNZg3K7bQHuGnNqQMhP5ABbbaWEEMsZIW2nm4pvF-786KbaqgWW3EvhqejgsiiGormgan621HlpY-lRxLJF_p847Ped7D5zmhOj14E_kvJ0Qw1pQQpAP5-Q/w400-h186/WhatsApp%20Image%202023-07-04%20at%207.54.11%20PM.jpeg" width="400" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhExkFljdr3rWp9HX4lSFVl3c5F2N0O1j7Cud6DqJoViFWVBM0l6yX0SOEohIIwcj5fmCnGAHIDlAyDaAN2ECXHPt441Jlj6dP1SR9QLYt2J8jgI_NnceSTyhAxLAVMYW-ulLvUNG1A6DgJmJ3em48gfESk1GH584wzWQN3eOfC3-WDkWxWD24JWw/s1280/WhatsApp%20Image%202023-07-04%20at%208.01.51%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="352" data-original-width="1280" height="110" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhExkFljdr3rWp9HX4lSFVl3c5F2N0O1j7Cud6DqJoViFWVBM0l6yX0SOEohIIwcj5fmCnGAHIDlAyDaAN2ECXHPt441Jlj6dP1SR9QLYt2J8jgI_NnceSTyhAxLAVMYW-ulLvUNG1A6DgJmJ3em48gfESk1GH584wzWQN3eOfC3-WDkWxWD24JWw/w400-h110/WhatsApp%20Image%202023-07-04%20at%208.01.51%20PM.jpeg" width="400" /></span></a></div><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4zI110zNamLGBx3utg72nOK9u-id5ieACmgH8RvBVFi29dloq1JbVyQ93TaRNiCOfswkteXSROAhqOutdF755OEsW5eL1t8ti9CM6Clw66e4yTjYOpqmu5fEzA3IZhoyoIzawLOrswJD-CtzepNuXkO5ues-gC96jlHftf8ALFwLJkLMyvs9agQ/s1280/WhatsApp%20Image%202023-07-04%20at%208.01.53%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="387" data-original-width="1280" height="121" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4zI110zNamLGBx3utg72nOK9u-id5ieACmgH8RvBVFi29dloq1JbVyQ93TaRNiCOfswkteXSROAhqOutdF755OEsW5eL1t8ti9CM6Clw66e4yTjYOpqmu5fEzA3IZhoyoIzawLOrswJD-CtzepNuXkO5ues-gC96jlHftf8ALFwLJkLMyvs9agQ/w400-h121/WhatsApp%20Image%202023-07-04%20at%208.01.53%20PM.jpeg" width="400" /></span></a></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD-D2djKOIFBGIpfwAbfZdDbYMAmnIh52G9o1i8r5RpQiKmtgTbVTRZOexEQIgZsT2c4UMR3lGUsz6dJL-bRwvJV4gVcwUMPdA_vAd-jHTKSduOT0bBWdCHnvA0Z29D_8duVB5ncCb3lGzHuT7_BBfRyjqFhJKJyIx1ZkMjMBwOAlA1O42hG-Rbg/s770/5805a4db-3040-4778-b9a9-ac5fa565ec00.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="569" data-original-width="770" height="295" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD-D2djKOIFBGIpfwAbfZdDbYMAmnIh52G9o1i8r5RpQiKmtgTbVTRZOexEQIgZsT2c4UMR3lGUsz6dJL-bRwvJV4gVcwUMPdA_vAd-jHTKSduOT0bBWdCHnvA0Z29D_8duVB5ncCb3lGzHuT7_BBfRyjqFhJKJyIx1ZkMjMBwOAlA1O42hG-Rbg/w400-h295/5805a4db-3040-4778-b9a9-ac5fa565ec00.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixu0QFxeNt4gG0muDN1w2rV9S2f1Jj_bETMpaFNvSQjwuJIvgJuVR5ZCBRm-lEj4atOilGKo8YQmaL531MEPa9nDSSrZOsmLobJ8CkcG6rKE501Aqibh0M0vP3iqOje6kF1pvcZbx82RAUAipEsQ1pMvEtH-8xXm4JhWvzTzB-eUaLN3yEjCfJag/s1060/MetroVaartha_Thiruvananthapuram_1688508417.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="995" data-original-width="1060" height="375" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixu0QFxeNt4gG0muDN1w2rV9S2f1Jj_bETMpaFNvSQjwuJIvgJuVR5ZCBRm-lEj4atOilGKo8YQmaL531MEPa9nDSSrZOsmLobJ8CkcG6rKE501Aqibh0M0vP3iqOje6kF1pvcZbx82RAUAipEsQ1pMvEtH-8xXm4JhWvzTzB-eUaLN3yEjCfJag/w400-h375/MetroVaartha_Thiruvananthapuram_1688508417.png" width="400" /></a></div><br /><span style="font-size: medium;"><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><br /> </span><p></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-55966593770784817772023-07-04T15:23:00.022-07:002023-07-04T15:49:47.912-07:00വ്യവസ്ഥാപിത ടെലിവിഷന്‍ ഫിക്ഷന്‍ ഭാവിയില്ല-ശ്യാമപ്രസാദ്<p></p><div class="separator" style="clear: both; text-align: left;"><div class="separator" style="clear: both;"><div class="separator" style="clear: both;"><span style="font-size: large;"><b><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI7foIRzVwkonZuHcnYs4k47RuCs_dJhjvG0u2SCfH5hIz45L2McRWkYm3TmccMO_oAKRY_FR-QBTcoXOGZ5ZALWe0zxrQK8VC8hmMg59BMFSRSxrKm9UnvoLOQgDuy24F05gPvPM7qHz8OEf3HSSpTTVU9qToxhc758M891jtC8nAiXazKOWYPw/s853/shyam%20sameeksha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="640" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI7foIRzVwkonZuHcnYs4k47RuCs_dJhjvG0u2SCfH5hIz45L2McRWkYm3TmccMO_oAKRY_FR-QBTcoXOGZ5ZALWe0zxrQK8VC8hmMg59BMFSRSxrKm9UnvoLOQgDuy24F05gPvPM7qHz8OEf3HSSpTTVU9qToxhc758M891jtC8nAiXazKOWYPw/s320/shyam%20sameeksha.jpg" width="240" /></a></div>സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ശ്യാമപ്രസാദിന്റെ ടെലിവിഷന്‍ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അഭിമുഖം.സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്ര സമീക്ഷ ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്</b></span></div><div class="separator" style="clear: both;"><span style="font-size: large;"><b>എ.ചന്ദ്രശേഖര്‍</b></span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOs3abOt4BLAVl14fUfB2w8nMBifrZDs8GJatwnGkPz_MgUtJlVUAJnNIo7tv5SB3CUhilJJiy3Z3x-0WGOzL9wgM8xtUVRuyIY4f6jq2ZKWB3Pa6LbH2lDfLiqye9jkaDOKqcyKwKaRiIx_iHEZOVc-yUJnRN9vxDOV_9ky9hLervHXatg9PnbQ/s478/shyam%20sameeksha1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="316" data-original-width="478" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOs3abOt4BLAVl14fUfB2w8nMBifrZDs8GJatwnGkPz_MgUtJlVUAJnNIo7tv5SB3CUhilJJiy3Z3x-0WGOzL9wgM8xtUVRuyIY4f6jq2ZKWB3Pa6LbH2lDfLiqye9jkaDOKqcyKwKaRiIx_iHEZOVc-yUJnRN9vxDOV_9ky9hLervHXatg9PnbQ/s320/shyam%20sameeksha1.jpg" width="320" /></a></div><br />മലയാള സിനിമയടെ ദൃശ്യഗതി മാറ്റിവിട്ട അടൂര്‍ ഗോപാലകൃഷ്ണനും, മലയാള ടെലിവിഷന്റെ ദൃശ്യഗതി നിര്ണയിച്ചവരില് പ്രമുഖനായ ശ്യാമപ്രസാദിനും ചില സാമ്യങ്ങളുണ്ട്. രണ്ടാളും നാടകത്തിന്റെ അരങ്ങനുഭവങ്ങളുടെ ഊടും പാവുമറിഞ്ഞ് ദൃശ്യമാധ്യമമേഖലയിലേക്കു കടന്നുവന്നവര്‍. അടൂര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ശ്യാം ദൂരദര്‍ശനിലും അപേക്ഷിക്കുന്നതിലുമുണ്ട് ഈ സാമ്യം. ചെങ്ങന്നൂരിലെ ഒരു ഹോട്ടലിലില്‍ വച്ച് ഒരു പത്രക്കട്ടിങ്ങില്‍ നിന്നാണ് അടൂര്‍ എഫ്ടിഐയിലെ കോഴ്സിനെപ്പറ്റി വായിക്കുന്നതും അപേക്ഷിക്കുന്നതും. സമാനമായി, ഗുരുവായൂരില്‍ ഒരു നാടകത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടയിലാണ്, ഭക്ഷണം വാങ്ങിവന്ന തുണ്ടു കടലാസില്‍ നിന്നാണ് തിരുവനന്തപുരത്തു തുടങ്ങാന്‍ പോകുന്ന ദൂരദര്ശന് കേന്ദ്രത്തിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ശ്യാമപ്രസാദ് അപേക്ഷിക്കുന്നത്. തന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഏതു തസ്തിക അവിടെ കിട്ടും എന്നു പോലുമറിയാതെ, ഒരുപക്ഷേ അതേപ്പറ്റിയൊന്നും ഒട്ടുമേ വേവലാതിപ്പെടാതെയായിരുന്നു അത്. അഭിമുഖാനന്തരം തനിക്കൊപ്പമുള്ള പലരും ഉയര്‍ന്ന തസ്തികയിലും നാന് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എന്ന തസ്തികയിലും നിയമിക്കപ്പെട്ടതിലും വലിയ പ്രശ്നമൊന്നും തോന്നിയില്ല ശ്യാമിന്. ദൃശ്യമാധ്യമത്തില്‍ പ്രവര്‍ത്തിക്കാനാവുമല്ലോ, പുതിയതു പലതും പഠിക്കാനാവുമല്ലോ എന്നതു മാത്രമായിരുന്നു ഉള്ളില്‍.</span></div><div class="separator" style="clear: both;"><span style="font-size: medium;">കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ കെ.കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലാണ് തിരുവനന്തപുര ത്ത് ദൂരദര്ശന് കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. സി.കെ. തോമസ്, എം. എ.ദിലീപ്, ജി.സാജന്, ബൈജു ചന്ദ്രന്, ടി. ചാമിയാര്, ജോണ്‍ സാമുവല്‍, എസ്. വേണു എന്നിവരായിരുന്നു ആദ്യത്തെ പ്രൊഡ്യൂസര്‍മാര്‍, ശ്യാമപ്രസാദ്, എ. അന്‍വര്‍, പി.കെ.മോഹന്‍, ജി.ജയകുമാര്‍, ടി.എന്‍. ലതാമണി എന്നിവരായിരുന്നു പ്രൊഡക്ഷന്‍ അസിസ്റ്റന്റു മാര്‍. സ്വതന്ത്രമായി പരിപാടികള്‍ നിര്‍മ്മിക്കാന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍ക്കും അവസരം നല്‍കിയിരുന്നു. 1984 മേയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ഇവരുടെ നിയമനം. ജോലിക്ക് ചേര്‍ന്നത് ഇന്ത്യയിലെ ഏറ്റവും വലിയ, ഒരേയൊരു പബ്ളിക് സര്‍വീസ് ടെലികാസ്റ്റിങ് നെറ്റ്വര്ക്കും അതിലേറെ ഔദ്യോഗിക ഔപചാരികതകളുടെ കാണാച്ചരടുകളാല്‍ ബന്ധിക്കപ്പെട്ടതുമായ ദൂരദര്‍ശനില്‍. എന്നിട്ടും ശ്യാമപ്രസാദ് അവിടെ സ്വന്തം തട്ടകം സൃഷ്ടിച്ചെടുത്തു. ആ പ്ളാറ്റ്ഫോം ഉപയോഗിച്ച് മലയാള ടെലിവിഷന്റെ ആഖ്യാനശൈലിയില്‍ നിര്‍ണായകമായ ചില വഴികള്‍ വെട്ടിത്തെളിച്ചു. എല്ലാറ്റിനും അദ്ദേഹത്തിന് പേശീബലം നല്‍കിയത് കലിക്കറ്റ് സര്‍വകലാ ശാലയ്ക്കു കീഴില്‍ തൃശൂരില്‍ സ്കൂള്‍ ഓഫ് ഡ്രാമ സ്ഥാപിക്കപ്പെട്ടപ്പോള്‍ അവിടെ നിന്നുള്ള ബിരുദക്കാരിലെ ആദ്യ ബാച്ചുകാരനായതാണ്. അരങ്ങാണ് ശ്യാമിലെ ദൃശ്യമാധ്യമപ്രവര്‍ത്തകനെ, ദൃശ്യാഖ്യാതാവിനെ വാര്‍ത്തെടുത്തത് എന്ന് നിസ്സംശയം പറയാം. കാരണം മിനി സ്ക്രീനിലും പില്ക്കാലത്ത് അതിലേറെ സിനിമയിലും ആക്ടേഴ്സ് ഡയറക്ടറായിട്ടാണ് ശ്യാം അറിയപ്പെട്ടത്. അഭിനേതാക്കളെ എങ്ങനെ ദൃശ്യപരിധിക്കു ള്ളില്‍ മോള്‍ഡ് ചെയ്യണമെന്നതില്‍ ശ്യാമിനോളം ശ്രദ്ധപതിപ്പിക്കുന്ന സംവിധായകര്‍ ആ തലമുറയില്‍ കുറവാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;">ടി വി എന്ന മാധ്യമത്തിന്റെ സാധ്യതയും പരിമിതിയും തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് ശ്യാമപ്ര സാദ്. ക്ളോസപ്പുകളുടെ കരുത്ത്, ഷോട്ട് വിഭജനത്തിലെ സര്‍ഗാത്മകത, വൈകാരികത കാത്തുസൂക്ഷിക്കുന്ന തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം തുടങ്ങി മാധ്യമപരമായി വിനിയോഗിക്കാവുന്ന സാധ്യതകളെല്ലാം പരമാവധി ആരാഞ്ഞുകൊണ്ടാണ് ശ്യാം ആദ്യ ടെലിഫിലിമായ വേനലിന്റെ ഒഴിവ് (1987) നിര്‍മ്മിക്കുന്നത്. ശ്യാമിന്റെ പില്ക്കാല സിനിമകളുടെ അന്തസത്ത അതിലുണ്ടെന്ന് ടെലിവിഷന്‍ ചരിത്രകാരനായ ഡോ.ടി.കെ.സന്തോഷ് കുമാര്‍ നിരീക്ഷിച്ചിട്ടുണ്ട് (പേജ് 64, മലയാള ടെലിവിഷന്‍ ചരിത്രം, കേരള മീഡിയ അക്കാദമി കൊച്ചി, ഓഗസ്റ്റ് 2014). തുടര്‍ന്ന് സാഹിത്യകൃതികളെ ആസ്പദമാക്കി തുടരെ ടെലിഫിലിമുകള്‍ നിര്‍മ്മിച്ച ശ്യാം 1992ലാണ് ആല്‍ബര്‍ കാമുവിന്റെ ദ ജസ്റ്റ് എന്ന നാടകത്തെ അധികരിച്ച് ഉയിര്ത്തെഴുന്നേല്പ് സംവിധാനം ചെയ്യുന്നത്. അതാണ് ശ്യാമപ്രസാദിന്റെ ടെലിവിഷന്‍ നിര്‍മ്മിതികളിലെ മാസ്റ്റര്‍പ്പീസ് എന്നാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വിനു ഏബ്രഹാം ദ് വീക്കിലെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്.ജീവിതത്തിനു വേണ്ടി വിപ്ളവത്തെ സ്നേഹിക്കുന്ന കവിയായ ഹരിയും ജമാലുമടക്കമുള്ള വിപ്ളവകാരികളുടെ ആത്മസംഘര്‍ഷങ്ങളുടെയും ജീവിതത്തിനും ജീവനമുപ്പുറം വിപ്ളവത്തെ സ്നേഹിച്ച സ്റ്റീഫന്റെ വീക്ഷണവൈരുദ്ധ്യങ്ങളുടെയും സങ്കീര്‍ണതകള്‍ പറഞ്ഞ ടെലിഫിലിമായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്. സായുധവിപ്ളവത്തിന്റെ ന്യായാന്യായങ്ങള്‍ വിപ്ളവകാരികളുടെ മനഃസാക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും കൂടി വെളിപ്പെടുത്തുന്ന ടെലിഫിലിം അന്നോളം ടെലിവിഷന്‍ കാഴ്ചവച്ച ദൃശ്യാഖ്യാനങ്ങളെയും പശ്ചാത്തല സംഗീതവിന്യാസത്തെയുമെല്ലാം പൊളിച്ചെഴുതുന്നതായിരുന്നു. എക്കാലത്തും പ്രസക്തമായ ചില അടിസ്ഥാന ചോദ്യങ്ങളുടെ കാലാന്തര പ്രസക്തിയുള്ള ആവിഷ്കാരമായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്.ഛായാഗ്രഹണത്തിലും സന്നിവേശത്തിലുമെല്ലാം പില്ക്കാല ശ്യാമപ്രസാദ് സിനിമകളില്‍ കാണാന്‍ സാധിക്കുന്ന ധ്യാനാത്മകമായ ഏകാഗ്രത, ജൈവപരമായ നൈരന്തര്യം ഒക്കെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പരീക്ഷിക്കപ്പെട്ടിരുന്നതായി കാണാം.) 1993ല്‍ എം.ജി ശശി നിര്‍മ്മിച്ച നിലാവറിയുന്നു മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന അവാര്‍ഡ് നേടി.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഡിജിറ്റല്‍/ഉപഗ്രഹ സാങ്കേതികവിദ്യകള്‍ക്കും മുമ്പേ, അനലോഗില്‍ ടെറസ്ട്രിയല്‍ സംപ്രേഷണ കാലത്താണ് ശ്യാം ദൂരദര്‍ശനില്‍ ഇന്നും പ്രസക്തമെന്ന് അനുഭവവേദ്യമാക്കുന്ന ടെലിഫിലിമുകളും ഹ്രസ്വചി ത്രങ്ങളും നിര്‍മ്മിച്ചത്. സര്‍ക്കാരിന്റെ ചുവപ്പുനാടയുടെ സകല പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടു തന്നെ ദൂരദര്‍ശനില്‍ കാലത്തെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള ദൃശ്യസുകൃതങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്യാമപ്രസാദിന് സാധിച്ചതിനു പിന്നില്‍ ദൂരദര്ശന് കാലത്തെ ഒരു നല്ലകാര്യം കൂടിക്കൊണ്ടാണ്. ദൂരദര്‍ശനിലേ ക്ക് തെരഞ്ഞെടുത്തവര്‍ക്ക് പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ദൃശ്യ മാധ്യമത്തില്‍ ഹ്രസ്വകാല പരിശീലനം നിര്‍ബന്ധമായിരുന്നു. അത് ദൃശ്യവഴിയില്‍ ശ്യാമപ്രസാദിന്റെ സ്വപ്നങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണായകസ്വാധീനമായി. നാടകത്തില്‍ നിന്ന് സിനിമയും ടിവിയും എങ്ങനെ, എത്രത്തോളം വൈവിദ്ധ്യപൂര്‍ണമാണെന്ന് തിരിച്ചറിയാന്‍ ആ ദിനങ്ങള്‍ ശ്യാമിന് സഹായകമായി. പിന്നീട് 1989ല്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പോടെ, യു.കെ.യിലെ ഹള്‍ സര്‍വകലാശാലയില്‍ മീഡിയ പ്രൊഡക്ഷനില്‍ മാസ്റ്റേഴ്സ് ചെയ്യാന്‍ സാധിച്ചത് മറ്റൊരനുഗ്രഹമായി. സ്കൂള്‍ ഓഫ് ഡ്രാമയിലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും നിന്ന് നേടിയ മാധ്യമബോധത്തെ പ്രൊഫഷനലിസത്തിന്റെ മികച്ച മാതൃകകളിലേക്ക് വാര്‍ത്തെടുക്കാന്‍ ഹള്ളിലെ ദിവസങ്ങള്‍ പിന്തുണയായി.പരിശീലനത്തിന്റെ ഭാഗമായി, ലോകത്തെ ഏറ്റവും മികച്ച ടെലിവിഷന്‍ പ്രൊഡക്ഷന്‍ ഹൗസായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനിലും (ബിബിസി) ചാനല്‍ ഫോറിലും ക്രിയേറ്റീവ് സപ്പോര്‍ട്ട് വിഭാഗത്തില്‍ നേരിട്ടു പ്രവര്‍ത്തിക്കാനായത് അതിലേറെ വിലപ്പെട്ട അനുഭവവുമായി. ഇതെല്ലാമാണ് ശ്യാമപ്രസാദ് എന്ന ടെലിവിഷന്‍ പ്രവര്‍ത്തകനെ, ചലച്ചിത്രകാരനെ അടിസ്ഥാനപരമായി വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">ദൂരദര്‍ശനില്‍ തുടങ്ങി, സ്വന്തമായി സ്ഥാപിച്ച ഷൂട്ട് ആന്‍ഡ് എഡിറ്റ് വഴി, മാതൃഭൂമി ടെലിവിഷന്‍ അടക്കമുളള നിര്‍മ്മാണസ്ഥാപനങ്ങള്‍ വഴി ഏതാണ്ട് 20 വര്‍ഷത്തിലധികം ടെലിവിഷനിലും ചലച്ചിത്രത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് ശ്യാമപ്രസാദ് അമൃത ടെലിവിഷന്റെ പ്രോഗ്രാം മേധാവിയാകുന്നത്. മലയാളത്തിലെ വിനോദ ടെലിവിഷന്റെ ഉള്ളടക്കത്തില്‍ ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴിമരുന്നിട്ട അമൃത ടിവി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഒട്ടൊക്കെ സാധിച്ചെടുത്തത്, അതിനകം നഷ്ടമായിക്കഴിഞ്ഞിരുന്ന വിനോദപരിപാടികളുടെ മൂല്യവ്യവസ്ഥയെ വീണ്ടെടുക്കലായിരുന്നു. നിലവാരവും ഗൗരവവും പ്രതിബദ്ധതയുമുള്ള പരിപാടികളിലൂടെ കുറഞ്ഞ നാളുകൊണ്ടു തന്നെ അമൃതടിവി കുടുംബസദസുകള്‍ക്ക് തള്ളിക്കളയാനാവാത്ത സ്ഥാനം നേടിയെന്നു മാത്രമല്ല ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടുന്ന ചാനല്‍ പോലുമായി. എല്ലാം ടീം വര്‍ക്കിന്റെ വിജയമെന്ന് വിനയാന്വിതനാവുമെങ്കിലും ഇതെല്ലാം സാധിച്ചത് ഉള്ളടക്കത്തെപ്പറ്റിയുള്ള ശ്യാമപ്രസാദ് എന്ന വിഷ്വലൈസറുടെ വിട്ടുവീഴ്ചയില്ലാത്ത സ്വപ്നങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനത്തിന്റെയും ആര്‍ജ്ജവം കൊണ്ടാണെന്നതില്‍ തര്‍ക്കത്തിനു വഴിയില്ല.സ്വതന്ത്ര ചലച്ചിത്രകാരന് എന്ന നിലയ്ക്ക് താന്‍ നേടിയെടുത്ത യശസും കീര്‍ത്തിയും ടിവി പരിപാടികളുടെ നിലവാരവര്‍ധനയ്ക്കും പൂര്‍ണതയ്ക്കും വേണ്ടി എങ്ങനെ വിനിയോഗിക്കാമെന്നായിരുന്നു അമൃതയില്‍ അദ്ദേഹം കാണിച്ചു തന്നത്. ദൂരദര്‍ശനുശേഷം ടെലിഫിലിമുകളുടെ കാര്യത്തില്‍ അമൃതയെക്കവിഞ്ഞ് ഇത്രമേല്‍ വൈവിദ്ധ്യം പ്രകടമാക്കിയ മറ്റൊരു ചാനലുമില്ല എന്ന വസ്തുത തന്നെയാണ് അതിനുള്ള തെളിവ്. അമൃത ചാനല്‍ സ്ഥാപിച്ച നിലവാരമാപിനിക്കു മുകളിലേക്കെങ്ങനെ എന്നതായിരുന്നു തുടര്‍ന്നുവന്ന മഴവില്‍ മനോരമയടക്കമുള്ള വിനോദ ചാനലുകള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളി. അവയില്‍പ്പലതും അതു നേടിയെടുത്തുവെങ്കില്‍ അത് അമൃതയുടെ അമരത്തു ക്രിയാത്മകനേതൃത്വം വഹിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകരില്‍ പലരെയും വിളിച്ചുകൊണ്ടുവന്ന് ചുമതലയേല്‍പ്പിച്ചുകൊണ്ടാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇക്കുറി ടെലിവിഷന്‍ രംഗത്ത് സമഗ്രസംഭാവനകള്‍ക്കുള്ള സംസ്ഥാന പുരസ്കാരം തന്നെ തേടിയെത്തുമ്പോള്‍, അനിവാര്യനും സ്വാഭാവികവുമായ മരണത്തിലേക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണല്ലോ അത് എന്നോര്‍ത്തുള്ള ആകുലതകളാണ് ശ്യാമപ്രസാദ് പങ്കുവച്ചത്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">അതെന്താ, ടെലിവിഷന്‍ വന്നപ്പോള്‍ അച്ചടിയും ഇന്റര്‍നെറ്റ് വന്നപ്പോള്‍ സിനിമയും ടിവിയും അപ്രത്യക്ഷമാവും എന്നു പറഞ്ഞതുപോലെ, ടെലിവിഷന്റെ കാലം കഴിഞ്ഞു എന്ന് താങ്കളും കരുതുന്നുവോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">അങ്ങനെയല്ല. ഇന്ത്യയിലും കേരളത്തിലുമൊഴികെ അച്ചടി മാധ്യമങ്ങള്‍ ലോകമെങ്ങും പ്രതിസന്ധിയില്‍ തന്നെയാണ്.ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ടെലിവിഷന്‍ ഉള്ളടക്കത്തിലും വിതരണത്തിലും നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിട്ടുമുണ്ട്. എനിക്കു തോന്നുന്നത് വെബ് സീരീസുകളുടെയും യൂസര്‍ ജനറേറ്റഡ് കണ്ടന്റുകളുടെയും കാലഘട്ടത്തില്‍, വ്യവസ്ഥാപിത ടെലിവിഷന്‍ ഫിക്ഷന്‍ ഭാവിയില്ലെന്നു തന്നെയാണ്. അപ്പപ്പോള്‍ സംഭവിക്കുന്ന വാര്‍ത്ത പോലുള്ള തല്‍ക്ഷണ സംപ്രേഷണത്തിന്റെ രൂപത്തില്‍ ഒരുപക്ഷേ ടിവി നിലനിന്നേക്കാം. പക്ഷേ, കഥാകഥനത്തിനുള്ള മാധ്യമമെന്ന നിലയ്ക്ക് സമയബന്ധിതവും പുര്‍വനിശ്ചിതവുമായ ഉള്ളടക്ക വിതരണോപാധിയെന്ന നിലയ്ക്ക് ടെലിവിഷന്‍ കാലഹരണപ്പെടുമെന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. നിങ്ങള്‍ തന്നെ നോക്കൂ, ടെലിവിഷന്റെ ഫിക്സ്ഡ് ടൈം ചാര്‍ട്ട് നോക്കി എത്രപേര്‍ ഇന്ന് പരിപാടികള്‍ കാണുന്നുണ്ടാവും? മറിച്ച് ബഹുഭൂരിപക്ഷവും ടൈം ഷിഫ്റ്റഡ് പാറ്റേണില്‍ അവ ഇന്റര്‍നെറ്റിലൂടെ തങ്ങള്‍ക്കിഷ്ടമുള്ളിടത്തുവച്ച് ഇഷ്ടമുള്ളപ്പോള്‍ ആസ്വദിക്കുകയല്ലേ? അപ്പോള്‍ നിശ്ചിത സമയത്ത് മാത്രം കാണാനാവുന്ന അപ്പോയിന്റഡ് വ്യൂവിങ് എന്ന ടെലിവിഷന്റെ ഒരു ഫോര്‍മാറ്റ് മാറിമറിയുകയാണ്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മാത്രമല്ല, കാലഹരണപ്പെട്ട മുന്‍ഗണനകളും ഇതിനു കാരണമായേക്കാം. വാര്‍ത്തപോലെ അപ്പോള്‍ പൊട്ടിപ്പുറപ്പെടുന്നവയ്ക്കു മാത്രമായി ടെലിവിഷന്റെ ഇടം ചുരുങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. ലൈവായിട്ടു ബ്രേക്ക് ചെയ്യുന്ന, ഇപ്പോള്‍ സ്പോര്‍ട്സ് പോലുള്ള കണ്ടന്റിന് തീര്‍ച്ചയായും ഒരു സ്പെയ്സ് ഉണ്ട്. അതല്ലാതെ സ്ട്രീംഡ് ടെലിവിഷന്‍ എന്ന സങ്കല്പത്തിനു തന്നെ ഇനി പ്രസക്തിയില്ല. സെല്ലുലോയ്ഡ് മാറി ഡിജിറ്റലായതുപോലെ, ലാന്ഡ്ഫോണ് ഓര്‍മ്മയായി ഹാന്‍ഡ്ഫോണ്‍ സ്മാര്‍ട്ടായപോലെ അനിവാര്യവും തടയാനാവാത്തതുമായ സാങ്കേതിക പരിവര്‍ത്തനം മാത്രമാണത്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">പക്ഷേ, ടിവിയിലെ കണ്ടന്റ് ഫോര്‍മാറ്റുകള്‍ക്കു മാറ്റം സംഭവിക്കുമോ? ഇന്റര്‍നെറ്റില്‍ ഷോര്‍ട്സായും റീല്‍സായും അവയ്ക്ക് ഭാവമാറ്റം സംഭവിക്കുമെങ്കിലും അടിസ്ഥാനഘടയില്‍ മാറ്റമുണ്ടാവുമെന്നു കരുതുന്നുവോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">ബേസിക് ഫോര്‍മാറ്റ്സ് നിലനിന്നേക്കാം. അതില്‍ത്തന്നെ പക്ഷേ നിര്‍ണായകമായ മാറ്റങ്ങള്‍ വരും. ഇപ്പോള്‍ അരമണിക്കൂര്‍ സ്ളോട്ട് എന്ന സങ്കല്പമൊക്കെ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ബാധകമല്ലല്ലോ? എന്തിന് ആസ്പെക്ട് റേഷ്യോയില്‍ പോലും മാറ്റം വന്നിട്ടില്ലേ? ടിവിയുടെയും സിനിമയുടെയും ഹൊറിസോണ്ടല്‍ ഫ്രെയിമുകള്‍ സോഷ്യല്‍മീഡിയയുടെയും മോബൈല്‍ ജേര്‍ണലിസത്തിന്റെയും കാലത്ത് വെര്‍ട്ടിക്കല്‍ ഫ്രെയിമുകള്‍ക്ക് വഴിമാറിയല്ലോ. നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളുടെ ഡിസ്പ്ളേ റേഷ്യോ അനുസരിച്ച് വെര്‍ട്ടിക്കല്‍ ഫ്രെയിമുകള്‍ക്ക് ചില അനൗചിത്യങ്ങളുണ്ട്. വശങ്ങളില് ബ്ളാക്ക് കിടക്കുക എന്നു പറയുന്നത് കാഴ്ചയ്ക്ക് നല്ലതല്ല. പക്ഷേ, നാളെ ടിവി സെറ്റുകള്‍ തന്നെ രൂപം മാറിക്കൂടെന്നില്ല.പിന്നെ ഈ വെര്‍ട്ടിക്കല്‍ ഫ്രെയിമിങ് തന്നെ ടിവി സ്ക്രീനില്‍ കാണാന്‍ വേണ്ടി ഉണ്ടാക്കുന്നതല്ലല്ലോ . അപ്പോള്‍ ഈ ട്രാന്സ്ഫോര്മേഷന് അനിവാര്യമാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഉള്ളടക്കത്തില്‍ കാലാനുസൃതമായ മാറ്റം വരാത്തതുകൊണ്ടാണോ ടിവിക്ക് ഇങ്ങനെയൊരു ദുര്‍ഗ്ഗതി? വിദേശ ടിവികളിലൊക്കെ നാഷനല്‍ ജ്യൊഗ്രാഫിക്ക് പോലെ ഹിസ്റ്ററി ചാനല്‍ പോലുള്ള ബദല്‍ വഴികള്‍ വിജയമായി നിലകൊള്ളുന്നുണ്ടല്ലോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">ശരിയാണ്. മലയാളത്തില്‍ത്തന്നെ സഫാരി പോലുള്ള മാതൃകകളുണ്ട്. പക്ഷേ അവയൊക്കെ താരതമ്യേന ചെറിയൊരു പ്രേക്ഷകക്കൂട്ടത്തിലേക്കല്ലേ എത്തുന്നുള്ളൂ. നിഷ് എന്നതിനെ വിളിക്കാം. അതല്ലാതെ മാസ് ആയൊരു സ്വാധീനമുണ്ടാക്കും വിധം ടെലിവിഷന്‍ ഫിക്ഷന്‍ എത്രത്തോളം പ്രസക്തിയുണ്ട് എന്നുള്ളതാണ് പരിഗണിക്കേണ്ടത്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ലോകം മുഴുവന്‍ ചലച്ചിത്രത്തെ അപേക്ഷിച്ച് ടിവിയെ തരംതാഴ്ത്തി നോക്കിക്കാണുന്ന പ്രവണതയുണ്ട്. താങ്കള്‍ ടിവിയിലും സിനിമയിലും ഒരുപോലെ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്കിയ ആളാണ്. ടിവിയെ ഇങ്ങനെ ഇകിഴ്ത്തിക്കാണുന്നതിനെപ്പറ്റി എന്താണ് പറയാനുള്ളത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇന്ത്യയിലെ സാഹചര്യം പരിഗണിച്ചാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്ശന് അക്കാര്യത്തില്‍ വലിയൊരു പങ്കുണ്ടെന്ന് ഞാന്‍ പറയും. തുടക്കത്തില്‍ ഗുണത്തിലും പ്രതിബദ്ധതയിലുമെല്ലാം കാര്യമായി ശ്രദ്ധിക്കാന്‍ സാധിച്ചുവെങ്കിലും, പരമ്പരകളും മറ്റും ഉരുത്തിരിഞ്ഞതോടെ അവര്‍ കൊമ്മേഴ്സ്യല്‍ താല്പര്യങ്ങള്ക്ക് പ്രാമുഖ്യം കൊടുക്കുകയായിരുന്നു. ആര്‍ക്കും പ്രോഗ്രാം ചെയ്യാനാവുമെന്ന അവസ്ഥയും, ഉള്ളട</span></div><div class="separator" style="clear: both;"><span style="font-size: medium;">ക്കം എങ്ങനെവേണെങ്കിലും നീട്ടാനും മാറ്റാനുമാവുകയും ചെയ്തതോടെ ഇന്ത്യയിലെ ടിവി പരിപാടികളുടെ നിലവാരത്തില്‍ ഗണ്യമായ ഇടിവുണ്ടായി എന്നതാണ് വാസ്തവം. ടിവിയുടെ നിലനില്‍പ്പ് കൊമ്മേഴ്സ്യല്‍ ആയതോടെ റേറ്റിങിന് പ്രാധാന്യമേറി. യാതൊരു ഉള്‍ക്കാഴ്ചയും സമ്മാനിക്കാത്ത സീരിയലുകളുമായി സ്വകാര്യ ചാനലുകള്‍ റേറ്റിങിനായി പരസ്പരം മത്സരിക്കുമ്പോള്‍ ദൂരദര്‍ശനും അതില്‍ ഭാഗഭാക്കാവേണ്ടി വന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;">സര്‍ക്കാര്‍ മാധ്യമമെന്ന നിലയ്ക്ക് ഈ ദുരവസ്ഥയ്ക്ക് ദുരദര്‍ശനെ മാത്രമേ നമുക്കു കുറ്റപ്പെടുത്താനാവൂ. കാരണം, റേറ്റിങിനപ്പുറം ഗുണനിലവാരം നിഷ്കര്‍ഷിക്കാന്‍ അന്നും ഇന്നും സര്‍ക്കാര്‍ ചാനലിനേ സ്പെയ്സുള്ളൂ. ആ ദൗത്യത്തില്‍ നിന്ന് അവര്‍ക്കു വഴിതെറ്റിയതാണ് പ്രധാന പ്രശ്നം.അതോടെ സാംസ്കാരികവും മാധ്യമപരവുമായ പ്രതിബദ്ധതയുള്ള ആവിഷ്കാരങ്ങള്‍ക്ക് മിനിസ്ക്രീനില്‍ ഇടമില്ലാതെ വന്നു. കാമ്പില്ലാത്ത സൃഷ്ടികള്‍ കൂടുതലുണ്ടാവുന്നതുകൊണ്ടാവും ടിവിയെ സിനിമയേക്കാള്‍ താഴത്തു പ്രതിഷ്ഠിക്കാന്‍ കാരണം.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">പക്ഷേ, റേറ്റിങിന്റെ പ്രഷര്‍ കൂടാതെ കാമ്പുള്ള രചനകളുണ്ടാക്കാന്‍ ശ്യാമപ്രസാദ് എന്ന മാധ്യമ പ്രവര്ത്തകന് ദൂരദര്ശന് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്...</span></div><div class="separator" style="clear: both;"><span style="font-size: medium;">തീര്‍ച്ചയായും.റേറ്റിങ്ങ് അടക്കമുള്ള ഒരു പരിഗണനകള്‍ക്കും വശംവദമാവാതെ, സര്‍ക്കാര്‍ നയങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് മൗലികമായ ദൃശ്യരചനകള്‍ സാധ്യമാക്കാന്‍ ദൂരദര്‍ശനിലെ ആദ്യകാലം എന്നെപ്പോലുള്ളവരെ ഏറെ സഹായിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്. കണ്ടന്റിന്റെ കാമ്പ് ആയിരുന്നു പ്രധാനമായും ഞങ്ങളുടെ ശക്തി. അതുകൊണ്ടു തന്നെ പരമാവധി ആഴമുള്ള കണ്ടന്റ് അവതരിപ്പിക്കാനും ഞങ്ങള്‍ക്കായി.പബ്ളിക്ക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് നയങ്ങളുടെ ഭാഗമായിത്തന്നെ സാഹിത്യത്തിന്റെ പരമാവധി സാധ്യതകള്‍ ദൃശ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ ഞങ്ങളുടെ തലമുറയ്ക്ക് സാധിച്ചു. കാമുവിന്റെയായാലും ചെഖോവിന്റേതായാലും മാധവിക്കുട്ടിയുടേതായാലും എന്‍ മോഹനന്റേതായാലും കഥകളുടെ കാമ്പ് ചോരാതെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ചിത്രീകരിക്കാന്‍ ദൂരദര്‍ശനില്‍ സാധിച്ചിരുന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">പിന്നീട് ഹള്‍ യൂണിവേഴ്സിറ്റിയില്‍ പോയി നേടിയ പരിശീലനം ശ്യാമപ്രസാദ് എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ ദൃശ്യബോധത്തെ ഉടച്ചുവാര്‍ക്കുകയായിരുന്നോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്നു പറയാനാവില്ല. ഹള്‍ ആണ് എന്നിലെ ദൃശ്യമാധ്യമകലാകാരനെ പരുവപ്പെടുത്തിയത് എന്ന മട്ടിലുള്ള ഒരു ലളിതവല്കരണത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. നാടകത്തില്‍ നിന്ന്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒക്കെ ദൃശ്യഭാഷയുടെ വ്യാകരണത്തെ കുറിച്ച് ഏതാണ്ടൊക്കെ ഒരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഹള്ളിലും ബിബിസിയിലും ചാനല്‍ ഫോറിലും നിന്ന് ലഭിച്ചത് പ്രൊഫഷനലിസത്തെപ്പറ്റി, ദൃശ്യാസൂത്രണത്തെപ്പറ്റി, നിര്‍വഹണത്തെപ്പറ്റിയുള്ള വളരെ ആധികാരികമായ ഉള്‍ക്കാഴ്ചകളാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;">മീഡിയ ആന്‍ഡ് തീയറ്റര്‍ സ്റ്റഡീസ് എന്നൊരു കോഴ്സായിരുന്നു അത്.അവര്‍ക്കവിടെ നല്ലൊരു ടെലിവിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നു. ബിബിസിയില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരാളാണ് അവിടത്തെ എച്ച് ഒ.ഡി.മാര്ട്ടിന് ബോവന് എന്നൊരാള്‍. തീയറ്റര്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ടെലിവിഷന്‍ നിര്‍മ്മാണം പഠിപ്പിക്കുന്ന ഒരു കോഴ്സായിരുന്നു അത്. എന്നെ സംബന്ധിച്ച് വ്യക്തിപരമായി വളരെ പ്രിയപ്പെട്ട രണ്ടു മേഖലകളായിരുന്നു നാടകവും ടിവിയും. അവിടെ കോഴ്സിന്റെ ഭാഗമായി പ്രൊഡക്ഷന്‍സുണ്ടായിരുന്നു ഡെസര്‍ട്ടേഷന്‍സും.ഒരേസമയം അക്കാദമികവും പ്രായോഗികവുമായ ഒരു തരം പരിശീലനപദ്ധതി.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇന്ത്യയില്‍ ഉപഗ്രഹ ചാനലുകള്‍ വരുന്നതിന്റെ മുമ്പുള്ള കാലമാണ്. എന്നുവച്ചാല്‍ നമുക്കിവിടെ ദൂരദര്ശ നല്ലാതെ മറ്റൊന്നും കാണാന്‍ ഇടയില്ലാത്ത സമയം. ബിബിസിയെ മാതൃകയാക്കി രൂപം കൊണ്ട ദൂരദര്‍ശനിലെ പരിശീലനകാലത്ത് ബിബിസുടെ ചില പ്രൊഡക്ഷന്‍സൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ ദൂരദര്‍ശനു പുറത്തുള്ള ടെലിവിഷന്‍ നിര്‍മ്മിതികളെപ്പറ്റിയൊന്നും വിശാലമായ ധാരണ എനിക്കന്നുണ്ടായിരുന്നില്ല. ബിബിസി പാറ്റേണിന്റെ, ഫോര്‍മാറ്റിന്റെ ശക്തി എന്താണെന്നൊന്നും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടിവി പഠിക്കുമ്പോള്‍ പോലും നമുക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അതൊന്നും പറഞ്ഞുതരാന്‍ കെല്‍പ്പുള്ള ആള്‍ക്കാരുമില്ല, യഥാര്‍ത്ഥത്തില്‍ അനുഭവപരിചയമുള്ളവര്‍.</span></div><div class="separator" style="clear: both;"><span style="font-size: medium;">യു.കെ പഠനത്തിന്റെ സമയത്തെ ഏറ്റവും വലിയ ഗുണമെന്താണെന്നുവച്ചാല്‍ നാലു ചാനലുകളാണ് അന്നവിടെയുണ്ടായിരുന്നത്. ബിബിസി വണ്‍ ബിബിസ ടൂ, പ്രാദേശിക ചാനലായ ഐ.ടി.വി. പിന്നെ സ്വകാര്യ ചാനലായ ചാനല്‍ ഫോര്‍.എന്നെ സംബന്ധിച്ചിടത്തോളം അന്നത്തെ പ്രധാനപ്പെട്ട പരിപാടി എന്നു പറയുന്നത് ടെലിവിഷന്‍ കാണുക എന്നതുതന്നെയായിരുന്നു.ടിലിവിഷന്‍ കാണുക അതിന്റെ ഫോര്‍മാറ്റുകളെപ്പറ്റിയും മറ്റും പ്രൊഫസര്‍മാരുമായി ചര്‍ച്ച ചെയ്യുക എന്നതൊക്കെയായിരുന്ന പ്രധാനം.</span></div><div class="separator" style="clear: both;"><span style="font-size: medium;">ബ്രിട്ടീഷ് ടെലിവിഷന്റെ കാര്യമെടുത്താല്‍, അത് എല്ലാക്കാലത്തും ഒന്നാംതരമായിരുന്നു. ഏതു തരത്തിലുള്ള പരിപാടിയെടുത്താലും അവരുടെ നിര്‍മ്മാണത്തികവ് ഒന്നു വേറെതന്നെയാണ്. അക്കാര്യത്തില്‍ അവര്‍ മാസ്റ്റേഴ്സ് തന്നെയാണ് .അമേരിക്കന്‍ ടെലിവിഷനും യൂറോപ്യന്‍ ടെലിവിഷനും കാണാനും പഠിക്കാനും എനിക്കവസരമുണ്ടായിട്ടുണ്ട്. പക്ഷേ അവയൊക്കെ വച്ചു നോക്കുമ്പോള്‍ ഒന്നെനിക്കു പറയാനാവും. ബ്രിട്ടീഷ് ടെലിവിഷന്‍ മറ്റേതൊരു ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്കും മുകളില്‍ തന്നെയാണ്. </span></div><div class="separator" style="clear: both;"><span style="font-size: medium;">തനതായ ഒരു ക്ലാസ്സ് അതിനുണ്ട് . ബിബിസിയായാലും ചാനല്‍ ഫോര്‍ ആയാലും മൂര്‍ച്ചയും നൂതനത്വവുമുള്ള ഉള്ള, മാധ്യമ സാധ്യതകളെ മുന്നോട്ട് നയിക്കുന്ന വിധത്തിലുള്ള ഉള്ളടക്കം ആണ് അവതരിപ്പിക്കാറുള്ളത്; അത് ഏതു ഫോര്‍മാറ്റിലായാലും, ഫിക്ഷനോ ക്രൈമോ കോമഡിയോ ഡ്രാമയോ ഡോക്യൂമെന്ററിയോ ഷോസോ ഏതുമാവട്ടെ അവര്‍ തനതായൊരു മേല്‍ക്കൈ കാഴ്ചവയ്ക്കാറുണ്ട്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ചാനല്‍ ഫോറില്‍ മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ബോവന് ബിബിസിയില്‍ നിന്നായതുകൊണ്ടും ബിബിസിയുമായി അവര്‍ക്കൊരു കോണ്‍ട്രാക്ടുണ്ടായിരുന്നതുകൊണ്ടും ബിബിസിയിലാണ് എനിക്ക് പ്രവൃത്തിപരിചയം സാധ്യമായത്. ബര്‍മിങാമിലെ ഒരു സ്റ്റുഡിയോയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">എല്ലാം വ്യക്തമായി പ്ളാന്‍ ചെയ്ത് ചാര്‍ട്ട് ചെയ്ത് വളരെ അച്ചടക്കത്തോടെയാണ് അവര്‍ ഏതു നിര്‍മ്മാണവും നടത്തുന്നത്.സൂക്ഷ്മതലത്തില്‍ ആലോചിച്ച് വേണ്ടത്ര ഗൃഹപാഠത്തോടെയാണ് ഓരോ ചെറിയ കാര്യവും നടപ്പിലാക്കുക. വളരെ കാഷ്വലായി സംഭവിക്കുന്ന കാര്യങ്ങളെപ്പോലും മുന്‍കൂട്ടി കണ്ട് അതുള്‍ക്കൊള്ളാന്‍ തക്കവണ്ണം ആസൂത്രണം ചെയ്തിട്ടാണ് അവര്‍ പ്രൊഡക്ഷനിലേക്ക് കടക്കുക. ഓരോ ഷോട്ടും കൃത്യമായി ആസൂത്രണം ചെയ്ത് ചാര്‍ട്ടാക്കിയൊക്കെയാണ് ചിത്രീകരിക്കുക. നമ്മള് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ഇതൊക്കെ ചെയ്തിട്ടുണ്ട്.പക്ഷേ അവയൊക്കെ അച്ചട്ടതുപോലെ പാലിച്ചുകൊണ്ടാണ് ബിബിസിയൊക്കെ പ്രൊഡക്ഷന്‍ ചെയ്യുക. ഒരു ടോക്ക് ഷോയായാല്‍പ്പോലും അതിന്റെ ഓപ്പണിങ് ഷോട്ട് എന്താവണം, ടു ഷോട്ടുകള്‍ എങ്ങനെവേണം എന്നുവരെ കാലേകൂട്ടി നിശ്ചയിച്ച് ക്രമപ്പെടുത്തി മാത്രമാണ് അവര്‍ ചിത്രീകരണത്തിലേക്കു കടക്കുക. ഷൂട്ടിങ് റണ്‍ ഡൗണ്‍ അനുസരിച്ച് ഇതൊക്കെ ഫ്ളോര്‍ മാനേജര്‍മാര്‍ ഉറപ്പാക്കുന്ന തരത്തിലുള്ള കൃത്യവും വ്യക്തവുമായ പ്രൊഫഷനല്‍ മാതൃക. മള്‍ട്ടി ക്യാമറ പ്രൊഡക്ഷന്‍ ആയ ഡ്രാമയിലൊക്കെ, ക്യാമറ പൊസിഷന്‍സ്, മൂവ്മെന്റ്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കാലേക്കൂട്ടി നിര്‍ണിയിച്ചിട്ടുണ്ടാവും. ലൈറ്റിങ് ഒക്കെ അതനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിട്ടുണ്ടാവുക.</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്തെങ്കിലുമൊക്കെ ഷൂട്ട് ചെയ്തിട്ട് പിന്നീട് എഡിറ്റില്‍ ശരിയാക്കാം എന്ന ശൈലിയേ അവര്‍ക്കറി യില്ല.കാരണം വണ്‍ ഇഞ്ചിന്റെ വലിയ സ്പൂളുകളുള്ള ടേപ്പുകളിലാണ് അന്ന് റെക്കോര്‍ഡിങ്. അവ തോന്നും പോലെ വെട്ടി ഒട്ടിക്കാനൊന്നും സാധിക്കില്ല. അതുകൊണ്ടു തന്നെ എഡിറ്റ് ചെയ്ത അന്തിമരൂപം തന്നെ തീരുമാനിച്ചുറപ്പിച്ച് ഒറ്റയടിക്ക് ഷൂട്ട് ചെയ്യുന്നതായിരുന്നു രീതി. ഇനി അനലോഗില്‍ എഡിറ്റ് ചെയ്യുക തന്നെ ഏറെ ശ്രമകരമായിരുന്നു. അതിന് ടേപ്പിലുള്ളതുമുഴുവന്‍ മെഷീനിലേക്ക് ട്രാന്‍സ്ഫര്‍ചെയ്യണം. എന്നുവച്ചാല്‍ ഒരു ജനറേഷന് നഷ്ടമാണ് ദൃശ്യത്തിന്റെ ക്വളിറ്റിയില്‍ സംഭവിക്കുക. പിന്നീടത് തിരികെ ടേപ്പിലാക്കുമ്പോള്‍ വീണ്ടും ദൃശ്യശബ്ദ മികവില്‍ ജനറേഷന് നഷ്ടം സംഭവിക്കും. ദൂരദര്‍ശനില്‍ പോലും ഞാനൊക്കെ ജോലിയെടുത്ത കാലം വരെയുളള അനലോഗ് ഇറയില് ട്രാന്സ്മിഷന് പോലും ട്രാന്സ്മിഷന് എക്സിക്ക്യൂട്ടീവ് എന്ന തസ്തികയില്‍ ഒരാള്‍ എല്ലാത്തരം ഘടകങ്ങളും തത്സമയം മാനുവലായി കൂട്ടിയിണക്കിക്കൊണ്ടാണ് സംപ്രേഷണം സാധ്യമാക്കിയിരുന്നത്. കാരണം ഇന്നത്തെപ്പോലെ കംപ്യൂട്ടറധിഷ്ഠിതമായ കണ്ടന്റ് മാനേജ്മെന്റ് സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ല.അതുകൊണ്ട് പ്രൊഡക്ഷനിലെയും ട്രാന്‍സ്മിഷനിലെയും എല്ലാം വളരെ കൃത്യമായ പ്ളാനിങ്ങോടെ മാത്രമാണ് നടത്തിയിരുന്നത്. അക്കാലത്ത് ഹള്ളില്‍ നിന്നും പിന്നീട് ബിബിസിയില്‍ നിന്നു യഥാര്‍ത്ഥത്തില്‍ പഠിക്കാ നായത് വ്യക്തമായ ആസൂത്രണത്തിന്റെയും അണുവിട വ്യതിചലിക്കാതെയുള്ള നിര്‍വഹണത്തി ന്റെയും പ്രാധാന്യമാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;">നമ്മളെന്തുകൊണ്ട് ഒരു ബിബിസി പരിപാടി കാണുന്നു, ഉദാഹരണത്തിന് ഒരു മ്യൂസിക്ക് ഷോ. കാരണം, കാഴ്ചക്കാരന് ഓരോ സന്ദര്‍ഭത്തിലും ഉചിതമായ ഷോട്ടുകള്‍ കാണാനാവും എന്നത് കൊണ്ടാണ്. ഇവിടിപ്പോള്‍ പല ഷോകളും നമ്മുടെ ചാനലുകളില്‍ കാണുമ്പോള്‍ തോന്നിയിട്ടില്ലേ, ഡാന്‍സുകാര്‍ സ്റ്റേജില്‍ മനോഹരമായൊരു ഫോര്മേഷന് നടത്തുമ്പോള്‍ ക്യാമറ ഓഡിയന്‍സിനെ കാണിക്കുന്നത്. മറ്റു ചിലപ്പോള്‍ ആ ഫോര്‍മേഷന്റെ ആകാശക്കാഴ്ച കാണിക്കുന്നത്? നേരേ മുന്നില്‍ നിന്ന് കാണിച്ചാല്‍ മാത്രം രസകരവും ആസ്വാദ്യവുമാവുന്ന ഒരു സംഗതിയാണ് ഇങ്ങനെ യാതൊരു ബന്ധവുമില്ലാതെ കാണിക്കുന്നത്. ദൂരദര്‍ശനില്‍ തന്നെ നൃത്തമണ്ഡപം എന്നൊരു പരിപാടിയുണ്ടായിരുന്നു. പലപ്പോഴും അത് കൈകാര്യം ചെയ്തിരുന്നത് നൃത്തവുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. ഒരു ഡാന്‍സറുടെ ഏത് ചലനമാണ് ഏത് മുദ്രയാണ് ആ നിമിഷം പ്രാധാന്യമര്‍ഹിക്കുന്നത് എന്നു മനസിലാക്കാത്ത ഒരാള്‍ക്കെങ്ങനെയാണ് ആ നൃത്തരൂപത്തെ ആസ്വാദ്യകരമായി ചിത്രീകരിക്കാനാവുക?ബിബിസിയൊക്കെ അത് കൈകാര്യം ചെയ്യുന്നത് അപ്പോള്‍ ചിത്രീകരിക്കുന്ന പാട്ടിനെപ്പറ്റി, അതിലെ ഓരോ സെക്കന്‍ഡിലും ഉള്ള വിവിധ പാര്‍ട്ടുകളെക്കുറിച്ച്, ഇന്സ്ട്രു മെന്റ്സിന്റെ പോക്കുവരവ് വരെ ആഴത്തില്‍ പഠിച്ചശേഷമാണ്. ഒരു ഷോട്ടിന് എത്ര ദൈര്‍ഘ്യം വേണമെന്നു പോലും നിശ്ചയിച്ചിട്ടുണ്ടാവും.എന്നെ സംബന്ധിച്ച് നാലുവര്‍ഷത്തോളം ദൂര്‍ദര്‍ശനിലെ അമച്ചര്‍ സെറ്റപ്പില്‍ ജോലിചെയ്ത ശേഷം പ്രൊഫഷനലിസം എന്താണ് എന്നു തിരിച്ചറിയുകയായിരുന്നു ബ്രിട്ടനിലെ കാല യളവില്‍.</span></div><div class="separator" style="clear: both;"><span style="font-size: medium;">കോഴ്സിന്റെ ഭാഗമായി ഞാന്‍ അവിടെ ചെയ്തൊരു പ്രൊഡക്ഷന്‍ ഗാന്ധിജിയെ അടിസ്ഥാനമാക്കി യുള്ളതാണ്. ഠവല കിവലൃശമേിരല എന്ന ഡോക്യൂ- ഡ്രാമ. ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷമോ മറ്റോ ആണ്. ഗാന്ധി സിനിമയേയും ഗാന്ധിജിയുടെ ചില എഴുത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുതരം ഓട്ടോബയോഗ്രഫിക്കല്‍ മ്യൂസിങ് എന്നു പറയാവുന്ന പരിപാടിയായിരുന്നു അത്. എന്റെ കൂടെ ഗുജറാത്തില്‍ നിന്നൊരു ആക്ടിങ് വിദ്യാര്‍ത്ഥിയുണ്ടായിരുന്നു.അദ്ദേഹത്തെയാണ് ഞാന്‍ അതില്‍ അഭിനയിപ്പിച്ചത്. ഗാന്ധിജിയുടെ ബ്രീട്ടീഷ് കാലാനുഭവങ്ങള്‍ ഒക്കെ കോര്‍ത്തിണിക്കി ഗാന്ധി സിനിമയുടെ സ്ക്രിപ്റ്റ് കൂടി ഉപയോഗപ്പെടുത്തി ഒരുതരം ടെലിപ്ളേ പോലൊന്ന്. ഡോക്യു-ഫിക്ഷന്‍ എന്നൊക്കെ വിളിക്കാവുന്ന ഒന്നായിരുന്നു അത്. അതെനിക്ക് നല്ല പേര് കിട്ടി.</span></div><div class="separator" style="clear: both;"><span style="font-size: medium;">പിന്നീടാണ് കോഴ്സിന്റെ അവസാന ഭാഗമായി ബിബിസിയിലെത്തുന്നത്. ഓള് തിങ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ എന്ന വളരെ പ്രശസ്തമായ സീരീസുണ്ടായിരുന്നു ബിബിസിയില്‍. പൂര്‍ണമായി സെറ്റില്‍ ചിത്രീകരിക്കുന്ന ഒന്ന്. പ്രശസ്തനായൊരു വെറ്റിനറി ഡോക്ടറെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി. അതിന്റെ രണ്ടാം സീസണ് ഷൂട്ടിലാണ് എന്നെ ഉള്‍പ്പെടുത്തിയത്. ഒരു സിനിമയെടുക്കുന്നതുപോലെ കൃത്യമായിട്ടായിരുന്നു അവര്‍ ക്യാമറ പൊസിഷനും ഷോട്ട് ഡിവിഷനുമൊക്കെ ആസൂത്രണം ചെയ്തിരുന്നത്.കട്ടില്ലാതെ ഒറ്റ ഷോട്ടിലായിരുന്നു ചിത്രീകരണം. പിന്നെന്നെ ബര്‍മിങാമിലേക്കയച്ചു. അവിടെ പെബിള്‍മില്‍ അറ്റ് വണ്‍ എന്നൊരു ഷോ ഉണ്ടായിരുന്നു. ലഞ്ച്ടൈം ലൈവ് ഷോ. ഒരു മണിക്കൂറുള്ള ലൈവ് ഷോ. ലൈവ് എന്നതു തന്നെ അപൂര്‍മായ കാലമാണെന്നോര്‍ക്കണം. ബീജീസ് എന്ന, എന്റെയൊക്കെ ദൈവങ്ങളായിരുന്ന അക്കാലത്തെ ലോകപ്രസിദ്ധമായ പോപ്പ് ബാന്‍ഡാണ് ഒരു ദിവസം ആ പരിപാടിയില്‍ അതിഥികളായത്. അത്ര വലിയ പ്രൊഡക്ഷനാണ്.അന്ന് അവര്‍ക്ക് ഫ്ലോറില്‍ കമാന്ഡ്സ് കൊടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായത് മറക്കാനാവില്ല. അവരുമായുള്ള അഭിമുഖം. അവര്‍ ലൈവായി പെര്‍ഫോം ചെയ്യുന്നു. അതിനിടെ ഒരുവശത്ത് ഗ്ളാസ് വിന്‍ഡോയിലൂടെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാണാം. പിന്നീട് ഓഡിയന്‍സുമായുള്ള ഇന്ററാക്ഷന്. പല ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇങ്ങനെയെല്ലാമുള്ളൊരു ലൈവ് ഷോ ആണ്.അതൊരു വലിയ ലേണിങ് പ്രോസസ് തന്നെയായിരുന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരികെ വന്ന് ഞാനതില്‍ പല ഘടകങ്ങളും ദൂരദര്ശന് പ്രൊഡക്ഷന്സില് നടപ്പില്‍ വരുത്താന്‍ ശ്രമിച്ചിരുന്നു.ന്യൂസിന്റെ ഫോര്‍മാറ്റില്‍ വരെ ഞാന്‍ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. ദൂരദര്‍ശനിലെ സൗഭാഗ്യമെന്നത് എന്നെ സംബന്ധിച്ച് അക്കാലത്തെ സൗഹൃദങ്ങളായിരുന്നു. ഒപ്പം ജോലിചെയ്ത ബൈജു ചന്ദ്രനായാലും സാജനായാലും, ജോണ്‍ സാമുവലായാലും, അഴകപ്പനായാലും പ്രൊഡക്ഷനിലെ മറ്റു പലരുമായാലും എല്ലാം എന്റെ ആശയങ്ങളെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്റെ അനുഭവങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ ഒപ്പം നിന്നു. ന്യൂസിന്റെ ഫോര്‍മാറ്റില്‍ പോലും മാറ്റം വരുത്താന്‍ അവര്‍ ശ്രമിച്ചു. വാര്‍ത്തയില്‍ സ്പ്ളിറ്റ് സ്ക്രീന്‍ ഇന്‍സെറ്റുകളൊക്കെ അവതരിപ്പിക്കുന്നത് അക്കാലത്താണ്. ഞാനും ബൈജുവുമാണോ സാജനുമാണോ എന്നോര്‍ക്കുന്നില്ല, അക്കാലത്ത് എന്‍ഡിടിവി എന്‍ബിസിയുമായി സഹകരിച്ച് ഡല്‍ഹിയില്‍ നടത്തിയൊരു ശില്പശാലയില് പങ്കെടുത്തു. അതിന്റെയൊക്കെ ഊര്‍ജ്ജത്തിലാണ് പലതും നടപ്പാക്കാന്‍ ശ്രമിച്ചത്. ലൈവ് സ്വിച്ചിങ്, കാന്‍ഡ് ഇന്റര്‍വ്യൂ ലൈവെന്ന നിലയ്ക്ക് പ്രസന്റ് ചെയ്യുന്നത് അങ്ങനെ പലകാര്യങ്ങളും അക്കാലത്ത് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ആളുകള്‍ക്കൊരു ധാരണയുണ്ട് വാര്‍ത്ത ലൈവായത് ഏഷ്യാനെറ്റൊക്കെ വന്നശേഷമാണെന്ന്. അതൊരു മിഥ്യാധാര ണയാണ്.ഏഷ്യാനെറ്റ് വരുന്നതിനും ഏഴെട്ടു വര്‍ഷം മുമ്പേ തന്നെ ദൂരദര്‍ശനില്‍ ന്യൂസ് തുടങ്ങിക്കഴിഞ്ഞിരുന്നു എന്നുമാത്രമല്ല, വളരെ പ്രധാനപ്പെട്ട പല റിപ്പോര്‍ട്ടുകളും അതില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്തിന് സര്‍ക്കാര്‍ ഓഫിസുകളിലെ കെടുകാര്യസ്ഥതയെപ്പറ്റി സ്റ്റിങ് ഓപ്പറേഷനു തുല്യമായ ചില സ്റ്റോറികള്‍ വരെ ബൈജു ചന്ദ്രന്റെയും ചാമിയാരുടെയും മറ്റും കാലത്ത് ദൂരദര്ശന് വാര്‍ത്തയില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.</span></div><div class="separator" style="clear: both;"><span style="font-size: medium;">പക്ഷേ അതൊക്കെ വലിയ ആയുസ്സില്ലാത്ത ചില തിളക്കങ്ങള്‍ മാത്രമായിരുന്നു എന്നും സമ്മതിക്കുന്നു. കാരണം തികച്ചും യാഥാസ്ഥിതിക സര്‍ക്കാര്‍ പാരമ്പര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദൂരദര്‍ശനില്‍ ഇന്നത്തെ ചുമതലക്കാരനായിരിക്കില്ല നാളെ അതേ പരിപാടി ചെയ്യുന്നത്. അപ്പോള്‍ നമ്മളൊരു കൂട്ടായ്മയില്‍ ചെയ്തു വയ്ക്കുന്ന സംഗതി അതേ ആര്‍ജ്ജവത്തോടെ പുതുതായി വരുന്നയാള്‍ പിന്തുടര്‍ന്നുകൊള്ളണമെന്നില്ല.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഏന്തായാലും, ടിവിയില്‍ ഒരു ഇന്റര്‍നാഷനല്‍ എക്സ്പോഷര്‍ ഉണ്ടാക്കാനും പ്രൊഫഷനലിസത്തെപ്പറ്റി ഒരു പുനര്‍ ഊര്‍ജവല്‍ക്കരണം ഉണ്ടാക്കാനുമൊക്കെ യൂകെ കാലഘട്ടം എനിക്ക് സഹായകമായി എന്നതില്‍ സംശയമില്ല.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">എന്തായിരുന്നു ആദ്യകാല ടിവി നിര്‍മ്മിതികളിലെ പ്രധാന വെല്ലുവിളികള്‍? പ്രത്യേകിച്ച് അനലോഗ് കാലഘട്ടത്തിലെ സൗണ്ടിങ്? കോഡ്ലെസ് മൈക്ക് പോലുള്ള ഉപാധികളൊന്നുമില്ലാതിരുന്ന കാലത്ത് വയേഡ് ലേപ്പലുകളെയോ മൈക്കുകളേയോ ആശ്രയിച്ചുകൊണ്ടു മാത്രം ശബ്ദലേഖനം സാധ്യമായ കാലത്ത് ടെലിഫിലിമുകളുടെയും സീരിയലുകളുടെയും നിര്‍മ്മാണത്തിന് അതൊക്കെ പരിമിതികളായിരുന്നുവോ? അവയെ എങ്ങനെ തരണം ചെയ്തു?</span></div><div class="separator" style="clear: both;"><span style="font-size: medium;">അതൊക്കെയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സര്‍ഗാത്മകമായൊരു ആവിഷ്കാരത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടുണ്ടായിരുന്നില്ല. സിനിമയുടെ കാര്യം തന്നെ നോക്കൂ. അതിന്റെ സാങ്കേതികതയുടെ പല ഘട്ടങ്ങളിലും എന്തെല്ലാം മാറ്റങ്ങളുണ്ടായി? ശരിക്കും പറഞ്ഞാല്‍ ദൂരദര്‍ശനില്‍ അക്കാലത്തുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം അക്കാലത്തെ ആധുനികസംവിധാനങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ വേറെവിടെയും ഇല്ലാത്തത്ര മികച്ച ചിത്രീകരണ-സംപ്രേഷണ ഉപകരണങ്ങളാണവിടെയുണ്ടായിരുന്നത്. അതിന്റെ ഫുള്‍ പൊട്ടെന്‍ഷ്യല്‍ നമ്മുടെ എന്‍ജിനിയര്‍മാരും മറ്റും ഉപയോഗിച്ചിട്ടുണ്ടോ എന്നേ സംശയമുള്ളൂ.</span></div><div class="separator" style="clear: both;"><span style="font-size: medium;">പക്ഷേ ടെക്നോളജിയെ മാറ്റിനിര്‍ത്തിയാലും സാര്‍ത്ഥകമായ പ്രൊഡക്ഷനുകള്‍ സാധ്യമായിരുന്നു. ഓര്‍ക്കുക, ഞാനൊക്കെ പ്രൊഡ്യൂസ് ചെയ്യുന്ന കാലത്ത് ലേപ്പല്‍ പോലും വന്നിട്ടില്ല. ബൂം മൈക്ക് മാത്രമേ ഉള്ളൂ. അതൊക്കെ വച്ചുതന്നെയാണ് ഞങ്ങളേപ്പോലുള്ളവര്‍ കഴിയുന്നത്ര മികച്ച ദൃശ്യാവിഷ്കാരങ്ങള്‍ സാധ്യമാ ക്കിയത്. പിന്നെ, ആകെ പ്രശ്നമായി ചൂണ്ടിക്കാണിക്കാനാവുന്നത്, അക്കാലത്ത് ബൂം മൈക്കൊക്കെ പ്രവര്‍ത്തി പ്പിച്ചിരുന്നത് ക്രിയേറ്റീവായ യാതൊരു ട്രെയിനിങ്ങും ഇന്‍വോള്‍വ്മെന്റുമില്ലാത്ത ടെക്നീഷ്യന്‍സായിരുന്നു എന്നുള്ളതാണ്. ദൂരദര്‍ശനിലും ആകാശവാണിയിലുമൊക്കെ അത്തരം കാര്യങ്ങള്‍ ചെയ്തിരുന്നത് പ്രത്യേക കലാ പരിശീലനം ഒന്നും സിദ്ധിച്ചിട്ടില്ലാത്ത എന്‍ജിനീയര്‍മാരായിരുന്നു. ഇതിന് അപവാദങ്ങളില്ല എന്നല്ല. അപൂര്‍വം ചില കലാബോധമുള്ള സാങ്കേതികവിദഗ്ധരാണ് എന്നെ ഇത്രയൊക്കെ ചെയ്യാന്‍ പിന്തുണച്ചത്. എന്നാലും പൊതുവായി എന്‍ജിനിയറുടെ ഒരു യാന്ത്രികത സംവിധായകന്റെ കലാപരമായ ആര്‍ജ്ജവത്തിനെതിരായി അന്നു നിലനിന്നിരുന്നു. ഒരു ബൂം മൈക്ക് ഓപ്പറേറ്റ് ചെയ്യുന്നതുപോലും അക്കാലത്ത് ഫിലിം സ്റ്റുഡിയോകളില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റുകള്‍ ചെയ്തിരുന്നതുപോലെ ക്രിയാത്മകമായിരുന്നില്ല ദൂരദര്‍ശനില്‍.സിസ്റ്റം പ്രൊഫഷനല്‍ അല്ലാത്തതിന്റെ പ്രശ്നം മാത്രമായിരുന്നു അതൊക്കെ. അതല്ലാതെ വലിയ പരിമിതികളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല.</span></div><div class="separator" style="clear: both;"><span style="font-size: medium;">പിന്നൊന്നുള്ളത്, സാങ്കേതികവിദ്യ പഴകിയപ്പോള്‍ അന്നുണ്ടാക്കിയതൊന്നും തെല്ലും ശേഷിക്കാതെ അപ്രത്യക്ഷമായിപ്പോയി എന്നതാണ്. അക്കാലത്തെ ടേപ്പുകളോ, റെക്കോര്‍ഡിങ്ങുകളോ ഒന്നും സംരക്ഷിക്കപ്പെട്ടില്ല. എന്റെ ടെലിഫിലിമുകളില്‍ പലതും ഇന്നു കാണാന്‍ കിട്ടില്ല. ചിലതു മാത്രം ലോ റസല്യൂഷനില്‍ യൂട്യൂബില്‍ കണ്ടേക്കും.</span></div><div class="separator" style="clear: both;"><span style="font-size: medium;">അതല്ലാതെ സാങ്കേതികത എനിക്കൊരുകാലത്തും വിലങ്ങുതടിയായിരുന്നില്ല. സത്യം പറഞ്ഞാല്‍ സാങ്കേതികതയെ ഭാവനാത്മകമായ ആവിഷ്കാരത്തിലൂടെ മറികടക്കാനാണ് ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടു തന്നെ പരിമിതികളെ മറികടക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന ടെലിഫിലിം തന്നെ ഉദാഹരിക്കാം. ഇന്ന് ഗ്രീന്‍ മാറ്റോ ക്രോമയോ ഒക്കെ വച്ച് എളുപ്പം സാധ്യമാക്കാവുന്ന ഒരു ഫാന്റസിയാണ് ബഷീറിന്റെ ആ കഥ. പക്ഷേ അക്കാലത്ത് അതൊന്നും ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. അപ്പോള്‍ ഞാനതിന് സ്വീകരിച്ചൊരു സങ്കേതം, തീയട്രിക്കലും കാരിക്കേച്ചറും സിനിമയും ചേര്‍ന്നൊരു രീതി അവലംബിക്കുക എന്നതായിരുന്നു. സെറ്റുക ളെല്ലാം കാര്‍ഡുകളില്‍ വരച്ചുണ്ടാക്കി. കഥാപാത്രങ്ങള്‍ ലൈവായി അഭിനയിക്കുമ്പോള്‍ പിന്നില്‍ വരച്ചുണ്ടാക്കിയ കാര്‍ഡുകള്‍ നീക്കി അവയ്ക്ക് ദൃശ്യപശ്ചാത്തലമൊരുക്കി.എന്നുവച്ചാല്‍, ഇത് യഥാതഥത്തിനുപരി ഫിക്ഷനോ ഫാന്റസിയോ ആണെന്ന് കാഴ്ചക്കാരെ ബോധിപ്പിക്കുന്ന തരത്തിലാണത് അവതരിപ്പിച്ചത്.അതെല്ലാം അന്ന് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളെ മാത്രമാശ്രയിച്ചാണ് ചെയ്തത്. ഇന്നിപ്പോള്‍ എനിക്ക് അത്രയ്ക്കും ധൈര്യമുണ്ടാവുമോ എന്നു സംശയമായിരുന്നു.അല്ലെങ്കില്‍ ആല്‍ബര്‍ കമ്യൂവിന്റെ നാടകം നമുക്ക് ദൂരദര്‍ശനില്‍ ടെലിഫിലിമാക്കിക്കളയാമെന്നൊക്കെ ചിന്തിക്കുമായിരുന്നോ? അതും സായുധ വിപ്ളവത്തെപ്പറ്റി ഒരു ദൃശ്യാവതരണം ഔദ്യോഗിക സര്‍ക്കാര്‍ ചാനലില്‍ നിര്‍മ്മിക്കാമെന്നൊക്കെ ചിന്തിക്കാനാവുമോ?അതൊക്കെ ഒരു കാലം!</span></div><div class="separator" style="clear: both;"><span style="font-size: medium;">അതുകൊണ്ട് സാങ്കേതികവിദ്യയുടെ കുറവ് ദൂരദര്‍ശനില്‍ ഒരു പ്രശ്നമായിരുന്നു എന്നു തോന്നിയിട്ടില്ല. പക്ഷേ, മൊത്തത്തിലുള്ള പ്രൊഫഷനലിസമില്ലായ്മയായിരുന്നു പ്രശ്നം. അതുപക്ഷേ, പിന്നീട് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ മുളച്ചുപൊന്തിയപ്പോഴും പ്രൊഫഷനലിസത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗമിച്ചോ എന്നത് സംശയമാണ്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">അതെന്തുകൊണ്ടാണ് സംഭവിച്ചത് എന്നു പറയാമോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇത് മൂന്നാംലോക രാജ്യങ്ങളുടെ ടെലിവിഷന്റെ മാത്രം പ്രശ്നമാണ്. വികസിത രാജ്യങ്ങളിലെ സ്ഥിതി ഇങ്ങനല്ലല്ലോ. നമ്മുടെ നാട്ടില്‍ ടിവി പരിപാടികള്‍ക്ക് പ്രൊഫഷനലിസം കുറഞ്ഞതിനും അവയ്ക്ക് മൂല്യച്യുതി സംഭവിച്ചതിനും ആദ്യ ഉത്തരവാദികള്‍ ദൂരദര്ശന് തന്നെയാണെന്നേ ഞാന്‍ പറയൂ. അവരുണ്ടാക്കി വച്ചൊരു അണ്-പ്രൊഫഷണല്‍ പ്രോസസ്സിലും, ദൃശ്യവ്യാകരണത്തിന്മേലാണ് മറ്റെല്ലാ ചാനലുകളും തങ്ങളുടെ ആഖ്യാനങ്ങള്‍ നിര്‍വഹിച്ചത്. ഇന്ത്യയിലെത്തിയ വിദേശ ചാനലുകള്‍ പോലും ഇന്ത്യയിലെ വിജയവഴിതന്നെ പിന്തുടരുകയായിരുന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഒരു ടെലിവിഷന്‍ പ്രൊഡക്ഷനു മുമ്പ് ശ്യാമപ്രസാദ് എന്തൊക്കെ തയാറെടുപ്പുകള്‍ക്കാണ് മുതിര്‍ന്നിരുന്നത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്റെ പ്രൊഡക്ഷന്‍സ് അധികവും ഫിക്ഷനായിരുന്നല്ലോ, ഏറെയും ടെലിഫിലിംസ്. റെയിന്‍ബോ എന്ന പേരില്‍ ഒരു ഇംഗ്ളീഷ് മാഗസിന് പ്രോഗ്രാം ഞാന്‍ ചെയ്തിട്ടുണ്ട്. മ്യൂസിക്ക് ടൈം എന്നൊരു വെസ്റ്റേണ്‍ മ്യൂസിക്ക് സ്ളോട്ടും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പക്ഷേ അതില്‍പ്പോലും ഫിക്ഷന്റെയും ലിറ്ററേച്ചറിന്റെയും ആര്‍ട്ടിന്റെയും ഘടകങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനകത്ത് ഒരു യുവ ആംഗലേയ കവിയുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തും അല്ലെങ്കില്‍ ഒരു കവിതയുടെ വിഷ്വലൈസേഷന്‍ ഉള്‍പ്പെടുത്തും...അങ്ങനെയൊക്കെ. എന്തെങ്കിലും ഭാവാത്മകമായി ചെയ്യാന്‍ പറ്റുമോ എന്നാണ് എല്ലായ്പ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">പക്ഷേ ടെലിഫിലിമുകളിലേക്കൊക്കെ എത്തുമ്പോള്‍ അടിസ്ഥാനപരമായി ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് അതിന്റെ കണ്ടന്റില്‍ തന്നെയാണ്. അത് തന്നെയാണ് എന്റെ മുഖ്യ പ്രചോദനം. മാധവിക്കൂട്ടിയുടെ വേനലിന്റെ ഒഴിവ് അല്ലെങ്കില്‍ എന്‍ മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ തുടങ്ങിയ കഥകളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവ ഉത്തേജിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. അവ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ഉള്‍പ്പെടുത്താവുന്ന അഭിനേതാക്കള്‍, ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ ഇതൊക്കെ ആലോചിക്കുമെങ്കിലും ആത്യന്തികമായി ഉള്ളടക്കം, കഥ, ഇതിവൃത്തം. ഇതൊക്കെയാണ് പരിഗണിച്ചിട്ടുള്ളത്. അതിന്റെ അന്തസത്ത ചോരാതെ എങ്ങനെ ആവിഷ്കരിക്കാം എന്നാണ് ആലോചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഞാന്‍ ചെയ്ത ടെലിഫിലിമുകളില്‍ മിക്കതിനും തിരക്കഥ ഞാന്‍ തന്നെയാണ് എഴുതിയിട്ടുള്ളത്. ഒറ്റപ്പെട്ട ചില അപവാദങ്ങള്‍ അതിനുണ്ടെന്നു മാത്രം. ആ കഥാവസ്തുവിനോടുള്ള എന്റെ സമര്‍പ്പണവും അതിന്റെ പ്രചോദനം നഷ്ടപ്പെടാതെ അതിന് എന്റേതായൊരു വ്യാഖ്യാനം നല്‍കാനുമാണ് ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ലബ്ധപ്രതിഷ്ഠമായ സാഹിത്യ സൃഷ്ടികള്‍ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി വായിച്ചു പതിഞ്ഞ വായനക്കാര്‍ക്ക് അതു സ്വീകാര്യമാക്കുക എന്നതാണ്. ചെമ്മീനിന്റെ ദൃശ്യാഖ്യാനം പോലും സാഹിത്യകൃതിയെ വികൃതമാക്കി എന്ന് അഭിപ്രായപ്പെട്ട വായനക്കാരും നിരൂപകരുമാണ് ഇവിടെയുള്ളത്. മിനിസ്ക്രീനില്‍ ഏറ്റവുമധികം സാഹിത്യകൃതികളെ അവലംബിച്ച് രചനകള്‍ വിജയിപ്പിച്ച ശ്യാമപ്രസാദ് ഈ വെല്ലുവിളിയെ എങ്ങനെ അതിജീവിച്ചു</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്നെ സംബന്ധിച്ച് മൂലകൃതിയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനാണ് ഞാന്‍ ദൃശ്യവല്‍ക്കരണത്തില്‍ ഊന്നല്‍ നല്‍കിയത്. പൊതു വായനക്കാരുടെ മനസില്‍ പതിഞ്ഞത് എവ്വിധം എന്നു ഞാന്‍ ആലോചിക്കാറേ ഇല്ല. മറിച്ച് അത് എന്റെ മനസില്‍ എങ്ങനെ സ്വാധീനിച്ചു എന്നു മാത്രമാണ് നോക്കാറ്. അത് എന്റെ മീഡിയത്തിലൂടെ സാക്ഷാത്കരിക്കാനുള്ള ചെയ്യാനുള്ള എന്റെ കഴിവ് മാത്രമാണ് എന്റെ മുന്നിലെ വെല്ലുവിളി. ഞാന്‍ എന്റെ വേര്‍ഷന്‍ ആണ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ 'വേനലിന്റെ ഒഴിവാ'യാലും 'ഉയിര്‍ത്തെഴുന്നേല്‍പ്പാ'യാലും അതെല്ലാം എന്റെ വ്യാഖ്യാനങ്ങളാണ്. എന്റെ അനുഭവങ്ങളുടെ സ്വാംശീകരണമാണ് അതിലൂടെ പുറത്തുവരുന്നത്. ഇത് വളരെയേറെ സ്വീകരിക്കപ്പെട്ടൊരു കൃതിയാണല്ലോ, വായനക്കാര്‍ക്ക് ഇത് എങ്ങിനെ അനുഭവപ്പെടും എന്ന് ഒരിക്കല്‍പ്പോലും ഞാന്‍ ആശങ്കപ്പെട്ടിട്ടേയില്ല. മലയാള സാഹിത്യത്തിലെ ഏറ്റവും നാഴികക്കല്ലായ ഖസാക്കിന്റെ ഇതിഹാസത്തെ അധികരിച്ച് ഞാനൊരു സിനിമ ആലോചിച്ചപ്പോഴും ഒരു വിജയന് ആരാധകനായിരിക്കെ, ഖസാക്കിന്റെ ഭൂമികയുടെ അരികില്‍ ജീവിച്ച, ആ ഭാഷയൊക്കെ അറിയുന്നൊരാള്‍ എന്ന നിലയ്ക്ക് അതിന് എനിക്കെങ്ങനെ എന്റേതായ ഒരു ദൃശ്യാഖ്യാനം നല്‍കാമെന്നാണ് ഞാന്‍ ആലോചിച്ചിട്ടുള്ളത്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ടെലിഫിലിമുകള്‍ക്കപ്പുറത്ത് മികച്ച ചില ഡോക്യുമെന്ററികളും താങ്കളുടേതായിട്ടുണ്ട്. എങ്ങനെയാണ് ഡോക്യുമെന്ററികളെ സമീപിച്ചത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഡോക്യമെന്ററികള്‍ മൂന്നെണ്ണമാണ് പ്രധാനമായി ഞാന്‍ ചെയ്തിട്ടുള്ളത്. അതില്‍ ഞാനേറെ ആഗ്രഹിച്ചു ചെയ്തതില്‍ ഒന്ന് കേരളം കണ്ട ഏറ്റവും മികച്ച വാസ്തുശില്‍പികളിലൊരാളായ ശ്രീ ലാറി ബേക്കറിനെക്കു റിച്ചുള്ളതാണ്. എനിക്കു തോന്നുന്നത് ബേക്കറിനെപ്പറ്റിയുള്ള ഏക വിഷ്വല്‍ ഡോക്യുമെന്റേഷന് അതായിരി ക്കാം. അത് ബേക്കറിനോടുള്ള കടുത്ത പ്രേമം കൊണ്ട് ഞാന്‍ ചെയ്തതാണ്. ബേക്കര്‍ എന്ന വ്യക്തി, അദ്ദേഹത്തിന്റെ ഫിലോസഫി, അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ഇവയോടെല്ലാമുള്ള കടുത്ത ആരാധന മൂത്ത് ചെയ്തതാണ്. നിര്‍ഭാഗ്യവശാല്‍ ആ ഡോക്യുമെന്ററിയൊന്നും ഇനി കാണാനാവാത്തവിധം അപ്രത്യക്ഷ മായിപ്പോയി.</span></div><div class="separator" style="clear: both;"><span style="font-size: medium;">പിന്നൊന്ന് എന്റെ ഗുരുനാഥന് കൂടിയായ നാടകാചാര്യന് ജി.ശങ്കരപ്പിള്ളയെപ്പറ്റി ചെയ്ത ചിത്രമാണ്. അതും ഒരുപക്ഷേ അദ്ദേഹത്തെപ്പറ്റിയുള്ള ഏക വിഷ്വല്‍ ഡോക്യുമെന്റേഷനാവാം. ഇതു രണ്ടും എനിക്ക് സബ്ജക്ടിനോടുള്ള കടുത്ത അഭിനിവേശം കൊണ്ടാണ്. അതിന്റെയും ടേപ്പൊന്നും ലഭ്യമല്ല എന്നതാണ് സങ്കടം.</span></div><div class="separator" style="clear: both;"><span style="font-size: medium;">ആരാധന കൊണ്ടു ചെയ്തതാണെങ്കില്‍ക്കൂടി, പേഴ്സണാലിറ്റി ഡോക്യുമെന്ററികളില്‍ കഴിവതും പ്രകീര്‍ത്തന സ്വഭാവം കടന്നുവരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധവച്ചിട്ടുണ്ട്. വ്യക്തിസങ്കീര്‍ത്തനമായി മാറാതെ ആ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള് അനാവരണം ചെയ്ത് അവരെ അവരായി അവതരിപ്പിക്കാനാണ്, അവരുടെ ഉള്‍ക്കാഴ്ചകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്നാല്‍ എം.ടി.യെപ്പറ്റി ഞാനെടുത്ത ഡോക്യുമെന്ററി അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടിയപ്പോള്‍ സംപ്രേഷണം ചെയ്യാന്‍ വേണ്ടി ഏല്‍പ്പിച്ച ഒരു കമ്മിഷന്‍ഡ് വര്‍ക്കാണ്. ബൈജു ചന്ദ്രനായിരുന്നു അതിന്റെ കണ്ടന്റ് ഒക്കെ ഏകോപിപ്പിച്ച എന്റെ ശക്തനായ സഹയാത്രികന്. അന്ന് ബൈജു ചാനലില്‍ ജോലി ചെയ്യുന്നതുകൊണ്ട് ബൈജുവിന്റെ പേര് വയ്ക്കാന്‍ സാധിക്കാതെ വന്നുവെന്നേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ടുതന്നെ സ്വാഭാവികമായി അതിലൊരു പ്രകീര്ത്തനത്തിന്റെ ടോണ്‍ കാണാനാവും.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇപ്പോള്‍ ഞാന്‍ ചെയ്തു തീര്‍ത്തത് കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയെയും ഉണ്ണിയുടെ വര്‍ക്കുകളെയും അതില്‍ പ്രതിഫലിക്കുന്ന ചിന്തയേയും ആസ്പദമാക്കി ചെയ്ത ഡോക്യുമെന്ററിയാണ്. അതും എനിക്ക് ഉണ്ണി എന്ന കാര്‍ട്ടൂണിസ്റ്റിനോടുള്ള താല്പര്യത്തിന്റെയും അദ്ദേഹത്തിന്റെ പാലക്കാടന്‍ അസ്തിത്വത്തോടുള്ള താദാത്മ്യത്തിന്റെയുമൊക്കെ ഫലമായി ഉരുത്തിരിഞ്ഞതാണ്. ഒരു വ്യക്തിയുടെ ക്രിയാത്മക ജീവിതത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാനാണ് വ്യക്തി ഡോക്യുമെന്ററികളില്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ബയോഗ്രഫിക് ഡീറ്റെയ്ല്‍സിനൊന്നും സമയം കളയാതെ കിട്ടുന്ന അരമണിക്കൂറോ ഒരു മണിക്കൂറോ പരമാവധി ആ വ്യക്തിത്വത്തിന്റെ ഉള്‍ക്കാഴ്ച വ്യക്തമാക്കാനാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഉണ്ണിയുടെ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ വ്യക്തിചിത്രം രണ്ടേ രണ്ട് കാര്‍ഡുകളിലൊതുക്കി. പകരം അഭിമുഖങ്ങളിലൂടെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളിലൂടെയുമൊക്കെ വ്യക്തിയുടെ വീക്ഷണം, നിലപാട്, സൃഷ്ടികളെക്കുറിച്ചുള്ള അവലോകനങ്ങള്‍ ഇതൊക്കെ അവരവരുടെ വര്‍ക്കുകളില്‍ എങ്ങനെ പ്രതിഫലിക്കുന്നു, അവയെങ്ങനെ കാലത്തിനനുസരിച്ച് ഉരുത്തിരിയുന്നു എന്നൊക്കെ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">അതുപോലെ തന്നെ ബൈജുവുമായി ചേര്‍ന്ന് അരവിന്ദന് സ്മരണ എന്ന പേരില്‍ അരവിന്ദന് മരിച്ച സമയത്ത് സംപ്രേഷണം ചെയ്ത ഹ്രസ്വചിത്രം.. ദൂരദര്‍ശനു വേണ്ടി ചെയ്ത അത്തരം പ്രൊഡക്ഷനിലൊക്കെ ഞാനും സജീവ പങ്കാളിയായി ഒപ്പമുണ്ടായിട്ടുണ്ട്. </span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">എന്തുകൊണ്ടാണ് പക്ഷേ ഡോക്യുമെന്ററിക്ക് ടെലിവിഷനില്‍ വേണ്ടത്ര ഇടം ലഭിക്കാതെ പോയത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഇടം ലഭിച്ചില്ല എന്ന് തീര്‍ത്തു പറഞ്ഞുകൂടാ. കാള്‍സഗാന്റെ സ്പെയ്സ് സീരീസ്, നേച്ചര്‍ സീരീസ് പോലുള്ള അര്‍ത്ഥവത്തായ ഡോക്യുമെന്ററിപരമ്പരകള്‍ ഗ്രാമാന്തരങ്ങളില്‍ പോലും എത്തിപ്പറ്റിയത് ദൂരദര്‍ശനി ലൂടെത്തന്നെയാണ്. എന്നിരുന്നാലും ഡോക്യുമെന്ററി വിഭാഗം പ്രൊഫഷനലായി പൂര്‍ണവളര്‍ച്ചയെത്താത്തിന് ഞാന്‍ കുറ്റപ്പെടുത്തുക ദൂരദര്‍ശനും ഫിലിംസ് ഡിവിഷനും പോലെ അതിനു ചുക്കാന്‍ പിടിച്ച സര്‍ക്കാര്‍ സംവിധാനങ്ങളെത്തന്നെയാണ്.അത്രമാത്രം മനസുമടുപ്പിക്കുന്നതാണ് അവര്‍ മുന്നോട്ടുവച്ച ഡോക്യുമെന്ററികളുടെ സ്വഭാവം.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">വാര്‍ത്താവതരണത്തില്‍ ഇടപെട്ടതിനെപ്പറ്റി സൂചിപ്പിച്ചു. പക്ഷേ പിന്നീട് അമൃതയിലായിരിക്കെ ഓരോ വാര്‍ത്താവതരണത്തിനും തനതായ വ്യക്തിത്വം നല്‍കാനും വേറിട്ട അസ്തിത്വം നല്‍കാനും അങ്ങനെ അവയെ ബ്രാന്‍ഡ് ചെയ്യാനും ടോപ്പ് ടെന്‍ അറ്റ് ടെന്‍ പോലെ തീര്‍ത്തും വ്യത്യസ്തമായൊരു ഫോര്‍മാറ്റ് തന്നെ അവതരിപ്പിക്കാനുമൊക്കെ താങ്കള്‍ മുന്‍കൈയെടുത്തതിന് അവ നിര്‍വഹിക്കുന്നതില്‍ ഒരു പങ്കുകാരനെന്ന നിലയ്ക്ക് എനിക്കു നേരറിവുള്ളതാണ്. ഇങ്ങനെ വാര്‍ത്താവതരണത്തിലും വൈവിദ്ധ്യം ചിന്തിക്കാന്‍ പ്രേരണയായതെന്താണ്?</span></div><div class="separator" style="clear: both;"><span style="font-size: medium;">ടെലിവിഷന്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്ളാറ്റ്ഫോമാണ് വിവിധ തരം പരിപാടികള്‍ വിക്ഷേപിക്കാന്‍ പറ്റുന്ന ഒരു അവതരണത്തറ. ദൂരദര്‍ശനിലായിരുന്ന സമയത്ത് എനിക്ക് തൊഴില്‍പരമായ വലിയ പരിമിതികളുണ്ടായിരുന്നു.അധികാര ശ്രേണിയില്‍ ഞാന്‍ വളരെ താഴെമാത്രമുള്ളൊരാളായിരുന്നു. അവിടെ എനിക്കു സാധിച്ചത് എന്റെ ചുമതലയിലുള്ള നിര്‍മ്മാണങ്ങള്‍ പരമാവധി വൃത്തിക്ക് നിര്‍വഹിക്കു കയെന്നുള്ളതാണ്. പിന്നെ ഭാഗ്യവശാല്‍ സമാനചിന്താഗതിക്കാരായ സൗഹൃദമുണ്ടായതുകൊണ്ട് എന്റെ പരിമിതകള്‍ക്കുപുറത്തും പലതും ചെയ്യാനായി എന്നേയുള്ളൂ. പക്ഷേ അമൃത ടിവിയിലേക്കു വരുമ്പോള്‍ പ്രോഗ്രാം ഹെഡ് എന്ന നിലയ്ക്ക് പ്രസിഡന്റ് പ്രോഗ്രാംസ് എന്ന നിലയില്‍ എനിക്ക് ആ ചാനലിന്റെ മൊത്തത്തിലുള്ള ഉള്ളടക്കം എങ്ങനെ വേണമെന്നു തീരുമാനിക്കാനുള്ള അധികാരമുണ്ടായി.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഒരു ദിവസം മുഴുവന്‍ ചാനല്‍ കാണുന്ന ഒരു സാങ്കല്പിക പ്രേക്ഷകന് വൈവിദ്ധ്യമാര്‍ന്ന എന്തെല്ലാം പരിപാടികള്‍ നല്‍കാം എന്ന നിലയ്ക്കാണ് ഞാനന്നാലോചിച്ചത്. അതെങ്ങനെ പരസ്പരപൂരകമായൊരു പാറ്റേണില്‍ നിര്‍മ്മിക്കാമെന്നാണ് ചിന്തിച്ചത്. അങ്ങനെയാണ് ചില കളര്‍ സ്കീമുകള്‍, ഭാഷ, അവതരണശൈലി, റിപ്പോര്‍ട്ടിങ് ശൈലി, ശരീരഭാഷ, വേഷവിധാനം തുടങ്ങി പല ഘടങ്ങളും ഉള്‍പ്പെടുത്തിയാണ് വാര്‍ത്തകളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിച്ചത്. നിലവിലുള്ള ഉപഗ്രഹ ചാനലുകളില്‍ നിന്ന് ചെറിയ തോതിലെങ്കിലും എങ്ങനെ മാറ്റം കൊണ്ടുവരാം എന്നാണ് ആലോചിച്ചത്. സിഗ്നേച്ചര്‍ മൊണ്ടാഷ് മുതല്‍, ടൈറ്റ്ലിങ് മുതല്‍ റണ്‍ ഓര്‍ഡര്‍ വരെ എങ്ങനെ മാറ്റി അവതരിപ്പിക്കാം എന്നൊക്കെ ശ്രദ്ധിച്ചു. അതൊരു ടീം വര്‍ക്കായിരുന്നു ജൂഡ് അട്ടിപ്പേറ്റി, പെഴ്സി ജോസഫ്, അനില്‍, അജിത് ഗോപിനാഥ്.. അങ്ങനൊരു സംഘം പ്രോഗ്രാമില്‍ ഒപ്പമുണ്ടായി. ഇതൊന്നും ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ല. കാരണം കണ്ടെന്റിനായി അസാമാന്യ വിശപ്പുള്ള ഒരു വന്‍ ജന്തുവാണ് ടെലിവിഷന്‍. അതിന്റെ വിശപ്പടക്കാനായി ഒരു പാട് കാര്യങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടേയിരിക്കേണ്ടതായുണ്ട്. സമാനചിന്തയുള്ള ശക്തമായൊരു ടീമുണ്ടെങ്കിലെ അവിടെ പലതും ചെയ്യാനാവൂ.</span></div><div class="separator" style="clear: both;"><span style="font-size: medium;">അമൃതയില്‍ തന്നെ വാര്‍ത്തയുടെ കാര്യത്തില്‍ കോസ്മറ്റിക്കായ പലതും ചെയ്യാനായി. പക്ഷേ ഭാഷയുടെ കാര്യത്തില്‍ നറേഷന്റെ കാര്യത്തില്‍ ഒന്നും ഒരുപരിധിയിലപ്പുറം ചെയ്യാനായെന്നു പറയാനാവില്ല. പിന്നെ ക്രിയാത്മകമായ ഉത്സാഹമുള്ള പ്രൊഡ്യൂസര്‍മാരുടെ ഒരു ടീം ഒപ്പമുണ്ടായതുകൊണ്ട് പലതും ചെയ്യാനായി.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഇന്ത്യയില്‍ മറ്റൊരു ചാനലിലും കാണാന്‍ സാധിച്ചിട്ടില്ലാത്തതരം ചില റിയാലിറ്റി ഫോര്‍മാറ്റുകള്‍ അമൃതയില്‍ ആവിഷ്കരിക്കപ്പെട്ടു. മുന്മാതൃകകള് സൂചിപ്പിക്കാവുന്ന സമാഗമം, സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയവയ്ക്കപ്പുറം ബസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്, വനിതാരത്നം, ബസ്റ്റ് ആക്ടര്‍, ജനനായകന്, നാടകമേ ഉലകം തുടങ്ങി അധികമാരും ആലോചിക്കാത്ത വിധത്തിലുള്ള ആവിഷ്കാരങ്ങള്‍ അമൃതയില്‍ പ്രത്യക്ഷമായി. അതേപ്പറ്റി...</span></div><div class="separator" style="clear: both;"><span style="font-size: medium;">ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ എങ്ങനെ വ്യത്യസ്തമാവാം എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ചാനല്‍ വീയില്‍ വന്ന തീര്‍ത്തും വേറിട്ടൊരു പരിപാടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താങ്കള്‍ നിര്‍ദ്ദേശിച്ച ഒരാശയത്തില്‍ നിന്നാണ് ടോപ് ടെന്‍ അറ്റ് ടെന്‍ വികസിപ്പിക്കുന്നത്. അതുപോലെ പലതും. ഒപ്പം ചേര്‍ന്നു നില്ക്കാന് മനപ്പൊരുത്തമുള്ളൊരു ടീമുണ്ടായതുകൊണ്ടാണ് അതൊക്കെ ചെയ്യാന്‍ സാധിച്ചത്. </span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ദൂരദര്‍ശനിലെ അധികാരശ്രേണിയെപ്പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പ് ടെലിഫിലിമാക്കാന്‍ താങ്കള്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ട് ആറുവര്‍ഷം അനുമതി ലഭിച്ചില്ലെന്നും ഒടുവില്‍ 1998ല്‍ നിര്‍മ്മിക്കപ്പെട്ട അതിന് സംസ്ഥാന ബഹുമതി ലഭിച്ചപ്പോള്‍ വാങ്ങാന്‍ പോകാന്‍ സമ്മതിച്ചില്ലെന്നും കേട്ടിട്ടുണ്ട്...</span></div><div class="separator" style="clear: both;"><span style="font-size: medium;">സ്റ്റേഷന് ഡയറക്ടറായിരുന്ന ശ്രീമതി രുഗ്മിണിയായിരുന്നു അതിന് അനുമതി നല്‍കിയത്. അതിനു മുമ്പുണ്ടായിരുന്ന ഡയറക്ടര്‍ അതിന് അനുമതി നല്‍കിയില്ല. കാരണം, ഞാനന്ന് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മാത്രമായിരുന്നല്ലോ. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്മാര്‍ അത്രയ്ക്കു സ്വതന്ത്രമായ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫിലിമൊന്നും ചെയ്യേണ്ടതില്ല, അതിനുള്ള ബജറ്റ് ഒന്നും കൊടുക്കണ്ട എന്ന ബ്യൂറോക്രറ്റിക്ക് ചിന്തയായിരുന്നിരിക്കാം അദ്ദേഹത്തിന്. ജോലികളുടെയും തസ്തികകളുടെയും മേലും കീഴുമൊന്നും ഒരുകാലത്തും എന്നെ ബാധിച്ചിട്ടില്ല. ഞാനതെപ്പറ്റിയൊന്നും ബോധവാനുമായിട്ടില്ല. എന്നെ സംബന്ധിച്ച് അധികാര ശ്രേണിയില്‍ താഴെയായിരുന്നത് മിക്കപ്പോഴും അനുഗ്രഹമായിട്ടുണ്ട്. പാവം പിടിച്ച ബൈജുവും സാജനുമൊക്കെ ഭാരിച്ച ഉത്തരവാദിത്തം കൊണ്ട് വാലിനു തീപിടിച്ചോടുമ്പോള്‍ ഞാനിങ്ങനെ ഔട്ടറില്‍ താതമ്യേന ഉത്തരവാദിത്തങ്ങളില്ലാതെ സ്വതന്ത്രനായി കഴിയുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. പക്ഷേ ചുരുക്കം അവസരങ്ങളില്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാര്യം വന്നപ്പോഴത്തെ പ്പോലെ, തസ്തിക ബാധ്യതയായ അവസ്ഥകളുമുണ്ടായിട്ടുണ്ട്.</span></div><div class="separator" style="clear: both;"><span style="font-size: medium;">രുഗ്മിണി ഡയറക്ടറായപ്പോള്‍ കുറേ കണ്ടന്റ് ചെയ്യണമെന്നൊക്കെ അവരാഗ്രഹിച്ചു.അങ്ങനെയാണ് എന്റെ പഴയ പ്രപ്പോസല്‍ വീണ്ടും പരിഗണിക്കുന്നതും അംഗീകരിക്കുന്നതും. പക്ഷേ ദൂരദര്‍ശനിലും ആകാശ വാണിയിലുമൊക്കെ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്ന കാര്യത്തിലൊക്കെ ഒരുപാട് ഫോര്‍മാലിറ്റീസുണ്ട്. ദൂരദര്‍ശന്റെ അംഗീകൃത ഫോര്‍മാറ്റില്‍ ടെലിപ്ളേ എന്ന കാറ്റഗറിയിലാണ് ഇങ്ങനത്തെ പരിപാടികള്‍ ഒക്കെ വന്നിരുന്നത്. എന്നാല്‍ ആ വിഭാഗത്തില്‍ അഭിനയിക്കുന്നവര്‍ ആകാശവാണിയുടെയോ ദൂരദര്‍ശന്റെയോ ഓഡിഷന് കഴിഞ്ഞവരായിരിക്കണം എന്നൊക്കെയായിരുന്നു നിബന്ധനകള്‍. അതിനു സ്വാഭാവികമായി വന്നിരുന്നത് തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള കുറേപ്പേരും. സ്വാഭാവികമായി എനിക്കത് നിര്‍മ്മിക്കണമെങ്കില്‍ അവരൊന്നും പോരാ. അപ്പോള്‍ അതിനെ മറികടക്കാനുള്ള ആലോചനകളായി.</span></div><div class="separator" style="clear: both;"><span style="font-size: medium;">ഒരു നാടകസംഘം അവതരിപ്പിക്കുന്ന നാടകം പകര്‍ത്തി കാണിക്കാനാണെങ്കില്‍ ഇപ്പറഞ്ഞ നിബന്ധനകളൊന്നും ദൂരദര്ശന് ബാധകമാകില്ല. ഒരു നാടകാവതരണം ദൂരദര്ശന് ഷൂട്ട് ചെയ്ത് കാണിക്കുക മാത്രമാണ് എന്നാണ് സങ്കല്പം. ആ പഴുതുപയോഗിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നമുക്കു പറ്റിയ ഒരു നാടകഗ്രൂപ്പിനെക്കുറിച്ചുള്ള ചിന്തയായി. അപ്പോഴാണ് ജോയ് മാത്യുവിന്റെ ബോധിയെപ്പറ്റി ഓര്‍ക്കുന്നത്. ഞാന്‍ ജോയിമാത്യുവിനോട് പറഞ്ഞു എടാ നീ ഇതിന് എന്നോടൊപ്പം നില്‍ക്കണം. ജോയി പിന്നെ ഏതുതരത്തിലുള്ള സഹകരണത്തിനും ഒരുക്കമായിരുന്നു. അങ്ങനെ ജോയ് മാത്യുവിന്റെ നാടകസംഘം അവതരിപ്പിക്കുന്ന ടെലിപ്ളേ എന്ന രൂപത്തില്‍ ഞാനെന്റെ പഴയ കൂട്ടുകാരെയൊക്കെ സംഘടിപ്പിച്ച് അണിനിരത്തി നിര്‍മ്മിച്ചതാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്. സ്വാഭാവികമായി ജോയ് മാത്യുവിന് അതിലൊരു വേഷമുണ്ടായിരുന്നു. എറണാകുളത്ത് ഏഴു ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. എന്നോടൊപ്പം ഏറെ വര്‍ക്ക് ചെയ്തിട്ടുള്ള ക്യാമറാമാന് അഴകപ്പന്‍, മനാഫ് എന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് എന്നിവര്‍ ഒക്കെയാണ് ഒപ്പമുണ്ടായിരുന്നത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">അന്ന് ദൂരദര്‍ശനില്‍ എനിക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ ഗുണമെന്താണെന്നു വച്ചാല്‍ ഷൂട്ട് ചെയ്ത ശേഷം എഡിറ്റ് ചെയ്ത് ഫൈനലാക്കുന്നതിന് യാതൊരുവിധ സമയസമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്നത്തെപ്പോലെ ഷൂട്ട് ചെയ്ത് അപ്പപ്പോള്‍ തന്നെ സംപ്രേഷണം ചെയ്യുന്നതിന്റെ പ്രഷറൊന്നുമില്ല. എന്റെ ഷോസ് പോലും മാസത്തില്‍ ഒന്ന് ഒക്കെയായിരുന്നു. ധാരാളം സമയമുണ്ട് പ്ളാനിങിനും മറ്റുമായി. ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെ ഷൂട്ട് ചെയ്തിട്ട് ആറേഴു മാസത്തോളം അങ്ങനെ തന്നെയിരുന്നു. ഞാന്‍ മറ്റു ജോലികളുമൊക്കെയായി മുന്നോട്ടുപോയി. പിന്നെ ഫ്രഷായി അതൊന്ന് എഡിറ്റ് ചെയ്തു നോക്കി. പിന്നെ ചില ഷോട്ട്സൊക്കെ കൂട്ടിച്ചേര്‍ത്തു. ചിലതൊക്കെ റീഷൂട്ട് വരെ ചെയ്തു. അങ്ങനെ അതിന്റെ ഫൈനല്‍ ഫോമിലെത്തി. ആയിടയ്ക്ക് ഐഎഎസൊക്കെ വിട്ട് മീഡിയയില്‍ വന്ന ശ്രീനിവാസന് എന്നൊരു അസിസ്റ്റന്റ് ഡയറക്ടര്‍ ഇതിന്റെ പ്രിവ്യൂ കാണാന്‍ താല്പര്യപ്പെട്ടു. അദ്ദേഹത്തിനു വേണ്ടി ഞാനതു കാണിച്ചും കൊടുത്തു. പുള്ളി അടപടലം ഒരു സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു. അദ്ദേഹം അതു കണ്ടിട്ട് ഇത് ഭരണകൂടവിരുദ്ധ സിനിമയാണ്, സായുധവിപ്ളവത്തെ ന്യായീകരിക്കുന്നതാണ്, കുറഞ്ഞപക്ഷം അതിനെ തള്ളിപ്പറയാത്തതെങ്കിലുമാണ് എന്നൊക്കെ പറഞ്ഞു.പുള്ളി വളരെ നീണ്ട റിപ്പോര്‍ട്ടൊക്കെ തയാറായി. അതോടെ രുഗ്മിണി ആകെ ധര്‍മ്മസങ്കടത്തിലായി. ഞാന്‍ പക്ഷേ എന്റെ വര്‍ക്കിനെ പരമാവധി പ്രതിരോധിച്ചു. അവരോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതൊരു മഹാന്റെ രചനയാണ്. അത് പ്രതിനിധാനം ചെയ്യുന്നത് പല തലങ്ങളുള്ള ഒരു കാഴ്ചപ്പാടിനെയാണ്. എന്നെല്ലാം പറഞ്ഞ് അവരെ അതിന്റെ അന്തരാര്‍ത്ഥങ്ങളെപ്പറ്റിയൊക്കെ മനസിലാക്കിക്കാന്‍ ശ്രമിച്ചു. അവര്ക്കാണെങ്കില് എന്തായാലും മികച്ച പരിപാടികള്‍ വേണമെന്നതില്‍ നിര്‍ബന്ധമുണ്ടായിരുന്നു.അങ്ങനെയാണ് ആ കടമ്പകളൊക്കെ മറികടന്ന് അവരതിന് അനുമതി നല്‍കുന്നത്. എന്തായാലും ഉയിര്‍ത്തെഴുന്നേല്‍പ്പ് എനിക്ക് വളരെ നല്ല അഭിപ്രായം തന്നെ ഉണ്ടാക്കിത്തന്നു. ഇന്നും ആ വര്‍ക്കിനെ ഓര്‍ക്കുന്ന പലരെയും കണ്ടുമുട്ടാറുണ്ട്.</span></div><div class="separator" style="clear: both;"><span style="font-size: medium;">തമാശ വരാനിരിക്കുകയായിരുന്നു. ആ വര്‍ഷം സംസ്ഥാന ടിവി അവാര്‍ഡിന് ഞാനതയച്ചു. അപ്പോള്‍ നമ്മളെല്ലാം വെറും കേന്ദ്ര സര്‍ക്കാരുദ്യോഗസ്ഥര്‍ മാത്രമാണ്, അതിലപ്പുറമാരും തലനീട്ടണ്ട എന്നു ഭംഗ്യന്തരേണ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ഞാന്‍ സംസ്ഥാന ബഹുമതിക്ക് അപേക്ഷിക്കാന്‍ പാടില്ല എന്നൊരുത്തരവ് രുഗ്മിണി പുറത്തിറക്കി.</span></div><div class="separator" style="clear: both;"><span style="font-size: medium;">നമുക്കാണെങ്കില്‍ എന്‍ട്രിക്കൊപ്പം ടെലിക്കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് വരെ വേണം. അതൊക്കെ നേരത്തേ തന്നെ ഞാന്‍ സംഘടിപ്പിച്ചു വച്ചിരുന്നു. എന്നിട്ട് ഞാനല്ല അപേക്ഷകന് എന്ന രീതിയിലാണ് അവാര്‍ഡിന് സമര്‍പ്പിച്ചത്. ജോയ്മാത്യുവാണല്ലോ നാടകസംഘത്തിന്റെ ഉടമ. ആ നിലയ്ക്ക് ജോയ് മാത്യുവിനെ കൊണ്ട് അപേക്ഷിപ്പിച്ചു. അതു തടയാന്‍ ദൂരദര്ശന് സാധിക്കില്ലല്ലോ.അങ്ങനെ ജോയിയെ കോഴിക്കോട്ടു നിന്നു വരുത്തിയാണ് അപേക്ഷ അയപ്പിച്ചത്.ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ടിവി അവാര്‍ഡ് അടക്കം എട്ടോ ഒമ്പതോ അവാര്‍ഡുകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കിട്ടി. അതോടെ രുഗ്മിണി ആകെ ഇന്‍ഫ്യൂറിയേറ്റഡായി. അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ പാടില്ല എന്നൊക്കെ വിലക്കി.ഞാന്‍ പക്ഷേ ഉറച്ച നിലപാടെടുത്തു. നേരിട്ടു ചെന്നു തന്നെ അവാര്‍ഡ് വാങ്ങിച്ചു. പിന്നീട് ഞാന്‍ രാജിവച്ചു. ഈ പ്രശ്നം കൊണ്ടു മാത്രമായിരുന്നില്ല അത്. ദൂരദര്‍ശനകത്തു തന്നെ പലവിധ അസ്വസ്ഥതകള്‍ ഉടലെടുത്തുവരുന്നുണ്ടായിരുന്നു. ഞങ്ങളെപ്പോലെ പലരും സമാന്തരമായി സ്വതന്ത്രമായ വര്‍ക്കുകള്‍ ചെയ്യുന്നുണ്ടായിരുന്നു. സീരിയലുകളുടെ അപ്രൂവലുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകള്‍ ആരോപണങ്ങള്‍ ഒക്കെ കത്തിനില്‍ക്കുന്ന കാലം. വല്ലാത്തൊരു കെട്ടകാലമായിരുന്നു. സ്വാഭാവികമായി അതിന്റെ ഭാഗമായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്കു തോന്നി. മാത്രമല്ല, ഉയിര്‍ത്തെഴുന്നേല്‍പ്പ് വന്നതില്‍പ്പിന്നെ സിനിമ ചെയ്തുകൂടേ എന്നന്വേഷിച്ച് ചില നിര്‍മ്മാതാക്കളും എന്നെ സമീപിച്ചിരുന്നു. അതൊക്കെക്കൊണ്ടുകൂടിയായിരുന്നു 1994ല്‍ എന്റെ രാജിതീരുമാനം.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">അതിനുശേഷമായിരുന്നോ അഴകപ്പനുമായി ചേര്‍ന്ന് ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്വതന്ത്ര പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിക്കുന്നത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">അതേ രാജിവച്ചു പുറത്തുവന്നശേഷമായിരുന്നു അത്. പ്രധാനമായി ഫിക്ഷന്‍ നിര്‍മ്മാണത്തിനു ദ്ദേശിച്ചുകൊണ്ടുള്ള ഒരു സെറ്റപ്പായിരുന്നു അത്. ശമനതാളം പോലെ ഞങ്ങളുടെ പല ഫിക്ഷന്‍ വര്‍ക്കുകളും അന്ന് ആസൂത്രണഘട്ടത്തിലായിരുന്നു. സ്വാഭാവികമായി ഉപകരണങ്ങള്‍ വാടകയ്ക്കെടുക്കേണ്ടതുണ്ട്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് നമുക്കു തന്നെ സ്വന്തമായി അവ വാങ്ങിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ഷൂട്ട് ആന്‍ഡ് എഡിറ്റ് ഉരുത്തിരിയുന്നത്. പക്ഷേ അതൊരു വളരെ മോശം ഐഡിയയായിരുന്നു എന്നു പില്ക്കാലത്ത് ഞങ്ങളിരുവര്‍ക്കും ബോദ്ധ്യമായി. അത്രവേഗമാണ് സാങ്കേതികവിദ്യ മാറിക്കൊണ്ടിരുന്നത്. അപ്പോള്‍ നമ്മുടെ യന്ത്രങ്ങള്‍ നമുക്കു തന്നെ ബാധ്യതയാവുന്ന അവസ്ഥവന്നു. മാത്രമല്ല ബിസിനസ് നമുക്കു പറ്റിയതല്ല എന്ന തിരിച്ചറിവുമുണ്ടായി. അങ്ങനെ കടങ്ങളൊക്കെ എങ്ങനെയൊക്കെയോ വീട്ടി കടപൂട്ടുക യായിരുന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ആദ്യമായി പൂര്‍ണമായി വിദേശത്തു വച്ചൊരു ടെലിവിഷന്‍ പരമ്പര ചിത്രീകരിക്കപ്പെടുന്നത് മണല്‍നഗരത്തിലായിരുന്നല്ലോ? കേരളത്തിന്റെ ഭൂമികയില്‍ മാത്രം ടെലിസിനിമകളൊരുക്കിയിരുന്ന ഒരാള്‍ എങ്ങനെയാണ് അത്തരമൊരു പ്രൊജക്ടില്‍ ചെന്നെത്തപ്പെടുന്നത്?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഏഷ്യാനെറ്റിനു വേണ്ടി നിലവാരമുള്ളൊരു പരമ്പരയ്ക്കായി ആലോചിക്കുമ്പോഴാണ് ഗള്‍ഫില്‍ ഏറെക്കാലം ജോലിചെയ്ത കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്ന അകാലത്തില്‍ പൊലിഞ്ഞ ടി.വി കൊച്ചുബാവ പറഞ്ഞൊരു ത്രെഡ്ഡില്‍ നിന്ന് ഗള്‍ഫിലെ മലയാളി ജീവിതത്തെ ആസ്പദമാക്കി മണല്‍നഗരം രൂപപ്പെടുന്നത്. ബലൂണ്‍ സിനിമയ്ക്കൊക്കെ തിരക്കഥയെഴുതിയ കൊച്ചുബാവ തന്നെ സ്ക്രിപ്റ്റെഴുതിത്തുടങ്ങിയെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് അത് പൂര്‍ത്തീകരിക്കാനായില്ല. . അങ്ങനെയാണ് സുറാബ് എന്ന കഥാകൃത്ത് രചനയുടെ ഭാഗമാവുന്നത്. പക്ഷേ അതിന് നിയതമായൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഏറെക്കുറേ ഞാനിഷ്ടപ്പെടാത്ത പല പ്രോസസുകളിലൂടെയും കടന്നുപോയ ഒരു പരമ്പരയായിരുന്നു അത്. റേറ്റിങിന്റെ സമ്മര്‍ദ്ദം വേറെ. രസകരമായ മറ്റൊരു ദുരന്തവും മണല്‍നഗരം ഉണ്ടാക്കിവച്ചു. അതില്‍ രതീഷിന്റെ മകളുടെ കഥാപാത്രം ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന് ഡ്രഗിനടിമയാ കുന്നതായിട്ടാണ് ഞങ്ങള്‍ വിഭാവന ചെയ്തത്. അതനുസരിച്ച് ദുബായിയില്‍ ഒരു നൈറ്റ പബ്ബും പാര്‍ട്ടിയുമൊക്കെ ചിത്രീകരിക്കുകയും ചെയ്തു. പക്ഷേ അത് ടെലികാസ്റ്റ് ചെയ്തു വന്നതോടെ നിര്‍മാതാക്കളില്‍ നിന്ന് പാനിക്ക് കോളുകളാണ് വന്നത്. തങ്ങളുടെ നാട്ടില്‍ ഇത്തരത്തില്‍ രഹസ്യ മയക്കുമരുന്നിടങ്ങളുണ്ടെന്ന് ചിത്രീകരിച്ചതിന്റെ പേരില്‍ ഭരണകൂടം ഗള്‍ഫിലുള്ള നിര്‍മാതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചുതുടങ്ങി എന്നായിരുന്നു അത്. ഒടുവില്‍ അതുവരെ കണ്ടതെല്ലാം ആ കുട്ടിയുടെ അമ്മ കഥാപാത്രം കണ്ട സ്വപ്നമായിരുന്നുവെന്ന് അടുത്ത എപ്പിസോഡില്‍ ചിത്രീകരിച്ചാണ് അതില്‍ നിന്നു രക്ഷപ്പെട്ടത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കളുടെ സംവിധായകന് എന്നാണ് താങ്കള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരു നടനിലും നടിയിലും നിന്ന് വേണ്ടതെന്തോ അതിനപ്പുറം ഊറ്റിയെടുക്കുന്നതില്‍ സമര്ത്ഥന്. ടെലിഫിലിമുകളിലും സീരിയലുകളിലും നിന്ന് അത്തരത്തില്‍ താങ്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം പറന്ന അഭിനേതാക്കളാ രെല്ലാമായിരുന്നു?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പങ്കെടുത്തവരെല്ലാം അതിന്റെ അരങ്ങവതരണത്തില്‍ പങ്കെടുത്തവര്‍ തന്നെയായിരുന്നു. അവരല്ലാതെ അതില്‍ കയറിവന്നത് രഘൂത്തമനും ജോയി മാത്യുവുമായിരുന്നു.</span></div><div class="separator" style="clear: both;"><span style="font-size: medium;">സാറാ ജോസഫിന്റെ നിലാവറിയുന്നു എന്ന പ്രോജക്ട് തന്നെ എം.ജി ശശി എന്ന ആക്ടറുടെ പില്ക്കാല സംവിധായകന്റെ പ്രേരണ മൂലം സാധ്യമായതാണ്. അതുകൊണ്ടുതന്നെ ശശി അതിലെ ഉണ്ണി എന്ന പ്രധാന കഥാപാത്രമായി. പിന്നെ അറങ്ങോട്ടുകര എന്ന ഗ്രാമത്തിലെ പലരും അതില്‍ ഭാഗഭാക്കുകളായി.പിന്നെ ശാന്തകുമാരി, കുഞ്ഞാണ്ടി അങ്ങനെ എനിക്ക് താല്പര്യമുള്ള കുറേപ്പേര് അതില്‍ അഭിനയിച്ചു. നരേന്ദ്രപ്രസാദിനെപ്പോലെ ചില അഭിനേതാക്കളെ സഹകരിപ്പിക്കാനായി എന്നതിലും സന്തോഷമുണ്ട്. അതുപോലെ എന്നെ അതിശയിപ്പിച്ചൊരു നടിയാണ് മരണം ദുര്‍ബലത്തിലഭിനയിച്ച ശ്രീലക്ഷ്മി.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ശ്യാമപ്രസാദിന്റെ സിനിമകളെക്കുറിച്ചു പൊതുവേയുള്ളൊരു നിരീക്ഷണം, മനുഷ്യന്റെ അകമനസുകളുടെ ഉള്‍പ്പൊരുളുകളിലേക്ക് ക്യാമറ തുറന്നു വച്ചിട്ടുള്ളതാണ് അവയിലധികവും എന്നാണ്. കഥാപാത്രങ്ങളുടെ ആന്തരികാവസ്ഥ പ്രതിപാദിക്കുന്നതില്‍ സിനിമയേക്കാളൊരുപക്ഷേ മിനിസ്ക്രീനിലെ ടെലിഫിലിമുകളിലൂടെ താങ്കള്‍ക്ക് വിജയിക്കാനായി എന്നു തോന്നുന്നുണ്ടോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഉറപ്പായും മാര്‍ക്കറ്റിന്റെ സമ്മര്‍ദ്ദമുണ്ടായില്ല എന്നത് എന്നേപ്പോലൊരു ദൃശ്യമാധ്യമപ്രവര്ത്തകന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വളരെയേറെ സഹായകമായിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് പോലൊരു ചിത്രമൊന്നും അങ്ങനല്ലെങ്കില്‍ ഉണ്ടാകുമായിരുന്നില്ല. മരണം ദുര്‍ബലം പോലും സിനിമയായി സങ്കല്പിക്കാനാവുന്നതല്ല. പിന്നെയീ പറഞ്ഞപോലെ, നല്ല സാഹിത്യം എല്ലായ്പ്പോഴും മനുഷ്യ മനസുകളുടെ അന്തരാളങ്ങളെയല്ലേ രേഖപ്പെടുത്തിയിട്ടുള്ളത്. മനസെന്ന, മനുഷ്യാസ്തിത്വത്തിന്റെ പലവിധ പ്രഹേളികയേയല്ലേ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വാഭാവികമായി അതിന്റെ ദൃശ്യാവിഷ്കാരവും ഉള്ളിലേക്ക് നോക്കുന്നതായിരിക്കാം. സോഷ്യോ പൊളിറ്റിക്കല്‍ ആയ പുറം തലങ്ങള്‍ അതിനില്ല എന്നല്ല. പക്ഷേ അതല്ല അന്തര്‍ ജീവിതമാണ് ഫോക്കസ് എന്നേയുള്ളൂ. അതുകൊണ്ട് തീര്‍ച്ചയായും ഒരു ഇന്നര്‍ മോണോലോഗ് എന്റെ ടെലിഫിലിമുകളിലുണ്ട്.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ബാലചന്ദ്രമേനോനെപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു സംവിധായകനടനെ മിനിസ്ക്രീനിനു വേണ്ടി വിളിച്ചപ്പോഴത്തെ അനുഭവം എന്തായിരുന്നു?</span></div><div class="separator" style="clear: both;"><span style="font-size: medium;">തീര്ച്ചയായം സ്വന്തമായൊരു ശൈലിയുള്ള അഭിനേതാവാണദ്ദേഹം. പക്ഷേ സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയതുകൊണ്ടുതന്നെ കഥാപാത്രസൃഷ്ടിയിലെ യുക്തി ബോധ്യപ്പെട്ടാല്‍ എങ്ങനെ വേണമെങ്കിലും സഹകരിക്കാന്‍ മനസുള്ളൊരു നടനായിട്ടാണ് എനിക്കദ്ദേഹത്തെ അനുഭവപ്പെട്ടത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ശമനതാളം പരമ്പരയാക്കാന്‍ ആലോചിച്ചപ്പോഴേ അതിലെ മുഖ്യ കഥാപാത്രമായി സങ്കല്പിച്ചത് അദ്ദേഹത്തെയായിരുന്നു. ആ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തുന്ന പ്രകടനം തന്നെയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത് എന്നാണ് എന്റെ വിശ്വാസം.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ടെലിവിഷന്റെ ചെറുചതുരത്തില്‍ വേണ്ടതിലേറെ അനുഭവപരിചയമുള്ള ശ്യാമപ്രസാദ് എന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനെ അത്രമേല്‍ ആകര്‍ഷിച്ച, ഒരിക്കലെങ്കിലും ഇതുപോലൊന്ന് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പിച്ച ഏതെങ്കിലും ഒരു ടിവി പ്രോഗ്രാം ഫോര്‍മാറ്റുണ്ടോ?</span></div><div class="separator" style="clear: both;"><span style="font-size: medium;">ഞാന്‍ യുകെയില്‍ വച്ച് ഭാഗഭാക്കായ പെബ്ബിള്‍ മില്‍ അറ്റ് വണ്‍ എന്ന പരിപാടിയെപ്പറ്റി പറഞ്ഞല്ലോ. ഒരുപാട് ലൈവ് എലിമെന്റ്സ് ഏകോപിപ്പിച്ചുള്ളൊരു അപൂര്‍വ ഫോര്‍മാറ്റായിരുന്നു അത്. അത്തരത്തിലൊരു ഷോ ചെയ്യണമെന്നുണ്ടായിരുന്നു. ഇവിടെ മടങ്ങിയെത്തിയിട്ട് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും വേണ്ടിയുള്ള ഒരു കേരള പ്രോജക്ടില്‍ സഹകരിക്കാനിടയായി. സി.ഡിറ്റിലുണ്ടായിരുന്ന എന്റെ സുഹൃത്തായിരുന്ന മോഹന്‍കുമാറായിരുന്നു അതിന്റെ കേരളത്തിലെ കോഓര്‍ഡിനേറ്റര്‍.കേരളത്തിലെ ആഗോള പ്രശസ്തമായ ആരോഗ്യമേഘലയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയായിരുന്നു അവരുടെ ലക്ഷ്യം. ഒരു ലേഡിയായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. കേരളത്തിലെ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് ഗൃഹനായകത്വം ലഭ്യമായതിലൂടെയാണ് ആരോഗ്യസൂചികയില്‍ കേരളത്തിന് ഇത്രയ്ക്ക് നേട്ടമുണ്ടായത് എന്ന അവരുടെ ഗവേഷണങ്ങളുടെ സ്ഥിരീകരണമായിരുന്നു ലക്ഷ്യം. ലോകത്തുള്ള പല കേസ് സ്റ്റഡികളുടെയും ഭാഗമായൊരു പദ്ധതി. ഷൂട്ടിങിന് ആറേഴു മാസം മുമ്പേ പ്രൊഡ്യൂസര്‍ ഇവിടെയെത്തി പോകേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി, കാണേണ്ട ആളുകളെ അടയാളപ്പെടുത്തി അവരുമായി കാലേക്കൂട്ടി സംസാരിച്ച് നോട്ടുകള്‍ ശേഖരിച്ചു. ശരിക്കും ഒരു പ്രീ ഇന്റര്‍വ്യൂ തന്നെയായിരുന്നു അത്. അതില്‍ എല്ലാത്തരം ആളുകളുമുള്‍പ്പെട്ടു. പിന്നീടവര്‍ ഷൂട്ടിങിന് വന്നപ്പോള്‍ നേരത്തേ തയാറാക്കി വച്ച നോട്ടുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരോടും എങ്ങിനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടാണ് അവര്‍ ബൈറ്റുകള്‍ ഷൂട്ട് ചെയ്തത്. വാചകങ്ങള്‍ തമ്മില്‍ വളരെ ജൈവികമായ ഒരു തുടര്‍ച്ച ഫൈനല്‍ കട്ടിലുണ്ടാക്കാന്‍ അതുകൊണ്ടു സാധിച്ചു.ഒരുകാര്യം പോലും അവിടെ കാഷ്വലായോ റാന്‍ഡമായോ സംഭവിച്ചില്ല. എല്ലാം വളരെ സമയമെടുത്ത് ആലോചിച്ചുറപ്പിച്ചാണ് ആലേഖനം ചെയ്തത്.</span></div><div class="separator" style="clear: both;"><span style="font-size: medium;">മലയാളത്തില്‍ അത്തരത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തി ജൈവികമായ തുടര്‍ച്ചയുണ്ടാക്കി ഡോക്യുമെന്ററികള്‍ നിര്‍മിച്ച് ഞാന്‍ കണ്ടിട്ടുള്ളത് ബൈജു ചന്ദ്രനെ പോലെ അപൂര്‍വം ചിലരെയാണ്. ഇവിടെ പ്രഖ്യാതരായ ഫീച്ചര്‍ ഫിലിം മേക്കേഴ്സ് പോലും ഡോക്യുമെന്ററികള്‍ ചെയ്യുന്നതെങ്ങനെയാണ്? കഷണം കഷണമായി ഷൂട്ട് ചെയ്തിട്ട് എല്ലാം കൂടി കൂട്ടിച്ചേര്‍ത്തുവച്ചൊരു ഫൈനല്‍ ഫോര്‍മാറ്റ്. അവരെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു കരുതുന്നത് അതിനെ ഫിക്ഷനലൈസ് ചെയ്യുന്നതാണ്. ഒരാളുടെ ബാല്യത്തെ ചിത്രീകരിക്കാന്‍ വളരെ കൃത്രിമത്വത്തോടെ ഒരു ബാലതാരത്തെ ഉള്‍പ്പെടുത്തി ഒരു ഫിക്ഷന്റെ ഫോര്‍മാറ്റുണ്ടാക്കുക. ഇതിനൊക്കെയപ്പുറത്ത് ഡോക്യുമെന്ററിയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കിക്കൊണ്ടുള്ള സമീപനം തീര്‍ത്തും കുറവാണിവിടെ.</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ശ്യാമപ്രസാദിന്റെ ടെലിവിഷന്‍ നിര്‍മ്മിതികള്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">വേനലിന്റെ ഒഴിവ് (1987)</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ മാധവിക്കുട്ടി</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ- ടി.കെ.രാജീവ് കുമാര്‍, സാബ് ജോണ്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: ശാന്താദേവി, എം ആര് ഗോപകുമാര്‍,ആര് വി കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">വിവാഹലോചന (1988)</span></div><div class="separator" style="clear: both;"><span style="font-size: medium;">ആന്റണ്‍ ചെക്കോവിന്റെ പ്രൊപ്പോസല്‍ എന്ന ഏകാങ്ക നാടകത്തെ ആസ്പദമാക്കി</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ - ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: ശ്രീനിവാസന്, പി.കെ.വേണുക്കുട്ടന്‍ നായര്‍, മഞ്ജുഷ തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">പെരുവഴിയിലെ കരിയിലകള്‍ (1991)</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ: എന്‍ മോഹനന്</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം മോഹന്‍കൃഷ്ണ</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: നെടുമുടി വേണു, നരേന്ദ്ര പ്രസാദ്, ബിയാട്രീസ് അലക്സ് കടവില്‍, ഉഷ എസ് </span></div><div class="separator" style="clear: both;"><span style="font-size: medium;">നായര്‍,</span></div><div class="separator" style="clear: both;"><span style="font-size: medium;">രുഗ്മിണി തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">വിശ്വവിഖ്യാതമായ മൂക്ക് (1992)</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ: വൈക്കം മുഹമ്മദ് ബഷീര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ദേവരാജന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">മള്‍ട്ടി-ക്യാമറ പ്രൊഡക്ഷന്‍ </span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: മുരുകന്, ഗുരുവായൂര്‍ നാടക സംഘം അംഗംങ്ങള്‍ </span></div><div class="separator" style="clear: both;"><span style="font-size: medium;">വിവരണം നെടുമുടി വേണു, ശശികുമാര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഗണിതം (1993)</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ: ഓംചേരി എന്‍ എന്‍ പിള്ള</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ചന്തു നായര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">നിര്‍മ്മാണം: കെ.പി. ഉണ്ണിത്താന്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: കുക്കു പരമേശ്വരന് തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഉയിര്‍ത്തെഴുന്നേല്‍പ്പ് (1994) (രണ്ട് ഭാഗങ്ങള്‍)</span></div><div class="separator" style="clear: both;"><span style="font-size: medium;">ആല്‍ബര്‍ട്ട് കാമ്യൂവിന്റെ ദ ജസ്റ്റ് നാടകത്തെ അടിസ്ഥാനമാക്കി</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: മുരളി മേനോന്, കുക്കു പരമേശ്വരന്, അലക്സ് കടവില്‍, ജോയ് മാത്യു, മുരുകന്,</span></div><div class="separator" style="clear: both;"><span style="font-size: medium;">രഘുത്തമന്</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">നിലാവ് അറിയുന്നു(1995)</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ സാറാ ജോസഫ്</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: എം ജി ശശി, ബീന ആന്റണി, ശാന്താദേവി, കുഞ്ഞാണ്ടി, തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">നിറമില്ലാത്ത ചിത്രങ്ങള്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">കഥ ഇ വി ശ്രീധരന്</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ സേതു മച്ചാഡ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍ പി.കെ.വേണുക്കുട്ടന്‍ നായര്‍, രാജന് ചെങ്ങന്നൂര്‍, അലക്സ് കടവില്‍, എം.ജി.ശശി </span></div><div class="separator" style="clear: both;"><span style="font-size: medium;">തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഉള്ളുരുക്കം (2003)</span></div><div class="separator" style="clear: both;"><span style="font-size: medium;">എന്‍.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ് എന്ന നോവലിനെ ആസ്പദമാക്കി.</span></div><div class="separator" style="clear: both;"><span style="font-size: medium;">നിര്‍മ്മാണം: എന്‍ ലൈറ്റ് ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ്</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ സംവിധാനം: ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: ഷാംദത്ത്</span></div><div class="separator" style="clear: both;"><span style="font-size: medium;">ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍: അരുണ്‍ ജെമിന് മായിന്‍, രാജേഷ് ഹെബ്ബാര്‍, ടോം ജോര്‍ജ്, സൈനുദ്ദീന്‍, സുധാ </span></div><div class="separator" style="clear: both;"><span style="font-size: medium;">സുരേഷ് ശാന്തിനി കാളിദാസ്, പത്മനാഭന് തമ്പി, യൂസഫ് ഹാജി, സാദത്ത്, നൂറുദ്ദീന്‍,അതിശയ് </span></div><div class="separator" style="clear: both;"><span style="font-size: medium;">തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">സീരിയലുകള്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">മണല്‍ നഗരം (1998)</span></div><div class="separator" style="clear: both;"><span style="font-size: medium;">മൂലകഥ ടിവി കൊച്ചുബാവ</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ- സുറാബ്, ബി ആര് പ്രസാദ്, അലക്സ് കടവില്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">നിര്‍മ്മാണം: വി ആര് ദാസ്, വി മോഹന്‍ലാല്‍, നാരായണന് കുട്ടി</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍, എം.ജെ.രാധാകൃഷ്ണന്</span></div><div class="separator" style="clear: both;"><span style="font-size: medium;">ചിത്രസന്നിവേശം, ശബ്ദലേഖനം അനില്‍ അമിര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍ രതീഷ്, ധുപാല്‍, ജോസ് പെല്ലിശ്ശേരി, അലക്സ് ,രവി വള്ളത്തോള്‍, സോന നായര്‍,ബീ</span></div><div class="separator" style="clear: both;"><span style="font-size: medium;">യാര് പ്രസാദ്, ബോബി കൊട്ടാരക്കര,കെ കെ സുധാകരന്, ഊര്‍മിള ഉണ്ണി, ദേവി അജിത്ത്, താര ക</span></div><div class="separator" style="clear: both;"><span style="font-size: medium;">ല്യാണ്, സ്വപ്ന രവി, അനില ശ്രീകുമാര്‍, തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">മരണം ദുര്‍ബലം (2000)</span></div><div class="separator" style="clear: both;"><span style="font-size: medium;">കെ സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കി</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: ശ്രീവരാഹം ബാലകൃഷ്ണന്, ശ്യാമപ്രസാദ്</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍. നരേന്ദ്ര പ്രസാദ്, കരമന ജനാര്ദ്ദനന് നായര്‍, ശ്രീലക്ഷ്മി, ഊര്‍മിള ഉണ്ണി തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ശമനതാളം (2001)</span></div><div class="separator" style="clear: both;"><span style="font-size: medium;">കെ.രാധാകൃഷ്ണന്റെ നോവലിനെ ആസ്പദമാക്കി</span></div><div class="separator" style="clear: both;"><span style="font-size: medium;">തിരക്കഥ: കെ.ഗിരീഷ് കുമാര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍, എം.ജി. രാധാകൃഷ്ണന്.</span></div><div class="separator" style="clear: both;"><span style="font-size: medium;">സംഗീതം എം ജയചന്ദ്രന്</span></div><div class="separator" style="clear: both;"><span style="font-size: medium;">നിര്‍മ്മാണം: മാതൃഭൂമി ടെലിവിഷന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍. ബാലചന്ദ്രമേനോന്, രാഘവന്, മിനി നായര്‍, എം.ജി.ശശി, കലാമണ്ഡലം ഗോപി, </span></div><div class="separator" style="clear: both;"><span style="font-size: medium;">സാബ്ജോണ്‍, ശ്രീജയ നായര്‍ ശ്രീലക്ഷ്മി, തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ഛായാഗ്രഹണം: അഴകപ്പന്‍, എം.ജി. രാധാകൃഷ്ണന്.</span></div><div class="separator" style="clear: both;"><span style="font-size: medium;">സംഗീതം എം ജയചന്ദ്രന്</span></div><div class="separator" style="clear: both;"><span style="font-size: medium;">നിര്‍മ്മാണം: മാതൃഭൂമി ടെലിവിഷന്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">അഭിനേതാക്കള്‍. ബാലചന്ദ്രമേനോന്, രാഘവന്, മിനി നായര്‍, എം.ജി.ശശി, കലാമണ്ഡലം ഗോപി, </span></div><div class="separator" style="clear: both;"><span style="font-size: medium;">സാബ് ജോണ്‍, ശ്രീജയ നായര്‍ ശ്രീലക്ഷ്മി, തുടങ്ങിയവര്‍</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;">ടി.വി. ഡോക്യുമെന്ററികള്‍</span></div><div class="separator" style="clear: both;"><span style="font-size: medium;">പ്രൊഫൈല്‍ ഓഫ് ആന്‍ ആര്‍ക്കിടെക്ട്-ലാറി ബേക്കര്‍ (1991)</span></div><div class="separator" style="clear: both;"><span style="font-size: medium;">പുനരന്വേഷണത്തിന്റെ രേഖമുദ്രകള്‍ - നാടകകൃത്ത് - ജി.ശങ്കരപ്പിള്ളയെക്കുറിച്ച് (1995)</span></div><div class="separator" style="clear: both;"><span style="font-size: medium;">എം.ടി.യു.ഡി.ഹൃദയത്തിലുടെ എം.ടി.വാസുദേവന്‍ നായരെക്കുറിച്ച്(1995)</span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both;"><br /></div></div></div><p></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-43377995078992094292023-02-27T07:15:00.003-08:002023-02-27T07:15:56.901-08:00On Manichitra Thazhu @ The New Indian Express<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc5FQrNgmc--QmBeIbUm80qh8tFsO1KtPmAT8ChUPctt8empmPMSZTHPAEZGStelr2s8dyrvrpkrzA1E-p1b2BqFwa1Ekfr6krwYPQj4IC8HROhe66Ta_XL6v6tELPhovl54CxN7xGWGnCv56GwEeIA7DnEvp3u2YfbJKM0br0IK-q6_psjF8/s1600/WhatsApp%20Image%202023-02-22%20at%2009.02.21.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="793" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc5FQrNgmc--QmBeIbUm80qh8tFsO1KtPmAT8ChUPctt8empmPMSZTHPAEZGStelr2s8dyrvrpkrzA1E-p1b2BqFwa1Ekfr6krwYPQj4IC8HROhe66Ta_XL6v6tELPhovl54CxN7xGWGnCv56GwEeIA7DnEvp3u2YfbJKM0br0IK-q6_psjF8/w199-h400/WhatsApp%20Image%202023-02-22%20at%2009.02.21.jpeg" width="199" /></a></div><br /> <p></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-59997021690661371112023-02-27T07:14:00.008-08:002023-02-27T07:14:52.164-08:00Open Forum @ Kottayam International Film Festival 2023<p><a href="https://fb.watch/iYuCQZyzEo/">ഓപ്പൺ ഫോറം വിഷയം : സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ? </a></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuKB7PiCoKw_lp1Btu_x5FNyWXnihJ2vQXLGAFWwRNrpke46dGVuHUsL_OgwSikr-nLqleit5kL3LuVp57ySWnnMc2NU8zxkUJ-575NEeOmcFFBkE-8wuGOTY_kk-tJLqKkTEkeAxreEqYq1W_W5VGUuBaA8uVMMN_PBQYtbwQoAQvzxzGRLU/s1280/WhatsApp%20Image%202023-02-27%20at%208.29.28%20PM%20(1).jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="1280" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuKB7PiCoKw_lp1Btu_x5FNyWXnihJ2vQXLGAFWwRNrpke46dGVuHUsL_OgwSikr-nLqleit5kL3LuVp57ySWnnMc2NU8zxkUJ-575NEeOmcFFBkE-8wuGOTY_kk-tJLqKkTEkeAxreEqYq1W_W5VGUuBaA8uVMMN_PBQYtbwQoAQvzxzGRLU/w400-h266/WhatsApp%20Image%202023-02-27%20at%208.29.28%20PM%20(1).jpeg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3D-0VHfzh_YXXAdch9MWqzpiDh2hVxHG7563mUf7zfcezgGC094vLBc7EX-AWWUvo4j3SESXHnVfrVBDQFu2FOcQdv_4Y23gePf6nFrNDleDMXjfKovaD6abQJm08CeH5RIJqjW-6GKVjR2qWx289UFqvvKddX2o_D-eS5Ah1rAytjcuAaKM/s1280/WhatsApp%20Image%202023-02-27%20at%208.29.28%20PM.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="1280" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3D-0VHfzh_YXXAdch9MWqzpiDh2hVxHG7563mUf7zfcezgGC094vLBc7EX-AWWUvo4j3SESXHnVfrVBDQFu2FOcQdv_4Y23gePf6nFrNDleDMXjfKovaD6abQJm08CeH5RIJqjW-6GKVjR2qWx289UFqvvKddX2o_D-eS5Ah1rAytjcuAaKM/w400-h266/WhatsApp%20Image%202023-02-27%20at%208.29.28%20PM.jpeg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdLDesxR0dG2XxAQiMTg_b_iR3nxWT5FmXU__hZq33wvAZ3WQrHBdgJ4TzYIxHzXAHlY3evUAwIA0c1O5XY_9tWVWMr830hpyb1OUfIjzaOUI1aglQ7vxp85RzpLlJxWOGZAoIX1_GrFp9EZ5g6QloLxal8lYyxFn_s1DJEMzYKZLjZGnE-kk/s1280/WhatsApp%20Image%202023-02-27%20at%208.29.29%20PM%20(1).jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="1280" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdLDesxR0dG2XxAQiMTg_b_iR3nxWT5FmXU__hZq33wvAZ3WQrHBdgJ4TzYIxHzXAHlY3evUAwIA0c1O5XY_9tWVWMr830hpyb1OUfIjzaOUI1aglQ7vxp85RzpLlJxWOGZAoIX1_GrFp9EZ5g6QloLxal8lYyxFn_s1DJEMzYKZLjZGnE-kk/w400-h266/WhatsApp%20Image%202023-02-27%20at%208.29.29%20PM%20(1).jpeg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcvRg2hqQSP1Umnr7yvPiR87fduVJeqsvLKtE5A9Kkaukf7dFBPcEGtXamnRMSgB9yzcsqZK145QJC3CgKv9V6AkwjARkoSJptvDlbihgYGnmg1ECCN0nSjWxXtnieV2ti1YljzuBTZnNNS6Y9uExLSI3IQ9DnfyCtn-NLgNn1ECoFUddZ39M/s1280/WhatsApp%20Image%202023-02-27%20at%208.29.29%20PM.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="853" data-original-width="1280" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcvRg2hqQSP1Umnr7yvPiR87fduVJeqsvLKtE5A9Kkaukf7dFBPcEGtXamnRMSgB9yzcsqZK145QJC3CgKv9V6AkwjARkoSJptvDlbihgYGnmg1ECCN0nSjWxXtnieV2ti1YljzuBTZnNNS6Y9uExLSI3IQ9DnfyCtn-NLgNn1ECoFUddZ39M/w400-h266/WhatsApp%20Image%202023-02-27%20at%208.29.29%20PM.jpeg" width="400" /></a></div><br /><p><br /></p><p><br /></p><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-31591230781168535692023-02-21T06:15:00.003-08:002023-02-21T13:42:33.125-08:00 ചലച്ചിത്ര വിമര്‍ശനം പുതുവഴി തേടുമ്പോള്‍<p><span style="font-size: medium;"><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><i></i></b></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><i><a href="https://blogger.googleusercontent.com/img/a/AVvXsEivkLHlAGSecGPvDjKnnodmAKOyOJzDps4GH96Ss_H_qWyZIpgWdfvjRKsszI9PbH_I0ugmRdw1KlmTHWMRc9cmYfe4djZsKRFY53OmMDVqtlMCGAnyjntDhe7F5o3BVBT1vVbL-HodTU8mNmbF88CldALeiDetpoy3aQIs309VF8ZwZGEXAk8" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="600" data-original-width="400" height="240" src="https://blogger.googleusercontent.com/img/a/AVvXsEivkLHlAGSecGPvDjKnnodmAKOyOJzDps4GH96Ss_H_qWyZIpgWdfvjRKsszI9PbH_I0ugmRdw1KlmTHWMRc9cmYfe4djZsKRFY53OmMDVqtlMCGAnyjntDhe7F5o3BVBT1vVbL-HodTU8mNmbF88CldALeiDetpoy3aQIs309VF8ZwZGEXAk8" width="160" /></a></i></b></span></div><span style="font-size: medium;"><b style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><i><br />ഡോ.വി.രാജകൃഷ്ണന്റെ വിതുമ്പുന്ന പാനപാത്രം എന്ന ചലച്ചിത്രവിമര്ശനഗ്രന്ഥത്തെപ്<wbr></wbr>പറ്റി </i></b><span face="Arial, Helvetica, sans-serif" style="color: #222222;"><b><i>ചലച്ചിത്ര സമീക്ഷ മാസികയിലെഴുതിയ കുറിപ്പ്</i></b></span></span><p></p><div><span style="font-size: medium;"><br /></span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">വൈരുദ്ധ്യാത്മക ബിംബങ്ങളുപയോഗിച്ചു താളാത്മകമായ ആഖ്യനാമുണ്ടാക്കുന്നതിനെ സാഹിത്യസിദ്ധാന്തത്തില്‍ ഡിസ്കോര്‍ഡിയ കണ്‍കോഴ്സ് എന്നാണ് വിശേഷിപ്പിക്കുക. ഒരര്‍ത്ഥത്തില്‍ സിനിമ തന്നെ അതിന്റെ രൂപം കൊണ്ടും ആഖ്യാനശൈലികൊണ്ടും ഡിസ്കോര്‍ഡിയ കണ്‍കോഴ്സിന് ഉദാഹരണമാണ്. മലയാളത്തില്‍ ചലച്ചിത്രനിരൂപണത്തിന്റെ അക്കാദമികശൈലിക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായ ഡോ വി രാജകൃഷ്ണന്റെ ചരച്ചിത്ര-സാഹിത്യ നിരൂപണങ്ങള്‍ക്കും ഈ വിശേഷണം ബാധകമാണ്. കാഴ്ചയുടെ അശാന്തി, രോഗത്തിന്റെ പൂക്കള്‍ തുടങ്ങി തീര്‍ത്തും ഭിന്നമായ ബിംബങ്ങളെ ചേര്‍ത്തുവച്ച് കാവ്യാത്മകമായ ശീര്‍ഷകങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുശൈലിയിലും ഈ രീതി പ്രകടമാണ്. സിനിമകളെ തീര്‍ത്തും വേറിട്ട കാഴ്ചക്കോണിലൂടെ പൂര്‍വനിശ്ചിതമായ ഫ്രെയിമലൂടെ നോക്കിക്കാണുകയും അങ്ങനെ കാണുമ്പോള്‍ തെളിയുന്ന ഉള്‍ക്കാഴ്ചകള്‍ പ്രേക്ഷകര്‍ കൂടിയായ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് രാജകൃഷ്ണന് ശൈലി. സിനിമ കാണാത്തവരെക്കാള്‍ അദ്ദേഹത്തിന്റെ എഴുത്തുകള്‍ ആസ്വദിക്കാനാവുക അദ്ദേഹം വിഷയമാക്കുന്ന സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്കാണ്. കാരണം കണ്ടതില്‍ തങ്ങള്‍ കാണാതെ പോയ അംശങ്ങളെന്ത് എന്ന് ഒരന്ധാളിപ്പോടെ തിരിച്ചറിയാനാവുമ്പോഴത്തെ രോമാഞ്ചമാണ് ഡോ. രാജകൃഷ്ണനെ വായിക്കുമ്പോള്‍ അവര്‍ക്കു അനുഭവവേദ്യമാവുക.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രനിരൂപണഗ്രന്ഥമായ വിതുമ്പുന്ന പാനപാത്രത്തിന്റെ കാര്യത്തിലും പേരില്‍ത്തുടങ്ങി ഇപ്പറഞ്ഞ നിരീക്ഷണങ്ങളൊക്കെ സാധുവാണ്. ലോക സിനിമയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലൂടെ സഞ്ചരിച്ച് മലയാളസിനിമയിലവസാനിക്കുന്ന ഘടനയിലുടനീളം അദ്ദേഹം സ്വീകരിച്ചിട്ടുള്ള സമീപനം സിനിമയുടെ, അതിന്റെ രചയിതാവിന്റെ ആന്തരികജീവിതം രചനകളില്‍ എങ്ങനെ പ്രതിഫലിക്കപ്പെട്ടു എന്നുകൂടി അന്വേഷിക്കുന്നവിധത്തിലാണ്. ബോധപൂര്‍വമല്ലെങ്കില്‍ക്കൂടി അവയില്‍ പലതും സംവിധായകരുടെ ആത്മാംശം ചാര്‍ത്തിയ, മള്‍ട്ടി ഫിലിം പ്രോജക്ടുകളില്‍ പെട്ട സിനിമകളെക്കുറിച്ചുള്ള ചിന്തകളും വിശകലനങ്ങളുമാണ്. സ്വത്വാന്വേഷണത്തിന്റെ നാള്‍വഴികള്‍ ഇന്ത്യന്‍ സിനിമയില്‍1950-90) എന്നൊരു ടൈഗ് ലൈന്‍ കൂടി ഗ്രന്ഥശീര്‍ഷകത്തിനുള്ളത് ശ്രദ്ധേയമാണ്. അമ്പതുകളില്‍ സത്യജിത് റേയില്‍ തുടങ്ങി തൊണ്ണൂറുകളിലെ ഇന്ത്യന്‍ സിനിമയിലെ വരെ കഥാപാത്രങ്ങളുടെ ആന്തരികലോകം വിശകലനം ചെയ്യാന്‍ മുതിരുന്ന ഗ്രന്ഥകര്‍ത്താവ് അതിനായി കളമൊരുക്കാനാണ് ഐസന്‍സ്റ്റീന്റെ ഇവാന് ദ ടെറിബിളിള്‍ തുടങ്ങി ശേഖര്‍ കപൂറിന്റെ ബാന്‍ഡിറ്റ് ക്വീന്‍ വരെയുള്ള സിനിമകളുടെ അന്തര്‍ലോകത്തെ വേറിട്ട വീക്ഷണകോണിലൂടെ നോക്കി കാണുന്ന 11 ഭാഗങ്ങളുള്ള സ്വത്വാന്വേഷണത്തിന്റ നാള്‍വഴികള്‍ എന്ന ആദ്യലേഖനത്തില്‍ മുതിരുന്നത്. പിന്നാലെ വരാനിരിക്കുന്ന ഗഹനമായ ഉള്‍ക്കാഴ്ചയുളള സിനിമാപഠനങ്ങള്‍ക്കുള്ള ആമുഖം മാത്രമാണ് ഈ ലേഖനം.ലോകസിനിമയില്‍ അഞ്ചു പതിറ്റാണ്ടിനിടെ സംഭവിച്ച പ്രമേയപരവും ഘടനാപരവുമായ പരിവര്‍ത്തനങ്ങളെ അദ്ദേഹം തനതായ ശൈലിയിലൂടെ സ്ഥാപിക്കുകയാണ്. അവിടെ നിന്നാണ് ഇന്ത്യന്‍ സിനിമയുടെ അന്തരാത്മാവ് തേടിയുള്ള തുടര്‍യാത്രയുടെ തുടക്കം.</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അവതാരികയില്‍ പി.എസ്.പ്രദീപ് നിരീക്ഷിക്കുന്നതുപോലെ,'വൈവിദ്<wbr></wbr>ധ്യമാര്‍ന്ന സംവിധാന ശൈലികളും വ്യത്യസ്തമായ ചലച്ചിത്ര സങ്കേതങ്ങളും ആഴത്തില്‍ അപ ഗ്രഥിക്കുന്ന ഗ്രന്ഥമാണിത്. സിനിമയുടെ സാങ്കേതികത്വ ത്തെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനമുള്ള ഒരു ചലച്ചിത്ര വിമര്‍ശകനെ പലയിടത്തും ഇതില്‍ ദര്‍ശിക്കാനാവും. ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടെയും പല പ്രമുഖ നിരൂപകന്മാരിലും പൊതുവെ കാണാന്‍ സാധിക്കാത്ത ഒരു ഗുണവിശേഷമാണിത്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുമുള്ള ഗാഢമായ അവബോധം, വ്യക്തമായ കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥത്തിന് ഒരു ചലച്ചിത്ര വിമര്‍ശനഗ്രന്ഥത്തിനും അതീതമായ മാനങ്ങള്‍ നല്കുന്നു.'</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഉല്‍പ്രേക്ഷകളാല്‍ സമ്പന്നമാണ് ഡോ വി രാജകൃഷ്ണന്റെ എഴുത്ത്. ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതുമായി സാമ്യമുള്ള മറ്റേതെങ്കിലുമൊരു മുന്‍കാല സിനിമയെ അദ്ദേഹം ഉദ്ധരിക്കുന്നത് ഉപമയായിട്ടല്ല മറിച്ച് ഉല്‍പ്രേക്ഷയായിട്ടാണ്.അതുവഴി അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കഥാനിര്‍വഹണത്തില്‍ ദൃശ്യകല പൊതുവേ പിന്തുടരുന്ന സമാനതകളെയാണ്. സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകളെ അപ്രസക്തമാക്കിക്കൊണ്ട് സിനിമ സാര്‍വലൗകികമാകുന്നതിന്റെ ദൃഷ്ടാന്തമായിത്തന്നെയാണ് അദ്ദേഹം ഇത്തരം സൂചകങ്ങളെ വിനിയോഗിക്കുന്നത്. ഈ ഗ്രന്ഥത്തിലേക്കുള്ള പ്രവേശികയായി ഗ്രന്ഥകര്‍ത്താവ് വിഭാവനചെയ്തിട്ടുളള ആമുഖലേഖനത്തിലെ വിദേശ സിനിമകളെ പിന്നീട് വിശകലനം ചെയ്യുന്ന ഇന്ത്യന്‍ സിനിമകളുടെ ഗാത്രത്തിലേക്ക് പതിയെ ചേര്‍ത്തുവച്ചു പരിശോധിക്കുന്നതിലെ രചനാപരമായ കൗതുകം അനന്യമാണ്. ഇവിടെ ചലച്ചിത്രനിരൂപണം എന്നതിനുപരി ഒരു സര്‍ഗാത്മക രചനയായി വിതുമ്പുന്ന പാനപാത്രം എന്ന നിരൂപണ ഗ്രന്ഥം ഗൗരവമാര്‍ജ്ജിക്കുന്നു.</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">സത്യജിത് റേയെപ്പറ്റി ഒന്നിലേറെ പുസ്തകങ്ങള്‍ മലയാളത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും അധികം പരാമര്‍ശിക്കാത്ത അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്, ഒരു ചലച്ചിത്രനടന്റെ ആന്തരികസംഘര്ഷങ്ങള് വെളിപ്പെടുത്തിയ നായക്.(1960)ബംഗാളി നടന് ഉത്തംകുമാറും ഷര്‍മ്മിള ടഗോറും അഭിനയിച്ച സിനിമ. ഫ്ളാഷ്ബാക്കുകളുടെ ധാരാളിത്തത്തിലൂടെ അനാവൃതമാകുന്ന കലാകാരന്റെ ജീവിതയാത്രയാണ് നായക്. ഈ സിനിമയുടെ പ്രമേയ-നിര്വഹണശൈലികളെക്കുറിച്<wbr></wbr>ചുള്ള അതിസൂക്ഷ്മവിശകലനങ്ങള്ക്കൊടുവി<wbr></wbr>ല്‍, നായകിന് ഫ്രെഡറിക്കോ ഫെല്ലിനിയുടെ ഇറ്റാലിയന്‍ ക്ളാസിക്കായ 8 1/2 എന്ന ചിത്രവുമായുളള സാമ്യത്തെപ്പറ്റി നിരൂപകന് പിക്കോ അയ്യര്‍ ഉന്നയിച്ച വിമര്‍ശനത്തെയും രാജകൃഷ്ണന് ആഴത്തില്‍ വിശകലനം ചെയ്യുന്നു. ഇവിടെ, എട്ടരയിലെ നായകനടന് മാര്‍ച്ചെല്ലോ മസ്ത്രോയാനിയും നായകിലെ ഉത്തംകുമാറും തമ്മിലുള്ള കാഴ്ചപ്പൊരുത്തം പോലും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. </span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ചലച്ചിത്ര പഠിതാക്കള്‍ അത്രമേല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലാത്ത, ഹിന്ദി മുഖ്യധാരാ സിനിമയിലെ ഇതിഹാസമാനം കൈവരിച്ച ചെറിയ തോതില്‍ ഒരു ഐതിഹ്യം തന്നെയാത്തീര്‍ന്ന ഗുരുദത്തിന്റെ സാഹിബ് ബീബി ഒര് ഗുലാം (1962) എന്ന സിനിമയെ ഇഴകീറി പരിശോധിക്കുന്ന ലേഖനമാണ് പുസ്തകപ്പേരായി സ്വീകരിച്ചിട്ടുള്ള വിതുമ്പുന്ന പാനപാത്രം. സ്രഷ്ടാവിനെച്ചൊല്ലിപ്പോലും വിവാദങ്ങളുള്ള ഈ സിനിമയുടെ ഉളളടക്കത്തെമാത്രമല്ല, അടരുകളുള്ള അതിന്റെ ആഖ്യാനശൈലിയേയും നിര്‍മിതിക്കു പിന്നിലെ ഐതിഹ്യചരിത്രങ്ങളും വിവരിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. വിമല്‍ മിത്രയുടെ നോവലിനെ അധികരിച്ചു ഗുരുദത്ത് നിര്‍മ്മിച്ച് അബ്രാര്‍ അല്‍വി സംവിധാനം ചെയ്ത സാഹിബ് ബീബി ഒര് ഗുലാമിലെ മീനാകുമാരിയുടെ കഥാപാത്രത്തിന് ഹോളിവുഡ് ഇതിഹാസമായിരുന്ന മര്‍ളിന്‍ മണ്‍റോയുടെ ജീവിതവുമായുള്ള പാര്സ്പര്യം മുതല്‍, ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ഈ സിനിമ മനഃപൂര്‍വമല്ലാതെ തന്നെ എങ്ങനെ അഭിസംബോധനചെയ്യുന്നു എന്നു വരെ ഴിസദമായി പരിശോധിക്കുന്നുണ്ട് രാജകൃഷ്ണന്.മണ്‍റോയെക്കാള്‍ മീനാകുമാരിക്ക് സാത്മ്യം ബര്‍ഗ്മാന്റെ നായിക ലിവ് ഉള്‍മാനോടാണെന്ന് സോദാഹരണം സ്ഥാപിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഒരുപക്ഷേ, ബര്‍ഗ്മാനോടൊത്തം സഹകരിക്കാനായിരുന്നെങ്കില്‍ മീനാകുമാരി എന്ന നടിയുടെ അഭിനയപ്രതിഭ എങ്ങനെയൊക്കെ പരുവപ്പെടുമായിരുന്നുവെന്നൊരു ദര്‍ശനം കൂടി അദ്ദേഹം ബാക്കിയാക്കുന്നുണ്ട് പുസ്തകത്തില്‍.</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഗുരുദത്ത് തന്റെ ആത്മാംശം തനത് വൈകാരികതയോടെ പാനപാത്രത്തില്‍ കലര്‍ത്തി സംവിധാനം ചെയ്ത അവസാന ചിത്രമായ കാഗസ് കെ ഫൂലി (1952)ന്റെ ആഴങ്ങള്‍ കണ്ടെത്തുന്ന ലേഖനമാണ് കടലാസുപൂക്കള്‍ കൊഴിഞ്ഞതില്‍പ്പിന്നെ എന്ന അധ്യായം. വ്യവസ്ഥാപിത ബോളിവുഡ് ശൈലികളെ കാഗസ് കെ ഫൂല് എങ്ങനെ കുടഞ്ഞുകളഞ്ഞു എന്നു സുദീര്‍ഘമായി ചര്‍ച്ചച്ചെയുന്നതിനൊടുവില്‍, ഈ സിനിമയ്ക്ക് ഹോളിവുഡിലെ വില്യം എ വെല്‍മാന്റെ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രവുമായുള്ള സാത്മ്യത്തെയും താരതമ്യം ചെയ്യുന്നു രാജകൃഷ്ണന്. ഒപ്പം, കാഗസ് കെ ഫൂലിലെ നായകനായ പരാജിത ചലച്ചിത്രനടന്റെ വേഷത്തിലേക്ക് ഗുരുദത്ത് ആദ്യം പരിഗണച്ച ഹിന്ദി സിനിമയിലെ വിഷാദകാമുകന്‍ ദിലീപ് കുമാര്‍ അഭിനയിച്ചിരുന്നെങ്കില്‍ സുരേഷ് എന്ന കഥാപാത്രത്തിനു കൈവന്നിരിക്കാവുന്ന മേന്മകളെപ്പറ്റിയുള്ള വിചാരങ്ങള്‍ കൂടി പങ്കുവയ്ക്കുന്നുണ്ടദ്ദേഹം. ബര്‍ഗ്മാന്റെ 8 1/2 വുമായുള്ള സാമ്യവും ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥകര്‍ത്താവ് അടിസ്ഥാനപരമായി എട്ടരയിലെ നായകന് ഗൈദോയ്ക്കും കാഗസ് കെ ഫൂലിലെ സുരേഷിനും തമ്മിലുള്ള വൈജാത്യത്തെപ്പറ്റിക്കൂടി കൃത്യമായി വിശദീകരിച്ചു സ്ഥാപിക്കുന്നു.</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ സവിശേഷ ലക്ഷണങ്ങള്‍ അങ്ങിങ്ങ് പ്രതിഫലിക്കുന്നുണ്ടെങ്കിലും യുദ്ധാനന്തരവര്‍ഷങ്ങളില്‍ യൂറോപ്പ് പരീക്ഷിച്ചു വിജയിച്ച നവ തരംഗ സിനിമയുടെ ട്രാക്കില്‍ കൃ്തയമായി ഓടിച്ച ഒരു തീവണ്ടി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അവതാര്‍ കൗളിന്റെ 27 ഡൗണ്‍ (1971) എന്ന സിനിമയെപ്പറ്റിയുളള ഗൗരവമുള്ള പഠനമാണ് തീവണ്ടി എങ്ങും നിര്‍ത്തുന്നില്ല എന്ന അധ്യായം. രമേഷ് ബക്ഷിയുടെ ശിഥിലപ്രായമായ നോവലില്‍ നിന്ന് പടുത്തുയര്‍ത്തിയ ആന്റീ സ്റ്റോറി എന്നു സംവിധായകന് വിശേഷിപ്പിച്ച ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലികളെ എങ്ങനെയെല്ലാം ഉടച്ചുവാര്‍ക്കുന്നു എന്ന് ഈ പഠനം സസൂക്ഷ്മം വിശകലനം ചെയ്യുന്നു. സാഹിത്യത്തിലെ ബോധധാരാ ശൈലിയോടാണ് 27 ഡൗണിന്റെ ആഖ്യാനത്തെ രാജകൃഷ്ണന് താരതമ്യം ചെയ്യുന്നത്. മുഖ്യകഥാപാത്രമായ സഞ്ജയന്റെ പേരില്‍ത്തുടങ്ങി മഹാഭാരതേതിഹാസവുമായി 27 ഡൗണിനുള്ള പ്രമേയപരമായ സാമ്യം വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവ്, തലമുറകളുടെ വിടവ് സാധ്യമാക്കുന്ന മനഃശാസ്ത്രപരമായ സംഘര്‍ഷങ്ങളെ പ്രത്യാഘാതങ്ങളെ ഒരു സൂക്ഷ്മദര്‍ശിനിക്കുഴലിലൂടെ എന്നവണ്ണം സംവിധായകന് ഈ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നതിനെപ്<wbr></wbr>പറ്റിക്കൂടി സോദാഹരണം കാണിച്ചുതരുന്നു. ആനന്ദിന്റെ ആള്‍ക്കൂട്ടത്തിലെപ്പോലെ ആള്‍ക്കൂട്ടത്തിലെ ഏകാന്തത എങ്ങനെ ഈ ചിത്രം പ്രതിനിധാനം ചെയ്യുന്നു എന്നും രാജകൃഷ്ണന് വിശദീകരിക്കുന്നു. സാങ്കേതികമായി ഈ സിനിമ മുന്നോട്ടു വച്ച പരീക്ഷണങ്ങളെപ്പറ്റിക്കൂടി ഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട്. ദ ബാറ്റില്‍ ഓഫ് ആള്‍ജിയേഴ്സില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പില്ക്കാലത്ത് ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകന്മാരിലൊരാളായിത്തീര്‍ന്ന<wbr></wbr> എ കെ ബിര്‍ രൂപം നല്കിയ ചിത്രത്തിലെ ഛായാഗ്രഹണസവിശേഷകള്‍ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു.</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കുമാര്‍ സഹാനിയുടെ മായാദര്‍പ്പണ്‍, അരവിന്ദന്റെ ഉത്തരായണം, അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം തുടങ്ങി1950 മുതല്‍ 90 വരെയുള്ള കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പ്രാതിനിധ്യ സ്വഭാവമുള്ള എട്ട് ഇന്ത്യന്‍ സിനിമകളുടെ വേറിട്ട വീക്ഷണകോണില്‍ നിന്ന് ആഴത്തിലുള്ള പുനര്‍വായനയാണ് വി.രാജകൃഷ്ണന്റെ വിതുമ്പുന്ന പാനപാത്രം. </span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">'ആത്മാന്വേഷണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും വ്യത്യസ്ത രൂപങ്ങളിലൂടെ കടന്നുപോയ നായികാനായകന്മാരെ നാം ഇവിടെ കണ്ടുമുട്ടുകയുണ്ടായി...നമ്മുടെ ചര്‍ച്ചയുടെ ഭാഗമായി മേല്‍പ്പറഞ്ഞ സിനിമകളില്‍ തലനീട്ടി നില്ക്കുന്ന ആഖ്യാനത്തിന്റെ ചിഹ്നവ്യവസ്ഥയിലേക്ക് നാം കണ്ണോടിക്കുകയുണ്ടായി...സിനിമ അടിസ്ഥാനപരമായി സംവിധായകന്റെ കലയാണ് എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിമര്‍ശനസമീപനമാണ് ഈ പുസ്തകത്തില്‍ ഞാന്‍ അവലംബിച്ചിട്ടുള്ളത്. മാര്‍ക്സിസ്റ്റ് ചിഹ്നവിജ്ഞാനം ഈ നിരൂപണരീതിയുടെ നേര്‍ക്കുയര്‍ത്തുന്ന വെല്ലുവിളി ഞാന്‍ കാണാതെ പോകുന്നില്ല...' എന്നു തന്റെ നിരൂപണസമീപനങ്ങളെപ്പറ്റി എന്നെ തിരയുന്ന ഞാന്‍ എന്ന അവസാന അധ്യായത്തില്‍ സ്വയം വിശദമാക്കുന്ന രാജകൃഷ്ണന് മാര്‍ക്സിസ്റ്റ് ഭൗതികവാദത്തിന്റെ മുഴക്കോലുകള്‍ കൊണ്ട് ഫ്യൂഡല്‍ സാമൂഹികാവസ്ഥയെ വിലയിരുത്തുന്നതിന്റെ നൈതികത ഒരു പരിധിവരെ സമ്മതിച്ചുകൊടുക്കുന്നുണ്ട്. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: ''എന്നാല്‍ ഈ പുസ്തകത്തിന്റെ പരിധിയില്‍പ്പെടുന്ന സിനിമകള്‍ക്കുള്ളിലേക്കു പ്രവേശിക്കാന്‍ ഈ സമീപനരീതി തീര്‍ത്തും അപര്യാപ്തമാണെന്നു ഞാന്‍ കരുതുന്നു'</span></div><div class="gmail_default" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഇതുവരെ ശീലിച്ചുട്ടള്ളതിനേക്കാള്‍ സങ്കീര്‍ണമായ ഒരു ചലച്ചിത്ര വ്യവഹാരരീതി രൂപപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പുസ്തകത്തിലെ പഠനങ്ങളൊക്കെയും വായനക്കാരന്റെ /പ്രേക്ഷകന്റെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുന്നത്.</span></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-77282815187820995482023-02-17T22:14:00.004-08:002023-02-21T06:12:07.037-08:00About M S Mony Sir on Kalakaumudi<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiHBi4Zas2iMRxpPrJtAzL8hgfxSMX9tng8AhZaZyctMyJWlSkXwD1OCPbQd--dR-WjBOlfgulY8anJukeS00NYUPhaD8c6VqEuTx2aGDFeG_i2KByuI9bVVbqofHdfzI7RqKoWLkPWZTd1e3_XdV9N26K5zYC7xggUc2YnC8y-InM3zFgYmk8" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="318" data-original-width="223" height="400" src="https://blogger.googleusercontent.com/img/a/AVvXsEiHBi4Zas2iMRxpPrJtAzL8hgfxSMX9tng8AhZaZyctMyJWlSkXwD1OCPbQd--dR-WjBOlfgulY8anJukeS00NYUPhaD8c6VqEuTx2aGDFeG_i2KByuI9bVVbqofHdfzI7RqKoWLkPWZTd1e3_XdV9N26K5zYC7xggUc2YnC8y-InM3zFgYmk8=w280-h400" width="280" /></a></div><div><span style="font-size: medium;">ധൈര്യവും സത്യസന്ധതയും തമ്മിലുള്ള അത്യപൂര്‍വമായൊരു കോമ്പിനേഷന്‍. അതായിരുന്നു മണിസാര്‍ എന്ന് അടുപ്പമുള്ളവരെല്ലാം വിളിച്ചിരുന്ന കേരളകൗമുദിയുടെ പത്രാധിപരും കലാകൗമുദി പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപരുമായ ശ്രീ എം.എസ്.മണി എന്നാണ് എന്റെ അഭിപ്രായം. ഇത് അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിച്ചു മനസിലാക്കിയതൊന്നുമല്ല. ജീവിതത്തില്‍ ഒരു തവണ മാത്രമാണ് നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാനും അവസരമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ കാലശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച അഞ്ചു പുസ്കതകങ്ങളിലൂടെയാണ് ചെറുപ്പത്തില്‍ കേട്ടറിഞ്ഞിട്ടുള്ള കഥകളുടെ വസ്തുതകളെപ്പറ്റിയും മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എന്തായിരുന്നു അദ്ദേഹം എന്നും വളരെ അടുത്തറിയാന്‍ സാധിച്ചത്. അവയില്‍ത്തന്നെ മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയവ. കാട്ടുകള്ളന്മാര്, എം.എസ്.മണിയുടെ എഡിറ്റോറിയലുകള്‍, സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്നീ മൂന്നു പുസ്തകങ്ങള്‍ മാത്രം മതി ഞാനാദ്യം സൂചിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും എന്താണെന്ന് വ്യക്തമാകാന്‍. </span></div><div><span style="font-size: medium;">മലയാള മാധ്യമ ചരിത്രത്തിലെ തന്നെ അസാമാന്യമായൊരു ധൈര്യശാലി എന്നു വേണം വാസ്തവത്തില്‍ മണിസാറിനെ വിശേഷിപ്പിക്കാന്‍. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നത്. ഒന്ന് ഒരു മാധ്യമസാമ്രാജ്യത്തിലെ ഇളമുറക്കാരനായി ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില് ബിസിനസും നോക്കി സ്വസ്ഥത തേടുകയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മണിസാര്‍ ചെയ്തത്, സ്വന്തം അച്ഛന് പത്രാധിപരായിരിക്കെ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയിലടക്കം നേരിട്ടു ചെന്ന് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയും പത്രത്തിന്റെ തലവര തന്നെ മാറ്റിക്കുറിക്കുംവിധത്തിലുളള നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു.മലയാളിക്ക് അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണെന്നു മനസിലാക്കിച്ചു തന്ന കാട്ടുകള്ളന്മാര് പരമ്പര പ്രസിദ്ധീകരിക്കുകവഴി അതിശക്തരായ രാഷ്ട്രീയ ഭരണ നേതൃത്വവുമായി നിര്‍ഭയം കൊമ്പുകോര്‍ക്കുകയും തല്‍ഫലമായി സ്വന്തം പത്രത്തില്‍ നിന്നു വരെ തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുനില്ക്കാന് നിര്‍ബന്ധിതനാവുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകന്റെ ധൈര്യത്തെ രേഖപ്പെടുത്താതെ ഏതു ചരിത്രമാണ് സമ്പൂര്‍ണമാവുക? അതു മാത്രമോ, അങ്ങനെ മാതൃസ്ഥാപനത്തില്‍ നിന്ന് മാറി നില്ക്കുന്ന വേളയില്‍ ഉപസ്ഥാപനമായി കലാകൗമുദി എന്നൊരു പ്രസിദ്ധീകരണം ആസൂത്രണം ചെയ്യുകയും മാസികാ പത്രപ്രവര്‍ത്തനത്തില്‍ ഉത്തരകേരളത്തിന് ഉണ്ടായിരുന്ന കുത്തക തകര്‍ക്കുകയും ചെയ്ത പത്രാധിപരുടേത് ആത്മവിശ്വാസത്തിലൂന്നിയ അസാമാന്യ ധൈര്യമല്ലാതെ പിന്നെന്താണ്?</span></div><div><span style="font-size: medium;">രണ്ടാമത്തെ കാര്യം ഈ അഞ്ചു പുസ്തകങ്ങളില്‍ അദ്ദേഹമെഴുതിയ വളരെ ചെറിയ ഒരു പുസ്തകമാണ്. നേരത്തേ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തില്‍ തന്നെ പരമ്പരയായി പ്രസിദ്ധം ചെയ്ത ഒരു യാത്രാവിവരണം. സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്ന ആ പുസ്തകത്തിലെ കുറിപ്പുകളുടെ ആര്‍ജ്ജവം, ആത്മാര്‍ത്ഥത, സത്യസന്ധത. അത് അധികമാര്‍ക്കും അനുകരിക്കാനോ പിന്തുടരാനോ സാധിക്കാത്തത്ര തീവ്രമാണ്. സ്വന്തം സ്വകാര്യതകളെപ്പോലും അത്രമേല്‍ സത്യസന്ധമായി അനുവാചകനുമുന്നില്‍ തുറന്നുകാണിക്കാനുള്ള ആര്‍ജ്ജവമാണ് എംഎസ് മണി എന്ന പത്രപ്രവര്‍ത്തകന്റെ ആ യാത്രയെഴുത്തിനെ അവിസ്മരണീയമാക്കുന്നത്.</span></div><div><span style="font-size: medium;">അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങളും അദ്ദേഹത്തെപ്പറ്റി പ്രമുഖരുടെയും പ്രശസ്തരുടെയും അനുഭവക്കുറിപ്പുകളുമൊക്കെ മണിസാറിനെപ്പറ്റി കലാകൗമുദി പുറത്തിറക്കിയ പുസ്തകങ്ങളില്‍ പെടുമെങ്കിലും കാട്ടുകള്ളന്മാരും സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നുവും അതില്‍നിന്നെല്ലാം മാറി നില്ക്കും. ഒന്ന് മലയാള പത്രചരിത്രത്തിലെ ആദ്യത്തെ അന്വേഷണാത്മക പരമ്പരയ്ക്കു പിന്നിലെ ഉള്‍ക്കഥകളെന്ന നിലയ്ക്കും മറ്റേത് ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും സത്യസന്ധമായ യാത്രാക്കുറിപ്പുകളെന്ന നിലയ്ക്കും.</span></div><div><span style="font-size: medium;">ഗൗരവം കൊണ്ടും സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതം കൊണ്ടും കേരളത്തിലെ വാട്ടര്‍ഗേറ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സംഭവമാണ് കാട്ടുകള്ളന്മാര്. മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യത്തെ അന്വേഷണാത്മകപരമ്പര. കേരളത്തിന് ഹരിതരാഷ്ട്രീയമെന്തെന്ന് മനസിലാക്കി തന്ന പ്രതിബദ്ധതയുളള മാധ്യമ ഇടപെടല്‍. അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒളിക്യാമറയും ഫോണ്‍ റെക്കോര്‍ഡറുമായി വേഷം മാറിച്ചെന്ന് എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ തലമുറയ്ക്ക് മൂല്യാധിഷ്ഠിത അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണ,് എന്തായിരിക്കണം എന്നു മനസിലാക്കി തരുന്ന ചരിത്രരേഖയാണ് കാട്ടുകള്ളന്മാര്. എം.എസ്.മണിസാറിന്റെ നേതൃത്വത്തില്‍ അന്ന് യുവ പത്രപ്രവര്‍ത്തകരായിരുന്ന എസ്.ജയചന്ദ്രന് നായരും എന്‍.ആര്.എസ് ബാബുവും ചേര്‍ന്ന് ഒരു ചെറിയ പത്രവാര്‍ത്തയെ പിന്തുടര്ന്ന് ആധികാരികമായി പുറത്തുകൊണ്ടുവന്ന ആഴമേറിയ വനം കൊള്ളയുടെ വാര്‍ത്തകള്‍ രാഷ്ട്രീയരംഗത്തുണ്ടാക്കിയ അനുരണനങ്ങള്‍ ചെറുതായിരുന്നില്ല. സി.അച്യുതമേനോന് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഡോ.കെ.ജി അടിയോടിയുടെ ശത്രുത നേരിടേണ്ടിവന്നു എന്നുമാത്രമല്ല കേരളകൗമുദിക്ക് തുടര്‍ന്ന് ഭരണകൂടത്തിന്റെ അപ്രീതിക്കും ഭീഷണിക്കും പലവിധത്തില്‍ പാത്രമകേണ്ടി വന്നു. അത്രമേല്‍ സ്ഫോടനാത്മകമായൊരു റിപ്പോര്‍ട്ട് അധികാരികളെ ക്ഷോഭിപ്പിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കാണിച്ച ചങ്കുറപ്പ് ചെറുപ്പത്തിന്റെ ചോരത്തിളപ്പു മാത്രമായി കണക്കാക്കാനാവുന്നതല്ലെന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മാധ്യമജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഒരു കാലത്തും വ്യക്തിപരമായി രാഷ്ട്രീയക്കാരോടെന്നല്ല ഒരാളോടും ഒരഹിതവും മനസില്‍ വച്ചുപുലര്‍ത്താത്ത മണി സാര്‍ തൊഴില്‍പരമായി അവരിലാരെയും വെറുതേ വിടുകയും ചെയ്തില്ല. നിശബ്ദമാക്കാന്‍ നടന്ന ഓരോ ശ്രമത്തെയും ക്രിയാത്മകവും സര്‍ഗാത്മകവുമായ മാര്‍ഗങ്ങളിലൂടെ ബദല്‍ കണ്ടെത്തി മറികടക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ മകുടോദാഹരണമാണ് കലാകൗമുദി.</span></div><div><span style="font-size: medium;">കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ നിര്‍ണായകമായൊരു വഴിത്തിരിവായ കാട്ടുകള്ളന്മാര് എന്ന വാര്‍ത്താപരമ്പരയെക്കുറിച്ചുള്ള പുസ്തകം മാത്രമല്ല ഇത്. മറിച്ച് അവതാരികയില്‍ ഡോ.ജെ.പ്രഭാഷ് നിരീക്ഷിക്കുന്നതുപോലെ,ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ആശീര്‍വാദത്തോടെ അരങ്ങേറിയ വലിയ അഴിമതിയെപ്പറ്റി മണിസാറും ജയചന്ദ്രന് നായരും എന്‍.ആര്.എസ് ബാബുവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ തയാറാക്കിയ ആ ചെറു റിപ്പോര്‍ട്ടും തുടര്‍ന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പത്രാധിപക്കുറിപ്പുകളും മാത്രമല്ല, ഈ പുസ്തകത്തിലുള്ളത്. മറിച്ച് വനനശീകരണത്തിന്റെ രീതിയും അതിന്റെ അഴവും അതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കും, കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിലെ ദുരന്തങ്ങളുമെല്ലാം ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നനു. കാട് കയ്യേറുന്ന രീതി വിശദമായിത്തന്നെ ഈ പുസ്തകം പ്രതിപാദിക്കുന്നു. അത്തരത്തില്‍ ഇത് വനനശീകരണം വെളിപ്പെടുത്തുന്ന വനസംരക്ഷണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ഒരു ആധികാരിക ഗ്രന്ഥം കൂടിയായി പ്രസക്തി നേടുന്നു. ഞങ്ങളുടെ അറിവില്‍പ്പെട്ട എല്ലാ സംഭവങ്ങളുടെ പിന്നിലും രാഷ്ട്രീയക്കാരുണ്ടായിരുന്നു. അഥവാ രാഷ്ട്രീയക്കാര്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത സംഭവങ്ങളില്‍, അവസാന ദശയിലെങ്കിലും അവര്‍ ഭാഗഭാക്കുകളാകാറുണ്ട്. കാട്ടിലെ തടി തേവരുടെ ആന എന്നു പഴമക്കാര്‍ പറഞ്ഞുപോന്നിരുന്നത് ഇവിടെ തികച്ചും അന്വര്‍ത്ഥമായിരിക്കുന്നു-പുസ്തം പറയുന്നു. ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലും മറ്റും ദുരന്തകാലത്തു തന്നെ ചെന്നു പാര്‍ത്തും മറ്റുമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്കു വേണ്ട വിവരങ്ങള്‍ ജയചന്ദ്രന്നായരും ബാബുവും കൂടി ശേഖരിച്ചത്. അന്വേഷിച്ചു പോയ അഴിമതിക്കഥ മാത്രമല്ല, അതിന് ഇരകളാവുന്ന പാവപ്പെട്ടവരുടെ ജീവിത ദുരിതം കൂടി ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഈ റിപ്പോര്‍ട്ടിനെ എക്കാലത്തെയും സാമൂഹികപ്രതിബദ്ധതയുള്ള ഒന്നാക്കി മാറ്റിയത്. </span></div><div><span style="font-size: medium;">അച്യുതമേനോന് മന്ത്രിസഭയെ അനുകൂലിക്കുന്ന പത്രമായിരുന്നു കേരളകൗമുദി. അതുകൊണ്ടു തന്നെ കേരളകൗമുദിയില്‍ പ്രത്യക്ഷപ്പെട്ട ഈ അന്വേഷണാത്മക റിപ്പോര്‍ട്ട് ഉളവാക്കിയ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതായി. അതേപ്പറ്റി പുസ്തകത്തിന്റെ പ്രസ്താവനയില്‍ മണിസാര്‍ തന്നെ എഴുതിയിട്ടുള്ളത് നോക്കുക. 'റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചനയുണ്ടെന്നു സംശയിച്ചവര്‍ അടിസ്ഥാനപരമായ ഒരു കാര്യം കാണാന്‍ കൂട്ടാക്കിയില്ല. ഒരു ഗവണ്മെന്റിന്റെ നല്ല ചെയ്ത കള്‍ നല്ലത് എന്നുപറഞ്ഞാല്‍ എന്തടിസ്ഥാനത്തിലാണ് ആ പത്രം ഗവണ്മെന്റ് അനുകൂല പത്രമാണെന്ന നിഗമനത്തില്‍ എത്തിച്ചേര ന്നത് അച്യുതമേനോന് ഗവണ്മെന്റിന്റെ എല്ലാ നല്ല നടപടികളെയും കലവറ കൂടാതെ കേരളകൗമുദി പിന്താങ്ങിയിട്ടുണ്ട്. തെറ്റ് തെറ്റെന്നു പറയാന്‍ ഒരിക്കലും മടിച്ചിട്ടില്ല, ഭയന്നിട്ടില്ല, ഉപേക്ഷ വിചാരിച്ചിട്ടില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് എതിര്‍പ്പാണെന്നും, നല്ലതിനെ പ്രശംസിക്കുമ്പോള്‍ അത് അനുകൂലിക്കുകയാണെന്നും ധരിച്ചുവശാകുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. അവരുടെ ഓര്‍മ്മ പുതുക്കാന്‍ വെറും രണ്ടു കാര്യങ്ങള്‍ എനിക്കിവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ടെല്‍ക്കും ടൈറ്റാനിയം കോപ്ലക്സും, ഈ രണ്ട് കാര്യങ്ങളിലെയും രാജ്യസ്നേഹമില്ലായ്മ ചൂണ്ടിക്കാണിച്ചപ്പോഴും, എനിക്കെതിരെ വിമര്‍ശന ങ്ങളുമായി. വിമര്‍ശനങ്ങളല്ല, അപവാദങ്ങള്‍, അപവാദങ്ങള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനുമുള്ള മുഖ്യമന്ത്രി ശ്രീ. അച്യുതമേനോന്റെ പാര്‍ട്ടിയുടെ അപാരമായ കഴിവിനെ നമുക്ക് ബഹുമാനിക്കാം.'</span></div><div><span style="font-size: medium;">മാധ്യമങ്ങള്‍ പിന്തുണയ്ക്കേണ്ടത് വ്യക്തികളെയോ രാഷ്ട്രീയകക്ഷികളെയോ അല്ല അവരുടെ നിലപാടുകളെയാണെന്നുറച്ചു വിശ്വസിച്ച മണിസാര്‍ എത്ര ലളിതമായിട്ടാണ് ആ ആശയം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക.</span></div><div><span style="font-size: medium;">കേരളകൗമുദിയിലെ റിപ്പോര്‍ട്ട് അതിനെത്തുടര്‍ന്ന് മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍, പത്രാധിപക്കുറിപ്പുകള്‍, പ്രതികരണങ്ങള്‍, അനന്തരനടപടികളുടെ റിപ്പോര്‍ട്ടുകള്‍, കേസിന്റെ നാള്‍വഴികള്‍, വിചാരണയുടെ ചോദ്യോത്തരമടക്കമുള്ള വിശദാംശങ്ങള്‍, ഹാജരാക്കപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയ സഹിതം ഈ വാര്‍ത്തയുടെ ആഘാതപ്രത്യാഘാതങ്ങള്‍ സമഗ്രം സമൂലം വിവരിക്കുന്ന ഗ്രന്ഥമാണ് കാട്ടുകള്ളന്മാര്. അതേപ്പറ്റി മണി സാര്‍ എഴുതുന്നതിങ്ങനെ: 'ഈ പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ ഒരു കാരണം കൂടി വി ഉണ്ട്. നുണകള്‍ പ്രചരിപ്പിക്കുക. ആ നുണകള്‍ക്ക് സത്യത്തിന്റെ പരിവേഷം നല്‍കുക. അതില്‍ നിന്നുള്ള വെള്ളിക്കാശുകൊണ്ട് സത്യത്തെ ഒറ്റുകൊടുക്കുക. നമ്മുടെ പൊതു ജിവിതത്തിലെ ചില ഇത്തിക്കണ്ണികളുടെ ഉപജീവന മാര്‍ഗ്ഗമാണിത്. വനപഹരണ റിപ്പോര്‍ട്ട് ഇത്തരക്കാര്‍ക്ക് അവരുടെ ഹീനമായ തൊഴിലിനുള്ള നല്ല ഒരു മാദ്ധ്യമമായിരുന്നു. അവര്‍ ആടിനെ പട്ടി മാക്കുന്നവരാണ്. കാലം കടന്നുപോകുമ്പോള്‍ പല സത്യങ്ങളും വിനീതിയിലാവും. നുണകളും അപവാദങ്ങളും മാത്രം നിലനില്ക്കും. ഈ സംഭവത്തിലെങ്കിലും അതുണ്ടാവാതിരിക്കാനാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.'</span></div><div><span style="font-size: medium;">സ്റ്റിങ് ഓപ്പറേഷനു ചുറ്റും കെട്ടുകഥകളുടെ ഒരു വനദുര്‍ഗം ചമച്ച് അധികാരികളുടെ രാഷ്ട്രീയ പതനം വ്യക്തിപരമായി ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമച്ച് വസ്തുതകള്‍ ഹാജരാക്കാനാവാതെ പകച്ച് തടവറയില്‍ കിടക്കേണ്ടിവരികയും സ്ഥാപനം തന്നെ പൂട്ടിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനശൈലികള്‍ക്കിടയില്‍, സ്വന്തം റിപ്പോര്‍ട്ടുകള്‍ക്കു മേലുണ്ടായ കെട്ടുകഥകളെ വര്‍ഷങ്ങള്‍ക്കിപ്പുറത്തും സത്യത്തിന്റെ രജതരേഖകള്‍ സഹിതം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പത്രാധിപരുടെ ധീരത മാധ്യമവിദ്യാര്‍ത്ഥകള്‍ക്കും പഠിതാക്കള്‍ക്കും മാത്രമല്ല, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൂടി പാഠപുസ്തകമാകാവുന്ന ഒന്നാണ്.</span></div><div><span style="font-size: medium;"> എം.എസ്.മണി എന്ന പത്രാധിപരുടെ മാധ്യമപരവും തൊഴില്‍പരവുമായ നൈതികതയും സത്യസന്ധതയും വെളിവാക്കുന്നതാണ് കാട്ടുകള്ളന്മാര് എങ്കില്‍, വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സത്യസന്ധത വ്യക്തമാക്കുന്നതാണ് സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു. കേവലം ഒരു യാത്രാപുസ്തകം എന്നതിലുപരി, സന്ദര്‍ശിച്ച് നാടിന്റെ കാഴ്ചപ്പൊലിപ്പത്തിനപ്പുറം അവിടത്തുകാരുടെ ജീവിതം പകര്‍ത്താന്‍ കാണിച്ച ആര്‍ജ്ജവത്തിലൂടെയാണ് ഈ ചെറിയ പുസ്തകം ഏറെ ശ്രദ്ധേയമാവുന്നത്. യാത്രാവിവരണസാഹിത്യത്തില്‍ മലയാളത്തിന് പ്രത്യേകിച്ചുള്ള മേല്‍ക്കൈയെപ്പറ്റി നമുക്കെല്ലാമറിയാവുന്നതാണ്. എസ്.കെ.പൊറ്റക്കാടും മറ്റും തുറന്നിട്ട ആകാശസാധ്യതകളുടെ അനന്തതയുണ്ടതിന്. അവിടെയാണ്, യാത്രികന്റെയും അയാള്‍ യാത്രയില്‍ കണ്ടുമുട്ടിയവരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ യാതൊരു വര്‍ണങ്ങളും ചാലിക്കാതെ അപ്പാടെ പകര്‍ത്തിവച്ചുകൊണ്ട് ഈ പുസ്തകം വൈകാരികമായി വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്. ഒരാള്‍ക്ക് സ്വാനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ എത്രത്തോളം നിഷ്പക്ഷനും സത്യസന്ധനും ആവാന്‍ സാധിക്കുമെന്നത് വളരെ വലിയൊരു ചോദ്യമാണ്. ആത്മകഥകളില്‍ പലതും അതുകൊണ്ടുതന്നെയാണ് ചരിത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്താത്തത്.മണിസാറിന്റെ യാത്രാനുഭവക്കുറിപ്പുകള്‍ തീവ്രമാവുന്നതും ആത്മനിഷ്ഠമായ സത്യസന്ധതയിലൂടെയാണ്.</span></div><div><span style="font-size: medium;">പ്രതിച്ഛായ സംരക്ഷിക്കാനോ ആളുകള്‍ എങ്ങനെ വിചാരിക്കുമെന്നു ചിന്തിക്കാനോ മുതിരാതെ പറയാനുള്ളത് പച്ചയ്ക്കു പറയുന്ന ശൈലി അനനുകരണീയമാണ്. അതിലും ആര്ജ്ജവമുള്ളത് വച്ചുകെട്ടില്ലാത്ത ഭാഷയാണ്. സാധാരണക്കാരന്റെ ഭാഷയാവണം മാധ്യമഭാഷ എന്നൊക്കെ നാഴികയ്ക്കു നാല്പതുവട്ടം ആവര്ത്തിക്കുന്നവര് പോലും എഴുത്തില്‍ ക്ളിഷ്ടത കൊണ്ടുവരുമ്പോള്‍ സ്വാനുഭവങ്ങളെ എത്രമേല്‍ ലളിതമായി അവതരിപ്പുക്കുകയാണ് മണിസാര്‍ എന്നറിയണമെങ്കില്‍ ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചാല്‍ മതി. കാരണം വായിച്ചുതുടങ്ങിയാല് ഇതു തീര്‍ക്കാതെ ഒരാള്‍ക്കും എഴുന്നേല്‍ക്കാനാവില്ലെന്നതു തന്നെ.അത്രമേല്‍ പാരായണക്ഷമമാണ് ഈ പുസ്തകം.</span></div><div><span style="font-size: medium;">പുസ്തകത്തില്‍ ഒരിടത്ത് അദ്ദേഹം പങ്കുവച്ചിട്ടുള്ള അനുഭവം നോക്കുക.</span></div><div><span style="font-size: medium;">''ചീഫ് പോര്ട്ടര്ക്ക് അമേരിക്കയില്‍ ബെല്‍ ക്യാപ്റ്റന്‍ എന്നാണ് പറയുന്നത്. എന്നെക്ക ണ്ടപ്പോള് അയാള്‍ പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. ഞാന്‍ പുറത്ത ക്കുള്ള വഴി ചോദിച്ചു.</span></div><div><span style="font-size: medium;">അയാള്‍ ''എവിടേക്കാണ് പോകേണ്ടത്? ഞാന്‍ ''പ്രത്യേക ലക്ഷ്യമൊന്നുമില്ല. മുറിയില്‍ ഇരുന്നു മടുത്തു.'</span></div><div><span style="font-size: medium;">അയാള്‍ ''ലക്ഷ്യം പ്രത്യേകിച്ചില്ലെങ്കില്‍ ഞാനെങ്ങനെ വഴി പറഞ്ഞുതരും! എങ്ങോട്ടു വേണമെങ്കിലും നടക്കാം.'' </span></div><div><span style="font-size: medium;">ആ ഹോട്ടലിന്റെ മുമ്പിലുള്ള സര്‍ക്കിളില്‍ ഏഴോ എട്ടോ റോഡുകള്‍ വന്നുചേരുന്നുണ്ട്. അയാള്‍ പറഞ്ഞത് ശരിയാണ്. ലക്ഷ്യമില്ലാത്തവന് എങ്ങോട്ടുവേണമെങ്കിലും നടക്കാം. എന്തിനും നന്ദി പറയണമെന്നുള്ളതുകൊണ്ട് ''താങ്ക്സ്'' പറഞ്ഞ് ഞാന്‍ ഹോട്ടലിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് കടന്നു. ബെല്‍ ക്യാപ്റ്റന്‍ പുറകേ വന്ന് വിളിച്ചുപറഞ്ഞു: ''സ്ത്രീകളെ ധാരാളമായി കാണുന്നതിന് വിരോധമില്ലെങ്കില്‍ ആ വഴിയേ പോവുക'' അയാള്‍ ഒരു വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ദഹസിച്ചു. സ്ത്രീകളോട് വിരോധമുള്ളവര്‍ ആത്മഹത്യ ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍, പുഷ്പങ്ങളോട് വണ്ടുകള്‍ക്കുള്ള താല്പര്യവും ഈ കരിവണ്ടിനുണ്ട്. വീണ്ടും ''താങ്ക്സ്'' പറഞ്ഞ് ഞാന്‍ ആ വഴിയേതന്നെ നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ ഒരു പ്രധാന റോഡിലെത്തി. മിനിസ്കര്‍ട്ടും ധരിച്ചുവന്ന യുവതികളാണ് സ്വാഭാവികമായും ആദ്യം മനസ്സിനെ ആകര്‍ഷിച്ചത്. നോക്കുന്നിടത്തെല്ലാം മിനിസ്കര്‍ട്ടുകള്‍ തന്നെ. സ്വീഡനില്‍ നിന്ന് കയറ്റുമതി ചെയ്ത ഫാഷനാണ് മിനിസ്കര്‍ട്ടെങ്കിലും അതിന്റെ റോയല്‍റ്റി ഇന്നും ബ്രിട്ടനുതന്നെയാണ്. നിതംബത്തിനും, മാലിനിക്കും, സ്തനങ്ങള്‍ക്കും, മനസ്സിന് ഇക്കിളിയുണ്ടാക്കുന്ന ആകര്‍ഷകമായ രൂപം നല്കി തോളുമുതല്‍ ഊരുമൂലത്തിന് നാലുവിരല്‍ക്കിട താഴെവരെ ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ഈ ഉടുപ്പ് എല്ലാ യുവതികളെയും സുന്ദരിമാരാക്കുന്നു. മിനിസ്കര്ട്ടിട്ട സ്ത്രീജനങ്ങള്‍ സ്വന്തം കാമുകന്റെ മുമ്പിലല്ലാതെ അന്യ പുരുഷന്മാര്‍ക്കഭിമുഖമായി ഇരിക്കുക പതിവല്ല. അഥവാ അങ്ങനെ ഇരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിതയാവുകയാണെങ്കില്‍ ഒരു കാല് മറ്റേക്കാലിന്റെ പുറത്തു കയറ്റിവച്ചിരിക്കുകയോ മടിയില്‍ ഒരു മാഗസിനോ പത്രമോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും സാധനമോ വച്ചിരിക്കുകയോ ചെയ്യും. </span></div><div><span style="font-size: medium;">ടോളിഡോ ബസ്സ് സ്റ്റേഷനില്‍ വച്ച് എനിക്കഭിമു ലമായി കസേരയില്‍ ഇരുന്നിരുന്ന ഒരു മിനിസ്കര്‍ട്ടുകാരി മടിയില്‍ വയ്ക്കാന്‍ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് സ്ത്രീകള്‍ വാനിറ്റി ബാഗ് കൊണ്ടുനടക്കുന്നതിനുള്ള ഒരു പുതിയ ആവശ്യം കൂടി ബോദ്ധ്യപ്പെട്ടത്. പ്രിന്‍സ്റ്റണിലേക്കുള്ള ബസ്സ് വരു ന്നതുവരെ സാകൂതഷ്ടിയും കറുത്ത തൊലിക്കാരനുമായ എന്റെ മുമ്പില്‍ ആ സ്ത്രീക്ക് അങ്ങനെയിരുന്ന് വിഷമിക്കേണ്ടിവന്നു. ഹോ എന്റെ ഭാവന എന്നെ അന്നേരം നന്നേ പാടുപെടുത്തി.</span></div><div><span style="font-size: medium;">മിനിസ്കര്‍ട്ടിന്റെ പുതുമ നഷ്ടപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ആ തെരുവില്‍ 'മാസച്യുസെറ്റ്സ് അവന്യൂ' എന്ന് പേരുള്ള ആ റോഡില്‍ ആണുങ്ങളെക്കാള്‍ അധികം പെണ്ണുങ്ങളായിരിക്കും ഏത് സമയത്തും. അപ്പോള്‍ വരുന്നു വേറൊരു വര്‍ഗ്ഗം, ഹിപ്പികള്‍, ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ആദ്യകാലത്ത് റോസാദളങ്ങ ളെപ്പോലെ കരുതി ഉമ്മവച്ചിരുന്ന ഈ സമൂഹത്തെപ്പറ്റി പിന്നീട് പറയാം. മാസ് അവന്യൂയില്‍ (മാസച്യുസെറ്റ്സിന് 'മാസ്' എന്നാണ് ചുരുക്കിപ്പറയുന്നത്) ഉണ്ടക്കണ്ണുകളുമായി ഈ അത്ഭുതങ്ങള്‍ കണ്ട് രസം പിടിച്ച് നില്ക്കുന്നവനായി ഞാന്‍ മാത്രമേയുള്ളു. അറിയാതെ ഞാനൊന്നു മുകളിലേക്ക് നോക്കിപ്പോയി. ഒരു കമ്പിത്തൂണില്‍ ഉറപ്പിച്ചിരിക്കുന്ന പച്ചനിറമുള്ള ബോര്‍ഡില്‍ എന്റെ നോട്ടം പതിച്ചു: ''നോ സ്റ്റാന്‍ ഡിങ്. അതെന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ഞാന്‍ ഒരു കണ്ടിയാണെന്ന് ആരെങ്കിലും തെറ്റായി ധരിച്ചിട്ടുണ്ടാ കുമോ, ആവോ? എന്തായാലും പിന്നീട് ഒരു നിമിഷംപോലും നിന്നില്ല. ഇരുപുറം നോക്കാതെ ഒറ്റ നടത്ത വച്ചുകൊടുത്തു. എങ്കിലും അങ്ങനെ ആ നിരോധനമേഖലയില് നിന്നത് മോശമായിപ്പോയല്ലോ. എന്ന് മനസ്സില്‍ വിചാരിക്കുകയും ചെയ്തു. വളരെ പിന്നീടാണു മനസ്സിലായത് ഈ ''നോ സ്റ്റാന്‍ഡിങ് കാല്‍നടക്കാര്‍ക്ക് വേണ്ടി യുള്ളതല്ലെന്ന്. നമ്മുടെ നാട്ടിലെ 'നോ പാര്‍ക്കിംഗി'ന്റെ അര്‍ത്ഥമേ അതിനുള്ളൂ. മോശമായിപ്പോയല്ലോ എന്ന് അപ്പോഴും വിചാരിച്ചു.''</span></div><div><span style="font-size: medium;">മറ്റുള്ളവര്‍ അമേരിക്കയില്‍ പോകുന്നത് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്സും വാഷിങ്ടണും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടുയുമൊക്കെ കാണാനാണെങ്കില്‍ മണിസാര്‍ പോയത് ഗ്രാന്‍ഡ് കാനിയന്‍ കാണാനാണ്. അദ്ദേഹത്തിന്റെ സരസമായ ഭാഷയില്‍ പറഞ്ഞാല്‍ കുഴി, അതേ ഭൂമിക്കുമേലുള്ള വലിയൊരു കുഴി കാണാനാണ്. അതേപ്പറ്റി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണെന്നു മാത്രം. സ്വയം കരിവണ്ടായി വിശേഷിപ്പിച്ചു കൊണ്ട് ഇങ്ങനെ തുറന്നെഴുതാന്‍ എത്ര എഴുത്തുകാര്‍ക്ക്, എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവമുണ്ടാവും?</span></div><div><span style="font-size: medium;">കാട്ടുകൊള്ളയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ നാട്ടുജീവിതം റിപ്പോര്‍ട്ട് ചെയ്തതുപോലെയാണ് നാടുകാണാനിറങ്ങിപ്പുറപ്പെട്ട മണിസാര്‍ അവിടത്തെ ജീവിതം റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിരുന്നത്. ഏറെ രസകരമായ അനുഭവങ്ങളാണവയില്‍ പലതും. </span></div><div><span style="font-size: medium;">''വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും തികച്ചും വിഭിന്നങ്ങളായ സംസ്കാരങ്ങള്‍ പുലര്‍ത്തി പ്പോരുന്നവരുമായ പല നിറക്കാരെയും തരക്കാരെയും പരിചയപ്പെടാന്‍ മറ്റേതൊരു സഞ്ചാരിയെയും പോലെതന്നെ എനിക്കും സാധിച്ചു. അമ്പരപ്പിക്കുന്ന പലതും കണ്ടു ഗുണമുള്ള പലതും ആസ്വദിച്ചു. കൗതുകകരമായ പലതും കേട്ടു. ഇതില്‍ ചില മനസ്സുകള്‍ക്ക് നല്ലതെന്നും ചില മനസ്സുകള്‍ക്ക് ചീത്ത യെന്നും തോന്നാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. വ്യത്യസ്ത ങ്ങളായ അനുഭൂതികളാണ് അവ ഓരോന്നും എന്നിലും ഉളവാക്കിയിട്ടുള്ളത്. നൂറ്റിമുപ്പത് മൈല്‍ വേഗത്തില്‍ പാഞ്ഞുകൊണ്ടിരിക്കുന്ന കാറുകളില്‍ ഇരിക്കുമ്പോള്‍, മാനം മുട്ടി നില്ക്കുന്ന കെട്ടിടങ്ങള്‍ കാണുമ്പോള്‍, അനുനിമിഷം കൂറ്റന്‍ ജറ്റുവിമാനങ്ങള്‍ അലറിവിളിച്ചുകൊണ്ട് ഭൂമികുലുക്കി ഇറങ്ങുകയും പൊങ്ങുകയും ചെയ്യുന്ന എയര്‍പോര്‍ട്ടുകളില്‍ നില്ക്കുമ്പോള്, പതിനായി രക്കണക്കിനേക്കര്‍ ഭൂമിയിലെ കൃഷി മുഴുവന്‍ ചെയ്യാന്‍ രണ്ടോ മൂന്നോ പേര് മാത്രം മതി എന്നറിയുമ്പോള്‍, റോട്ടറി പ്രസ്സില്‍ പത്രം അച്ചടിക്കുന്ന വേഗതയില്‍ കാറുകള്‍ ഉണ്ടായിവരുന്നത് കാണുമ്പോള്‍, തണുപ്പും ശീതക്കാറ്റും മൂക്കും ചെവിയും മരവിപ്പിക്കുമ്പോള്‍, വെള്ളച്ചാട്ടങ്ങളും പൂക്കള്‍ മുടി നില്ക്കുന്ന മലഞ്ചരിവുകളും കണ്ണുകുളിര്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു് ചുറ്റും ഒരു ലോകമുണ്ടെന്ന ഭാവം കൂടാതെ വഴിവക്കില്‍ കെട്ടിപ്പിടിച്ച ഉമ്മവച്ചു നിന്ന് പ്രേമിക്കുന്നവരെ നോക്കുമ്പോള്‍, മാറുമറയ്ക്കാ വെയിട്രസ്സുകള്‍ ഭക്ഷണം വിളമ്പാന്‍ മേശയ്ക്കടുത്തേക്ക് വരുമ്പോള്‍, നൈറ്റ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുമ്പോള്‍, യുവതികളെ വില്പനന് വച്ചിരിക്കുന്ന ഷോറൂമുകളുടെ വരാന്തയില്‍ക്കൂടി നടക്കുമ്പോള്‍, വഴിവക്കില്‍ നിന്ന് സേവകൂടാന്‍ ക്ഷണിക്കുന്ന മോഹനാംഗിമാരുടെ കരസ്പര്‍ശമുണ്ടാവുമ്പോള്‍, ടിക്കറ്റുമെടുത്തുപോയിരുന്ന് രതി ക്രീഡകളും മറ്റു പ്രകൃതിവിരുദ്ധങ്ങളും കാണുമ്പോള്‍, എന്തിന് പുതുമ തോന്നുന്നതെന്തും കണ്ണില്‍പ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതി. അങ്ങനെ അനുഭൂതികളുടെ പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ അത് പറഞ്ഞുതീരാന്‍ തന്നെ ഒരുപാട് സമയമെടുക്കും.</span></div><div><span style="font-size: medium;">''ഞാന്‍ ഈ എഴുതുന്നത് ഒരു യാത്രാ ഡയറിയില്ല. വായനക്കാരെ ജ്ഞാനികളാക്കാനുള്ള യാതൊരുവിധ ശ്രമവും ഇതിലില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊള്ളട്ടെ. ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതും എന്റെ മനസ്സില്‍ ഇന്നും മങ്ങാതെ നില്ക്കുന്നതും ആലോചിച്ച് രസം പിടിച്ചിരുന്ന് സമയം കൊല്ലാന്‍ എനിക്ക് വിരുന്ന തുമായ ചില സംഭവങ്ങള്‍ക്ക് അച്ചടിരൂപം നല്കുന്നെന്നേയുള്ളു...''</span></div><div><a href="https://blogger.googleusercontent.com/img/a/AVvXsEgFYKh7pVfAlaIcJnz_rUNcYsPaNfgAJV8frYfRRNiTkIXU1BA8QWtJSmxMrbn840qRDjDAQ4r336rd03lmEb7w6iI28TMKcMqCjarQqxTIV1JjOveC7DhWx_CzP4ZAkC4aqvOlMmkw4W4uJ1vtDIoiP_6wEdEcGZyUSaTJ_50Htk3o5ySRqQQ" style="clear: left; display: inline; float: left; margin-bottom: 1em; margin-right: 1em; text-align: center;"><span style="font-size: medium;"><img alt="" data-original-height="319" data-original-width="448" height="285" src="https://blogger.googleusercontent.com/img/a/AVvXsEgFYKh7pVfAlaIcJnz_rUNcYsPaNfgAJV8frYfRRNiTkIXU1BA8QWtJSmxMrbn840qRDjDAQ4r336rd03lmEb7w6iI28TMKcMqCjarQqxTIV1JjOveC7DhWx_CzP4ZAkC4aqvOlMmkw4W4uJ1vtDIoiP_6wEdEcGZyUSaTJ_50Htk3o5ySRqQQ=w400-h285" width="400" /></span></a><span style="font-size: medium;">ഇതാണ് മണിസാറിലെ എഴുത്തുകാരന്റെ പൊതു ഭാവം. വായനക്കാരനെ അവന്റെ നിലവാരത്തില്‍ തോളില്‍ കയ്യിട്ട് ഒപ്പം കൂട്ടി താന്‍ കണ്ട കാഴ്ചകളിലൂടെ നടത്തിക്കുന്ന അത്രമേല്‍ അനൗപചാരികമായ ശൈലി.അതിനൊപ്പം ലേശവും നിറം ചേര്‍ക്കാതെയുൂള്ള സത്യസന്ധതകൂടിയാവുമ്പോള്‍ അതൊരു അവിസ്മരണീയ വായനാനുഭവം തന്നെയായിത്തീരുന്നു.മറ്റൊരെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അനുകരിക്കാനാവാത്ത ഈ സവിശേഷതയാണ് എം.എസ്.മണിയെ എം.എസ്.മണിയാക്കുന്നത്. കേരളത്തിന്റെ മാധ്യമലോകത്തിന്റെ പ്രിയപ്പെട്ട മണിസാറാക്കുന്നത്.</span></div><br /><br /><p></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-23093009278803751572023-01-08T02:49:00.003-08:002023-01-08T02:49:33.689-08:00Pradeep Panangad writes about A Chandrasekhar in Samakalika Malayalam weekly<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi57leAb-gI3higLAdGgbByPLWrlt4wWXbRwssojk1BkIeBdxjejrjYcRUu61pWbZ2rUwtEpserZgmoJ7bK9fHsIKM4D5ItdozFnwa6X7BlbFvRNIRk97-qXrW0Ozx0I6ekhQLgR8dOo_yPAuUazqhqaLJMQm1ONL27Gu08wH8PnNxh87_PwgA/s455/malayalam%20varikacover.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="455" data-original-width="322" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi57leAb-gI3higLAdGgbByPLWrlt4wWXbRwssojk1BkIeBdxjejrjYcRUu61pWbZ2rUwtEpserZgmoJ7bK9fHsIKM4D5ItdozFnwa6X7BlbFvRNIRk97-qXrW0Ozx0I6ekhQLgR8dOo_yPAuUazqhqaLJMQm1ONL27Gu08wH8PnNxh87_PwgA/w283-h400/malayalam%20varikacover.jpg" width="283" /></a></div><br /><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-FINNNzASLcF7-h-pJikdWgkA25Xoa9N3T8bl2XmVb1vhVGzd5fHKPs2I0XTf-xfNyT23QIKJJn5f6I1Oezy5QZaX3X_BReA8luN2cUpV7RUUsfjm6noLhmNhtujpNlHOq8w7QYo1l-nRvATIAAFUMu4E60iHHV4y17IQMUPdlBYdOFQi2qw/s3047/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="3047" data-original-width="1900" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-FINNNzASLcF7-h-pJikdWgkA25Xoa9N3T8bl2XmVb1vhVGzd5fHKPs2I0XTf-xfNyT23QIKJJn5f6I1Oezy5QZaX3X_BReA8luN2cUpV7RUUsfjm6noLhmNhtujpNlHOq8w7QYo1l-nRvATIAAFUMu4E60iHHV4y17IQMUPdlBYdOFQi2qw/w400-h640/1.jpg" width="400" /></a></div><br /><p></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCwa_56jJukn696XTbkoNtnBySWuV1_kn727sknKUzuEdou8iJp1c9p1Zey13i-cQEz9b_3Vsf-fEX8ZPFnL88y26pPKDXMbOcEtPv5vFsI6UFVHxPbdH2w6TPMw1yP5T-XWXyxPZfZN0IhrRaOq403LeNbi35a_CMlqyT_bhfj81quaAahD0/s2963/2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2963" data-original-width="2032" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCwa_56jJukn696XTbkoNtnBySWuV1_kn727sknKUzuEdou8iJp1c9p1Zey13i-cQEz9b_3Vsf-fEX8ZPFnL88y26pPKDXMbOcEtPv5vFsI6UFVHxPbdH2w6TPMw1yP5T-XWXyxPZfZN0IhrRaOq403LeNbi35a_CMlqyT_bhfj81quaAahD0/w438-h640/2.jpg" width="438" /></a></div><br /><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-45639823399941017602022-12-08T16:13:00.001-08:002022-12-08T16:13:19.314-08:00Swayamvaram book @ Deshabhimani Sunday Suppliment<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtILAiyzkpl36gDa74nx8kLM5i-OYB0dqr5i_p0Nc-KbBXFsuXczbzgQLdp5EvHdHvW5lGmRgASdmF5YEC6UUwiY9mTzqsPBvPcyY7_cF9M0gVa1vlWOKTVvkZvCdunHRT9Fh77dTDpuwlkmzFxBeCrZiAYii8EJtMJsf1BlfBmWo-Ss6y89c/s1522/bc8c1e1e-2e5e-4dc6-be97-cccdedb387ab%20(1).jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="708" data-original-width="1522" height="298" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtILAiyzkpl36gDa74nx8kLM5i-OYB0dqr5i_p0Nc-KbBXFsuXczbzgQLdp5EvHdHvW5lGmRgASdmF5YEC6UUwiY9mTzqsPBvPcyY7_cF9M0gVa1vlWOKTVvkZvCdunHRT9Fh77dTDpuwlkmzFxBeCrZiAYii8EJtMJsf1BlfBmWo-Ss6y89c/w600-h298/bc8c1e1e-2e5e-4dc6-be97-cccdedb387ab%20(1).jpg" width="600" /></a></div><br /><p></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-8794932904416834522022-12-08T16:08:00.005-08:002022-12-08T16:08:31.123-08:00 പ്രേക്ഷക ഹൃദയം കവരാന്‍ രാജ്യാന്തര ചലച്ചിത്രമേള<p><span style="font-size: large;"><b>cover story of Kalakaumudi</b></span></p><p><span style="font-size: large;"><b></b></span></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDUAJsJ5V03_OzlFAtgE2uLAlZhAZNi-4jBLgMs0GQSzIkGgH7DsJJvPA6Ob4-bR5bfSVKA3nLCaelVU8MLadVvGiqYzHFGpRdebndmIVwJcqn4YGFMGSKrvu8i28QZEd7Ttm0jMcNKUtVVSyrk7PZJnnwxqs8utQZsMZmbwLkGesSYUb8oa0/s916/kala%20iffk2022.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="916" data-original-width="640" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDUAJsJ5V03_OzlFAtgE2uLAlZhAZNi-4jBLgMs0GQSzIkGgH7DsJJvPA6Ob4-bR5bfSVKA3nLCaelVU8MLadVvGiqYzHFGpRdebndmIVwJcqn4YGFMGSKrvu8i28QZEd7Ttm0jMcNKUtVVSyrk7PZJnnwxqs8utQZsMZmbwLkGesSYUb8oa0/s320/kala%20iffk2022.jpg" width="224" /></a></b></div><b>എ.ചന്ദ്രശേഖര്‍</b><p></p><p><b style="font-size: large;">അതിര്‍ത്തികള്‍</b><span style="font-size: large;"> അപ്രസക്തമാക്കിക്കൊണ്ടുളള വ്യക്തിസംഘര്‍ഷങ്ങളുടെ ആത്മരോദനങ്ങളും ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യാഖ്യാനങ്ങളുമാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. അതി മഹത്തായ ചലച്ചിത്രപാരമ്പര്യമുള്ള സെര്‍ബിയ പോലൊരു ബാള്‍ക്കന്‍ രാജ്യത്തെ കേന്ദ്രബിന്ദുവായി നിര്‍ത്തുമ്പോഴും ആധുനിക യൂറോപ്പിലും, ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യജീവിതം എന്ത്, എങ്ങനെ എന്നു തെളിച്ചപ്പെടുത്തുന്ന ഒരു പിടി ചിത്രങ്ങളുള്ളതാണ് ഡിസംബര്‍ 9ന് കൊടിയേറുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ സവിശേഷമാക്കുന്നത്.</span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdGL7FMMGpcTCtLpXX-2Pu3FuBGyCRgYMbiuguikZ2puNrdktsQyoUgo48DoLozKibs7bL1-u92oztxW1yB8vMSPWBuW9hsqM1_BryN3qBCFbv77T3ofx_-kT2vH2CDM53PYnnLcIR3wJ63q0SV3SQlrGNaOdcyNRLFW5c5w3DqWoFb2fcPUc/s635/kala%20iffk2022a.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="454" data-original-width="635" height="286" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdGL7FMMGpcTCtLpXX-2Pu3FuBGyCRgYMbiuguikZ2puNrdktsQyoUgo48DoLozKibs7bL1-u92oztxW1yB8vMSPWBuW9hsqM1_BryN3qBCFbv77T3ofx_-kT2vH2CDM53PYnnLcIR3wJ63q0SV3SQlrGNaOdcyNRLFW5c5w3DqWoFb2fcPUc/w400-h286/kala%20iffk2022a.jpg" width="400" /></a></div><span style="font-size: medium;">ലോകത്തിന്റെ ഏതു കോണില്‍, ഏതു സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവസ്ഥയിലും മനുഷ്യന് നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നാണെന്നാണല്ലോ സാഹിത്യവും സിനിമയും മറ്റും വിനിമയം ചെയ്യുന്നത്. ഗോവയില്‍ കഴിഞ്ഞ മാസം സമാപിച്ച 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടിയ സ്പാനിഷ് ചലച്ചിത്രം-ഐ ഹാവ് ഇലക് ട്രിക്ക് ട്രീംസ,് അത്തരത്തില്‍ കൗമാരം വിട്ട് യൗനവത്തിലേക്കു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അവള്‍ക്ക് പിതാവിനോടുള്ള ചാര്‍ച്ചയുടെയും കഥയാണ് പറയുന്നത്. കമിങ് ഓഫ് ഏജ് അഥവാ പ്രായപൂര്‍ത്തി പക്വത നേടുന്നതുമായി ബന്ധപ്പെട്ട പലവിധ പ്രമേയങ്ങളും നാം സാഹിത്യത്തിലും സിനിമയിലും കണ്ടിട്ടുണ്ട്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവയ്ക്കെല്ലാം സവിശേഷതകളുമുണ്ട്. എന്നാല്‍ ഫ്രാന്‍സ് ബെല്‍ജിയം കോസ്റ്റ റിക്ക സംയുക്ത നിര്‍മിതിയായ ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ പതിനാറുകാരിയായ നായിക ഇവയുടേത് ഒരേ സമയം നിഷ്കളങ്കതയുടെയും, ആധുനിക ലോകത്തിന്റെ കാപട്യത്തിന്റെയും സാമൂഹിക-കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ സംത്രാസങ്ങളുടെയും കൂടിയാവുന്നിടത്താണ് അസാധാരണമാവുന്നത്. മികച്ച സംവിധായകനും നടിക്കുമടക്കം ലൊകാര്‍ണോ മേളയില്‍ മൂന്ന് അവാര്‍ഡുകളും സാന്‍ സെബാസ്റ്റിയന് മേളയില്‍ മികച്ച ചിത്രത്തിനുള്ള ബഹുമതിയും നേടിയ ഈ ചിത്രം സാവോ പോളോ അടക്കമുള്ള മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഐഎഫ് എഫ് ഐയില്‍ മികച്ച നടിക്കുള്ള ബഹുമതി നേടുകയും ചെയ്ത ചിത്രമാണ്.</span><p></p><p><span style="font-size: medium;">വലന്റിന മോറെല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ ഈവയും പിതാവിനെ(റെയ്നാല്‍ഡോ അമീന് ഗുട്ടറസ്)പ്പോലെ ക്ഷിപ്രകോപിയാണ്. കവിയും, തൊഴില്‍രഹിതനുമായ അയാള്‍ക്കാവട്ടെ ഇവയടക്കമുള്ള രണ്ടു പെണ്‍കുട്ടികളോടും അത്രമേള്‍ ഹൃദയബന്ധമുണ്ടെങ്കിലും ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. പരസ്പരം പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളില്‍ ഇവയേയും കുഞ്ഞനുജത്തിയേയും അവരുടെ പൂച്ചക്കുട്ടിയേയുമായി അവളുടെ അമ്മ പുതിയൊരു വീട്ടിലേക്കു താമസം മാറ്റുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വീട്ടിലെല്ലായിടത്തും മൂത്രമൊഴിക്കുന്ന വളര്‍ത്തുപൂച്ച സത്യത്തില്‍ അച്ഛനുമമ്മയും തമ്മിലുള്ള വഴിപിരിയലില്‍ സ്വയം നഷ്ടപ്പെടുന്ന നായികയുടെ തന്നെ പ്രതിരൂപമാണ്. അവരുടെ ദാമ്പത്യശൈഥില്യം ഏറ്റവുമധികം ബാധിക്കുന്നതും അവളെയാണ്. മാതാപിതാക്കളോടുള്ള വിദ്വേഷമാണ് അവളില്‍ ക്ഷിപ്രകോപമായി പ്രത്യക്ഷപ്പെടുന്നത്. അച്ഛനോടൊപ്പം കഴിയാനിഷ്ടപ്പെടുന്ന ഈവ അതിനുവേണ്ടി അയാള്‍ക്കായി മറ്റൊരു വീടന്വേഷിക്കുകയും അയാള്‍ക്കൊപ്പം അയാളുടെ വാസസ്ഥലത്ത് പരമാവധി കഴിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരന്തരം പുകവലിക്കുന്ന അവളുടെ പിതാവാകട്ടെ, വായ്പ്പുണ്ണിനെ ക്യാന്‍സറായി തെറ്റിദ്ധരിച്ച് ശേഷകാലം മക്കള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അയാളുടെ താരതമ്യേന മുതിര്‍ന്ന ബുദ്ധിജീവി സര്‍ഗക്കൂട്ടായ്മകളില്‍ അവള് അധികപ്പറ്റാവുകയാണെന്നു അവര്‍ക്കൊപ്പം എത്താനുള്ള വ്യഗ്രത ഈവയെ കൊണ്ടു ചാടിക്കുന്നത് വലിയ അബദ്ധങ്ങളിലാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് മുതിര്‍ന്നവരുടെ കാറും കോളും നിറഞ്ഞ ജീവിതത്തിലെ തിരയിളക്കങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിയാനാവുന്നില്ല. തന്റെ സുഹൃത്തുമായി കിടക്ക പങ്കിടുന്ന മകളെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാണ്, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈവയുടെ പിതാവ് തിരിച്ചറിയുന്നത്. സ്വന്തം ജീവിതത്തിലെ പലതും തന്റെ് വായ്പ്പുണ്ണു പോലെ മാത്രമാണെന്ന് തിരിച്ചറിയുന്ന അയാള്‍ അവളെ അമ്മയുടെ സമീപം വിട്ടു മടങ്ങുന്നിടത്താണ് ഐ ഹാവ് ഇലക് ട്രിക് ഡ്രീംസ് അവസാനിക്കുന്നത്. സമകാലിക യൂറോപ്യന്‍ ജീവിതത്തിന്റെ ആകുലതകളും ആശങ്കകളും, കുടുംബജീവിതത്തിന്റെ ശൈഥില്യങ്ങളും പല കഥാപാത്രങ്ങളിലൂടെ സൂചനകളായും സൂചിതങ്ങളായും അവതരിപ്പിച്ചിട്ടുള്ള ചിത്രം, അതിന്റെ നിസഹായവസ്ഥയേയും തീവ്രമായി വെളിവാക്കുന്നു. നായിക ഈവയായി ഡാനിയേല മറീന്‍ നവാറോയുടെ അവിസ്മരണീയ പ്രകടനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. പലവിധത്തില്‍ മലയാളമടക്കമുള്ള ഭാഷകളില്‍ മുന്‍പ് അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രമേയം, പക്ഷേ സമകാലിക യൂറോപ്യന്‍ ജീവിത ശ്ളഥ ചിത്രത്തിന്റെ നേരാഖ്യാനമെന്ന നിലയ്ക്കാണ് പ്രസക്തി നേടുന്നത്. തീര്‍ച്ചയായും നഷ്ടബോധമില്ലാതെ കണ്ടിരിക്കാവുന്ന സിനിമ ഐഎഫ്എഫ് കെയിലും പ്രേക്ഷകര്‍ക്ക് സംശയമില്ലാതെ തെരഞ്ഞെടുക്കാവുന്ന ഒന്നുതന്നെയാണ്.</span></p><p><span style="font-size: medium;">കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവരെ സ്വന്തം നാട്ടിലെ സിനിമ പോലെ തന്നെ സ്വാധീനിക്കുന്നവയാണ് ഇറാനില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നുമുള്ള സിനിമകള്‍. കിം കി ഡുക്കും മഖ്മല്‍ബഫുമൊക്കെ നമുക്ക് നമ്മുടെ സ്വന്തം പോലെയാണ്. കോവിഡ്കാലത്ത് അകാലത്തില്‍ പൊലിഞ്ഞ കിമ്മിന്റെ ഹംസഗാനം മേളയുടെ പ്രധാന ആകര്‍ഷണവുമാണ്. എന്നാല്‍, മുഖ്യധാരാ കൊറിയന്‍ സിനിമയുടെ ആഖ്യാനഘടനയില്‍ നോണ്‍ ലീനിയറായി അവതരിപ്പിക്കുന്ന മര്‍ഡര്‍ മിസ്റ്ററി-ഡിസിഷന്‍ ടു ലീവ് കുറ്റാന്വേഷണ സിനിമകളില്‍ രസകരമായൊരു മാറി നടക്കലാണ്. കാന്‍ ചലച്ചിത്രമേളയില്‍ പാര്‍ക് ചാന് വൂക്കിന് മികച്ച സംവിധായകനുള്ള ബഹുമതി നേടിക്കൊടുത്ത ഈ സിനിമ. </span></p><p><span style="font-size: medium;">മലയേറ്റത്തിനു പോകുന്ന ഒരു പ്രമുഖ വ്യവസായി അവിടെ നിന്ന് താഴേക്കു വീണ് മരിക്കുന്നു. അപകടമരണമോ ആത്മഹത്യയോ ആയി മാറേണ്ടിയിരുന്ന ആ മരണം മിടുക്കരായ രണ്ടു പൊലീസുദ്യോഗസ്ഥരുടെ സംശയത്തിന്റെ മാത്രം ഫലമായി കൊലപാതകമാണെന്നു തെളിയുകയും തുടരന്വേഷണമാരംഭിക്കുകയും ചെയ്യുന്നു. മരിച്ചു പോയ വ്യവസായിയുടെ ചെറുപ്പക്കാരിയായ ഭാര്യ സോങ് സോ റെ (താങ് വെയ്)യിലേക്കാണ് സംശയമുന നീളുന്നത്. ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്ന അവളുടെ മറുപടികളില്‍ കേസ് കെട്ടിമടക്കേണ്ട അവസ്ഥവന്നിട്ടും അവളെ രഹസ്യമായി പിന്തുടരാനും അവളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ ജൂണ്‍ (പാര്‍ക്ക് ഹൈ ഇല്) തീരുമാനിക്കുന്നത്. സത്യവും മിഥ്യയും സ്ഥലകാലങ്ങളും തമ്മിലുള്ള അതി സങ്കീര്‍ണമായൊരു കെട്ടിപ്പിണരലാണ് പിന്നെ നാം കാണുന്നത്. അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ എങ്ങനെ അതേ കേസിന്റെ നിര്‍ണായക ഭാഗമാവുന്നുവെന്നും, അയാളും നായികയുമായുള്ള പ്രണയബന്ധത്തിന്റെ അതിസങ്കീര്‍ണതയുമെല്ലാം അന്വേഷണവഴിയില്‍ മെല്ലെ വെളിപ്പെടുന്നു. കുറ്റാന്വേഷണവും കൊലയും പ്രണയവും അങ്ങനെ പിരിയന്‍ കോവണിപോലെ ഒന്നായി ഒന്നായി ഒടുവില്‍ അതി നാടകീയ പര്യവസാനത്തിലെത്തുകയാണ്. കടല്‍ത്തീരത്ത് നായികയെ നഷ്ടപ്പെട്ട് ഉറക്കെ അവളെ വിളിച്ചലയുന്ന ജാങ് ഹെ ജൂണിനെ കാണുമ്പോള്‍ നമ്മുടെ പരീക്കുട്ടിയെ ഒരു നിമിഷം ഓര്‍മ്മവരും. ഒരു നിമിഷം പോലും ശ്രദ്ധ പതറിയാല്‍ മനസിലാവാതെ പോകാവുന്ന ചലച്ചിത്ര ഘടനയാണ് ഡിസിഷന്‍ ടു ലീവിന്റേത്.അത്രമേല്‍ സങ്കീര്‍ണമാണത്. </span></p><p><span style="font-size: medium;">തങ്ങള്‍ക്കഹിതമായ സിനിമകളെടുത്തതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹി നായകനായി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നോ ബെയര്‍സ്. ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രത്യേക ജൂറി പുരസ്കാരം നേടുകയും ചെയ്തതോടെയാണ് നാടിനെയും ഭരണകൂടത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആരോപണം മുന്‍നിര്‍ത്തി ഇറാന് ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. നഗരത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ പ്രണയിതാവുമൊത്ത് വ്യാജ വിദേശ പാസ്പോര്‍ട്ട് നേടി രാജ്യംവിടാന്‍ ശ്രമിക്കുന്ന കഥയുമാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ അത് പനാഹി വിദൂരത്തെ ഒരു ഗ്രാമത്തിലെ വിശ്രമകേന്ദ്രത്തിലിരുന്ന് ഓണ്‍ലൈനിലൂടെ തന്റെ സംവിധാന സഹായി വഴി ചിത്രീകരിക്കുന്ന സിനിമയിലെ നായികയാണെന്ന് വൈകാതെ നാം മനസിലാക്കുന്നു. ഗ്രാമത്തില്‍ നടക്കുന്ന ഒരു ഗോത്രവിവാഹാത്തിന്റെ രംഗങ്ങള്‍ തന്റെ ക്യാമറയുപയോഗിച്ച് വീട്ടുടമസ്ഥന് വഴി ചിത്രീകരിക്കുന്ന പനാഹി, ഗ്രാമവിശുദ്ധിയുടെ ചില ശ്ളഥചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ സ്വയം പകര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, സ്വന്തം രൂപങ്ങള്‍ ഛായാഹ്രഹണപ്പെടുത്തുന്നത് മതവിരുദ്ധമായി കരുതുന്ന ഗ്രാമഗോത്രങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. അവരുടെ വിദ്വേഷത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന ഗ്രാമമുഖ്യനോ വീട്ടുടമയ്ക്കോ പോലും സാധിക്കുന്നില്ല. </span></p><p><span style="font-size: medium;">ഒരു വശത്ത് താന്‍ വിദൂരനിയന്ത്രിതമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാനായകന്മാര് തന്നെ അത്തരം ഒരു കെട്ടകഥയെ തള്ളിക്കളയുകയും ചിത്രത്തില്‍ തുടരാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. (ഇവിടെ പനാഹിയുടെ തന്നെ സ്കൂള്‍ വിട്ട് ഒറ്റയ്ക്ക് വീട്ടിലെത്താന്‍ പാടുപെടുന്ന കൊച്ചുകുട്ടിയുടെ തത്രപ്പാടുകളവതരിപ്പിച്ച ദ് മിററില്‍ ഒരു ഘട്ടത്തില്‍ തനിക്കിങ്ങനെ ഇല്ലാത്ത കാര്യം അവതരിപ്പിക്കാനാവില്ലെന്നു പ്രതിഷേധിച്ച് സിനിമ വിട്ട് മാറിനടക്കുന്ന കുട്ടിനായികയുടെ സര്‍റിയലിസ്റ്റ് അവതരണത്തിന്റെ തനിയാവര്‍ത്തനം കാണാം) മറുവശത്ത്, വ്യാപക കള്ളക്കടത്തും മനുഷ്യക്കടത്തും വരെ നടക്കുന്ന രാജ്യാന്തര അതിര്‍ത്തിയിലേക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്ന് സഹായിയേയും കൂട്ടി പനാഹി പോകുന്നതോടെ അദ്ദേഹം അധികാരികളുടെ റഡൈറിലും പെടുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടരപ്പെടുന്നതോടെ അദ്ദേഹത്തിന് ഗ്രാമം വിടേണ്ടി വരുന്നു. പക്ഷേ അതിനിടെ, താന്‍ ചിത്രത്തില്‍ പകര്‍ത്തി എന്നതുകൊണ്ടു മാത്രം പുതുതായി വിവാഹനിശ്ചയത്തിലേര്‍പ്പെട്ട നവവരനെ ഗ്രാമത്തിലെ തീവ്ര മതവാദികള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നിട്ടിരിക്കുന്നത് അദ്ദേഹത്തിന് നേരില്‍ കാണേണ്ടിവരുന്നു. വിശ്വാസവും മതവും എങ്ങനെയാണ് വ്യക്തിജീവിതത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് നോ ബെയേഴ്സ്. ഇറാനിയന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആത്മനിഷ്ഠപരമായൊരു സിനിമ തന്നെയാണ് പനാഹിയുടേത്. എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒന്ന്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് ഒരാള്‍ക്ക് നാട്ടിലെ വിലക്കുകളെ മറികടന്നും എങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാം എന്നു കൂടി പനാഹി ചിത്രത്തിലൂടെ കാണിച്ചു തരുന്നു. വീഡിയോ കോള്‍ സംവിധാനമുപയോഗിച്ചാണ് അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റമുറിയിലിരുന്നു കൊണ്ട് അദ്ദേഹം നഗരത്തില്‍ ചിത്രീകരണം സാധ്യമാക്കുന്നത്. സ്ഥലകാലങ്ങളുടെ യഥാതഥമായ ഈ കുഴമറിച്ചിലുകള്‍ ഹൃദ്യമായി ചിത്രം ആവഹിച്ചിരിക്കുന്നു.</span></p><p><span style="font-size: medium;">കിം കി ഡുക്കിന് ക്വെന്റിന്‍ റ്റരന്റിനോയില്‍ പിറന്നത് എന്നു വിശേഷിപ്പിക്കാവുന്ന സാമൂഹികവിമര്‍ശനപരമായൊരു സറ്റയറാണ് ഫ്രഞ്ച്-ഇംഗ്ളീഷ് ചിത്രമായ ട്രയാങ്കിള്‍ ഓഫ് സാഡ്നെസ്. ഭക്ഷണം കഴിച്ചപ്പോള്‍ ബില്ല് കൊടുക്കാത്തതിനെ ചൊല്ലി സമത്വത്തെപ്പറ്റി കാമുകന്റെ സംശയത്തിലാരംഭിക്കുന്ന ചിത്രം അവരുടെ വിവാഹാനന്തര മധുവിധു കപ്പല്‍യാത്രയിലും കപ്പല്‍ച്ചേതാനന്തരമെത്തിച്ചേരുന്ന ആള്‍വാസമില്ലാത്ത ദ്വീപിലെ അതിജീവിനത്തിലേക്കും മാലപ്പടക്കം പൊലെ ഒന്നിനുപിറകെ ഒന്നായി മെല്ലെ നാടകീയമായി വികസിക്കുകയാണ്. മൂലധനം മനുഷ്യനെ എങ്ങനെ വേര്‍തിരിക്കുമെന്നു മാത്രമല്ല, അറിവും അതുപയോഗിക്കാനുള്ള കാര്യക്ഷമതയും അവനെ എങ്ങനെ ഏകാധിപതിയാക്കുമെന്നും കൂടി കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു കാട്ടിത്തരുന്ന തരത്തിലാണ് സംവിധായകന് റൂബന്‍ ഒസ്റ്റ്യൂണ്ട് ചിത്രത്തിന്റെ ഇതിവൃത്തം പരുവപ്പെടുത്തിയിട്ടുളളത്. സാമൂഹിക മേല്‍പ്പാളിയിലെ ജീവിത കാപട്യങ്ങളെ മറയില്ലാതെ തുറന്നുകാണിക്കുന്നുണ്ടദ്ദേഹം. നേരത്തേ ദ് സ്ക്വയര്‍ എന്ന ചിത്രത്തിലൂടെ കല എങ്ങനെ സമൂഹത്തെ കബളിപ്പിക്കുന്നു എന്നു കാണിച്ചുതന്നിട്ടുള്ള സംവിധായകനാണ് സ്വീഡിഷുകാരനായ റൂബന്‍ എന്നോര്‍ക്കണം. </span></p><p><span style="font-size: medium;">സര്‍റിയലത്തേക്കാള്‍ ആന്റി റിയലിസമെന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാന്‍. ഓരോ സംഭാഷണത്തിലും ഓരോ സീനിലും പൊട്ടിച്ചിരിക്കുമ്പോള്‍ അതുയര്‍ത്തുന്ന സാമൂഹികവിമര്‍ശനത്തിന്റെ മുള്‍മൂര്‍ച്ചയേറ്റ് നമ്മുടെ കണ്ണു നീറുമെന്നുറപ്പ്. ഗോവയില്‍ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ നീക്കിയിരിപ്പുകളില്‍ ഏറ്റവും മികച്ച അഞ്ചു സിനിമകളില്‍ ഒന്ന് എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന സാന്‍സ് ഫില്‍റ്റര്‍ അഥവാ സങ്കടത്തിന്റെ ത്രികോണം (ട്രയാങ്കിള്‍ ഓഫ് സാഡ്നെസ്) ഐഎഫ്എഫ്കെയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായിരിക്കുമെന്നതില്‍ സംശയം വേണ്ട.</span></p><p><span style="font-size: medium;"><br /></span></p><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-75349851484451625372022-11-24T16:58:00.003-08:002022-11-24T17:01:11.017-08:00സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും<p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq0IrvH29PhK88faVlf760tCTopWDdgSPAD6F3rIrZogJnBMb0IwO8AujOHl2zDTWYdrw6XjDwqmfgtEE1gbfraru6YvmQJBRS8WqOVhbkLEYqSBHbGn5TlR12D1LsYE1Fjkf8eV8d3qj8ZAiFeqfL_hpqN_4UGSFCT-37ccq-kCId0FX22FU/s979/WhatsApp%20Image%202022-11-24%20at%205.47.33%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="487" data-original-width="979" height="199" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq0IrvH29PhK88faVlf760tCTopWDdgSPAD6F3rIrZogJnBMb0IwO8AujOHl2zDTWYdrw6XjDwqmfgtEE1gbfraru6YvmQJBRS8WqOVhbkLEYqSBHbGn5TlR12D1LsYE1Fjkf8eV8d3qj8ZAiFeqfL_hpqN_4UGSFCT-37ccq-kCId0FX22FU/w400-h199/WhatsApp%20Image%202022-11-24%20at%205.47.33%20PM.jpeg" width="400" /></a></div><p></p><p>സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയാറാക്കി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും എന്ന പഠനഗ്രന്ഥം 2022 നവംബര്‍ 24ന് പാലക്കാട്ട് പബ്ളിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന് കമല്‍ നിരൂപകന് പി.കെ.രാജശേഖരനു നല്കി പ്രകാശിപ്പിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്, ഗിരീഷ് ബാലകൃഷ്ണന്, ജോണ്‍ സാമുവല്‍, കെ.ആര് അജയന് തുടങ്ങിയവരെയും കാണാം</p><div><br /></div><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgWweo8uiKax36Q363KxkLZe0ahj1GYMAIKDa3rOkDowC7FaAbjqeqbiF6XpeAm9OCYah1An82IDE6-dGvTfSo79UoX0H3Wu8IXLmM2IeKva_EIwur4u3wBYqTogO2gpeQJfd19d97ggrz9td9POAs1yxpuDXm8rNibL8q3vdNK7Fhm3Tv3m8/s1280/WhatsApp%20Image%202022-11-23%20at%2012.35.19%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="854" data-original-width="1280" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgWweo8uiKax36Q363KxkLZe0ahj1GYMAIKDa3rOkDowC7FaAbjqeqbiF6XpeAm9OCYah1An82IDE6-dGvTfSo79UoX0H3Wu8IXLmM2IeKva_EIwur4u3wBYqTogO2gpeQJfd19d97ggrz9td9POAs1yxpuDXm8rNibL8q3vdNK7Fhm3Tv3m8/s320/WhatsApp%20Image%202022-11-23%20at%2012.35.19%20PM.jpeg" width="320" /></a></div><br /><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMKDSgYcTWd1bXH8hnVMS_uElxA7aVedcpGe13uveAxk8pE4TBxK5flc-J3akQU4ZEmRzYdC6ndX6bmB4qxF7nXRSv51UrNjNzUk_2kxPH6EUSBumOuP_hIHUUBwSqWJ6qItDfF_Xr2Lc1DH6LJ7Jr5TXNuuEExLP9HA-1ZBn3HETsn_qDnAs/s794/078356ce-ab80-49a5-a2f1-17c9159dc970.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="485" data-original-width="794" height="244" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMKDSgYcTWd1bXH8hnVMS_uElxA7aVedcpGe13uveAxk8pE4TBxK5flc-J3akQU4ZEmRzYdC6ndX6bmB4qxF7nXRSv51UrNjNzUk_2kxPH6EUSBumOuP_hIHUUBwSqWJ6qItDfF_Xr2Lc1DH6LJ7Jr5TXNuuEExLP9HA-1ZBn3HETsn_qDnAs/w400-h244/078356ce-ab80-49a5-a2f1-17c9159dc970.jpg" width="400" /></a></div><br />A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-85279832336985954372022-11-20T16:21:00.004-08:002022-11-20T16:21:25.315-08:00വിജയകൃഷ്ണന്:വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനകാണ്ഡം<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgptR6XE8UQh7oJrKQ2OVXrg4Mb86i_dFFdPgiU6QSJEwo8qHsq3BD03HVOkxMUYIrXQKbYkKfLcEDBGmcxErqr3_oUt8vfzJH3R2_KOEWy7gjPNqI4BLoFoOvJ6GP6EmzXx_8PTgvZiLKmAdbWgxcEhC7CUKaPUtxX03ZeFUbZYoKQ4EZzUvY/s1565/WhatsApp%20Image%202022-11-20%20at%205.47.46%20PM.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1565" data-original-width="1122" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgptR6XE8UQh7oJrKQ2OVXrg4Mb86i_dFFdPgiU6QSJEwo8qHsq3BD03HVOkxMUYIrXQKbYkKfLcEDBGmcxErqr3_oUt8vfzJH3R2_KOEWy7gjPNqI4BLoFoOvJ6GP6EmzXx_8PTgvZiLKmAdbWgxcEhC7CUKaPUtxX03ZeFUbZYoKQ4EZzUvY/s320/WhatsApp%20Image%202022-11-20%20at%205.47.46%20PM.jpeg" width="229" /></a></div><p></p><div><b>kalakaumudi</b></div><div><b>സപ്തതി ആഘോഷിക്കുന്ന വിജയകൃഷ്ണന് എന്ന ചലച്ചിത്ര നിരൂപകന്റെ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍</b></div><div><br /></div><div>എ.ചന്ദ്രശേഖര്‍</div><div>ചരിത്രത്തെ ചവിട്ടുകൊട്ടയിലിട്ട മലയാള സിനിമയുടെ ചരിത്രം വീണ്ടെടുത്തു തന്ന ചലച്ചിത്ര ചരിത്രകാരനാണ് വിജയകൃഷ്ണന്. ഇന്റര്‍നെറ്റും ടെലിവിഷനും ഇല്ലാത്ത കാലത്ത് വിദേശസിനിമകളെപ്പറ്റിയും രാജ്യത്തെ തന്നെ ഇതരഭാഷകളിലുണ്ടാവുന്ന സിനിമകളെപ്പറ്റിയുമൊക്കെ സാധാരണക്കാര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും അമ്പതു വര്‍ഷത്തിലേറെയായി നിരന്തരം ചൊല്ലിത്തന്നും എഴുതിയും മലയാളത്തില്‍ ചലച്ചിത്ര നിരൂപണത്തിനും ചലച്ചിത്രചരിത്രമെഴുത്തിനും പുതിയ മാനങ്ങളേകിയ ആ പ്രതിഭയ്ക്ക് എഴുപതു വയസിന്റെ തിളക്കം. യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായിരുന്ന എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഫിലിം സൊസൈറ്റികളിലും കലാലയങ്ങളിലും ഏറെ ക്ളേശങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന് ലോകസിനിമയുടെ വിസ്മയ ജാലകം അവര്‍ക്കു മുന്നില്‍ തുറന്നിടുകയും, അവരതുവരെ ശീലിച്ചതിനുപ്പുറത്തും സിനിമകളുണ്ടെന്നും അവയുടെ ഭൗതികതയും അസ്തിത്വവും വേറെയാണെന്നും ബോദ്ധ്യപ്പെടുത്തി കൊടുത്ത ഉത്സാഹി.സിനിമാഭാഷയുടെ തനതു ലാവണ്യം പ്രേക്ഷകര്‍ക്ക് വ്യാപകമായി പരിചയപ്പെടുത്തിക്കൊടുത്ത വാഗ്മി, ഇതെല്ലാമായിട്ടാണ് വിജയകൃഷ്ണന് എന്ന നാമധേയം പത്രമാസികാത്താളുകളിലും പിന്നീട് പുസ്തത്താളുകളിലും ഇടം നേടിയതെങ്കിലും വളരെ മികച്ചൊരു കഥാകൃത്തും നോവലിസ്റ്റുമായ അദ്ദേഹത്തിന്റെ സര്‍ഗാത്മക എഴുത്തുജീവിതം അതര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നേടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍, ചലച്ചിത്ര നിരൂപണം എന്നതു തന്നെ ഒരു സര്‍ഗാത്മകപ്രക്രിയയാണെന്ന്, സിനിമയില്‍ കാണുന്നതു മാത്രമല്ല, പ്രേക്ഷകന് കാണുന്നതെന്നും കാഴ്ചയിലാണ് സിനിമ പൂര്‍ണമാവുന്നതെന്നും സ്വന്തം എഴുത്തിലൂടെ തെളിയിച്ചു കാട്ടിത്തന്നെ വിജയകൃഷ്ണന്, ചലച്ചിത്രകാരനെന്ന നിലയ്ക്കും മിനിസ്ക്രീന്‍ സംവിധായകനെന്ന നിലയ്ക്കും തന്റെ പേര് മലയാള ദൃശ്യമാധ്യമചരിത്രത്തില്‍ വിളക്കിച്ചേര്‍ത്ത പ്രതിഭതന്നെയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രനിരൂപകജീവിതത്തെ അടയാളപ്പെടുത്താതെ മലയാളത്തിലെ ചലച്ചിത്രസാഹിത്യചരിത്രം പൂര്‍ണമാവില്ലെന്നതും വാസ്തവം മാത്രം.<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRLeg4PM-Nh92aFfUiP2sjRzBM3oVKkOnXTrMSy9cyRo_JY2aAgnMXY2CI-JkG4FOW3JOeM1GD5ihh4p3AxRNgcio8Bkd2O1bJt2e6TTAYjQkb44C02MGelB-0RFz-Ldzn07D4sbq9vuh9uMRIfBCqD0_k5RMjSHwMrWwYW9z4ztiEsGXGZNU/s640/vijayakrishnan%20kk.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="447" data-original-width="640" height="280" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRLeg4PM-Nh92aFfUiP2sjRzBM3oVKkOnXTrMSy9cyRo_JY2aAgnMXY2CI-JkG4FOW3JOeM1GD5ihh4p3AxRNgcio8Bkd2O1bJt2e6TTAYjQkb44C02MGelB-0RFz-Ldzn07D4sbq9vuh9uMRIfBCqD0_k5RMjSHwMrWwYW9z4ztiEsGXGZNU/w400-h280/vijayakrishnan%20kk.jpg" width="400" /></a></div></div><div>ഇനിയും മറികടന്നിട്ടില്ലാത്ത ചില റെക്കോര്‍ഡുകളുടെ ഉടമയാണ് വിജയകൃഷ്ണന് എന്ന ചലച്ചിത്ര നിരൂപകന്. മാസികത്താളുകളില്‍ സിനിമയെപ്പറ്റി നിരന്തരം എഴുതിയിരുന്ന വിജയകൃഷ്ണന്റെ പേര് കേരളം സഗൗരവം കേള്‍ക്കുന്നത് 1982ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി നേടുന്നതോടെയാണ്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വിജയകൃഷ്ണന്റെ ചലച്ചിത്ര സമീക്ഷ എന്ന ആ ഗ്രന്ഥത്തിനായിരുന്നു ബഹുമതി. കേരളത്തില്‍ ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്കാന് തീരുമാനിച്ച് അതേര്‍പ്പെടുത്തിയ ആദ്യവര്‍ഷം, 1984ല്‍ അത് ആദ്യം നേടിയ എഴുത്തുകാരനാണ് വിജയകൃഷ്ണന്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചലച്ചിത്രത്തിന്റെ പൊരുള്‍ എന്ന പുസ്തകത്തിനായിരുന്നു അത്. തുടര്‍ന്ന് 1985 ല്‍ ഡി സി ബുക്സ് പുറത്തിറക്കിയ മാറുന്നപ്രതിച്ഛായകള്‍, 1986ല്‍ സൂര്യ ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ച കറുപ്പും വെളുപ്പും വര്‍ണങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ അവാര്‍ഡ് നേടിയ ഒരേയൊരു നിരൂപകനാണ് വിജയകൃഷ്ണന്. അതു മാത്രമല്ല, ചലച്ചിത്ര ഗ്രന്ഥത്തിന് ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന അവാര്‍ഡ് നേടിയ റെക്കോര്‍ഡും വിജയകൃഷ്ണന് സ്വന്തം.കോഴിക്കോട്ടെ ബോധി പബ്ളീഷിങ് ഹൗസ് പുറത്തിറക്കിയ കാലത്തില്‍ കൊത്തിയ ശില്പങ്ങള്ക്ക് 1991 ലും ക്ളാസിക്കുകള്‍ കോമാളനാടകങ്ങളാകുന്നതിന് 2005ല്‍ മികച്ച ചലച്ചിത്ര ലേഖനത്തിനും ചിന്ത പബ്ളീഷേഴ്സ് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കഥയ്ക്ക് 2013ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ചലച്ചിത്രഗ്രന്ഥങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്ത നിരൂപകനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല.</div><div>മലയാള ചലച്ചിത്ര ചരിത്രത്തിന് വിജയകൃഷ്ണന്റെ സുപ്രധാന സംഭാവന എന്നത് തീര്‍ച്ചയായും അന്തരിച്ച പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായിരിക്കെ 1987ല്‍ കേരള ചലച്ചിത്ര വികസന കോര്പറേഷന് പുറത്തിറക്കിയ മലയാള സിനിമയുടെ കഥ എന്ന സമഗ്രഗ്രന്ഥമാണ്. മലയാളത്തിലെ ആദ്യ സിനിമ നിര്‍മിക്കപ്പെട്ട വര്‍ഷവും അതിലഭിനയിച്ച നായികയുടെ ചരിത്രവും പോലും ഇന്നും തര്‍ക്കത്തിലും ദൂരൂഹതയിലും നില്‍ക്കെയാണ് വിജയകൃഷ്ണന് ഏറെ പണിപ്പെട്ട് ആഴത്തില്‍ ഗവേഷണം നടത്തി അത്രമേല്‍ ആധികാരികമായി ഒരു ചരിത്രഗ്രന്ഥം മലയാള സിനിമയ്ക്ക് ഉണ്ടാക്കിത്തരുന്നത്. കേവലമൊരു ചരിത്രഗ്രന്ഥമായി മാറാമായിരുന്ന മലയാള സിനിമയുടെ കഥയെ മാറിയ സിനിമയുടെ ലാവണ്യ സൗന്ദര്യശാസ്ത്ര വീക്ഷണത്തില്‍ക്കൂടി വിവരിക്കുക വഴി ആധികാരികമായ റഫറന്‍സ് ഗ്രന്ഥമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ പില്ക്കാലത്ത് ഗവേഷണം നടത്തിയ എല്ലാപേര്‍ക്കുമുളള അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി മലയാള സിനിമയുടെ കഥ. എന്നു മാത്രമല്ല, അതില്‍ വിജയകൃഷ്ണന് ഉള്‍പ്പെടുത്തിയ ചില സാങ്കല്പിക നറേറ്റീവുകള്‍ പില്ക്കാലത്ത് ഗൗരവമുള്ള പഠനഗ്രന്ഥങ്ങളില് സത്യമെന്ന മട്ടില്‍ ഉദ്ധരിക്കപ്പെട്ടിട്ടു പോലുമുണ്ട്.</div><div>ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല സിനിമയുടെ ഗുണത്തിന്റെ കാര്യത്തിലും തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് വിജയകൃഷ്ണന് എന്ന ചലച്ചിത്രനിരൂപകനെ ഇതര നിരൂപകരില്‍ നിന്ന് വിഭിന്നനാക്കിയത്. ചലച്ചിത്ര വിമര്‍ശനത്തില്‍ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു വിജയകൃഷ്ണന്. യാതൊരു തരത്തിലും പക്ഷപാതിത്വത്തിനോ നീക്കുപോക്കിനോ അദ്ദേഹം തയാറായില്ല. ഏത്ര ലബ്ധപ്രതിഷ്ഠനായ ചലച്ചിത്രകാരനാണെങ്കിലും ശരി, മുഖം നോക്കാതെ കൃതികളുടെ മെറിറ്റിന്‍മേല്‍ മാത്രം അദ്ദേഹം വിലയിരുത്തി. ഒട്ടും മയമില്ലാത്ത ഭാഷയില്‍ വ്യാജനാണയങ്ങളെ തൊലിയുരിച്ചു കാണിച്ചു. പ്രതീക്ഷയുള്ളവരെ പ്രോത്സാഹിപ്പിച്ചു. വ്യക്തിബന്ധങ്ങള്‍ പോലും അതിനു വിലങ്ങുതടിയാവാന്‍ സമ്മതിക്കാതെ നിഷ്കര്‍ഷമായ നിലപാട് സ്വീകരിച്ചു. അതദ്ദേഹത്തിന് ആവശ്യത്തിലേറെ ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു എന്നതും സത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി വാരിക, ഫിലിം മാഗസിന് എന്നിവയിലൊക്കെ അദ്ദേഹം നിരന്തരം നല്ല സിനിമയെപ്പറ്റി, നല്ല സിനിമയ്ക്കു വേണ്ടി എഴുതി. മലയാള സിനിമ (1982),ചലച്ചിത്രവും യാഥാര്‍ത്ഥ്യവും (എഡി-1984), ലോകസിനിമ(1984),നേരിനു നേരെ പിടിച്ച കണ്ണാടി (1989), മറക്കാനാവാത്ത മലയാള സിനിമകള്‍ (2008),സിനിമയും തിരക്കഥയും (2009), സിനിമയും യാഥാര്‍ത്ഥ്യവും(2012), ചിത്രശാല(2012), ഹോളിവുഡ് മുതല്‍ കിംകി ഡുക്ക് വരെ (2014) തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല. ഇതില്‍ പലതും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയും ലോക/ഇന്ത്യന്‍/മലയാള സിനിമയുടെ ലാവണ്യാവസ്ഥകളെപ്പറ്റിയുമുള്ള ആധികാരിക റഫറന്‍സുകളാണ്.</div><div>ഏതുറക്കത്തിലും മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രം അല്പം പോലും തെറ്റാതെ ഉദ്ധരിക്കാന്‍ കഴിവുള്ള ചരിത്രകാരനാണ് വിജയകൃഷ്ണന്. സിനിമയെപ്പറ്റിയുളള ഏതു സംശയവുമായി കേരളത്തലെ പത്രസുഹൃത്തുക്കളും ചലച്ചിത്രപഠിതാക്കളും ഏതു പാതിരാത്രിക്കും </div><div>വിളിക്കുന്നത് അദ്ദേഹത്തെയാണ്. സാഹിത്യത്തിന്റെ കാര്യത്തില്‍ അന്തരിച്ച എം.കൃഷ്ണന് നായര്‍ക്കുണ്ടായിരുന്ന വ്യുല്‍പ്പത്തിയാണ് സിനിമയുടെ കാര്യത്തില്‍ വിജയകൃഷ്ണനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകലയങ്ങളിലും ചലച്ചിത്ര പഠനവകുപ്പുകൡലും, സര്‍വകലാശാലകളിലും അദ്ദേഹം സിനിമ പഠിപ്പിക്കുന്നു. എത്രയോ ചലച്ചിത്രഗവേഷകര്‍ക്ക് അദ്ദേഹം വഴികാട്ടിയാണ്. തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലയില്‍ മലയാളം വകുപ്പിനോട് ചേര്‍ന്നുള്ള ചലച്ചിത്ര പഠനവിഭാഗത്തില്‍ ആദ്യകാലം മുതലേ അതിഥി അധ്യാപകനുംഅക്കാദമിക് കൗണ്‍സിലംഗവുമായിരുന്നു. അദ്ദേഹം. സിനിമയുടെ, വിശേഷിച്ചും മലയാള സിനിമയുടെ ചരിത്രത്തെപ്പറ്റി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്ത്യധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളുള്ള ചലച്ചിത്രചരിത്രകാരന്‍ കൂടിയാണ് വിജയകൃഷ്ണന്. അതുകൊണ്ടാണ് മലയാള സിനിമയുടെ നവതി ആഘോഷിക്കുന്നതിനിടെ വിഗതകുമാരന്റെ റിലീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കര്‍ക്കശമായ സ്വന്തം നിലപാടിലുറച്ചു നിന്ന് അതിനുവേണ്ടി സയുക്തികം അദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജെ.സി.ഡാനിയല്‍ മണിര്‍കാട് മാത്യു, ചേലങ്ങാട് ഗോപാലകൃഷ്ണന് തുടങ്ങിയവരോട് നേരില്‍ പറഞ്ഞിട്ടുള്ള കഥകളുടെ കൂടി അടിസ്ഥാനത്തില്‍ വിഗതകുമാരന് പുറത്തിറങ്ങിയത് 1928ല്‍ത്തന്നൊയാണ്.</div><div>ആധുനികതയുടെ ലാവണ്യലക്ഷണം പ്രകടമാക്കിയ സാര്‍ത്ഥവാഹകസംഘം, ബ്രഹ്മപുരത്തേക്കുള്ള വണ്ടി അടക്കം ഒരു ഡസനിലധികം നോവലുകള്‍ രചിച്ചിട്ടുള്ള വിജയകൃഷ്ണന്റെ സാഹിത്യരചനകള്‍ ചലച്ചിത്ര നിരൂപണത്തിന്റെ പ്രഭാവത്തിനിടെ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി എന്നതാണ് സത്യം.ബാലസാഹിത്യകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധേയമായ ചില സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.</div><div>സിനിമയിലും മിനിസ്ക്രീനിലും വിജയകൃഷ്ണന് തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവാത്തവിധം സ്ഥാപിച്ചിട്ടുള്ളത് മറന്നുകൂടാ.</div><div>ആഖ്യാനത്തിലും ആഖ്യാനകത്തിലും ഏറെ സവിശേഷത പുലര്‍ത്തിയ ദൃശ്യപരീക്ഷണം തന്നെയായിരുന്ന 1986 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമായ നിധിയുടെ കഥ. മൂരളിയും ജലജയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് പില്‍ക്കാലത്ത ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകനും സംവിധായകനുമായിത്തീര്‍ന്ന സന്തോഷ് ശിവന്റെ ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ശിവന്‍സ് സ്റ്റുഡിയോയുമായുള്ള അടുപ്പത്തില്‍ നിന്ന് സന്തോഷിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ വിജയകൃഷ്ണനാണ് സന്തോഷിനെ സിനിമയിലേക്ക് ആനയിക്കുന്നത്. കമണ്ഡലു (1989),മാന്ത്രികന്റെ പ്രാവ് (1994), മയൂരനൃത്തം (1996), ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ(2011) തുടങ്ങിയ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത അദ്ദേഹം കവിയുടെ ഒസ്യത്ത് (2017)എന്ന സിനിമയ്ക്ക് തിരക്കഥയുമെഴുതി. മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെട്ട വിനീത് ആയിരുന്നു കവിയുടെ ഒസ്യത്തിന്റെ സംവിധായകനെങ്കില്‍ ഇന്ത്യകണ്ട സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന നടന് വിക്രമിന്റെ നായകനായി അരങ്ങേറുന്നത് വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങളിലൂടെയാണ്. അതുവരെ ബഹുതാരസിനിമകളില്‍ പാര്‍ശ്വവേഷങ്ങളില്‍ തളച്ചിട്ടപെട്ടയാളായിരുന്നു വിക്രം.</div><div>1991ല്‍ മികച്ച കുട്ടികളുടെ പരിപാടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് നേടിയ ഒരിടത്തൊരിക്കല്‍, 1998ല്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ പട്ടോലപ്പൊന്ന് അടക്കം നിരവധി ടിവി സീരിയലകളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. </div><div>സംസ്ഥാന ചലച്ചിത്ര വികസനകോര്പറേഷന് നിര്‍വാഹകസമിതിയംഗം, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം, ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗം, സംസ്ഥാന ടിവി അവാര്‍ഡ് കമ്മിറ്റി ചെയര്മാന്, ചലച്ചിത്രമേളകളിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുസമിതികളില്‍ അംഗം, സംസ്ഥാന ചലച്ചിത്ര രചനാ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍, സെന്‍സര്‍ ബോര്‍ഡംഗം, കേരള സ്റ്റേറ്റ് എന്‍സൈക്ലോപീഡിയക്ക് പബ്ളിക്കേഷന്‍സ് ഉപദേഷ്ടാവ്,കോണ്‍ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആര്‍ടിസ്റ്റ്സ് കൊമ്മേഴ്സ്യല്‍ ഓപ്പറേറ്റേഴ്സ് ആന്‍ഡ് ടെക്നീഷ്യന്‍സ് (കോണ്ടാക്ട്) പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, കേരള ടിവി ഫിലിം മേക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പത്മരാജന് ട്രസ്റ്റ് ചെയര്‍മാനും സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്.</div><div>സാധുശീലന്‍ എന്നറിയിപ്പെട്ടിരുന്ന പില്ക്കാലത്ത് സ്വാമി പരമേശ്വരാനന്ദയായിത്തീര്‍ന്ന കെ പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി 1952 നവംബര്‍ 5-ന് തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് വിജയകൃഷ്ണന്റെ ജനനം. ആശയാണ് ഭാര്യ. മകള്‍ ഡോ.ശ്രുതി വാഗമണിലെ ഡിസിഎസ്മാറ്റില്‍ അധ്യാപികയാണ്. യുവ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ യദുവിജയകൃഷ്ണനാണ് മകന്.</div><div>ദേശീയ സംസ്ഥാന ബഹുമതികള്‍ക്കു പുറമേ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മാധ്യമപഠനകേന്ദ്രം അവാര്‍ഡ്, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള റോട്ടറി അവാര്‍ഡ്, ചലച്ചിത്ര നിരൂപണത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം തുടങ്ങിയ പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രസാഹിത്യത്തില്‍ മാത്രമായി തളച്ചിടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമെന്നു തന്നെ കരുതണം അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പല ബഹുമതികളും ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. പ്ത്മശ്രീയോ ജെ.സി.ഡാനിയല്‍ അവാര്‍ഡോ കിട്ടിയില്ല എന്നതുകൊണ്ട് പക്ഷേ വിജയകൃഷ്ണന് മലയാള സിനിമയ്ക്ക്, സിനിമയുടെ ചരിത്രത്തിന്, അതിന്റെ സൗന്ദര്യശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് അക്ഷരങ്ങളിലൂടെ നല്കിയ സംഭാവനകള്‍ മാനിക്കപ്പെടാതിരിക്കാന്‍ പോകുന്നില്ല. കാലമെത്ര ചെന്നാലും, മാധ്യമങ്ങളുടെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞാലും മലയാള സിനിമയുടെ ചരിത്രം വിജയകൃഷ്ണന്റെ വാക്കുകളിലൂടെത്തന്നെയായും ഭാവിതലമുറയും അറിയാനിടവരികയെന്നതില്‍ സന്ദേഹമില്ല.</div><div><br /></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-58509820868346925392022-11-20T16:07:00.010-08:002023-02-07T08:07:18.733-08:00@53rd IFFI 2022<p></p><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0RuTyddUbdNMIVrjO5utKN6qtRNh0u6GnuSz93GMbCNnOLlZcN8JjkZdqAfuDr9o0cwr_geESIwyaoBSAOWY8tgxHsA1VO6vlYqXX6LOPSMWzHhheTBoRFOGyMcof2w2uOt_7rppL1biAplt5UUBe82-wQMP8C3nIQYni1zhcLsggbf3cY8E/s1280/WhatsApp%20Image%202022-11-20%20at%205.02.09%20PM.jpeg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="720" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0RuTyddUbdNMIVrjO5utKN6qtRNh0u6GnuSz93GMbCNnOLlZcN8JjkZdqAfuDr9o0cwr_geESIwyaoBSAOWY8tgxHsA1VO6vlYqXX6LOPSMWzHhheTBoRFOGyMcof2w2uOt_7rppL1biAplt5UUBe82-wQMP8C3nIQYni1zhcLsggbf3cY8E/w225-h400/WhatsApp%20Image%202022-11-20%20at%205.02.09%20PM.jpeg" width="225" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhN-BZmztI4m2NQxF0_Z1wJvdbtio5bWwBDkfTLSOAcWO7SmSbWMRu7GOEaUmsoxPHnnki85L846b45SwE2gAx1ld9BrbAkUzu1O9RPgIx7Q2FYc3ODsKalEl-6W4QPudW0Q4-F9sIXi7ti3re9tM2aA9VMPaF6a1RliS3UKtQewv5YMaXkkjc/s1280/WhatsApp%20Image%202022-11-20%20at%206.08.19%20PM%20(1).jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhN-BZmztI4m2NQxF0_Z1wJvdbtio5bWwBDkfTLSOAcWO7SmSbWMRu7GOEaUmsoxPHnnki85L846b45SwE2gAx1ld9BrbAkUzu1O9RPgIx7Q2FYc3ODsKalEl-6W4QPudW0Q4-F9sIXi7ti3re9tM2aA9VMPaF6a1RliS3UKtQewv5YMaXkkjc/w400-h225/WhatsApp%20Image%202022-11-20%20at%206.08.19%20PM%20(1).jpeg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTkOVQYmuRxrLN3-AEpKsLuJnfm-re-2EnL9fS1BC9AFmWNUseqkUXYo97CaLvcE7ej7EIrcQDYMT2H4E6WXmxlObRyQWERRa9s5Bhh7Uy3cPTw1kNP6hzJ4NlzIH9Pd5iJk-aAqW5n5mMDHySMJrR_dCM30x1hmkChzPXtLXfJ7wxiDYDPX0/s1280/WhatsApp%20Image%202022-11-20%20at%206.08.19%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTkOVQYmuRxrLN3-AEpKsLuJnfm-re-2EnL9fS1BC9AFmWNUseqkUXYo97CaLvcE7ej7EIrcQDYMT2H4E6WXmxlObRyQWERRa9s5Bhh7Uy3cPTw1kNP6hzJ4NlzIH9Pd5iJk-aAqW5n5mMDHySMJrR_dCM30x1hmkChzPXtLXfJ7wxiDYDPX0/w400-h225/WhatsApp%20Image%202022-11-20%20at%206.08.19%20PM.jpeg" width="400" /></a></div><br /> <p></p><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMq3zSZNkFNg-wjDse-7gSbj0byl-aSjq3YRPK4Lx5Qz7cNUZt6TIKNu3Hy0Fd6dgSb9XMBYG_hySxFD8GlM-dztMwO85kMislonmkT2aTX6vXxDd90_-6W1QXhRIr6LHYMREdbje_ELGKWUwUOmg4HV9hXmCcLcVTdxEi09bDhh72mINooDM/s6016/chandra00.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="4016" data-original-width="6016" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMq3zSZNkFNg-wjDse-7gSbj0byl-aSjq3YRPK4Lx5Qz7cNUZt6TIKNu3Hy0Fd6dgSb9XMBYG_hySxFD8GlM-dztMwO85kMislonmkT2aTX6vXxDd90_-6W1QXhRIr6LHYMREdbje_ELGKWUwUOmg4HV9hXmCcLcVTdxEi09bDhh72mINooDM/w400-h268/chandra00.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsLHCXjn54k3jndMFMJmxAEvDZtSAdw-sqDrzUeCNS86-Ht7LNmpMaoV4gUIEqSz8BWNpYQTC34k0NERBlBcC_2Vx0ki9RP2ZrQRyWYOeycwoEcWG1SM79qOO8gJrKj6TG0Pc3gsSowFiBLvdXyuUaUrnMQmCNxPpcDKYz-mZfOUTfmuLWMFo/s6016/chandra2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="4016" data-original-width="6016" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsLHCXjn54k3jndMFMJmxAEvDZtSAdw-sqDrzUeCNS86-Ht7LNmpMaoV4gUIEqSz8BWNpYQTC34k0NERBlBcC_2Vx0ki9RP2ZrQRyWYOeycwoEcWG1SM79qOO8gJrKj6TG0Pc3gsSowFiBLvdXyuUaUrnMQmCNxPpcDKYz-mZfOUTfmuLWMFo/w400-h268/chandra2.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUL7lewaHxzqKuUJY8V1rxdW8LcA3axwH3hHzGOUFm85YutczH8cp9HMc2iN9lR4ZM08j0srCnmZVan8o9r9lzmvg3kGY7PZEBE_L4PTJpVWFIzkal7AikfYKHCydP1RtXgOb8GKcBeqKhs7ofMlEFwdX2h5Sz8EP206IzXfkoSFU3oz5-pko/s6016/chandra3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="4016" data-original-width="6016" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUL7lewaHxzqKuUJY8V1rxdW8LcA3axwH3hHzGOUFm85YutczH8cp9HMc2iN9lR4ZM08j0srCnmZVan8o9r9lzmvg3kGY7PZEBE_L4PTJpVWFIzkal7AikfYKHCydP1RtXgOb8GKcBeqKhs7ofMlEFwdX2h5Sz8EP206IzXfkoSFU3oz5-pko/w400-h268/chandra3.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzYVKKnd3XjpFWy-H28uBeRg8yHXovCqW9L6152JSPud97ZzLgpdw1-uPVEvR2Sd7HYzKAbGEu1onE28EfeTaCJ_jsRnsPF9nxcXZURddCFfxZMtjfmV2es50ZCmQo0IUcFKxbpnczUibQfruA_x4Ing8lla_WMr7ijXt1Aw156Hx53F5z-N4/s4040/chandra.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="3328" data-original-width="4040" height="330" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzYVKKnd3XjpFWy-H28uBeRg8yHXovCqW9L6152JSPud97ZzLgpdw1-uPVEvR2Sd7HYzKAbGEu1onE28EfeTaCJ_jsRnsPF9nxcXZURddCFfxZMtjfmV2es50ZCmQo0IUcFKxbpnczUibQfruA_x4Ing8lla_WMr7ijXt1Aw156Hx53F5z-N4/w400-h330/chandra.jpg" width="400" /></a><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg13Ljhhd4A41ZXcYzqu_DKjEzsFBRBRD6MLirtrrbw1gHbyRbBCB1K41Fg8c6dlw-k06KwSed5AOSUMCrr21jKPHmSTlH9CXPbkdeMBj3thksDQ_jmOVl-vJgwfjSZqJcX7h64hw5EbLeETaCP7qWaq_K8FW-ISRPrCA5I41PO3dK9Ke0kEbY/s747/WhatsApp%20Image%202022-11-21%20at%2011.55.14%20AM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="578" data-original-width="747" height="310" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg13Ljhhd4A41ZXcYzqu_DKjEzsFBRBRD6MLirtrrbw1gHbyRbBCB1K41Fg8c6dlw-k06KwSed5AOSUMCrr21jKPHmSTlH9CXPbkdeMBj3thksDQ_jmOVl-vJgwfjSZqJcX7h64hw5EbLeETaCP7qWaq_K8FW-ISRPrCA5I41PO3dK9Ke0kEbY/w400-h310/WhatsApp%20Image%202022-11-21%20at%2011.55.14%20AM.jpeg" width="400" /></a></div><br /></div><br /><div><a href="https://pib.gov.in/PressReleasePage.aspx?PRID=1878226">https://pib.gov.in/PressReleasePage.aspx?PRID=1878226</a></div><div><br /></div><div><a href="https://www.youtube.com/watch?v=gqPcMwPe8CM">(28) IFFI 53: IFFI Table Talks -3 | Indian Panorama Non-Feature Films Jury - YouTube</a></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-82509324201420017022022-11-15T21:03:00.006-08:002022-11-16T04:41:52.865-08:00വിശ്വാസത്തിന്റെ ഉപ്പ്<p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji6vEmLZP1wypQPGcEtBJEe_fn-Mt2tXdYjGRxq8tngK6QJBUht44JQCh0sp7y7Wy1RieWbajOZZtPbniBts_tIHq0AUioaHNwWisgdmiCN0BJ161LotwgZIGr1vUv2VJ5qQtzyEPMKsWy2M3ZCUrP0AzRXelw0y8nEnstturPEr80NtDU288/s634/kala%20sunny.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="455" data-original-width="634" height="288" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji6vEmLZP1wypQPGcEtBJEe_fn-Mt2tXdYjGRxq8tngK6QJBUht44JQCh0sp7y7Wy1RieWbajOZZtPbniBts_tIHq0AUioaHNwWisgdmiCN0BJ161LotwgZIGr1vUv2VJ5qQtzyEPMKsWy2M3ZCUrP0AzRXelw0y8nEnstturPEr80NtDU288/w400-h288/kala%20sunny.jpg" width="400" /></a></b></div><b><br />എ.ചന്ദ്രശേഖര്‍</b><p></p><p>വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന് ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്.</p><p>കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു.</p><p>ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന് നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്) ഫാ തോമസി (രഘൂത്തമന്)ലൂടെയും സംവിധായകന് വരഞ്ഞിടുന്നത്.</p><p>ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്ക്കാന് ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന് സാത്താന് സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്.</p><p>സ്വതവേ പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന് പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള് ഒരു കുഞ്ഞിനു ജന്മം നല്കുമ്പോള് അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്.</p><p>ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്.</p><p>യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന് പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്.</p><p>മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്മ്മന്, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു.</p><p>ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്.</p><p>അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്.</p><div><br /></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-28564033009322004672022-10-28T20:07:00.006-07:002022-10-28T20:09:11.451-07:00 ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍ <p><a href="<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralafilmcritics%2Fposts%2Fpfbid0GXuzLdfuNNTW1EFMyRDUc31UNrq8aq4ExZdtyeJLzEPcfPjFr7Gd9NvnSkEio95tl&show_text=true&width=500" width="500" height="537" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>"></a></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhSEssJgH-Is9XNCB6pHgRhPmK9kxiSaohcAYvmba4U9-Z8NNOGJ8ExAT2isDYF2Pl1fQ2T39Nf3ODChcHvkKz0dcCPgZzAsw5Lv-7OAIM5USGrWL0s1-WS7MQX2h7Rk_4Ty-oTfbFhtPmCvkGb29X6ODPhEFAFYVmIxBY0dmTdAv0P8Z1L19s" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="315" data-original-width="507" height="249" src="https://blogger.googleusercontent.com/img/a/AVvXsEhSEssJgH-Is9XNCB6pHgRhPmK9kxiSaohcAYvmba4U9-Z8NNOGJ8ExAT2isDYF2Pl1fQ2T39Nf3ODChcHvkKz0dcCPgZzAsw5Lv-7OAIM5USGrWL0s1-WS7MQX2h7Rk_4Ty-oTfbFhtPmCvkGb29X6ODPhEFAFYVmIxBY0dmTdAv0P8Z1L19s=w400-h249" width="400" /></a></div><span face="Helvetica, Arial, sans-serif" style="color: #1c1e21; font-size: 14px;">ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ ജൂറിയംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് സെക്രട്ടറി കൂടിയായ പ്രമുഖ ചലച്ചിത്ര നിരൂപകന് ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍</span><span face="Helvetica, Arial, sans-serif" style="color: #1c1e21; font-size: 14px;"> </span><br style="color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;" /><span face="Helvetica, Arial, sans-serif" style="color: #1c1e21; font-size: 14px;">തേക്കിന്‍കാട് ജോസഫ്</span><br style="color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;" /><span face="Helvetica, Arial, sans-serif" style="color: #1c1e21; font-size: 14px;">ജനറല്‍ സെക്രട്ടറി</span><br style="color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;" /><a class="profileLink" href="https://www.facebook.com/hashtag/iffi53?__eep__=6&fref=mentions" style="color: #385898; cursor: pointer; font-family: Helvetica, Arial, sans-serif; font-size: 14px; text-decoration-line: none;" target="_blank">#IFFI53</a><div><a href="<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralafilmcritics%2Fposts%2Fpfbid0GXuzLdfuNNTW1EFMyRDUc31UNrq8aq4ExZdtyeJLzEPcfPjFr7Gd9NvnSkEio95tl&show_text=true&width=500" width="500" height="537" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> "><iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralafilmcritics%2Fposts%2Fpfbid0GXuzLdfuNNTW1EFMyRDUc31UNrq8aq4ExZdtyeJLzEPcfPjFr7Gd9NvnSkEio95tl&show_text=true&width=500" width="500" height="537" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> </a><p></p></div>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-82016373924377103162022-09-21T13:34:00.001-07:002022-09-21T13:34:17.237-07:00 ജംപ് കട്ട്<p><span style="font-size: large;"><b></b></span></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/a/AVvXsEhpQigSxHt9l6sIkcudw-UhVe6FdwlLhfwyLYvqLwXc9iG5mgI2uYzB_yGeTNgxfr8NyQgPr1YjlyARVsQoH6NWaP7TnYm6w6d34y27q27QyaxhbksNj4zZne0wR00xr6zHcYvf5hwHPOENXTwnVvZpn4gUfnRo7aIu2m849ZWK4jfAMVcvLSU" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="916" data-original-width="640" height="320" src="https://blogger.googleusercontent.com/img/a/AVvXsEhpQigSxHt9l6sIkcudw-UhVe6FdwlLhfwyLYvqLwXc9iG5mgI2uYzB_yGeTNgxfr8NyQgPr1YjlyARVsQoH6NWaP7TnYm6w6d34y27q27QyaxhbksNj4zZne0wR00xr6zHcYvf5hwHPOENXTwnVvZpn4gUfnRo7aIu2m849ZWK4jfAMVcvLSU=w224-h320" width="224" /></a></b></div><b>എ.ചന്ദ്രശേഖര്‍</b><p></p><p><span style="font-size: medium;">അന്‍പതുകളില്‍ ലോക സിനിമയില്‍ ഹോളിവുഡ് വാണിജ്യപരമായ അതിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇതല്ല സിനിമ, ഞങ്ങളുടെ സിനിമ ഇങ്ങനെയല്ല എന്ന പ്രഖ്യാപനവുമായി ഒരു സംഘം യുവനിരൂപകര്‍ ഫ്രാന്‍സില്‍ സിനിമയെ പുനര്‍നിര്‍വചിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.1951 ല്‍ ആ്രന്ദ ബാസിന്, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കയേ ദൂ സിനിമ (രമവശലൃ െറൗ ഇശിലാമ) എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ദൃശ്യമാധ്യമത്തെപ്പറ്റി ചിന്തയിലും വീക്ഷണത്തിലും സമാനതകളില്ലാത്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ അവര്‍ നല്ല സിനിമയ്ക്കു വേണ്ടിയും, വ്യവസ്ഥാപിത സിനിമയ്ക്കെതിരേയും നിരന്തരം എഴുതിക്കൊണ്ടു മുന്നോട്ടുവരുന്നത്. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ക്ലോദ് ഷാബ്രോള്‍, എറിക്ക് റോമര്‍, ഫ്രാങ്കോ ത്രൂഫോ തുടങ്ങിയ ആ സംഘത്തിലെ പ്രമുഖനായിരുന്നു പാരീസില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ പോള്‍ ഗൊദ്ദാര്‍ദ്ദിന്റെയും ഫ്രഞ്ചുകാരിയായ നീ മോനോദിന്റെയും മകനായ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ.് </span></p><p><span style="font-size: medium;">വ്യവസ്ഥാപിത സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെ വിമര്‍ശിച്ചു തള്ളുക മാത്രമല്ല, തങ്ങള്‍ ഉദ്ഘോഷിക്കുന്ന സിനിമ എന്തെന്നു കാണിച്ചുകൊടുക്കാന്‍ അവരില്‍ പലരും പിന്നീട് സ്വന്തമായി, സ്വതന്ത്രമായി സിനിമയുണ്ടാക്കുകയും ചെയ്തു. ആ സിനിമകളിലൂടെയാണ,് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനം (എൃലിരവ ചലം ംമ്ല) ഉടലെടുക്കുന്നത്. ലോകസിനിമയുടെ അലകും പിടിയും ഛന്ദസും ചമത്കാരവും തന്നെ പുനര്‍നിര്‍വചിച്ച ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലേക്കു വഴിവെട്ടിയ കയേ ദു സിനിമയില്‍ സിനിമയുടെ വ്യാകരണത്തെയും ആഖ്യാനത്തെയും കുറിച്ച് അന്നത്തെ കാലത്ത് വിറളിപിടിച്ച വിപ്ളവകരമായ ചിന്തകള്‍ പങ്കുവച്ചും പരമ്പരാഗത സിനിമയെ പുത്തന്‍ കാഴ്ചശീലങ്ങളുടെ മാനദണ്ഡങ്ങള്‍ വച്ച് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്ത ലേഖനങ്ങളിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് ചലച്ചിത്രനിര്‍മാണത്തിലേക്കു കടക്കുന്നത്.</span></p><p><span style="font-size: medium;">പൊതുവേ വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്ന വ്യവസായമാണ് സിനിമ എന്നാണു വയ്പ്പ്. താരവ്യവസ്ഥയേയും അതിനോടനുബന്ധിച്ചുള്ള ഹോളിവുഡ് പോലുള്ള മൂലധനാധിഷ്ഠിത-സ്റ്റുഡിയോ കേന്ദ്രീകൃത വ്യവസായവ്യവസ്ഥിതിയേയും ഫ്രഞ്ച് നവതരംഗം ഒറ്റക്കെട്ടായി നേരിട്ടു. അതില്‍ മുന്‍നിരപ്പോരാളിയായി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് അവസാന സിനിമ വരെ നിലകൊണ്ടു. ആഖ്യാനത്തിലും ആഖ്യാനകത്തിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളെയും അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ ചോദ്യം ചെയ്തു. ദൃശ്യഭാഷയുടെ അതുവരെയുള്ള എല്ലാ നടപ്പുരീതികളെയും ശീലങ്ങളെയും നവതരംഗചലച്ചിത്രപ്രസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട് വെല്ലുവിളിച്ചു; പൊളിച്ചെഴുതി. തന്റെ തന്നെ ചലച്ചിത്രശൈലിയെ പോലും പില്ക്കാല ചിത്രങ്ങളില്‍ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്യുകയും പൊളിച്ചടുക്കുകയും ചെയ്തു.</span></p><p><span style="font-size: medium;">കയേ ദു സിനിമയില്‍ ലേഖകനായിരിക്കെത്തന്നെയാണ് ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമാപരീക്ഷണങ്ങളാരംഭിക്കുന്നത്. അണ് ഫെമ്മി കൊക്വത്ത് (1955) തുടങ്ങിയ ചില ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു അത്. എന്നാല്‍ 1960ല്‍ ബ്രത്ത്ലെസ് എന്ന ചിത്രത്തിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് എന്ന ചലച്ചിത്രകാരന്റെ പേര് ലോകസിനിമയില്‍ സുവര്‍ണാക്ഷരങ്ങളാല്‍ ലിഖിതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മലയാളമടക്കമുള്ള സിനിമയില്‍ മായാനദിയടക്കം പല രചനകള്‍ക്കും പ്രചോദകമാകുന്ന ബ്രത്ത്ലെസ് ആഖ്യാനത്തില്‍ മാത്രമല്ല, ആഖ്യാനകത്തിലും പരീക്ഷണങ്ങളൊരുപാട് നടത്തി. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കള്ളനും കൊലപാതകിയുമായ നായകനെ അവതരിപ്പിക്കുക വഴി, സാമൂഹികജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാക്കി സിനിമയെ മാറ്റുകയായിരുന്നു ഗൊദ്ദാര്‍ദ്ദ്. ഇതിവൃത്തത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പതിവ് സിനിമാവഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി, ഉത്തരമില്ലാത്ത പ്രശ്നങ്ങള്‍ സമൂഹസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് ഗൊദ്ദാര്‍ദ്ദ് സിനിമയെ തന്റെ ആവിഷ്കാരമാധ്യമമാക്കിയത്. ക്യാമറയിലും എഡിറ്റിങിലും നിര്‍ണായകവും വിപ്ളവകരവും കുറെയൊക്കെ ഭ്രാന്തവുമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ത്തന്നെ, ഉള്ളടക്കത്തിലും ഇത്തരത്തില്‍ സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മടിച്ചില്ല.വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ക്യാമറയെ നോക്കി സംസാരിക്കുക, രണ്ടു പേര് സംസാരിച്ചുകൊണ്ടിരിക്കെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ചെയ്തികളില്‍ ക്യാമറ തിരിക്കുക പോലുള്ള സറിയലിസ്റ്റ് എന്നു പോലും തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ശൈലിയൊക്കെ യാതൊരു സന്ദേഹവും കൂടാതെ അദ്ദേഹം സ്വന്തം സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചു. സിനിമയുടെ വ്യാകരണം വ്യവസ്ഥ ചെയ്യുന്ന കണ്ടിന്യൂയിറ്റി തുടങ്ങിയ യുക്തികളെയൊക്കെ ഔചിത്യമില്ലെന്നു തോന്നിപ്പിക്കുംവിധം ക്രൂരമായി അദ്ദേഹം തച്ചുതകര്‍ത്തു. ജംപ് കട്ട് പോലുളള സങ്കേതങ്ങളിലൂടെ സെല്ലുലോയ്ഡില്‍ പുതിയ സാധ്യതകള്‍ തേടി. സിനിമ എന്താണെന്ന നിര്‍വചനത്തെത്തന്നെ സ്വന്തം സിനിമകളിലൂടെ നിരന്തരം പൊളിച്ചടുക്കുകയും പുനര്‍ക്രമീകരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു.പ്രേക്ഷകര്‍ക്കു ദഹിക്കുമോ എന്നതല്ല പ്രേക്ഷകരെ തങ്ങളേക്കാള്‍ ബുദ്ധിയുള്ളവരാണ് എന്നതാണ് സംവിധായകനെന്ന നിലയ്ക്ക് ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരുന്നത്.</span></p><p><span style="font-size: medium;">നാടകത്തില്‍ ബെര്‍ട്ടോള്‍ഡ് ബ്രെഷ്റ്റ് (ആലൃീേഹ േആൃലരവ)േ ചെയ്തതിനു സമാനമായ ഒന്നാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദ് ചെയ്തത്. തീയറ്റര്‍ ഓഫ് എലിയനേഷനിലൂടെ പ്രേക്ഷകരെ അരങ്ങില്‍ നിന്നു ബോധപൂര്‍വം അന്യവല്‍ക്കരിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പൂതിയൊരു സിദ്ധാന്തവല്‍ക്കരണത്തിനാണ് ജര്‍മ്മന്‍ നാടകകൃത്ത് ബ്രഷ്റ്റ് മുതിര്‍ന്നതെങ്കില്‍ സിനിമയില്‍ അത്തരത്തിലൊരു പരീക്ഷണത്തിനായിരുന്നു ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമകളിലൂടെ പരിശ്രമിച്ചത്. സ്വന്തം സിനിമകളുടെയും എഴുത്തുകളുടെയും പൊട്ടും മുറിയും കൊണ്ട് നിര്‍മ്മിച്ചെടുത്ത ഹംസഗീതം, വിഷ്വല്‍ കൊളാഷ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ദ ഇമേജ് ബുക്ക് (2018) വരെ നീണ്ട 50 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ അദ്ദേഹം ദൃശ്യഭാഷയെ ഇങ്ങനെ നിരന്തരം നവകീരിച്ചുകൊണ്ടേയിരുന്നു; അതുമായി ഒത്തുതീര്‍പ്പില്ലാതെ കലഹിച്ചുകൊണ്ടേയിരുന്നു. കലയില്‍ ആഖ്യാനത്തെക്കുറിച്ചുള്ള ആധുനിക ഫ്രഞ്ച് സിദ്ധാന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നരേറ്റോഗ്ളീ (നറേറ്റീവ് തിയറി)യിലേക്കു നയിച്ച കലാചിന്തകള്‍ക്ക് പ്രധാന ഊര്‍ജ്ജം പകര്‍ന്നത് ഗൊദ്ദാര്‍ദ്ദിന്റെ സിനിമകളായിരുന്നു. അരങ്ങില്‍ സാമുവല്‍ ബക്കറ്റിനും നോവലില്‍ ജയിംസ് ജോയ്സിനുമുള്ള സ്ഥാനമാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദിന് എന്നാണ് നിരൂപകന് റോജര്‍ എബര്‍ട്ട് എഴുതിയിട്ടുള്ളത്.</span></p><p><span style="font-size: medium;">ഡെസ്ടോപ്യന്‍ സയന്‍സ് ഫിക്ഷന്റെയും അന്വേഷണാത്മകസിനിമയുടെയും ഘടകങ്ങള്‍ ഒരുപോലെ നെയ്തെടുത്ത് നിര്‍മ്മിച്ച ആല്‍ഫാവില്ലെ(1965), രാഷ്ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കിയ വീക്കെന്‍ഡ് (1967) ആദ്യ കളര്‍ ചിത്രമായ എ വുമണ്‍ ഈസ് എ വുമണ്‍ (1961), മൈ ലൈഫ് ടു ലിവ് (1962) ഒക്കെ അക്കാലത്തെ യുദ്ധാനന്തരലോകത്തെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മക ആവിഷ്കാരങ്ങള്‍ തന്നെയായിരുന്നു. വിഷയസ്വീകരണത്തിലും ആവിഷ്കാരശൈലിയിലും പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. അവയുണ്ടാക്കിയ വെളിപാടുകളുടെ തീവ്രതയില്‍ അവര്‍ കോരിത്തരിച്ചു.ഷെയ്ക്ക്സ്പിയറെ അധികരിച്ച് ഒരു സിനിമയ്ക്കു മുതിര്‍ന്നപ്പോഴും ഗൊദ്ദാര്‍ദ്ദിന്റെ കിങ് ലിയര്‍ (1987) വേറിട്ടതായത്, തനത് ഗൊദ്ദാര്‍ദ്ദിയന്‍ വട്ടുകളിലൂടെയാണ്. വെള്ളിത്തിരയില്‍ ആവര്‍കത്തിക്കപ്പെട്ട ദൃശ്യഭ്രാന്ത് തന്നെയായിരുന്നു ഗൊദ്ദാര്‍ദ്ദിന്റെ കയ്യൊപ്പ് ചാലിച്ച ഗൊദ്ദാര്‍ദ്ദ്യന്‍ ശൈലി എന്നു പരക്കെ ശ്ളാഘിക്കപ്പെട്ടത്.</span></p><p><span style="font-size: medium;">1968 മുതല്‍ 79 വരെയുള്ള ഗൊദ്ദാര്‍ദ്ദിന്റെ ചലച്ചിത്രസപര്യയെ മിലിറ്റന്റ്, റാഡിക്കല്‍ തുടങ്ങിയ പേരുകളിട്ടാണ് നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ശക്തമായ രാഷ്ട്രീയനിലപാടുകളാണ് അദ്ദേഹത്തിന്റെ സിനിമ മുന്നോട്ടുവച്ചത്. രാഷ്ട്രീയബോധത്തോടെ രാഷ്ട്രീയ സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹം വച്ചുപുലര്‍ത്തിയ ആദര്‍ശം. മിലിറ്റന്റ് കാലഘട്ടത്തിനൊടുവില്‍ തന്റെ മാവോയിസ്റ്റ് പക്ഷപാതിത്തോട് വിടപറഞ്ഞ് പുതുവഴികള്‍ തേടുകയായിരുന്നു അദ്ദേഹം. അതദ്ദേഹത്തിന്റെ സര്‍ഗജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര് ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.1969-ല്‍ പുറത്തിറങ്ങിയ വിന്‍ഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.</span></p><p><span style="font-size: medium;">വ്യക്തിജീവിതത്തിലും ഏറെക്കുറേ അരാജകവാദം തുടര്‍ന്ന കലാകാരനാണ് ഗൊദ്ദാര്‍ദ്ദ്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് നേരിടേണ്ടിവന്ന കടുത്ത വെല്ലുവിളികളായിരിക്കാം ഗോദ്ദാര്‍ദ്ദ് എന്ന വ്യക്തിയുടെ സ്വഭാവം ഇത്തരതക്തിലാക്കിയത്. സ്വിറ്റ്സര്‍ലന്‍ഡിലും ജനീവയിലുമായി ചിതറിപ്പോയ ബാല്യകൗമാരങ്ങള്‍. യുദ്ധകാല ക്ഷാമമടക്കമുള്ള അതിജീവനസാഹസങ്ങള്‍.സ്വന്തം സിനിമകളിലെ നായികയായിരുന്ന അന്ന കരീനയായിരുന്നു 1965 വരെ അദ്ദേഹത്തിന്റെ പങ്കാളി. പിന്നീട് അന്ന വ്യസംസ്കിയെ വിവാഹം ചെയ്തു. 1979ല്‍ അവരെ ഒഴിവാക്കി സംവിധായികയായ അന്നെ മേരി മെവില്ലിയെ സ്വന്തമാക്കി. അന്ന വ്യസംസ്കിയുമായുള്ള ഗൊദ്ദാര്‍ദ്ദിന്റെ ദാമ്പത്യകാലത്തെ രാഷ്ട്രീയ വിപ്ളവങ്ങളെയും വ്യക്തിജീവിതത്തെയും സര്‍ഗാത്മകജീവിതത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ച് 2017ല്‍ മൈക്കല്‍ സസാനവിഷ്യസ് റീഡൗബ്ട്ടബിള്‍ എന്ന പേരില്‍ ഒരു ബയോപിക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അതിനെപ്പറ്റി യമണ്ടന്‍ മണ്ടത്തരമായിട്ടാണ് കഥാപുരുഷന് വിശേഷിപ്പിച്ചതെന്നുമാത്രം.</span></p><p><span style="font-size: medium;">1964ല്‍ ഭാര്യ അന്ന കരീനയുമൊത്ത് അനൗച്ക ഫിലിംസ് എന്ന പേരില്‍ സ്വന്തം നിര്‍മ്മാണസ്ഥാപനം രൂപീകരിച്ചു. ബാന്‍ഡ് ഓഫ് ഔട്ട്സൈഡേഴ്സ് തുടങ്ങിയ സിനിമകള്‍ ഈ ബാനറിലാണ് നിര്‍മ്മിച്ചത്. പില്ക്കാലത്ത് ജീവിതപങ്കാളിയായിത്തീര്‍ന്ന സ്വിസ് ചലച്ചിത്രകാരി ആന്‍ മാരി മെവില്ലെയുമായി ചേര്‍ന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ സോണിമേജ് എന്ന നിര്‍മ്മാണശാല രൂപീകരിച്ച ഗൊദ്ദാര്‍ദ്ദ് ആ ബാനറിലാണ് നമ്പര്‍ ടൂ അടക്കമുള്ള സിനിമകളും സിക്സ് ഫോ ഡ്യൂ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചത്. സര്‍ഗജീവിതത്തിന്റെ അവസാനപാദത്തില്‍ ഗൊദ്ദാര്‍ദ്ദിന്റെ കഥാസിനിമകളില്‍ ടെലിവിഷന്‍ ദൃശ്യസങ്കേതങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു.</span></p><p><span style="font-size: medium;">സിനിമയുടെ ലോകത്ത് ബഹുമതികളുടെ പിറകെ ഒരിക്കലും പോകരുത് എന്ന നിഷ്കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിനു മുന്നില്‍ ബഹുമതികള്‍ വരിനില്‍ക്കുകയായിരുന്നു. 2002ല്‍ ബ്രിട്ടനിലെ ലോകപ്രസിദ്ധമായ ചലച്ചിത്രപ്രസിദ്ധീകരണം സൈറ്റ് ആന്‍ഡ് സൗണ്ട് ലോകത്തെ എക്കാലത്തെയും മികച്ച 10 ചലചലച്ചിത്രകാരന്മാരില്‍ ഒരാളായി ഗൊദ്ദാര്‍ദ്ദിനെ അടയാളപ്പെടുത്തി.1965ല്‍ ബെര്‍ളിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍ എന്നിവ ലഭിച്ചു. സര്‍ഗാത്മകജീവിതത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഹോളിവുഡ് തന്നെ 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കര് പുരസ്കാരം കൊണ്ട് അദ്ദേഹത്തിനു മുന്നില്‍ ശിരസു കുമ്പിട്ടു. മലയാളികള്‍ക്ക് ഹര്‍ഷാതിരേകത്തിനുള്ള വകയെന്തെന്നാല്‍ കോവിഡ് മഹാമാരിക്കിടയിലും 2021ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി നല്കി നമുക്കദ്ദേഹത്തെ ആദരിക്കാനും നേരിട്ടല്ലെങ്കിലും ഓണ്‍ലൈനിലൂടെ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സാധിച്ചു എന്നതുമാണ്. അന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് വീഡിയോ ചാറ്റിലൂടെ അദ്ദേഹം പങ്കുവച്ചതു മുഴുവന്‍ ഇനി സംവിധാനം ചെയ്യാനിരിക്കുന്ന തന്റെ മനസിലെ സിനിമകളെപ്പറ്റിയാണ്. ഒന്നിനുപിറകെ ഒന്നായി കൊളുത്തി വലിക്കുന്ന ചുരുട്ടുപോലെയായിരുന്നു അദ്ദേഹത്തിന് സിനിമ. അത് അദ്ദേഹത്തിന്റെ മനസില്‍ നിന്നുടലെടുക്കുന്നതായിരുന്നു. ഇതിഹാസം എന്നൊക്കെ എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന സിനിമാക്കാരനായിരുന്നു ഗൊദ്ദാര്‍ദ്ദ്. അതിലുമുപരി ഒരു പ്രസക്തി സിനിമയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഗൊദ്ദാര്‍ദ്ദിനു മാത്രം സ്വന്തമായിട്ടുണ്ട്- അതായത് ഗൊദ്ദാര്‍ദ്ദ് ഉണ്ടാക്കിയതുപോലുള്ള സിനിമകള്‍ പിന്നീടാരും ഉണ്ടാക്കിയിട്ടില്ല, ചില അനുകരണങ്ങളല്ലാതെ. സമകാലികനായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്രകാരന്മാര് വരെ സമ്മതിക്കുന്ന ഈ വസ്തുത മതി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് എന്ന പ്രതിഭയുടെ അന്യാദൃശതയ്ക്ക് വാക്കുമൂലമായി.</span></p><p><br /></p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0tag:blogger.com,1999:blog-19140740.post-57723081437850924592022-09-16T19:02:00.006-07:002022-09-16T19:02:51.083-07:00മുഖ്യധാരാ ഇന്ത്യന്‍ സിനിമ; പുതിയ മുഖം പുതിയ ദര്‍ശനം<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEirhFKf5vsF-NULFwncURJ1QiLVOTHs9xekoEjpIT1G1N0ETaR7PjOFf00Uai7_x7hPpkNFDIDIauvFpVUdKleuUL9uW4wvnuiFILoKHTnxucGCI3vwFlmg_O11g1cGwvciOTnYkBr0-Hsh1GJ4Q3lkm775aGw21BMQ7Yc0wvc06DoPBZeh4BA" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" data-original-height="544" data-original-width="374" height="400" src="https://blogger.googleusercontent.com/img/a/AVvXsEirhFKf5vsF-NULFwncURJ1QiLVOTHs9xekoEjpIT1G1N0ETaR7PjOFf00Uai7_x7hPpkNFDIDIauvFpVUdKleuUL9uW4wvnuiFILoKHTnxucGCI3vwFlmg_O11g1cGwvciOTnYkBr0-Hsh1GJ4Q3lkm775aGw21BMQ7Yc0wvc06DoPBZeh4BA=w275-h400" width="275" /></a></div>article published in 2022 Onam Special of Prathichaya<p></p><p><b>എ.ചന്ദ്രശേഖര്‍</b></p><p><br /></p><p>അമാനുഷികവും യഥാതഥമല്ലാത്തതും ദൃശ്യവല്‍ക്കരിക്കാനുള്ള കഴിവാണ് സിനിമയെ സ്വപ്നവ്യാപാരമാക്കി മാറ്റിയത്. സാഹിത്യതാദി കലകളില്‍ അതീന്ദ്രിയത അനുവാചകഭാവനയെ മാത്രം അധിഷ്ഠിതമാക്കിയെങ്കില്‍ അവതരണകലകളില്‍ ഒരുപടികൂടി കടന്ന് അത് മുദ്രകളിലും ചുവടുകളിലും വര്‍ണനകളിലുമായി അമൂര്‍ത്തത കൈവരിച്ചു. ശില്പ/ചിത്രകലകളില്‍ മാത്രമാണ് മനുഷ്യന് അസാധ്യമായ കല്പനകള് കുറച്ചെങ്കിലും മൂര്‍ത്തരൂപത്തില്‍ ആവിഷ്കൃതമായത്. അതാകട്ടെ, യഥാതഥമായിട്ടല്ല പകരം സൗന്ദര്യശാസ്ത്രപരമായ വിവിധ രൂപ/ഘടനാസങ്കേതങ്ങളുടെയും ആവിഷ്കാരസാധ്യതകളുടെയും അടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടുകയായിരുന്നു. തടിയിലും കല്ലിലും കൊത്തിയ ശില്പങ്ങളുടെ മാനങ്ങള്‍ക്കും (ഡൈമെന്‍ഷന്‍) വലിപ്പത്തിനും മുഴുപ്പിനും എന്തിന് അനുപാതത്തിനു (സ്കെയ്ലിങ്) പോലും വ്യത്യാസമുണ്ട്. വലിയ തലയും ചെറിയ ഉടലും അംഗങ്ങളുമുള്ള ശില്‍പകലാശൈലിയും മുഴുത്ത കണ്ണുകളും അവയവങ്ങളുമുള്ള ചുവര്‍ചിത്രശൈലിയും പോലെ തന്നെ യവന/അറബിക് ശൈലികള്‍ക്കും സമാനശൈലീഭേദങ്ങളുണ്ട്. ബൈബിള്‍ സന്ദര്‍ഭങ്ങള്‍ റോമിലെ പള്ളികളില്‍ വരച്ചുവച്ചിട്ടുള്ളതില്‍ ശരീരാനുപാതങ്ങള്‍ മനുഷ്യതുല്യമെങ്കിലും അവയ്ക്ക് ദൈവീകത നല്‍കുന്നത് അതീന്ദ്രിയതയുടെ മാനം നല്‍കിയിട്ടുള്ളതുകൊണ്ടാണല്ലോ. </p><p>എന്നാല്‍ സിനിമയ്ക്ക് ഇതില്‍ ഏതു ശൈലിയില്‍ വേണമെങ്കിലും, എത്ര വിചിത്രവും വൈരുദ്ധ്യാത്മകവുമായ പരികല്പനകളെയും സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ദൃശ്യവല്‍ക്കരിക്കാനാവും. നിശബ്ദയുഗത്തില്‍ എ ട്രിപ് ടു ദ മൂണില്‍(1902) ജോര്‍ജ് മെലിയെ ലോകപ്രേക്ഷകനു ബോധ്യപ്പെടുത്തിത്തന്നത് സിനിമയുടെ ഈ അതീതയാഥാര്‍ത്ഥ്യ സാധ്യതയാണ്. </p><p>എന്നാല്‍, മാധ്യമമെന്ന നിലയ്ക്ക് പക്വതയാര്‍ജ്ജിക്കെ സിനിമ മായികതയ്ക്കപ്പുറം ജീവിതത്തെ പച്ചയായി ആവിഷ്കരിക്കാനും അവനവന്റെ തന്നെ മനസിനുള്ളിലേക്ക് നോക്കാനുമുള്ള ദൃശ്യോപാധി എന്ന നിലയിലേക്ക് പരിവര്‍ത്തനപ്പെടുകയാണുണ്ടായത്. പ്രപഞ്ചാദ്ഭുതങ്ങളെ ആവിഷ്കരിക്കുന്ന അത്രതന്നെ കൗതുകേെത്താടെയും ഗൗരവത്തോടെയും മനുഷ്യമനസുകളുടെ ഉള്‍പ്രപഞ്ചത്തെ അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്മാര് സിനിമയെ ഉപയോഗിച്ചു. അതോടെയാണ് സാഹിത്യത്തെപ്പോലും സിനിമ അതിന്റെ ജനകീയ സ്വാധീനത്താല്‍ മറികടക്കുന്നത്. എന്നിരുന്നാലും മൂലധനനിക്ഷേപത്തിന്റെയും സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയുടെയും പശ്ചാത്തലത്തില്‍ സിനിമ അപ്പോഴും വ്യവസ്ഥാപിത കലാരൂപങ്ങളില്‍ നിന്ന് വിഭിന്നമാര്‍ന്നു തന്നെ തുടര്‍ന്നു. സിനിമയുടെ ഈ സവിശേഷത കൊണ്ടുതന്നെ അതിന് കമ്പോള/വിപണിവിജയം എന്നത് അനിവാര്യവുമായി. ഈ അനിവാര്യതയാണ് സിനിമയെ മുഖ്യധാരയെന്നും അങ്ങനെയല്ലാത്തതെന്നുമുള്ള വിഭജനത്തില്‍ കൊണ്ടുച്ചെന്നെത്തിക്കുന്നത്. ലോകത്തെല്ലായിടത്തും മുഖ്യധാരാസിനിമ (മെയിന്‍സ്ട്രീം സിനിമ) എന്നത് കച്ചവടലാക്കോടെ പ്രദര്‍ശനവിജയം മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന കമ്പോളസിനിമകളാണ്. ബദല്‍(ആള്‍ട്ടര്‍നേറ്റീവ്) സിനിമ കല(ആര്‍ട്ട് ഹൗസ്്), സമാന്തരം (പാരലല്‍) തുടങഅങിയ പല പേരുകളിലാണ് അറിയപ്പെട്ടത്. കലാപാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കിലും വന്‍ മുതല്‍മുടക്കിന്റെയും സര്‍ഗപരമായ കൂട്ടായ്മയുടെയും ഫലമായി അവയും ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് കമ്പോളത്തെത്തന്നെയാണെന്നതാണ് വൈചിത്ര്യം.</p><p>ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടത്തെ മുഖ്യധാരയെന്നത് സ്വാഭാവികമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ വ്യവഹാരഭാഷയായി പ്രചാരത്തിലുള്ള ഹിന്ദിയെയാണ്. ഹോളിവുഡ്ഡിനെ അനുകരിച്ച് ബോളിവുഡ് എന്ന അപരനാമത്തില്‍ പതിറ്റാണ്ടുകളായി ലോകസിനിമയുടെ തന്നെ കിരീടാവകാശികളായി ബോളിവുഡ് സിനിമാവ്യവസായം ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളുകയാണ്. ബോളിവുഡ്ഡിന്റെ തരംഗപ്രതിഭാസങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഹോളിവുഡ്ഡിനെ സ്വാധീനിക്കുകയും, ഓസ്കറുകളില്‍ പ്രതിഫലിക്കുകയും ചെയ്്തതും നാം കണ്ടു. ഇന്ത്യന്‍ സിനിമയില്‍ മുതല്‍മുടക്കാത്ത ഒരൊറ്റ ഹോളിവുഡ് ചലച്ചിത്രനിര്‍മ്മാണ കോര്‍പറേറ്റുമില്ലെന്നതാണ് വാസ്തവം. ചെറിയ മുതല്‍മുടക്കില്‍ കൂടിയ ലാഭം എന്ന വസ്തുതയാണ് അവരെ അതിനു മോഹിപ്പിക്കുന്നത്.</p><p>മുഖ്യധാരയില്‍ ഹിന്ദിസിനിമയ്ക്കുള്ള ഈ മേധാവിത്തത്തിന്, ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന നിര്‍വചനത്തിന് പലകാലത്തും പല ഭാഷാസിനിമകളില്‍ നിന്നും ഭീഷണി നേരിട്ടിട്ടുണ്ട്. പ്രധാനമായും ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമുളള സിനിമകളാണ് ഹിന്ദിയുടെ പ്രാമാണ്യത്തിന് വെല്ലുവിളിയുയര്‍ത്തിയിട്ടുള്ളത്. അമ്പതുകളില്‍ റഷ്യയടക്കമുള്ള നാടുകളില്‍ ഇന്ത്യയുടെ രാജ് കപൂറും ദേവാനന്ദും മറ്റും ജൈത്രയാത്ര നടത്തിയിരുന്നപ്പോള്‍ത്തന്നെയാണ് സത്യജിത് റേ ബംഗാളില്‍ നിന്ന് സിനിമയുടെ യഥാര്‍ത്ഥ ഭാഷ സംസാരിച്ചുകൊണ്ട് ലോകസിനിമാഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇരിപ്പിടമുണ്ടാക്കിത്തന്നത്. കമ്പോളവിജയത്തിന് മുഖ്യധാരാ ഇന്ത്യന്‍ സിനിമ മുന്നോട്ടുവച്ച ചേരുവകളൊക്കെത്തന്നെ പുറംകൈക്കു തട്ടിയകറ്റി സിനിമയുടെ അന്താരാഷ്ട്ര ഭാഷിയിലൂടെ സംവദിക്കാനാണ് പഥേര്‍ പാഞ്ചലിയിലൂടെ സത്യജിത് റേ ശ്രമിച്ചത്. റേയെ പ്രചോദനമാക്കിക്കൊണ്ട് പിന്നീട് മലയാളത്തിലെ അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ള സംവിധായകര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലോകനിലവാരത്തിലുള്ള സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് ഇന്ത്യന്‍സിനിമയ്ക്ക് പുതിയ മേല്‍വിലാസങ്ങളെഴുതിച്ചേര്‍ത്തു.</p><p>അപ്പോഴും പക്ഷേ കമ്പോളമുഖ്യധാരയെന്നത് ബോംബേ കേന്ദ്രീകരിച്ച് ഹിന്ദി സിനിമ എന്ന നിലയ്ക്കു തന്നെ തുടരുകയാണുണ്ടായത്. മദ്രാസ് കേന്ദ്രീകൃതമായി ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളുടെ നിര്‍മ്മാണം തകൃതിയാവുകയും തമിഴ് തെലുങ്ക് കന്നട, മലയാളം എന്നീ ഭാഷകളില്‍ ധാരാളം സിനിമകളുണ്ടാവുകയും ചെയ്തപ്പോഴും അവയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത അപൂര്‍വം മാത്രമായി. എസ്.എസ് വാസനെയും എല്‍ വി പ്രസാദിനെയും രാമറാവുവിനെയും പോലുള്ള തെന്നിന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് റീമേക്കുകളിലൂടെ മാത്രമാണ് ഉത്തരേന്ത്യയില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാനായത്. അതേസമയം, ഹിന്ദി സിനിമകള്‍ക്കാവട്ടെ, ഇംഗ്ളീഷ് സിനിമകള്‍ക്കൊപ്പം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ സ്വീകാര്യത കിട്ടുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്നത് തമിഴായിട്ടുകൂടി ഇന്ത്യയില്‍ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഭാഷാ സിനിമ ഹിന്ദിയായിത്തന്നെ തുടരുകയായിരുന്നു.ഹിന്ദി താരങ്ങളെയും സാങ്കേതികവിദഗ്ധരെയും അതിശയിപ്പിക്കുന്ന പ്രതിഭകള്‍ മലയാളവും തമിഴുമടക്കമുള്ള ദക്ഷിണേഷ്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുകൂടി അവര്‍ക്ക് ഇന്ത്യയൊട്ടാകെ പൊതു സ്വീകാര്യത നേടിയെടുക്കാനാവാതെ വന്നതോര്‍ക്കുക. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രജനീകാന്തിനും ഇന്ത്യകണ്ട മഹാനടന് എന്ന വിശേഷണത്തിന് നിസ്സംശയം അര്‍ഹതയുള്ള കമല്‍ഹാസനും സ്വന്തം ഭാഷവിട്ട് ഹിന്ദിയില്‍ തുടര്‍ച്ചയായി അഭിനയിക്കേണ്ടിവന്നു ഇന്ത്യന്‍ നടന് എന്ന സ്വീകാര്യത ലഭിക്കാന്‍. എന്നിട്ടും അവരെ തമിഴ് നടന്മാര് എന്നു വിവേചിച്ചു നിര്‍ത്താനാണ് ഇന്ത്യന്‍ സിനിമാവ്യവസായം ശ്രമിച്ചത്. അതേസമയം വൈജയന്തിമാലാ ബാലിയുടെയും വഹീദാറഹ്മാന്റെയും കാലം തൊട്ട് ഇന്നോളം നായികനടിമാരുടെ കാര്യത്തില്‍ ഈ കടുംപിടുത്തം ഉത്തരേന്ത്യന്‍ മുഖ്യധാരയ്ക്കുണ്ടായില്ലെന്നു മാത്രമല്ല എക്കാലത്തും ഹിന്ദി മുഖ്യധാരയിലെ കിരീടം വയ്ക്കാത്ത താരറാണിമാരില്‍ ഭൂരിപക്ഷവും തെന്നിന്ത്യക്കാരായിരുന്നു/ആണ് താനും. </p><p>ഇന്ത്യ കണ്ട മികച്ച കച്ചവടമൂല്യമുള്ള സംവിധായകരായ രാംഗോപാല്‍ വര്‍മ്മയ്ക്കും പ്രിയദര്‍ശനും മണിരത്നത്തിനും ഒക്കെ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും വെല്ലുവിളി തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ നേരിടേണ്ടിവന്നത്. ഹിന്ദിയില്‍ സ്വതന്ത്രമായി/റീമേക്ക് സിനിമകള്‍ ചെയ്തതോടെയാണ് അവര്‍ക്ക് ബോളീവുഡില്‍ ഇരിപ്പിടം ലഭിച്ചത്.യുഗപ്രഭാവം എന്നു തന്നെ കരുതപ്പെടാവുന്ന സാക്ഷാല്‍ യേശുദാസിനെപ്പോലും സ്വീകരിക്കാത്ത ബോളീവുഡ്ഡില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കും ഒരുപരിധിക്കപ്പുറം സ്വാധീനമാവാന്‍ സാധിച്ചില്ലെങ്കില്‍ കാരണം മറ്റൊന്നല്ല.</p><p>ഇന്ത്യന്‍ സിനിമയില്‍ ഹിന്ദി സിനിമയ്ക്കുള്ള ഈ കുത്തകാധിപത്യം ചോദ്യം ചെയ്യപ്പെടുന്നതും ഇളക്കം തട്ടുന്നതും സത്യത്തില്‍ സിനിമ സെല്ലുലോയ്ഡ് വിട്ട് ഡിജിറ്റലിലേക്ക് സാങ്കേതികമായി പരിവര്‍ത്തനപ്പെടുന്നതോടെയാണ്. ദക്ഷിണേന്ത്യയില്‍ നിന്നൊരു ചലച്ചിത്രപ്രവര്ത്തകന് ദേശഭാഷാതിരുകള്‍ ഭേദിച്ച് അതിനും മുമ്പേ ഇന്ത്യയൊട്ടാകെ സ്വീകാര്യനായിട്ടുണ്ടെങ്കില്‍ അത് ലോകസംഗീതത്തില്‍ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വിപ്ളവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്ത എ.ആര്.റഹ്മാനിലൂടെയാണ്. അതിനു മുമ്പേ, സാങ്കേതികമായും പകരം വയ്ക്കാനില്ലാത്ത പ്രതിഭകൊണ്ടും ഒറ്റയ്ക്കും തെറ്റയ്ക്കും ചില ചലച്ചിത്രോദ്യമങ്ങള്‍ തെന്നിന്ത്യയില്‍ നിന്ന് അഖിലേന്ത്യാ ശ്രദ്ധയിലേക്കുയര്‍ന്നിട്ടുണ്ട്. നവോദയയുടെ ത്രിമാനചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന് പോലുള്ള അത്തരം അപൂര്‍വനേട്ടം പോലും ഹിന്ദിയിലേക്കുള്ള മൊഴിമാറ്റ(ഡബ്ബിംഗ)ത്തിലൂടെയാണ് നേടിയെടുത്തത് എന്നോര്‍ക്കണം.എന്നാല്‍, സിനിമ ഡിജിറ്റല്‍വര്‍ക്കരിക്കപ്പെടുകയും വിവരസാങ്കേതികവിദ്യയുടെ വ്യാപനം ത്വരിതപ്പെടുകയും ചെയ്തതോടെ ചലച്ചിത്രനിര്‍മ്മാണത്തിലെന്നോണം പ്രദര്‍ശനത്തിലും കുത്തകകള്‍ ഒഴിവാകുകയും ഓണ്‍ലൈന്‍ വേദികളിലൂടെ ആര്‍ക്കും എവിടെയിരുന്നും ഏതു സിനിമയും കാണാമെന്നുമുള്ള അവസ്ഥവരികയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ സിനിമ ഉത്തരേന്ത്യന്‍ വിപണിയില്‍ ഗുണകരമായ മുന്നേറ്റം സാധ്യമാക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍, 2015ല്‍ ഹിന്ദിസിനിമയ്ക്ക് സങ്കല്പിക്കുക പോലും സാധ്യമാവാത്തവിധം, തെലുങ്കില്‍ നിന്ന് രാജമൗലി എന്നൊരു സംവിധായകന് സൃഷ്ടിച്ച ബാഹുബലി എന്ന സമാനതകളില്ലാത്ത ദൃശ്യജാലമാണ് ഉത്തരേന്ത്യന്‍ കുത്തകയ്ക്കു മേല്‍ വെള്ളിടിയായത്. </p><p>യുക്തിയുടെ അസഹ്യമായ തീവ്രതയില്‍ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നില്‍ ബാഹുബലി ചരിത്രത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയത് ഹിന്ദി സിനിമയ്ക്ക് ഞെട്ടലായി.ശരാശരി വിട്ടിലാചാര്യ സിനിമയെ അസാധാരണമായ ഹോളിവുഡ് ഫോര്‍മാറ്റിലേക്ക് യുക്തിപൂര്‍വം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട് ഒരിക്കലും ദഹിക്കാത്ത കാര്യങ്ങളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയാണ് രാജമൗലി ചെയ്തത്. ഇന്ത്യയില്‍ എന്നല്ല, ലോകമുണ്ടായ കാലം മുതല്‍ക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതല്‍ക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേര്‍ന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതില്‍ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലില്‍ മാറി നില്ക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതില്‍ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനില്‍പ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്. ഒരു ജനുസില്‍ മാത്രമായി തളച്ചുനിര്‍ത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാര്‍വലൗകികവും സാര്‍വജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേല്‍ത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതില്‍ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്. അദ്ഭുതദൃശ്യങ്ങള്‍ക്കൊപ്പം അത്യാവശ്യം സംഘര്‍ഷം, സംഘട്ടനം, സെക്സ്, പളപളപ്പന്‍ സെറ്റ്, ഡാന്‍സ്, പാട്ടുകള്‍ ഇവയെല്ലാം യഥോചിതം ചേര്‍്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്സ്ചറിലാണ് അതു വേറിട്ടതായത്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകള്‍ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യന്‍ വാസ്തുരൂപത്തില്‍ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. </p><p>ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പില്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും സ്റ്റാന്‍ലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്ക പ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നത്. ഇതേ സാങ്കേതികതയുടെ പിന്‍ബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരന് എന്ന ബ്രഹ്മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോള്‍, ബാഹുബലി വേറിട്ടതായത് പ്രത്യക്ഷത്തില്‍ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിന്‍പറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറും ദുര്‍മേദസുമുള്ള ദക്ഷിണേന്ത്യന്‍ പുരുഷസങ്കല്പങ്ങളില് നിന്നു വിഭിന്നമായി സിക്സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്. ചുരുക്കിപ്പറഞ്ഞാല്‍, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയില്‍ സംഭവിച്ചത്. ബാഹുബലി നേടിയ വിജയം ഒറ്റയടിക്ക് ചിത്രീകരിച്ച്, ഒടുക്കം ആദ്യവും തുടക്കം രണ്ടാമതുമായി രണ്ടുസിനിമാ ഭാഗങ്ങളായി അവതരിപ്പിച്ച ബ്രില്ല്യന്‍സിലായിരുന്നു. ഇന്ത്യന്‍ സിനിമയെ ചലച്ചിത്രബാഹ്യമായി കൂടി കമ്പോളവല്‍ക്കരിക്കുന്നതില്‍ (മെര്‍ക്കന്‍ഡൈസ്) ബാഹുബലി വിജയിച്ചു.ബാഹുബലി-2 നായി ഹിന്ദിഭാഷാമേഖലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസ്ഥവന്നു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നടക്കുന്നതെന്ത് എന്ന സാകൂതം കണ്ണുതുറുന്നു നോക്കാനും നിരീക്ഷിക്കാനും സഗൗരവം പഠിക്കാനും അത് ഉത്തരേന്ത്യന്‍ ചലച്ചിത്രനിര്‍മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു.</p><p>അങ്ങനെ ഇന്ത്യയൊട്ടാകെ ഒരു പോലെ സ്വീകരിക്കപ്പെട്ട ആദ്യ ഹിന്ദി ഇതര ചലച്ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തമായി. ചരിത്രപശ്ചാത്തലവും വലിയ ക്യാന്‍വാസുമടങ്ങുന്ന ബാഹ്യസ്വരൂപമാണ് ബാഹുബലിയുടെ പാന്‍-ഇന്ത്യന്‍ സ്വീകാര്യതയ്ക്കു പിന്നില്‍ എന്നു ധരിച്ചുവശായ ബോളിവുഡ്, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൃഥ്വിരാജ് ചൗഹാന് പോലുള്ള ബിഗ് ബജറ്റ് താരചിത്രങ്ങള്‍ നിലം തൊടാതെ പരാജയങ്ങളേറ്റുവാങ്ങി. അപ്പോഴേക്ക് ഒന്നിനു പിറകെ ഒന്നായി കന്നടയില്‍ നിന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് രണ്ടുഭാഗങ്ങള്‍(2018, 2022), തെലുങ്കില്‍ നിന്നു തന്നെ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ-1(2022), രാജമൗലിയുടെ ആര് ആര് ആര്, തമിഴില്‍ നിന്ന് കമല്‍ഹാസന്റെ വിക്രം തുടങ്ങിയ സിനിമകള്‍ ബാഹുബലിയുടെ വഴിയേ മുഴുവന്‍ ഇന്ത്യയെയും ഒറ്റവിപണിയാക്കിമാറ്റി സമാനതകളില്ലാത്ത വിജയം കൊയ്തെടുത്തു. തങ്ങളാണ് ഇന്ത്യന്‍ സിനിമ എന്നഹങ്കരിച്ചിരുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന ബോളിവുഡ് സ്റ്റുഡിയോകളില്‍ പലതിനും അതതുമേഖലകളില്‍ ഈ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ വിതരണത്തിനു വേണ്ടി സഹകരിക്കേണ്ടിവരെ വന്നു.</p><p>ലോകത്തെ മുഴുവന്‍ വീടകങ്ങളിലേക്കു ചുരുക്കിയ കോവിഡ് മഹാമാരിക്കാലം ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈ പാന്‍-ഇന്ത്യന്‍ ദിഗ് വിജയത്തിന് രാസത്വരകമായി എന്നതാണ് വസ്തുത.ഒ.ടി.ടികളില്‍ സ്വന്തം ഭാഷയിലോ ഇംഗ്ളീഷ് ഉപശീര്‍ഷകങ്ങളിലോ ലഭ്യമായ മലയാളമടക്കമുള്ള മുഖ്യധാരാ സിനിമകള്‍ കാണാനിടയായ ഹിന്ദി താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും തങ്ങള്‍ക്കെന്താണ് ഇതുവരെ അന്യമായിരുന്നത് എന്ന തിരിച്ചറിവും ബോധവുമുണ്ടാകാന്‍ ആ കാലം ഉപകരിച്ചു.സമാന്തരമായി ദേശീയ അവാര്‍ഡ് പ്രഖ്യാപനവേദികളില്‍ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളും സിനിമാപ്രവര്‍ത്തകരും എണ്ണത്തിലും വണ്ണത്തിലും ജ്വലിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. സ്വാഭാവികമായി ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന സമവാക്യത്തിനും മെല്ലെ ഇളക്കം തട്ടുകയാണ്. തെലുങ്കും തമിഴും കന്നടയും തമിഴുമടങ്ങുന്ന ബഹുഭാഷാ സിനിമകളഉടെ സാംസ്കാരിക ദൃശ്യവൈവിദ്ധ്യം കൂടി അടങ്ങുന്നതാണ് ഇന്ത്യന്‍ മുഖ്യധാര എന്ന നിലപാട്് ബോളിവുഡ്ഡിന് ഇനി ഉള്‍ക്കൊള്ളാതെ തരമില്ല. </p><p>പ്രമേയത്തിലും അവതരണത്തിലും ദക്ഷിണേന്ത്യന്‍ സിനിമയെ അനുകരിക്കുകയോ അനുസ്മരിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍ ഹിന്ദി സിനിമ. കങ്കണ റണൗതിന്റെ ധാക്കട് (2022) കണ്ടാല്‍ മതി കെ.ജി.എഫ് എത്രമാത്രം ബോളീവുഡ്ഡിനെ സ്വാധീനിച്ചു എന്നു മനസിലാക്കാന്‍. പണ്ട് മൈഡിയര്‍ കുട്ടിച്ചാത്തന് പുറത്തിറങ്ങിയപ്പോള്‍, ഇതാണോ ത്രീഡി സിനിമ?, യഥാര്‍ത്ഥ ത്രീഡി സിനിമ എന്തെന്ന് ഞങ്ങള്‍ കാണിച്ചുതരാം എന്ന വെല്ലുവിളിയുമായി ഷോലെയുടെ പാരമ്പര്യത്തില്‍ നിന്നു വന്ന രാജ് എന്‍ സിപ്പി ജാക്കി ഷ്രോഫിനെ നായകനാക്കി നിര്‍മ്മിച്ച ശിവ ക ഇന്‍സാഫിന് സംഭവിച്ചതിനു സമാനമായി വിപണിയില്‍ എട്ടുനിലയില്‍ പൊട്ടി നിര്‍മ്മാതാവിന്റെ നട്ടെല്ലുതകര്‍ക്കുകയായിരുന്നു ധാക്കട്. ഭാവനാദാരിദ്ര്യവും ചിന്താപാപ്പരത്തവും മറികടക്കാനാവാതെ, തങ്ങള്‍ക്കൊരു ബാഹുബലി സൃഷ്ടിക്കാനാവുന്നില്ലല്ലോ, അല്ലെങ്കില്‍ ഒരു കെ.ജി.എഫ് നിര്‍മ്മിക്കാനാവുന്നില്ലല്ലോ എന്ന അന്ധാളിപ്പില്‍ നിന്നു പുറത്തുകടക്കാനാവാതെ ഉഴറുകയാണിന്ന് ഹിന്ദി സിനിമ.</p>A.Chandrasekharhttp://www.blogger.com/profile/13306105243081850147noreply@blogger.com0